9/4/13

കിമ്പളം

കൈമടക്ക്, ചിക്കിലി,കിമ്പളം .....ഇതൊക്കെയാണ്  കൈക്കൂലിയുടെ പര്യായങ്ങളായിട്ട്  ഞാ കേട്ടിട്ടുള്ള വാക്കുക.ഇനിയും പുതിയ വല്ല വാക്കുക കണ്ടുപിടിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. വീട്ടിലേക്ക് വല്ലപ്പോഴും മണിഓ  ആയിട്ട് എത്തുന്ന " ചില ആ പോസ്റ്റുമാ "ആണ് ,കിമ്പളം മേടിക്കുന്നുണ്ടോ എന്ന സംശയം തോന്നിയത്.പത്ത് രൂപയുണ്ടായിട്ടും രണ്ടു അഞ്ചിറെ നോട്ടുക തരുന്നതും അല്ലെങ്കി അഞ്ച് രൂപ ഇല്ല എന്ന് പറയുന്നതും ചില പോസ്റ്റ്മാന്മാരുടെ "നമ്പ" അല്ലെ എന്ന് തോന്നാതിരുന്നില്ല.അതുകാരണം ഏറ്റവും വലിയ കള്ളനെ കാണുന്നതു പോലെയാണ് "ആ ചില പോസ്റ്മാ _ നെ ഞാ കണ്ടിരുന്നത്.ഇന്നത്തെ മാധ്യമവാത്തക കാണുമ്പോ "പാവം ആ പോസ്റ്റുമാ !
പിന്നീടെപ്പഴോ കിമ്പളത്തിന്റെ പ്രാധാന്യം കണ്ടിട്ടുള്ളത്  വീട്ടിലെ വൈദ്യുതി പോകുമ്പോ ഫ്യൂസ് കെട്ടാ വരുന്ന "ലൈ മാ "ആണ് .കിമ്പളം കൊടുത്തതിനു ശേഷം അയാളുടെ മുഖത്തെ സന്തോഷത്തിന്  വളരെ പ്രാധാന്യം ഉണ്ടായിരുന്നു.അല്ലെങ്കി അവ അടുത്തപ്രാവശ്യം വിളിച്ചാ വരുകയില്ല അതുകാരണം "പോസ്റ്റ്മാ -നെ പോലെ പാപി ആയിട്ട്  തോന്നിയിട്ടില്ല .പൈസയൊന്നും വേണ്ടായിരുന്നു എന്ന മട്ടിലായിരിക്കും നില്ക്കുക. അതുകണ്ട് കൊടുക്കാതിരുന്നാ അടുത്ത പ്രാവശ്യം വിളിക്കുമ്പോ വരില്ല എന്ന് മാത്രം. "അനുഭവം ഗുരു ആണല്ലോ

അന്നൊക്കെ കേരളത്തിലെ വാത്തക കൈകാര്യം ചെയ്തിരുന്നത് നാല് -അഞ്ചു പത്രങ്ങളും റേഡിയോയുമാണ്.അതിലൊക്കെ കൈക്കൂലി വാത്തക വരുന്നത് വളരെ വിരളമാണ്. അതുകൊണ്ട് ആയിരിക്കാം എന്റെ കുഞ്ഞുമനസ്സി ഇവരെയൊക്കെ കള്ളനും പാപികളുമായി പ്രതിഷ്ഠിക്കാ കാരണം.

കൂട്ടുകാരിയുടെ വീട്ടി പോകണോ വായനശാലയിലേക്ക് പോകണോ അങ്ങനെ എവിടെ പോകാനും ഉള്ള വാഹനം കാനട ആയിരുന്നു. ആ നടത്തത്തി നേരം പോകാ ഇന്നത്തെ പോലെ mp3 യോ   ഐ പാഡ് കളോ ഇല്ല പകരം വല്ല സിനിമയുടെ പോസ്റ്റ്റുകളോ അല്ലെങ്കി റോഡിലെ കാഴ്ചകളോ ആണ്,അതി സാധാരണ കാണുന്നതാണ്, ഇരുചക്രവാഹനക്കാരും പോലീസുകാരുമായിട്ടുള്ള ഒളിചചോട്ടക്കളി.അതിറെ അവസാനമായി പോലീസുകാക്കും ജീവിച്ചു പോകേണ്ടെ എന്ന കാഴ്ച്ക്കാരുടെ കമന്റ് .അങ്ങനെ ആരോ പറഞ്ഞ തന്ന അറിവ് പോലീസുകാരെയും എന്റെ കിമ്പളം മേടിക്കുന്ന ലിസ്റ്റിലെ അംഗങ്ങളാക്കി.

നാളുക കഴിയുതോറും നേരിട്ടറിഞ്ഞതും കേട്ടറിവുമായി കിമ്പളക്കാരുടെ എന്റെ ലിസ്റ്റ് നീണ്ടുപോയി.പിന്നിടെപ്പഴോ ഞാനും ആ ലിസ്റ്റ് ഉണ്ടാക്കുന്നത് ഉപേക്ഷിച്ചു.

