12/18/12

ഫോട്ടൊ എക്സ്ബിഷന്‍


തള്ളക്കോഴി ചിറകിന്റെ അടിയില്‍ കുഞ്ഞുങ്ങളെ ഒളിപ്പിച്ച് അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതു പോലെയാണ്‍,എന്റെ കൂട്ടുകാരി സുമയും അവളുടെ കാറും......രാവിലെ തന്നെ മകളെ കാറിലിരുത്തി സ്കൂള്‍ ബസ്സ് സ്റ്റോപ്പിലേക്ക് പോകും.ബസ്സ് വരുമ്പോള്‍, കാറില്‍നിന്ന് മകള്‍ ബസ്സിലേക്ക്.വൈകുന്നേരം സ്കൂള്‍ ബസ്സ് വരുമ്പോള്‍,സുമയും കാറും അവിടെ ഇല്ലെങ്കില്‍ അടുത്ത സ്റ്റോപ്പില്മകളുടെ കൂട്ടുകാരിയുടെ കൂടെ കൂട്ടുകാരിയുടെ വീട്ടിലത്തെ കാറില്‍ അവളുടെ വീട്ടിലേക്ക് പോകാനാണ്‍, നിറ്ദ്ദേശം. സുമ പിന്നെ കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് പിക്ക് അപ്പ് ചെയ്യും.ഡാന്സ് ക്ലാസ്സ്,റ്റ്യൂഷന്ക്ലാസ്സ്.......യാത്രകളെല്ലാം ഇങ്ങനെ തന്നെ.

സുമ, എന്റെ സ്കൂള്‍ മുതലുള്ള കൂട്ടുകാരിയാണ്‍.അവള്ക്ക്8 ലൊ 9 ലൊ പഠിക്കുന്ന ഒരു മകളുണ്ട്. എല്ലാ പ്രാവശ്യവും, എന്റെ നാട്ടിലോട്ടുള്ള യാത്രയില്‍  അവളുടെ കൂടെ ഒരു ദിവസം ചിലവഴിക്കാറുണ്ട്.സുമയും ഞാനും സ്കൂള്‍ കോളേജ്, റ്റ്യൂഷന്‍.........അങ്ങനെ ഓരോ കാര്യ്ങ്ങള്ക്കായി ഓട്ടോ/ബസ്സ് ആയിട്ട് മുഴുവന്തിരുവന്തപുരം നടന്നിട്ടുള്ളതാണ്‍.

സുമ, കാറോടീക്കും അതു കാരണം യാത്രകളെല്ലാം സുഖമാണ്‍.എന്നാലും മകളെയെയും കൊണ്ടുള്ള യാത്ര എനിക്ക് ബോറടിച്ചു.ഞാന്‍ അവളോട് പറഞ്ഞു‌‌ ‌“നിന്റെ മകള്‍ വലുതായി നമ്മുടെത്രയൊക്കെ ആവുമ്പോള്‍,  കുട്ടിക്ക് സ്കൂള്‍/കോളേജ് യെന്ന് പറയുന്നത് നിന്റെ കാറ് യാത്രയായിരിക്കും ഓറ്മമ......നമ്മുടെ കാലമൊന്നുമല്ല ഇപ്പോള്‍ .....അവള്കുറച്ചു കടുത്ത സ്വരത്തില്പറഞ്ഞു.പിന്നെ ഞാന്ഒന്നും മിണ്ടിയില്ല.

അവളുടെ ഓരോ വട്ടത്തരം എന്നേ അപ്പോള്‍ എനിക്ക് തോന്നിയത്.എന്നാല്‍ കഴിഞ്ഞ ദിവസം ndtv/cnn (ഏതാണെന്ന് ഞാനോറ്ക്കുന്നില്ല).ശശി തരൂറ്- ന്റെ ഭാര്യ്(സുനന്ദ്) യായിട്ടുള്ള ഇന്റവ്യൂയില്‍- തിരുവനന്തപുരം സംഭവം ചോദിക്കുന്നുണ്ട്. അപ്പോള്‍ മുഴുവന്സെക്യൂരിറ്റികളുടെ ഇടയില്‍ നിന്ന് സ്ത്രീ അടിക്കാന്‍ കൈ പൊക്കുകയും ദേഷ്യത്തില്പറയുന്ന സീനും കാണിക്കുന്നുണ്ട്. ഒരു വിഐപി യുടെ ഗതി ഇതാണെങ്കില്‍ സാധാരണ പെണ്കുട്ടികളുടെ ഗതി എന്താവും!

ഞാനൊക്കെ കോളേജില്‍പഠിച്ചിരിക്കുന്ന സമയം,കോളേജ് ബസ്സ് വരുന്നത് ഒരു കവലയിലാണ്‍. അവിടെ ഏതാനും ചുമട്ടു .തൊഴിലാളികള്‍ ഉണ്ടായിരുന്നു. കവലയിലെ വായ്നോക്കികള്‍ എന്നാണ്വെച്ചിരിക്കുന്നത്. ബസ്സ് പോയൊ അല്ലെങ്കില്ബസ്സ് വന്നു, കൂട്ടുകാരിയെ കണ്ടില്ലെങ്കില്‍ അവര്സൈക്കിള്‍ എടുത്ത് അവള്‍ വരുന്ന വഴിയില്പോയി നോക്കുകയൊ .....അവളൊട് പറയുകയൊ ചെയ്യും/ ബസ്സ് ഡ്രൈവറോട് പറഞ്ഞ് കാത്തു നില്പ്പിക്കും

അവരുടെ വക കമന്റ്ടികളും ഉണ്ടായ്യിരുന്നു-
കൂട്ടത്തിലെ ഒരു പ്രായമായ മനുഷ്യനുണ്ട്. അയാള്‍ ചൊവ്വാഴ്ച രാവിലെ തന്നെ തുടങ്ങുംനിന്റെ തിങ്കളാഴ്ച നൊയ്മ്പു ഞാന്മുടക്കും.........എന്ന പാട്ട്....... തലേദിവസം അവിടെ നില്ക്കുന്ന ഏതെങ്കിലും പെണ്കുട്ടി അമ്പലത്തില്‍ പോകുന്നതു കണ്ട്തിന്റെ ബാക്കിയാണ്‍.....
B.com പഠിക്കുന്ന ഒരു കുട്ടി7-8 കി.ലൊ യുള്ള അക്കൌഡിംഗ് ബുക്ക് കൊണ്ടുവരുമ്പോള്‍  ചുമട്ട് തൊഴിലാളിയെ വിളിക്കാത്തതിനെ പറ്റി പറയുന്നതു കേള്ക്കാം.......

അങ്ങനെ നിര്ദ്ദോഷമായ കമന്റുകള്‍ ഞങ്ങളുടെ മുന്പില്പറഞ്ഞുകൊണ്ടേയിരിക്കും.ഞങ്ങള്‍ കേള്ക്കാത്ത മട്ടില്‍നില്ക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും വല്ല പ്രേമമൊ/വല്ല ബോയ്സ് ഫ്രണ്ട് അങ്ങനെ വല്ല ചുറ്റിക്കളികള്‍ ആര്ക്കെങ്കിലും ഉണ്ടെങ്കില്‍ ഒന്നെങ്കില്‍  പയ്യനെ പിടിച്ച് വിരട്ടി വിടും എന്നിട്ടും തുടരുകയാണെങ്കില്‍പെണ്കുട്ടിയുടെ വീട്ടില്പോയി പറയും (എല്ലാവരും ഒരു സ്ഥലത്തുള്ളവരാണല്ലൊ)

അങ്ങനെ ഏകദേശം 8-10 പെണ്കുട്ടികള്‍ രാവിലെ 8 മണിമുതല്‍ ബസ്സ് വരുന്നതുവരെ അവരുടെ സംരക്ഷണയിലാണ്‍.ഇവരെയൊക്കെ വായ്നോക്കികള്‍/ വേലയും തൊഴിലില്ലാത്തവര്എന്നൊക്കെയാണ്പറയുന്നതെങ്കിലും അവരിലൊക്കെ ഒരു നന്മ/ മനുഷ്യത്വം ഉണ്ടായിരുന്നു.

പെണ്കുട്ടികള്‍കൂട്ടം കൂടി സ്കൂള്‍/ കോളേജില്പോകുന്നതും ബസ്സ് കാത്ത് നില്ക്കുന്നതുമെല്ലാം താമസിയാതെ കേട്ടറിവ് മാത്രമായി പോകും. ഒഴിഞ്ഞ റോഡില്കൂടി ഒരു കാറ്/സൈക്കിള്പോകുന്നതൊക്കെയായി-നഗരം അന്നും ഇന്നും പറഞ്ഞ് ചില ഫോട്ടോ എക്സിബിഷനുകള്കണ്ടിട്ടുണ്ട്. അതുപോലെ പെണ്കുട്ടികളുടെ നടന്നുള്ള സ്കൂള്‍ യാത്രയൊക്കെ വല്ല ഫോട്ടോ എക്സിബിഷനുകളില്കാണേണ്ടി വരുമായിരിക്കും. അന്ന് ഫോട്ടോയുടെ മുന്പില്നിന്ന് അന്ന്ത്തെ നന്മകളെക്കുറിച്ച് നമ്മുക്ക് ഏവര്ക്കും വാചകമടിക്കാം അല്ലേ!!!!!!

12/7/12

No pain No gain


രാവിലെ 6.30ക്കുള്ള സ്കൂള്‍ ബസ്സില്‍ പോകാനായിട്ട് 5 മണിക്ക് കുളിച്ച് ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ എന്നൊട് പറയുംഅമ്മക്ക് എന്ത് സുഖം-
(ഞാനാണ്‍, ഇവരെ 5 മണിക്ക് വിളിക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും)...
No pain no gain.....അതായിരിക്കും എന്റെ മറുപടി.കഷ്ട്പ്പെടാതെ ഒന്നും നേടാനാവില്ല..പിള്ളേരോടുള്ള ഉപദേശത്തിന്റെ ഭാഗമായിട്ട്, എന്റെ ഒരു  വാചകമാണിത്.

വാചകപ്രയോഗം കൂടിയതുകൊണ്ടാണോ എന്ന് അറിഞ്ഞുകൂടാ......എനിക്കും പ്രയോഗം പലപ്പോഴും നടപ്പിലാവുന്നുണ്ട്.പുതിയതായി വന്ന സൌകര്യങ്ങളാണ്, എന്നെ ഈ കഷ്ടപ്പെടുത്തുന്നത്.

പണ്ടൊക്കെ ബാങ്കില്‍ പോകണമെങ്കില്‍ , വീട്ടുജോലികള്‍ യൊക്കെ ഒതുക്കി,ഗ്യാസ്‌ സിലിണ്ടര്‍ കൊണ്ടുവരുന്ന ആള്‍ അല്ലെങ്കില്‍ കൊരിയര്‍ കൊണ്ടുവരുന്ന ആള്‍........അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയത്, ബാങ്കിലെത്തുമ്പഴേക്കും ഒരു സമയമാകും കൂട്ടത്തില്‍ അവിടത്തെ ക്യൂ.......അതൊക്കെ വേറെ.......എന്നാല്‍ ഈ തലവേദനകളെല്ലാം “ഓണ്‍ലൈന്‍” എന്ന സൌകര്യത്തില്‍ കൂടെ, ഇന്ന് എല്ലാം ഒരു ക്ലിക്ക്”-ല്‍ നടക്കുന്നു.പക്ഷെ ഏതെങ്കിലും പൈസ ട്രാന്സഫറ് ചെയ്ത് ക്ലിക്ക് ചെയ്യുന്നതൊടെ ഒന്നെങ്കില്‍ സമയം കഴിഞ്ഞിരിക്കുന്നു അല്ലെങ്കില്‍ വളരെ സാവാധാനം അതുമല്ലെങ്കില്‍ കറന്റ്റ് പോയി....ട്രാന്‍സ്ഫറ് നടന്നോ ഇല്ലയ്യൊ എന്നറിയാതെ വീട്ടിലെ ഫാനിന്റെ അടിയിലിരുന്നു വിയറ്ക്കുകയെ നിവ്യത്തിയുള്ളൂ......ഈ സങ്കടമൊ/ 2 ചീത്തയൊ ആരോടെന്നെങ്കിലും പറയാമെന്നു വെച്ച് “ട്ടോള്‍ഫ്രീ നമ്പറ്” വിളിച്ചാല്‍ -ഇംഗ്ലീഷ് ഭാഷക്ക് “2” പ്രസ്സ് ചെയ്യുക.......അങ്ങനെ എല്ലാ ബട്ടണുകളും പ്രസ്സ് ചെയ്ത്, ആളെ കിട്ടാറുമ്പഴേക്കും – ലൈന്‍ ബിസ്സി, കാത്തിരിക്കാനുള്ള സന്ദേശം ആയിരിക്കും. മനസ്സില്‍ ഞാനറിയാതെ പറഞ്ഞുപോകും “no pain no gain” അതു കാരണം സഹിക്കുക തന്നെ..........