സാധാരണക്കാരുടെ നിത്യജീവിതത്തിലും കിമ്പളത്തിന്റെ സ്ഥാനം കൂടി കൊണ്ടിരിക്കുകയാണ് എന്നതിന് ഉദാഹരണമായിരുന്നു ഈ അടുത്ത നടന്ന സംഭവം.ഒരാ കാ മുന്നോട്ട് ഓടിച്ചു വേറൊരാ കാ പുറകോട്ട്  ഓടിച്ചു, സംശയമില്ലാതെ രണ്ടും കൂടി കൂട്ടിമുട്ടി.ഇവിടത്തെ രീതി അനുസരിച്ച്, വണ്ടിക ആവുമ്പോ റോഡി കൂടി ഓടിക്കണം അങ്ങനെ ഓടിക്കുമ്പോ തട്ടുകയും മുട്ടുകയും ചെയ്യും അല്ലാതെ കാറിന് വരുന്ന പ്രശ്നങ്ങ ഒരു പ്രശ്നമേയല്ല. എന്നാ കാറിനകത്ത് ഇരിക്കുന്നവരേക്കാളും കാറിനെ കൂടുത  സ്നേഹിക്കുന്ന എന്റെ ഭത്താവ്, വണ്ടി നിറുത്തി അതി നിന്നും ഇറങ്ങി, മറ്റേ കാറുകാരോടും നിറുത്താ പറഞ്ഞ,വണ്ടിയുടെ കേടുപാടുകളെയും അത് നന്നാക്കാ പോയാ ഉണ്ടാകുന്ന ചിലവിനെ പറ്റിയും വായ്തോരാതെ സംസാരിക്കുമ്പോ,ചെയ്ത തെറ്റിനെ ക്കുറിച്ച് യാതൊരു വിഷമവും ഇല്ലാതെ  മറ്റേ കാറിന്റെ ഡ്രൈവ-ന്റെ കൂട്ടുകാര പറയുന്നത്, വല്ല പൈസയും കൊടുത്ത് ഒതുക്കാനാണ്.രണ്ടുപേരും നിയമകോളേജി പഠിക്കുന്നവരാണ് .നാളെ നമ്മുടെ നിയമങ്ങ കൈകാര്യം ചെയ്യേണ്ടവരുടെ പ്രതികരണമാണിത്.

ഈ സംഭവും എനിക്ക് രസകരമായി തോന്നി.രണ്ടു സ്കൂ കുട്ടിക പറഞ്ഞതാണ് .അവരുടെ സ്കൂളിന്റെ അടുത്ത് വലിയൊരു മതിക്കെട്ടും അതിനകത്ത് ഏതോ ഓഫീസ് കെട്ടിടവുമുണ്ട്.ആ മതികെട്ട് ഉള്ളിലൂടെ പോവുകയാണെങ്കി അഞ്ചു നിമിഷം കൊണ്ട് അവര്ക്ക് ബസ്സ്സ്റ്റോപ്പിലെത്താം അല്ലെങ്കി പതിനഞ്ചു -ഇരുപത് നിമിഷം എടുക്കും ബസ്സ്സ്റ്റോപ്പി എത്താ.ഈ മതികെട്ടിന്റെ അവിടെയുള്ള ഗേറ്റി ഒരു കാവക്കാരനുമുണ്ട്.വല്ല ഒന്നോ -രണ്ടോ കുട്ടികളാണെങ്കി ആ കാവക്കാര അതുവഴി പോകാ സമ്മതിക്കും. എന്നാ കുട്ടികളുടെ എണ്ണം കൂടുകയാണെങ്കി അയാ ഒരിക്കലും ആ വഴി പോകാ സമ്മതിക്കില്ല.ഇതൊക്കെയാണ്, സാധാരണ നടക്കാറുള്ള കാര്യം. എന്നാ അന്ന് ആ രണ്ടു കുട്ടിക മാത്രമായിരുന്നിട്ടും കാവക്കാര അവരെ ആ എളുപ്പവഴിയി കൂടി പോകാ സമ്മതിച്ചില്ല.ചുറ്റിക്കറങ്ങി പോകാ  കുട്ടികക്കും മടി.അതിലൊരുത്തന്റെ ബുദ്ധി പ്രകാരം കൈയ്യി ഒരു രൂപ വെച്ച് അവ അയാളോട്  ഷേക്ക്ഹാഡിനായി കൈനീട്ടി. കൈയ്യി തടഞ്ഞ ഒരു രൂപ എടുത്ത് നോക്കിയ അയാ കണ്ണുരുട്ടി കുട്ടികളെ ഓടിച്ചു വിട്ടു.ഒരു രൂപക്ക് പകരം" അഞ്ചു രൂപ ആയിരുന്നെങ്കി കാവക്കാര സമ്മതിച്ചേനെ" എന്നാണ്  കുട്ടികളുടെ അഭിപ്രായം.