ഞാറാഴ്ച വീടിന്റെ ഫോണ്‍ റിംഗ് ചെയ്യതപ്പഴെ മനസ്സിലായി......അച്ഛന്‍ എനിക്കുള്ള ഡോസ് തരാനാണ്വിളിക്കുന്നതെന്ന്. അച്ഛന്യാത്ര ചെയ്യാനായിട്ട് ട്ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറഞ്ഞിട്ട് 2 ദിവസമായി.(വീട്ടില്വെറുതെ ഇരിക്കുകയല്ലെ എന്നോറ്ത്താണ്ഇങ്ങനത്തെ പരിപാടികളൊക്കെ ഞാന്‍ ഏറ്റെടുത്തത്.പക്ഷെ പലപ്പോഴും ബാങ്കിലെ സൈറ്റ് പോലത്തെ ഓരോ തലവേദനകള്‍ വരണകാരണം ഞാനും മടിക്കുകയാണ്‍).സാധാരണ ട്ടിക്കറ്റ് ബുക്ക് ചെയ്ത് അച്ഛന്മെയില്ആയി അയച്ചു കൊടുക്കാറാണ്പതിവ്.അച്ഛനും ഇതൊക്കെ ചെയ്തു പഠിക്കുവാന്‍ പറഞ്ഞ എല്ലാ നിര്‍ദ്ദേശവും കൊടുത്താലും, അതിനും തയ്യാറല്ല.എന്തായാലും ആ ഫോണ്‍ എടുക്കാന്‍ ആരും തയ്യാറല്ലാ‍ത്ത കാരണം.......ചീത്ത കേള്‍ക്കുകയെന്ന യെന്ന മട്ടില്‍ ഫോണ്‍ എടുത്തപ്പഴെ,” നിനക്ക് ബുക്ക് ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഞാന്‍ ഒരിടത്തും പോകുന്നില്ല..........ആകെ സെന്റിമൂഡിലാണ്.

അങ്ങനെ ഞാന്‍ വീണ്ടും കംപ്യൂട്ടറിന്റെ മുന്‍പില്‍ .........സൈറ്റ് തുറന്നു പാസ് വേഡ് ഇട്ടപ്പോള്‍,അത് തെറ്റെന്ന് എഴുതികാണിക്കുന്നുണ്ട്.വല്ലപ്പഴും ഉപയോഗിക്കുന്നകാര്യം പാസ് വേഡ് മറക്കുന്ന പതിവും ഉണ്ട്.ഇനി അവസാനത്തെ രക്ഷകര്‍ മക്കളാണ്. അവരോട് സങ്കടം ഉണറ്ത്തിയോടെ ഒരാള്‍ “നോക്കട്ടെയെന്ന് പറഞ്ഞു” ഏറ്റെടുത്തു..........അതോടെ അവര് മുതലാളിയും ഞാന്‍ കുട്ടിയുമാകും.......അവരുടെ യൂണിഫോം തേച്ചുകൊടുക്കുക, കാണാതെ പോയ പുസ്തകം തപ്പുക...........അങ്ങനെ പണികളുടെ നിര നീളും( അല്ലെങ്കില്‍ ഇതൊന്നും എന്റെ വകുപ്പില്പെട്ടതല്ല).........no pain no gain അതാണ് അവര്‍ക്ക് എന്നോട് പറയാനുള്ളത്.

മകന്‍, കുഴപ്പം കണ്ടുപിടിച്ചു.....വൈറലെസ്സ് കീബോറ്ഡ് ആയ കാരണം ബാറ്ററി വീക്ക് ആയതാണ്.എല്ലാ കീയ്സ്സും നടക്കുന്നില്ല.ബാറ്ററി മാറി എല്ലാം ഓ.കെ.ആയി.ഇതൊക്കെ മോഡേണ്‍ ലൈഫിലെ “no pain no gain”ആയിരിക്കും.

ഈയടുത്ത കാലത്ത് കുട്ടികളുടെ ഒരവാറ്ഡ് ചടങ്ങ് ഉദ്ഘാടനത്തിനു എത്തിയത്, ഇവിടത്തെ പേര് കേട്ട കോളേജിലെ പ്രിന്‍സിപ്പലായിരുന്നു.96%,97.5%, 99%........അങ്ങനെ പുസ്തകം മുഴുവന്‍ കാണാതെ പഠിച്ച് ഇത്രയും മാറ്ക്ക് മേടിച്ചിരിക്കുന്ന കുട്ടികളോട് കൊടുത്ത ഉപദേശം‌- പുസ്തകതാളുകളളതിനേക്കാള്‍ അധികം വിവരം നമ്മുക്ക് പുസ്തകത്തിന്റെ പുറത്തു  നിന്ന് പഠിക്കാനുണ്ടെന്നാണ്. .കൂട്ടത്തില്‍ കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ജനിച്ച് എങ്ങനെ ഒരു പ്രസിദ്ധ്മായ ഒരു കോളെജിലെ പ്രിന്‍സിപ്പലായി എന്നത് രസകരമായി കുട്ടികളോട് പറഞ്ഞു-10—15km. നടന്ന് സ്കൂളിലോട്ടുള്ള പോക്കും വരവും.......തിരിച്ച് വന്നിട്ടുള്ള വീട്ടിലെ ജോലികളും........ഇന്നത്തെ കുട്ടികള്‍ക്ക് ആലോചിക്കാനെ പറ്റാത്ത കാര്യങ്ങളാണ്‍ അതൊക്കെ.

No pain No gain ആര് കണ്ടുപിടിച്ചോ അല്ലെങ്കില്‍ എങ്ങനെ എന്റെ വായിലേക്ക് വന്നുവോ എന്നറിയില്ല.കാലത്തിന് അനുസരിച്ച് കഷ്ട്പ്പാടുകള്‍(pain) ന്റെ രൂപം മാറുന്നുണ്ടെങ്കിലും എന്തെങ്കിലും നേടിയെടുക്കണമെങ്കില്‍ അതിന്റെ പുറകില്‍ കഷ്ട്പ്പാടുകല്‍ കാണും എന്നത് ഒരു സത്യമാണ്.


Bread Pudding


Bread - 6 slices
Milk - 2 cups
Butter - 2 tbsp
Sugar - 3/4 cup
Raisins - 1/ 2cup
Eggs - 3
Cardamom powder - 1/2 tsp
Vanilla essence - 1 tsp
Chocolate shavings - 2 tbsp


Preheat the oven to 175 C. 
Break up the bread into small chunks and place in a baking dish. Drizzle the butter on it.
Beat the eggs, add the milk, sugar, raisins, vanilla essence, cardamom powder. Combine well.
Pour this mixture onto the bread chunks and let it stand and soak for 15 mins.
Drop the chocolate shavings on top and bake for 45 mins or until the top springs back up when slightly pressed.

By-Mekha Jobin


11/26/12

പല്ല് കൊഴിഞ്ഞ സിംഹം


ആവശ്യത്തിനുള്ള ഇലക്ട്രിക് സാധനങ്ങള്‍ തിരഞ്ഞെടുത്ത്,അതൊക്കെ ട്ടെസ്റ്റ് ചെയ്യാനായിട്ട ആളെ കാത്തു നില്ക്കുകയായിരുന്നു ഞാന്‍, .കടയിലാണെങ്കില്‍ 2-3 മുതലാളിമാരും 4-5 സെയില്‍സ്‌മാന്‍ മാരുമായി അതിനകത്ത്‌ നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത പോലെയാണ്‌. ഒരു മൂലയിലായിട്ട് ഒരു വയസ്സനും ഇരിക്കുന്നുണ്ട്.അയാളെണെങ്കില്‍ സമാധാനമായി പല്ലൊക്കെ കുത്തി ഒരു ചെറിയ തൂവാലയില്‍ പറ്റിച്ചു വെക്കുന്നുണ്ട്.ഇയാളെ വീട്ടിലെങ്ങാനും ഇരുത്തിക്കൂടെ യെന്ന് ഞാന്‍ ഓര്‍ത്തുപോയി. കണ്ടിട്ട് ആ കടക്കാരുടെ ആരോ ആണ് എല്ലാവരും മാമാജി” എന്നാണ് വിളിക്കുന്നത്.

ലഞ്ച് ട്ടൈം ആയതിനാല്‍ ജോലിക്കാര്‍ ഊണ് കഴിക്കാന്‍ പോയതോടെ എന്റെ കാത്തിരുപ്പ് നീണ്ടു. ആര്‍ക്കും ഒരു ശല്യമില്ലാതെ ഇരുന്ന മാമാജി അപ്പഴാണ് ചുമരില്‍ വെച്ചിരിക്കുന്ന ഫോട്ടൊയിലെ ( അയാളുടെ സഹോദരനായിരിക്കും, ഒരു മുഖഛായ തോന്നുന്നുണ്ട്). പൂമാല വാടിപോയതും അവിടത്തെ ചിലന്തിവലകളും കണ്ടത്. മുതലാളിമാരെ വിളിച്ച് കാണിച്ചുകൊടുത്തെങ്കിലും അവരൊക്കെ “ഓകെ” പറഞ്ഞ്, അവരുടെ ഫോണ്‍ വിളികളിലേക്ക് മുഴുങ്ങി. അതോടെ മാമാജി യുടെ മുഖമൊക്കെ ചുമന്ന് സീന്‍  മാറാന്‍ തുടങ്ങുന്നുണ്ട്. ഞാനും വേഗം കാണാത്ത മട്ടില്‍ കുനിഞ്ഞ് ഇരുന്നു.അല്ലെങ്കില്‍ എന്നെകൊണ്ട് ആ ജോലി ചെയ്യിപ്പിക്കുമോയെന്ന് ഞാന്‍ പേടിച്ചു, അതാണ് സത്യം.നമ്മുടെ വയസ്സ്ന്മാരെല്ലെ‌- അവര്‍ ഒരു കാര്യം വിചാരിച്ചാല്‍ അത് നടപ്പാക്കാതെ അവര്‍ക്ക് ഒരു സമാധാനം കാണീല്ല.

ഈ നഗരത്തില്‍ തലമുറകളായി  കട നടത്തികൊണ്ടുപോകണമെങ്കില്‍ മാമാജിയുടെ, കാര്യങ്ങള്‍  മുന്നേ കൂട്ടികാണാനുള്ള കഴിവും, വാശിയും ബിസിനസ്സിന് വേണ്ട വളഞ്ഞ ബുദ്ധിയും നേരായബുദ്ധിയുമൊക്കെ ആയിരിക്കണം.ഇപ്പോള്‍ ഏത് വലിയ യൂണീവേഴ്സിറ്റിയില്‍ പഠിച്ചവറ്ക്കുപോലും പണ്ടത്തെ ആളുകളുടെ അത്രയും വിവരം ഉണ്ടോയെന്ന് തോന്നാറുണ്ട്.പേഴ്സണല്‍ മാനേജ്മെന്റ്,ഫിനാഷ്യല്‍ മാനേജ്മെന്റ്, പബ്ലിക്ക് റിലേഷന്‍സ്.............എന്നിങ്ങനെയുള്ള എല്ലാത്തരം മാനേജ്മെന്റ വിഷയങ്ങളും അവരുടെ ജീവിതത്തിലെ തിക്താനുഭവങ്ങളില്‍ നിന്ന് നേടിയതിന്റെ ഗുണം ആയിരിക്കാം.

തലമുറകളില്‍ വന്ന വ്യാത്യാസം, നമ്മുക്ക് വല്ല ഓഫീസുകളിലോ/ കടകളിലോ പോകുമ്പോള്‍ അറിയാവുന്നതാണ്‍. അവര്‍ക്ക് എന്തും ഏന്തിനും കമ്പ്യൂട്ടറ് നോക്കിയാലെ ഉത്തരമുള്ളൂ.എന്നാല്‍ പണ്ടുള്ളവരുടെ തല തന്നെ ഒരു കമ്പ്യൂട്ടറിന് സമാനമാണ്‍.എന്തും ഏതും ഓര്‍മ്മയില്‍ നിന്ന് ഒഴുകി വരുന്നതു കാണാം.