ഞാനൊക്കെ സ്കൂ കുട്ടി ആയിരുന്ന സമയത്ത് കിമ്പളം മേടിക്കുന്നവരുടെ ലിസ്റ്റ് ആണ് ഉണ്ടാക്കിയതെങ്കി ഇന്നത്തെ കുട്ടിക കിമ്പളമായി കൊടുക്കേണ്ടത് എത്ര എന്നതിന്റെ ലിസ്റ്റ് ആണ്  ഉണ്ടാക്കുന്നതെന്ന്  തോന്നുന്നു.കിമ്പളം വാങ്ങുന്നതും കൊടുക്കുന്നതുമായ ആ  പരിഷ്‌ക്കാരം അങ്ങനെ തലമുറക തോറും കൈമാറുകയാണ്.അതിന്റെ ആവശ്യമുണ്ടോ അല്ലെ?




Diary notes_3 (From T.R.Johny Thekkethala)

രസതന്ത്രം

ഹോട്ടലി കയറി ഭക്ഷണത്തിന്  ഓകൊടുത്തു.കാത്തിരിക്കുന്നു. മേശവിരിയി ചില അക്ഷരങ്ങശ്രദ്ധിച്ചു.അവ വായനക്കാരുമായി പങ്കുവെക്കുന്നു.


1. Mathematics:-

Smart man +smart woman              = Romance.

 Smart man +dumb     ,,                  =Affair.

Dumb man +smart woman               =Marriage.

Dumb man+dumb woman                 =Pregnancy.

2. Doctor kills disease with pills; but he kills you with bills.

3. Nurse is one who awakens a sleeping patient and gives sleeping pills.

4. The Beer Prayer.
Our lager which art in barrels, hallowed be thy drink

thy will be drunk(I will be drunk at home as in the tavern.

Give us this day our foamy head and forgive us our spillages as we forgive
those who spill against us and lead us not into incarceration, but deliver us
From hangovers, for this is the beer, the bitter and the lager, Forever and 
ever. Barmen        

8/20/13

ഓർമ്മകൾ കൊണ്ടൊരു വീട്

ഫി  ജോലി  ചെയ്യുന്നവ  പണിയുന്ന  വീടിന് എന്നും ഒരു പാട്  പ്രത്യേകതക  കാണാരുണ്ട് .എറെ അഭിപ്രായത്തി  നമ്മുടെ ആക്കാഫി ജോലി ചെയ്യാ തുടങ്ങിയതോടെയാണ് , വീടിന്റെ അകത്തും പുറത്തും പുതുമക കാണാ തുടങ്ങിയത് .

ഞാനോക്കുന്നുണ്ട്  എറെ കുട്ടിക്കാലത്ത്  വീടിന്റെ  അടുത്തായിട്ടുള്ള ആ  പുതുമ നിറഞ്ഞ  വീട്, വാതിലുകളെല്ലാം ആച്ച് ആകൃതിയി ആയിരുന്നു (ഇന്ന് അതിന് പുതുമ ഇല്ലെങ്കിലും ).ഒരോ കിടക്കമുറികളിലും നല്ല നിറമുള്ള ചായങ്ങളും ആ നിറത്തിന്  യോജിച്ച അലമാരകളും അലങ്കാരവസ്തുക്കളും കൊണ്ട് മനോഹരമായിരുന്നു.ഓരോ കിടപ്പ് മുറിക്ക് ചേന്നുള്ള ബാത്ത് റുമുകളും  അതിനകത്തെ പലനിറത്തിലെ ട്ടൈസ്സും പൈപ്പും ഹാഡ് ഷവറും ......എല്ലാം വളരെ കൗതുകത്തോടെയാണ്  നോക്കി കണ്ടത് .പിന്നീടും പല പുതുമയുള്ള വീടുക കണ്ടിട്ടുണ്ടെങ്കിലും ആ വീടിന്റെ ഭംഗി ഇന്നും മനസ്സി മായാതെയുണ്ട് .ഒരു പക്ഷെ കുട്ടിക്കാലത്ത്  കണ്ട അത്ഭുതമായതു കൊണ്ടായിരിക്കാം .

ഈ അടുത്ത കാലത്ത്, പത്ത് -ഇരുപത് വഷം  ദുബായി താമസിച്ചിരുന്നവ തിരിച്ച് കേരളത്തി സ്ഥിരതാമസമാക്കിയ ഒരു കുടുംബസുഹൃത്തിന്റെ വീട് സന്ദശിക്കാനുള്ള ഒരവസരം കിട്ടി.കേരളത്തിന്റേതായ രീതികളും ദുബായിലെ സുഖസൗകര്യങ്ങളും കൂടി ആയപ്പോ വീട്, മറ്റു വീടുകളെക്കാ സുന്ദരമായി .ചുമരിനകത്തെ അക്വേറിയം കാണാ കൗതുകവും പുതുമയും തോന്നി .വീടൊക്കെ ചുറ്റി നടന്ന് കണ്ടപ്പോ പല സ്ഥലത്തും മക്കളുടെ കളിപ്പാട്ടങ്ങളും  പാവകളും അടുക്കും ചിട്ടയോടു കൂടി വെച്ചിട്ടുണ്ട് .മക്കളൊക്കെ കുടുംബമൊത്ത് വിദേശത്താണ് ,ഇതൊക്കെ എന്തിനാണാവോ സൂക്ഷിച്ചു വെച്ചിരിക്കുന്നതെന്ന് ഓത്തു.