ആരോ പറഞ്ഞതുപോലെ വയസ്സര്‍ ഇന്ന് പഴയ ചെമ്പുപാത്രങ്ങള്‍ പോലെയാണ്. വീട്ടില്‍ എതെങ്കിലും ആഘോഷങ്ങള്‍ ഉണ്ടാവുമ്പോള്‍,ചെമ്പുപാത്രങ്ങള്‍ (കിണ്ടി,കോളാമ്പി....) കഴുകി തിളക്കി വീടിന്റെ അലങ്കാരവസ്തുക്കളായി  വെക്കുന്നതുപോലെ, കുടുംബത്തിലെ ആഘോഷങ്ങള്‍ വരുമ്പോള്‍ വയസ്സരെ നല്ല വസ്ത്രം ധരിപ്പിച്ച് കുടുംബത്തിന്റെ പേരും പെരുമയും പറയിപ്പിക്കാനായിട്ടാണ്‍.ആഘോഷം കഴിയുന്നതോടെ രണ്ടും(വയസ്സനും ചെമ്പുപാത്രം) വീടിന്റെ ഒരു മൂലയിലേക്കാവുന്നു.

അവധിക്കാലത്ത് ബന്ധുവീടു സന്ദറശനങ്ങളില്‍, പഴയ വല്യമ്മമാര്‍/ വല്യപ്പമാര്‍ വീടിന്റെ ഹാസ്യകഥാപാത്രപാത്രങ്ങളായി ഇരിക്കുന്നത് കാണുമ്പോള്‍ , മനസ്സില്‍ അറിയാതെ നീറ്റല്‍ അനുഭവപ്പെടാറുണ്ട്.ഞാനൊക്കെ ഈ വയസ്സായവരുടെ നല്ല കാലം കണ്ടിട്ടുള്ളതാണല്ലോ.......... ചിലര്‍,വാര്‍ദ്ധ്യകസഹജമായ അസുഖങ്ങളാല്‍ ഒരു മൂലയിലേക്ക് ഒതുങ്ങുന്നതു കാണുമ്പോള്‍ ...........ശരിക്കും പല്ലുകൊഴിഞ്ഞ സിംഹങ്ങളെ പോലെ തോന്നാറുണ്ട്.എല്ലാം മനസ്സിന വിഷമം ഉണ്ടാക്കുന്നതാണ്‍.

ജീവിതരീതിയിലൊ / ട്ടെക്നോളജ്ജിയിലൊ വന്ന വ്യത്യാസമൂലം നമ്മള്‍  ചെയ്യുന്നതെന്തും അവര്‍ക്ക് ഇഷ്ട്പ്പെടില്ല അതുപോലെ അവരുടെ പഴഞ്ചന്‍ രീതികള്‍ നമുക്കും.പക്ഷെ നമ്മള്‍ വളറ്ന്നുവന്ന ചുറ്റുപാടിന്റെ പകുതിയില്‍ താഴെ സൌകര്യങ്ങള്‍ വെച്ച് അവര്‍ നമ്മളെ ഈ നിലയിലാക്കിയെടുത്തു അല്ലെ.......അവര്‍ പറയുന്നത് മുഴുവനും അനുസരിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞെങ്കിലും അവരുടെ മുന്‍പിലെങ്കിലും അനുസരണക്കേടു കാണിക്കാതിരിക്കുക.........സത്യം പറഞ്ഞാല്‍ , അവരുടെയൊക്കെ കഴിവുകളുടെ പകുതിപോലും നമ്മുക്കില്ലയെന്നതാണ് സത്യം. അതിനായി നമ്മുടെ സ്വന്തം കാറ്ന്നവന്മാരെ സ്വയം വിലയിരുത്തി നോക്കുമ്പോള്‍ മനസ്സിലാകും.

എന്റെ ഇലട്രിക് സാധനങ്ങളുടെ ട്ടെസ്റ്റിംഗ് കഴിഞ്ഞ് ഞാന്വീട്ടിലെക്ക് തിരിക്കുകയാണ്‍.മാമാജിയുടെ കാത്തിരുപ്പ് തുടറ്ന്നുകൊണ്ടെയിരിക്കുന്നു.....അവര്എത്രയും വേഗം നടത്തികൊടുക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം അല്ലെ!




Microwave Mug Cake


All purpose flour - 4 tbsp
Sugar - 2 tbsp
OIl - 2 tbsp
MIlk - 4 tbsp
Cocoa powder - 2 tbsp
Baking powder - 1/2 tsp
Nutella - 3tbsp
 
In a bowl, combine the dry ingredients of flour, cocoa powder, sugar and baking powder.
Then add milk and oil and give it a good mix. Now, add nutella and mix well till you get a smooth batter.
Take a coffee mug, grease with oil. Pour in the batter and place in a microwave.
Cook for 2 mins or till a tooth pick comes out clean.
Remove and let it stand for two minutes.

 by-Mekha Jobin

11/6/12

ഞാനും മലയാളവും


അറിഞ്ഞുകൂടാത്ത ഒരു ഭാഷ കൈകാര്യം ചെയ്യുമമ്പോള്‍ അബദ്ധങ്ങള്‍ ധാരാളമായി ഉണ്ടാകാറുണ്ട് പക്ഷെ സ്വന്തം ഭാഷയില്‍ നിന്നാകുബോള്‍.......

കേരളത്തില്‍ ജനിച്ചു വളര്‍ന്ന കാരണം മലയാളം ആയിരുന്നു എന്നും എന്‍റെ പ്രിയപ്പെട്ട ഭാഷ. ഇംഗ്ലീഷും ഹിന്ദിയും പഠിച്ചെങ്കിലും അതൊക്കെ ഒരു ഡ്യൂട്ടി ആയി മാത്രമെ തോന്നിയിട്ടുള്ളൂ.

പക്ഷെ കേരളത്തിന് പുറത്തോട്ട് പോയപ്പോള്‍  മലയാളത്തെ ഇങ്ങനെ ഇഷ്ടപ്പെടണോ എന്ന്‍ തോന്നിപോയി. ഈ ഭാഷ അറിയുന്നവര്‍ വളരെ ചുരുക്കം.അങ്ങനെ മലയാളം വീട്ടിലും വീട്ടുകാരോടുമായി ഒതുങ്ങി.അപ്പോള്‍ അതിനും ഒരു ഗുണമുണ്ടായി, വീട്ടില്‍ വരുന്ന മലയാളി അല്ലാത്ത വിരുന്നുകാരോട്- “ഇവര് ഭക്ഷ്ണത്തിന്കാണുമോ, എന്നൊക്കെയുള്ള കാര്യങ്ങള്‍  അവരുടെ മുഖത്ത്‌ നോക്കി ചോദിക്കാന്‍ സാധിച്ചിട്ടുണ്ട്...പക്ഷെ  അബദ്ധങ്ങള്‍  അവിടെയും ഉണ്ടായി...........