ചായ കുടിക്കാനായി ഡൈനിംഗ് ടേബിളിന്റെ അവിടെ ചെന്നപ്പോ അടുത്തുള്ള കണ്ണാടി അലമാരയി വിലകൂടിയതും ഭംഗിയുള്ളതുമായ സാധനങ്ങ കാണുന്നതിനു പകരം പെപ്സി കാ,കൊക്കോ കോള,
കീ കൊടുത്താ ഡ്രം കൊട്ടുന്ന പാവ .........അങ്ങനെ ആ വീടിന് ഒരിക്കലും യോജിക്കാത്ത സാധനങ്ങ, എതൊരു ഗഫ് കാരുടെ വീടിനെ പറ്റി പറയുന്നതു പോലെ, വലിയ വീടുകളായിരിക്കും ഇവ പണിയുക, വീടു പണി പകുതി ആകുമ്പോഴേക്കും മുഴുവ പണിയാ കാശില്ലാതെ ആ വീട് വിക്കുകയും ഗഫുകാര അതിന്റെ കടം തീക്കാനായിട്ട് തിരിച്ച് വിമാനം കേറുകയും ചെയ്യും .......അതുപോലെ വീട് പണി കഴിഞ്ഞതോടെ  നല്ല ഭംഗിയുള്ള സാധനങ്ങ വാങ്ങിക്കാനുള്ള പൈസയൊക്കെ കഴിഞ്ഞു കാണുമെന്ന്  ഞാ വിചാരിച്ചു..

എന്റെ മനസ്സ് വായിച്ച പോലെ ആന്റി,അലമാരിയിലെ സാധനങ്ങളെ പറ്റി ഓരോ കഥക പറയാ തുടങ്ങി.പെപ്സികാ,അങ്കി ആദ്യമായി സൗദിയി പോയപ്പോ മേടിച്ചു കൊണ്ടുവന്നതാണ്.അന്ന് പെപ്സി കാ ഇവിടെ മേടിക്കാ കിട്ടില്ലായിരുന്നു.അപ്പോ പെപ്സികുടിച്ച് കഴിഞ്ഞിട്ടും കുട്ടിക അതി വെളളം ഒഴിച്ച്,ട്ടിവിയിലെ പരസ്യത്തി കാണിച്ചിരുന്നതുപോലെ കാണിച്ചിരുന്നത് ........

അങ്ങനെ ആ വീട്ടി വെച്ചിരിക്കുന്ന ഓരോ സാധനങ്ങക്കും അവക്ക് രണ്ടുപേക്കും ഒരു പാട് കഥകളുണ്ട് പറയാനായിട്ടുണ്ട് .

അതുപോലെ തന്നെ  പാവ, മക ആ കളിപ്പാട്ടത്തിന് വേണ്ടി കടയി വെച്ച് വാശി പിടിച്ച് കരഞ്ഞതും പിന്നെ അവളുടെ ജന്മദിനത്തിന് മേടിച്ച്  കൊടുത്തപ്പോ ഉണ്ടായ സന്തോഷം .....ആ കഥക പറയുമ്പോ അവരുടെ മുഖത്തെ സന്തോഷം ......ഞാനും കുടുംബവും മുത്തശ്ശികഥക കേക്കുന്നതു പോലെ കേട്ടു കൊണ്ടിരുന്നു.

ആ  വീട് സന്ദശനം കഴിഞ്ഞപ്പോ ......എന്തിനാണ് വെറുതെ ഓരോ വില കൂടിയ സാധനങ്ങ മേടിച്ച് വീട് അലങ്കരിക്കുന്നത് പകരം നമ്മുടെ നല്ല ഓമ്മകളായിട്ടുള്ള ഒരു വീട് അല്ലെ നല്ലത് എന്ന് തോന്നിപോയി.ഓമ്മക കൊണ്ട് നിറഞ്ഞ ഒരു വീടും അതൊക്കെ ഓത്തിരിക്കുന്ന അങ്കി & ആന്റിയും .....


അറിയാതെ ആ വീടും ഒരു കൗതുകമായി മനസ്സി കേറി എന്നു പറയാം.

Diary notes_2 (From T.R.Johny)

മലയാളി മനസ്സിന്റെ വികടതകള്‍


· അസൂയ-തനിക്ക് എത്താന്‍ കഴിയാത്ത ഉയരത്തിലുള്ളവരോടുള്ള വികാരം- ചിരിച്ച് ചിരിച്ച് പാര പണിയുമ്പോള്‍ സുഖം

· അലസത-കൈയ്യെത്തും ദൂരത്തുള്ള പത്രം എടുക്കാന്‍ പോലും സഹായം തേടുന്ന  മാനസികാവസ്ഥ

·  അഹംഭാവം-ഞാന്‍ എന്ന ഭാവം.....മരുന്നും ചികിത്സയും ഇല്ല

· പിശുക്ക്-കൈയ്യില്‍ പണം കൂടുന്നതനുസരിച്ച് ഉടലെടുക്കുന്ന ഒരു വികാരം

· പുച്ഛം-പാരമ്പര്യമായി മലയാളിക്ക് ലഭിച്ച വരദാനം

· സഭാകമ്പം-അരങ്ങുമായോ പൊതുസ്ഥലങ്ങളുമായോ പരിചയപ്പെടാതെ ഇരിക്കുന്നവരുടെ ഒരു സ്വയംചുരുങ്ങല്‍

· കോപം- നമ്മുക്ക് തന്നെ പാരയും അപകടവും വരുത്തുന്ന ഒരു വികാരം

· ഉറക്കകുറവ്-പതിനഞ്ചുവര്‍ഷം കഴിഞ്ഞ് നടക്കാന്‍ പോകുന്ന കാര്യങ്ങളും മുപ്പത് വര്‍ഷം മുന്‍പ് നടക്കുന്ന കാര്യങ്ങളും കൂട്ടി ഘടിപ്പിച്ച് ഇന്നിനെ മറക്കുന്ന സ്ഥിതി.......എങ്ങനെ കടം മേടിക്കണം സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടാം എന്ന് ചിന്തിച്ചാലും ഉറക്കം കുറയും

· ടെന്‍ഷന്‍ -ഇന്നത്തെ കാലഘട്ടത്തിന്റെ വാക്കാണ് ടെന്‍ഷന്‍.മുകളില്‍ പറഞ്ഞ മാനസികാവസ്ഥകള്‍ എല്ലാം കൂടിച്ചേരുന്ന ഒന്നാണ് ടെന്‍ഷന്‍.

·  ഒളിഞ്ഞുനോട്ടം- ഒരുതരം ആത്മസുഖം അങ്ങനെയും സാക്ഷരരാണെന്നു നാം തെളിയിക്കുന്നു

· കടപ്പാട് - ജയരജവാരിയ വക


8/9/13

ജീനിയസ്സ്

ചില സമയങ്ങളില്‍ നമ്മള്‍ എന്ത് ചെയ്യണം എവിടെ പോകണം എന്നൊക്കെ തീരുമാനിക്കുന്നത് മറ്റുള്ളവരായിരിക്കും,അങ്ങനെയൊരു തീരുമാനത്തിന്‍റെ ബാക്കിയായിട്ടാണ് എന്റെ ഈ കല്യാണം കൂടാനുള്ള യാത്ര.
എന്റെ  ചേച്ചിയുടെ കൂട്ടുകാരിയുടെ ചേട്ടന്റെ.......അങ്ങനെ ആരുടെയോ മകന്റെ കല്യാണം, ഞാന്‍ താമസിക്കുന്ന സ്ഥലത്ത് വെച്ചാണ്ക
ല്യാണം ക്ഷണിക്കാന്‍ വന്നവരോട്,ഞാനും അവിടെയാണ് താമസിക്കുന്നത് എന്ന് പറഞ്ഞതോടെ അവര്‍ക്ക്, ഞാന്‍ ആ കല്യാണം കൂടണമെന്ന്  നിര്‍ബന്ധം.ചേച്ചിയുടെ വീട്ടില്‍നിന്ന് തന്നെ എന്നെ ഫോണില്‍ വിളിച്ച് കല്യാണം ക്ഷണിച്ചു.