ഒരു ദിവസം വീട്ടില്‍ വന്ന എന്‍റെ മലയാളി അല്ലാത്ത ക്‌ുട്ടുകാരിക്ക് വേണ്ടി ഞാന്‍ മകനോട് പറഞ്ഞു
തണുക്കാന്‍ വെക്കുന്ന പെട്ടിയില്‍ എന്തെങ്കിലും കുടിക്കാന്‍ ഉണ്ടോ എന്ന്‍ നോക്കിയെ
നോക്കി കഴിഞ്ഞ അവന്‍ “അമ്മേ ഫ്രിഡ്ജ് നകത്ത് ജ്യൂസ്‌ ഇല്ല......ഇനി എന്ത് എന്ന മട്ടില്‍ എന്‍റെ മുന്‍പില്‍ വന്ന്‍ നിന്നു

ഇത് കേട്ടതോടെ, കൂട്ടുകാരി “ എനിക്കൊന്നും വേണ്ട”

( ഇംഗ്ലീഷും മലയാളീകരിച്ചതിന്റെ കുഴപ്പമാണ്  ഫ്രിഡ്ജും ജ്യുസ്സും ......അവള്‍ക്ക് എല്ലാം മനസ്സിലായി).

എന്റെ വായ്നോട്ടത്തിന് ഇടക്ക് സംഭവിച്ചതാണ്, ഈ കാര്യം .ഒരു കടയില്‍ ചെന്ന് എതോ സാധനത്തെപറ്റി ചോദിച്ചപ്പോള്‍, കടക്കാരന്‍ നിറുത്താതെ വാചകമടി........ആകെ നടന്നു മടുത്ത ഞാന്‍ ഭറ്ത്താവിനോട്........ഇയ്യാളെല്ലാം വെറുതെ പറയുകയായിരിക്കും......നമ്മുക്ക് പോകാം...........ഞാന്‍ അങ്ങനെ പറഞ്ഞതും......

ചേച്ചി, മലയാളി ആണോ?കേരളത്തില്‍ എവിടെയാ....
തൊണ്ടക്ക് ആരോ പിടിച്ച പോലെ മലയാളം പറഞ്ഞപ്പോള്‍, എനിക്ക് ഉത്തരം ഇല്ലാതായി........

 “ഞാന്‍, കൂറേകാലം ദുബായിലായിരുന്നു.....എന്റെ കൂടെയുള്ളവരെല്ലാം മലയാളികള്‍ ആയിരുന്നു......അങ്ങനെ ഞാനും മലയാളം പടിച്ചു. ഒരു വലിയ ചിരിയോടെ എന്നോട് പറഞ്ഞു.

( മലയാളികള്‍ കൂടെയുള്ളവരെ യെല്ലാം മലയാളം പടിപ്പിക്കുമെന്ന് കേട്ടിട്ടുണ്ട്....അതിനിപ്പൊ ഒരു ഉദാഹരണമായി ഈ സംഭവം.)

കേരളത്തിലെ മിക്ക സിറ്റികളിലെയും സംസാരഭാഷയായ.....എന്നാ, എന്താണപ്പ, എന്തൂട്ടാ......ഒക്കെ വഴങ്ങുമെങ്കിലും എന്തിര്എന്ന് കേട്ടാല്‍, ഞാന്ഉഷാറാവും.എന്നാല്‍, ആ സംസാരഭാഷയിലും എനിക്ക് തിരിച്ചടി ഉണ്ടായിട്ടുണ്ട്.ദുബായിലാണ്സംഭവം, ഒരു ട്ടാക്സിയില്കേറി,ട്ടാക്സിക്കാരന്‍,തിരുവനന്തപുരംക്കാരനാണ്‍,അവന്ആ ഭാഷയില്അവന്റെ പ്രാരാബ്ധ്ങ്ങള്പറഞ്ഞുകൊണ്ടേയിരുന്നു. ഞാനും അതേ സ്ലാങ്ങില്അവനെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.

ഭാഷയുടെ ഗുണം കൊണ്ടായിരിക്കും....... അയാള്‍, ‌-“ ചേച്ചിയോട് സംസാരിക്കുമ്പോള്നല്ല മനസ്സമാധാനം ഉണ്ട്.....
പക്ഷെ പെട്ടെന്ന് എന്റെ മനസ്സമാധാനം പോയി.

വറ്ത്തമാനം പറഞ്ഞ്- അയാള്ക്ക് വഴി തെറ്റി.ഇന്ത്യ യിലെങ്ങാനും പോലെയാണോ, ഒരു “U turn” എടുക്കണമെങ്കില്‍ കിലൊമീറ്ററുകള്‍ പോകണം.പൈസയുടെ മീറ്ററും നല്ല സ്പീഡില്‍ ഓടുന്നുണ്ട്‌. ആ ഓട്ടം കണ്ടതോടെ, ഞാന്‍ എല്ലാ ഭാഷയും മറന്നതു പോലെയായി.അയാളെ ആശ്വസിപ്പിക്കാന്‍ പോയ ഗുണം.

ഇതിലും കകഷ്ടമാണ മലയാള അക്ഷരങ്ങള് എന്നോട് ചെയ്യുന്നത്, വളരെ കഷ്ട്പ്പെട്ടാണ്‍....56 അക്ഷരങ്ങളും കൂട്ടത്തിലെ കാ,കി, കീ......ഇവയൊക്കെ പടിച്ചെടുത്തത്.”യുംയും എപ്പോഴും തെറ്റുമായിരുന്നു.”റ യുടെ വലിപ്പം കൂടുന്നതോ, അല്ലെങ്കില്വരയുടെ നീളം വ്യാത്യാസമായിരിക്കും കാരണം.അതുകാരണം പരീക്ഷക്ക് മുന്പ് അമ്മയുടെ വക ഒരു എഴുത്ത് ക്ലാസ്സ് ഉണ്ടായിരുന്നു.പരീക്ഷക്ക്, ട്ടീച്ചറ് മാരാണെങ്കില്ഭൂതക്കണ്ണാടി വെച്ച് ഓരോ അക്ഷരത്തെറ്റിനും മാറ്ക്ക് കുറച്ചു കൊണ്ടേയിരിക്കും.ഇമെയില്‍ & sms വന്നതോടേ, ഇംഗ്ലീഷ് ലിപികള്‍, നമ്മുടെ അക്ഷരങ്ങളെ വിഴുങ്ങി യെന്ന് പറയാം.....