കല്യാണത്തിന് വരാമെന്ന് പറഞ്ഞെങ്കിലും പോകണമെന്ന് യാതൊരു ഉദ്ദേശവുമില്ല.പക്ഷെ ചേച്ചിക്ക്, ഞാന്‍ കല്യാണം കൂടണമെന്ന് ഒരേ നിര്‍ബന്ധം.“ നീ ചെല്ലാമെന്ന് പറഞ്ഞതല്ലേ” അതാണ് ചേച്ചിയുടെ ചോദ്യം.
യാതൊരു പരിചയമില്ലാത്തവരുടെ കല്യാണത്തിന് പോകില്ല എന്ന് ഞാനും.
നീ പോയെ തീരൂ “ എന്ന് പറഞ്ഞ് ചേച്ചി ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
തിരിച്ചു വിളിക്കാമെന്ന് വെച്ചാല്‍ മൊബൈല്‍ ഫോണ്‍ ഓഫും വീട്ടിലെ ഫോണ്‍ ബെല്ലടിക്കുന്നുണ്ട് ആരും എടുക്കുന്നില്ല.അതോടെ ചേച്ചിയുടെ ഡ്യൂട്ടി കഴിഞ്ഞെന്ന് പറയാം.ആരുടെയോ കല്യാണം എന്റെ മനസ്സിന്റെ മനസ്സമാധാനം കളയുകയും ചെയ്തു.
ഇതുപോലത്തെ സാഹചര്യങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്.സാധാരണ മദ്ധ്യസ്ഥയ്ക്കായി അമ്മയെ കൂട്ട് പിടിക്കാറാണ് പതിവ്.പക്ഷെ ഇപ്രാവശ്യം അമ്മയും കാലുമാറി.
“നീ എന്തിന് സമ്മതിച്ചു, കല്യാണക്കുറിയും കിട്ടിയില്ലെ,...പിന്നെ പോയാല്‍ എന്താണ് കുഴപ്പം....അമ്മയുടെ ചോദ്യം.
ഭര്‍ത്താവും കുട്ടികളും കൂടെ വരാന്‍ തയ്യാറല്ലാത്തകാരണം എല്ലാവരെയും മനസ്സില്‍ ചീത്ത പറഞ്ഞുകൊണ്ടാണ്‍ എന്റെ ഈ യാത്ര.കല്യാണക്കുറിയും ബാഗില്‍ എടുത്ത് വെച്ചു.ചെറുക്കന്റെയും അമ്മയുടെയും അച്ഛ്ന്റെയും പേരുകള്‍ കാണാതെ പഠിച്ചു വെച്ചു.ഓരോ വക ഗതികേടുകള്‍
സമയത്ത് തന്നെ ഞാന്‍ സ്ഥലത്ത് എത്തി.വോട്ട് ചോദിക്കാന്‍ വരുന്ന സ്ഥാനാര്‍ത്ഥിയെ പോലെ അവിടെ നില്‍ക്കുന്ന എല്ലാവരേയും നോക്കി പുഞ്ചിരി നല്‍കി, ഞാന്‍ ഹാളിന്റെ അകത്തോട്ട് പോയി.ഇനി എന്തു ചെയ്യും എന്നായിരുന്നു മനസ്സില്‍ ചുറ്റും നോക്കി ചിലരൊക്കെ, പരിചയക്കാരെ കണ്ട സന്തോഷത്തില്‍ വര്‍ത്തമാനം പറയുന്നുണ്ട്.ചിലരുടെ മുഖത്ത്, ഞാന്‍ ആരാണെന്നുള്ള ചോദ്യമുണ്ട്,ചോദിക്കുന്നില്ല എന്ന് മാത്രം.അവിടത്തെ ഒരു കസേരയില്‍ പോയി ഇരുന്നു.ചെറുക്കന്റെ അച്ഛ്നെ കണ്ടാല്‍ ഞാന്‍ കല്യാണത്തിന്‍ വന്നു, എന്ന് പറഞ്ഞ് അവിടെ നിന്ന് ഓടാനാണ് എന്റെ പ്ലാന്‍അതുകൊണ്ട് ആ ചെറുക്കന്റെ അച്ഛ്നെ ഞാന്‍ കണ്ണ് കൊണ്ട് തിരയുകയാണ്‍.അതേസമയം ഞാന്‍ ആരാണെന്ന് അറിയാത്തതുകൊണ്ടാവാം ചിലര്‍ എന്റെ മുന്‍പില്‍ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.ആ സ്ന്തോഷം നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലും എനിക്ക് പൊട്ടികരയാനാണ് തോന്നിയത്.
ഞാന്‍ ഒന്നും കാണുന്നില്ല എന്നാല്‍ എല്ലാം കാണുന്നുണ്ട് എന്ന മട്ടില്‍ ഇരിക്കുകയാണ്.ഒരു കൊച്ചുകുട്ടി വന്ന് എന്നെ നോക്കി ചിരിച്ചു ഞാനും ചിരിച്ചു.ആന്റിയുടെ പേരെന്താ-....ഞാന്‍ പേര് പറഞ്ഞതും ആ കുട്ടി തിരിച്ച് ഒരു ഓട്ടവും...ആരോ പറഞ്ഞ് വിട്ടതായിരിക്കും.ചിലര്‍ ക്ഷണിക്കാതെ വന്ന് ഭക്ഷണം കഴിക്കുമെന്ന് കേട്ടിട്ടുണ്ട്.ആ കൂട്ടത്തില്‍ എന്നെ കൈയ്യോടെ പിടിക്കാനാവുമെന്ന് കരുതി......വരാന്‍ പോകുന്ന നാണക്കേട് ഓര്‍ത്ത് ചേച്ചിയോടുള്ള ദേഷ്യം കൂടി വന്നതേയുള്ളൂ.ആകുട്ടി അവളുടെ അമ്മയേയ്യും കൂട്ടിയാണ് വന്നത്.
റിറ്റ ക്ക് എന്നെ മനസ്സിലായോ? കണ്ടപ്പോള്‍ എനിക്ക് സംശയം തോന്നി അതാണ് മോളെകൊണ്ട് പേര് ചോദിപ്പിച്ചത്.
പെട്ടെന്ന് ആരാണെന്ന് മനസ്സിലായില്ലെങ്കിലും ഒരു പരിചയക്കാരിയെ കണ്ട സമാധാനമായിരുന്നു എനിക്ക്..
നമ്മള്‍ ഒരുമിച്ച് സ്കൂളില്‍ പോയതോക്കെ മറന്നോ.....അങ്ങനെ അവള്‍ ചോദിച്ച്പ്പോള്‍പെട്ടെന്ന് പ്ത്ത്-ഇരുപത് വര്‍ഷത്തേക്ക് പുറകിലോട്ട് പോയി.ഒരമ്മച്ചിയുടെ ദേഹം മുഴുവനും എട്ടോ-പത്തോ സ്കൂള്‍ ബാഗും കരയുന്ന കുട്ടി അമ്മച്ചിയുടെ ഒക്കത്തും വെച്ച് എട്ടോ-പത്ത് കൊച്ച് കുട്ടികളെ മേച്ചാണ്,ആ അമ്മച്ചി ഞങ്ങളെ  സ്കൂളിലേക്ക് കൊണ്ടുപോവുക.രണ്ടു കുട്ടികള്‍ കൈ പിടിച്ചാണ് നടക്കേണ്ടത്.ഞങ്ങള്‍ രണ്ടു പേരാണ് കൈ പിടിച്ച് നടക്കുക.ആ നടപ്പ് ഒന്നാം ക്ലാസ്സ് മുതല്‍ ആറോ- ഏഴോ ക്ലാസ്സ് വരെ ഞങ്ങള്‍ ഒരുമിച്ച്  നടന്നിട്ടുണ്ട്.നടക്കുന്ന കൂട്ടത്തില്‍ രാമായണ-മഹാഭാരത-ബൈബിള്‍ കഥകളൊക്കെ പറയുമായിരുന്നു.പിന്നീടെപ്പഴോ ആ കഥകളൊക്കെ മാറ്റി അവള്‍ കൂടുതല്‍ ഫിസിക്സ്സും കെമിസ്ട്രിയും ചിന്തിക്കാന്‍ തുടങ്ങി.താല്പര്യങ്ങളിലുള്ള വ്യത്യാസമായിരിക്കാം പിന്നീട് തന്നെ സ്കൂള്‍ യാത്ര തുടങ്ങിയപ്പോള്‍ ഞാന്‍ അവളെയോ, അവള്‍ എന്നെയോ കാത്ത് നില്‍ക്കാറില്ലായിരുന്നു.
,ഇപ്പോള്‍ ഏതോ ഓഫീസ്സിലെ വലിയ ഉദ്യോഗസ്ഥ ആണ്‌.ഇടയ്ക്കിടെ വിദേശയാത്രകളൊക്കെ നടത്തുന്നതു കൊണ്ടായിരിക്കാം,അവള്‍ കെട്ടിപിടിച്ചു കവിളുകള്‍ തമ്മില്‍ മുട്ടിച്ചാണ്‍ ഞങ്ങളുടെ പരിചയം പുതുക്കിയത്.അവിടെ കല്യാണം കഴിക്കുന്ന  ചെറുക്കന്റെ “ബോസ്സ് കൂടിയാണ്.ഞങ്ങളുടെ പരിചയം പുതുക്കലൊക്കെ കണ്ടതോടെ, കണ്ടുനിന്നവര്‍ക്കും എന്നോട് ഒരു ബഹുമാനമൊക്കെ വന്നുവെന്ന് തോന്നുന്നു.എന്റെ ചുറ്റും നെറ്റി ചുളിച്ച് നടന്നവരെയൊക്കെ എന്നെ നോക്കി പുഞ്ചിരിക്കാന്‍ തുടങ്ങി.അവള്‍ക്ക് കിട്ടുന്ന സ്വീകരണത്തിന്റെ ഒരു പങ്ക് ഞാനും മേടിച്ചെടുത്തുഎന്ന് പറയാം.
പഴയ സ്കൂള്‍ കോളേജ് വിശേഷങ്ങള്‍ ഞങ്ങളുടെ കുട്ടികളെപറ്റി..... അങ്ങനെ നിറുത്താതെ വിശേഷങ്ങള്‍പറഞ്ഞുകൊണ്ടിരിക്കുന്നതിന്‍ ഇടയ്ക്കാണ്‍,അവളുടെ ഒരു ചോദ്യം- “റിറ്റ, തന്നോട് കുറച്ചു കാര്യങ്ങള്‍ ചോദിക്കാനുണ്ട്......അത് തലയ്ക്ക് ഒരടി കിട്ടിയത് പോലെയായി.പണ്ടും  അവള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മിടുക്കി ആയിരുന്നു, .ഒരു കാര്‍ റോഡില്‍ കൂടി എങ്ങനെയാണ് ഓടുന്നത്, ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പിന്നിലത്തെ ട്ടെക്നോളജി......ഈ വക ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇപ്പോഴും ചിന്തിക്കാന്‍ എനിക്ക് സമയം കിട്ടിയിട്ടില്ലെങ്കിലും....കാറാണെങ്കില്‍ ഗിയര്‍ ക്ലച്ച്,ബ്രേക്ക്, ഫോണാണെങ്കില്‍, ആ കവലയിലെ അടുത്ത് കാണുന്ന മഞ്ഞ കെട്ടിടമാണ്‍”ട്ടെലിഫോണ്‍ എക്സ്ചേഞ്ച്”, അങ്ങനെയുള്ള മറുപടികള്‍ കൊടുക്കുമായിരുന്നു.ആ കുട്ടിപട്ടാളങ്ങള്‍ക്ക് അതെല്ലാം പുതിയ വാക്കുകള്‍ ആയിരുന്നു അങ്ങനെ ഞാന്‍ അവരുടെ ഇടയിലെ  ഒരു ജീനിയസ്സ് ആയിരുന്നു  എന്നാലും എനിക്ക് അവളുടെ ചോദ്യങ്ങളെ പേടിയായിരുന്നു.

 ഊണ് കഴിക്കുന്നതിനിടയിലാണ്‍, അവള്‍ പറഞ്ഞത്, കല്യാണം കഴിച്ചിരിക്കുന്നത് ഒരു ക്രിസ്ത്യാനിയേയാണ് എന്ന്. ഞാന്‍ ഒരു നിമിഷം “വായ് പൊളിച്ചു പോയി” നിന്നിലും പ്രണയമെന്ന ഒരു വികാരമോ” അതായിരുന്നു എന്റെ മനസ്സില്‍.എന്റെ മുഖത്തെ  അത്ഭുതഭാവം കണ്ടിട്ടായിരിക്കാം,നമ്മുക്ക് ഇഷ്ട്മുള്ള ആളിന്റെ കൂടെയല്ലെ ജീവിക്കേണ്ടത്.........രാവിലെ തന്നെ കുളിച്ച് ചന്ദനക്കുറിയും ഇട്ട് രാമായണ-മഹാഭാരതകഥകള്‍ പറഞ്ഞിരുന്ന അവള്‍ഇന്ന് ഒരുപാട് മാറി പോയിരിക്കുന്നു.
കല്യാണകഴിഞ്ഞ് അവരോടൊക്കെ യാത്ര പറഞ്ഞ്,  ഹാളിന്റെ പുറത്തോട്ട് ഇറങ്ങിയ സമയത്ത, അവള്‍ വീണ്ടും “ഞാന്‍ ചോദിക്കാന്‍ മറന്നു പോയി,എനിക്ക് കുറ്ച്ച് നോണ്‍ വെജ് പാചകക്കുറിപ്പുകള്‍ പറഞ്ഞു തരുമോ........ ഹാവൂ, ഇത്രയേയുള്ളോ,ഞാന്‍ ഇമെയില്‍ ചെയ്തു തരാമെന്ന് പറഞ്ഞ് അവളുടെ കാര്‍ഡ് മേടിച്ചപ്പോള്‍ മലപോലെ വന്നതു എലി പോലെ പോയതു പോലെയായി എന്ന സമാധാനമായിരുന്നു.
അവളുടെ പേരും പൊസിഷനും കണ്ടപ്പോള്‍ഇവളുടെ കൈ പിടിച്ച് അല്ലെ ഞാന്‍ സ്കൂളില്‍ പോയത് എന്നോര്‍ത്ത് എനിക്ക് അഭിമാനം തോന്നി.കൂട്ടത്തില്‍ ആരാണ് ശരിയായ ജീനിയെസ്സ് എന്നും മനസ്സിലായി......:-)