ഒരു ദിവസം.എന്‍റെ കസിന്‍ എന്നോട് പറഞ്ഞു......അവള്‍ ഒരു ആര്‍ട്ടിക്കിള്‍ ഇമെയില്‍ ചെയ്തു തരാം, അത് എന്‍റെ ബ്ലോഗില്‍ ഇടാനാണ് പ്ലാന്‍ ........അങ്ങനെ അവള്‍ അയച്ചു തന്നത് നോക്കിയപ്പോള്‍ ഏകദേശം 2 പേജുകള്‍  മംഗ്ലീസ്സില്‍ എഴുതിയതാണ്.കൂട്ടത്തില്‍ എനിക്ക് ഒരു നിര്‍ദ്ദേശവും ചേച്ചി എല്ലാം മലയാളത്തില്‍ ടൈപ്പ്‌ ചെയ്യണേ.........copy & paste ആയിരുന്നു എന്റെ ഉദ്ദേശം.....പിന്നെത്തെ കഷ്ട്പ്പാട് ഞാന്‍ പറയേണ്ടതില്ലല്ലോ......

ജീവിതത്തില്‍ പ്രതിക്ഷിക്കാത്തത പല കാര്യങ്ങള്‍ നടക്കും  എന്നാല്‍ പ്രതിക്ഷിക്കുന്നത് ഒന്നും നടക്കില്ല എന്ന്‍ പറയുന്നതുപോലെയാണ്‍ ഭാഷയും എന്നോട് കാണിക്കുന്നത് ഡ്യൂട്ടിയായി വിചാരിച്ച ഇംഗ്ലീഷും ഹിന്ദിയും  പിന്നീട് ജീവിതത്തില്‍ ഉപകാരപ്പെട്ടു.പ്രിയപ്പെട്ട മലയാളം അബദ്ധങ്ങള്‍ക്കും തമാശകള്‍ക്കും വഴിയൊരുക്കി.എന്നാലും എനിക്കറിയാം ഞാന്‍ മലയാളത്തെ ഒരു പാട് സ്നേഹിക്കുന്നുവെന്ന്!!



Chicken Patties with Feta


Chicken (ground) - 1/2 kg
Bread crumbs - 1/2 cup
Egg - 1
Lemon juice - 1 tbsp
Potato (boiled and mashed) - 1
Chilli flakes - 1 tbsp
Coriander - half bunch
Turmeric powder - 1tsp
Ginger garlic paste - 1tbsp
Salt - to taste
Feta cheese - 3 tbsp
 
Cook the ground chicken with all spices (turmeric, chilli flakes, ginger garlic paste and salt).
In a bowl, max together the chicken, potato, lemon juice, bread crumbs, and egg. Season according to taste with salt and pepper powder. Add the minced coriander.
Now shape the mixture into patties. Place a small portion of the feta cheese atop the patties and fold the chicken mixture around it, thus the feta cheese will be in the center.
Cook on a grill till all juices run clear. (approximately 7 mins each side) or shallow fry on stove top.
by Mekha Jobin
 

10/19/12

വ്യത്യസ്ഥരില്‍ വ്യത്യസ്ഥര്‍


ലോകത്തുള്ള എല്ലാവരും എന്തെങ്കിലും പ്രത്യേകതയുള്ളവരായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.അടുക്കും ചിട്ടയോടും ക്‌ുടി ജീവിക്കുന്ന ഒരാള്‍ക്ക് അതൊക്കെ വേണ്ടെന്ന് വെയ്ക്കാന്‍ സാധിക്കില്ലായിരിക്കും അതുപോലെതന്നെ തിരിച്ചും.അതെല്ലാം ഓരോരുത്തരുടെ പ്രത്യേകത ആയി എനിക്ക് തോന്നുന്നു.അങ്ങനെ ഞാന്‍ കണ്ട പ്രത്യേകതയുള്ള ക്‌ുട്ടുകാരെ ക്കുറിച്ച്......

ഈ ക്‌ുട്ടുകാരനെ, ഞാന്‍ കണ്ടുമുട്ടുന്നത് 1990 കളിലാണ്, മുംബൈ യില്‍ വെച്ച്.അന്നൊക്കെ അവിടെയുള്ളവരുടെ ഒരു എക്സ്ട്രാ വരുമാനം “സ്റ്റോക്ക് മാര്‍ക്കറ്റ്‌” നിന്നാണ്‌.എവിടെയും ആരും കമ്പനികളെയും ഷെയര്‍ കളെയും പറ്റി പറയുന്നത് കേള്‍ക്കാം.അന്നൊക്കെ ഷെയര്‍ മാര്‍ക്കറ്റ്‌ സുചിക ഉയര്‍ന്നു നില്‍ക്കുന്ന സമയവും. ഈ ക്‌ുട്ടുകാരന്റെയും വലിയ ഒരു സമ്പാദ്യവും ഷെയര്‍- നിന്നുമാണ്.ഒരു ദിവസം അദ്ദേഹം, ഞങ്ങള്‍ക്കെല്ലാം  ഭക്ഷണം ഐസ്ക്രീം........ മേടിച്ചുതന്നു, സിനിമയ്ക്കും ഞങ്ങളെ കൊണ്ടുപോയി......അങ്ങനെ ആകെ സന്തോഷം. എന്തോ കമ്പനിയുടെ ഷെയര്‍വില ക്‌ുടിയതാണ്, ആ സന്തോഷത്തിന് കാരണം.

പിന്നീട്‌ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവനെ നിരാശനായി കണ്ടു.അവന്‍ മേടിച്ച ഓഹരികളുടെ വില താഴ്ന്നുതായിരുന്നു ആ നിരാശക്ക് കാരണം.പലപ്പോഴും അവന് വന്ന നഷ്ടങ്ങളും അവന്റെ സ്വപ്നങ്ങളെക്കുറിച്ചും പറയുമായിരുന്നു.അവന്‍റെ ക്‌ുട്ടുകാരോക്കെ നിസ്സാഹരായി ഇരിക്കുമായിരുന്നു ക്‌ുട്ടത്തില്‍ ഞാനും.പക്ഷെ അവന്‍ പറയുന്ന ഷെയര്‍-ന്‍റെ കമ്പനിയുടെ പേര്,പണ്ട്ഞങ്ങളെല്ലാം പോയി ആഘോഷിച്ച ആ കമ്പനിയുടെ പേരും ഒന്നുതന്നെയായിരുന്നു.(അപ്പഴേക്കും ചില കമ്പനിയുടെ പേരുകള്‍ എന്‍റെ തലയിലേക്കും കേറി തുടങ്ങി)

”അന്ന് അതൊക്കെ വിറ്റില്ലേ പിന്നെ എന്തിനാണ് ഇപ്പോള്‍ വിഷമിക്കുന്നത്” യെന്ന എന്‍റെ ചോദ്യത്തിന്.......അവന്‍റെ ഫ്രണ്ട്സാണ അവനിലെ ആ പ്രത്യേകത പറഞ്ഞത്‌.അവന്‍ മേടിച്ച ഓഹരികളുടെ വില ക്‌ുടുന്നത് ആഘോഷിക്കും.........വില കുറയുന്നതനുസരിച്ച് ഒന്നും തിന്നാതെ വിഷമിച്ച് ഇരിക്കും.....മേടിച്ച ഷെയറുകള്‍ എന്നും പെട്ടിക്കകത്ത് തന്നെ!!

ഇങ്ങനെയൊക്കെ പ്രത്യേകത തോന്നിയ വേറെയോരാളാണ്‍, എന്‍റെ സഹോദരന്‍റെ ക്‌ുട്ടുകാരന്‍.സഹോദരന്‍ എനിക്ക് പരിചയപ്പെടുത്തിയത് തന്നെ, ഇവന്‍ അടുത്ത മാസം അമേരിക്കയില്ലേക്ക് പോവുകയാണ്, അവിടെ ജോലി കിട്ടിയിട്ടുണ്ട്.അതോടെ അവന്‍ അമേരിക്കയെപറ്റി വാചാലനായി.കുറച്ചുകാലം കഴിയുമ്പോള്‍ അവന്‍, മാതാപിതാക്കരെ അങ്ങോട്ട് കൊണ്ട് പോകും.കുട്ടികളൊക്കെ അവിടത്തെ പൌരന്‍ ആയിരിക്കും......അപ്പോള്‍ അവരുടെ വിദ്യാഭ്യാസം എല്ലാം ഫ്രീ ആണ്.............അങ്ങനെ കുറെക്കാര്യങ്ങള്‍.....അമേരിക്ക എന്ന രാജ്യത്തിന് ഇങ്ങനെയൊക്കെ ഗുണങ്ങള്‍ ഉണ്ടെന്നുള്ള കാര്യം എനിക്ക് പുതിയ അറിവായിരുന്നു.അവന് വരാന്‍ പോകുന്ന  ഭാഗ്യങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന..... ഞാന്‍ എന്‍റെ ജീവിതവുമായി മുന്നോട്ട് പോയി.

പത്ത്‌-പതിനഞ്ചു വര്‍ഷം കഴിഞ്ഞ സഹോദരന്റെ ക്‌ുടെ അവനെ കണ്ടപ്പോള്‍.......ഞാന്‍, അവനോട്, അമേരിക്ക കഥകളും അച്ഛന്‍അമ്മമാര്‍ക്ക് അവിടെ ഇഷ്ടപ്പെട്ടോ......എന്ന ചോദ്യങ്ങള്‍ക്ക്........അമേരിക്കയിലേക്ക്‌ ആര് പോകും അവിടെയൊക്കെ ഓട്ടയായില്ലേ.........പിന്നീട്‌ അവന്‍ പറയുന്ന കഥകള്‍ പലതും നമ്മുടെ നാട്ടില്‍ നടന്നതായി ഞാനും കേട്ടിട്ടുള്ളതാണ്.ആസ്ട്രേലിയ, ദുബായ്.... അങ്ങനെ ജോലി ചെയ്യേണ്ട രാജ്യങ്ങളെയും അവിടത്തെ ഗുണങ്ങളെക്കുറിച്ചും പറയുന്നുണ്ടായിരുന്നു. അമേരിക്ക,ദുബായ്, ആസ്ട്രേലിയ...... എവിടെയാണ്‌ ജോലി ചെയുന്നതെന്ന് എനിക്ക് മനസ്സിലായില്ല.........പിന്നീട്‌ സഹോദരനോട് ചോദിച്ചപ്പോഴാണ്......അവന്‍ ഇന്ത്യയില്‍ മാത്രെമേ ജോലി ചെയ്തിട്ടുള്ളത്.ഒരിടത്തും പോയില്ല എന്നറിഞ്ഞത്....അപ്പോള്‍ ഈ പറഞ്ഞതോ?

ഈയൊരു സുഹൃത്തിനെ എനിക്ക് ചിരിയോടെ മാത്രമെ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ........2-3 വര്‍ഷം ഞങ്ങള്‍ ഒരേ ബാച്ച് ആയിരുന്നു. പക്ഷെ വേറെ കോളേജില്‍ ആയിരുന്നു. പിന്നീട്‌ ഞാന്‍, അവളെ ഓവര്‍ടെക്ക് ചെയ്തുവെന്ന്‍ പറയാം. പരീക്ഷ കഴിഞ്ഞ, “എങ്ങനെ എഴുതി എന്ന ചോദ്യത്തിന്, എന്തിന് ഇങ്ങനെത്തെ എളുപ്പം ചോദ്യപേപ്പര്‍ ഉണ്ടാക്കുന്നു.......ഇത്രയും ആളുകള്‍ ഡിഗ്രി എടുത്താല്‍.......ജോലി കിട്ടാനുള്ള പ്രയാസത്തെയും ക്കുറിച്ചായിരിക്കും സംസാരിക്കുക.ഞാനൊക്കെ എന്റെ റിസള്‍ട്ട്- നെ പറ്റി ആലോചിക്കുമ്പോള്‍, അവള്‍ ഗവണ്‍മെന്റ്‌ എങ്ങനെ എല്ലാവര്‍ക്കും ജോലി കൊടുക്കും എന്നതാണ് ചിന്തിക്കുക. റിസല്‍ട്ട്‌ വരുമ്പോള്‍ അവള്‍ തോറ്റുകാണും. ടീച്ചര്‍ ദേഷ്യം തീര്‍ത്തതാണിത് ...... എന്ന ന്യായവും അവള്‍ക്ക് കാണും.

ഇവരൊക്കെ ഞാന്‍, ജീവിതത്തില്‍ കണ്ടിട്ടുള്ള “വ്യത്യസ്ഥരില്‍ വ്യത്യസ്ഥര്‍ ആയ ക്‌ുട്ടുകാരാണ്......