7/13/13

മുല്ലപൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം ഒരു സൌരഭ്യം

ഒരു ദിവസം രാവിലെ തന്നെ എന്റെ കൂട്ടുകാരിയുടെ ഫോണ്‍ പരിഭ്രാന്തിയോടെയാണ് വിളിച്ചിരിക്കുന്നത്,.അവളുടെ ഒരു കണ്ണ്  ചുമന്ന് നീര് വെച്ച് ഇരിക്കുകയാണ്‍.അവളുടെ ഭര്‍ത്താവ് ഏതോ ഓഫീസ്സ് യാത്രയിലാണ്‍.തലേദിവസമെ കണ്ണില്‍ ചുമപ്പ് നിറമുണ്ടായിരുന്നുവെങ്കിലും,അത് ഇത്രത്തോളം കണ്ണ് തുറക്കാന്‍ പറ്റാത്ത സ്ഥിതി ആവുമെന്ന് വിചാരിച്ചില്ല.എന്റെ ജോലികള്‍ വേഗം ഒതുക്കി ഞാനും അവളും കൂടി വീടിന്റെ അടുത്തുള്ള ആശുപത്രിയില്‍ എത്തി.അവിടെ ആണെങ്കില്‍ കണ്ണിന്റെ ഡോക്ടറിനെ കാണാന്‍ മുന്നേ കൂട്ടി “അപ്പോയിമെന്റ്റ്‌ (appointment) എടുക്കണം.അങ്ങനെയുള്ളവരെ മാത്രമെ ഡോക്ടര്‍ പരിശോധിക്കുകയുള്ളൂ.
അസുഖം വന്നാല്‍ അല്ലെ,ഡോക്ടറിനെ വന്ന് കാണാന്‍ സാധിക്കുകയുള്ളൂ.....അല്ലാതെ എങ്ങനെ “അപ്പോയിമെന്റ് എടുക്കും.....ഒരു കോമഡി ഷോയിലെ കഥാപാത്രങ്ങള്‍ പറയുന്നതുപോലെ ചോദിച്ച്, അവിടെയുള്ളവരെ ചിരിപ്പിച്ചു എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായില്ല
.
അവളുടെ രണ്ട് വയസ്സുകാരന്‍ മകനെ ഒരു ജോലിക്കാരിയെ ഏല്‍പ്പിച്ചാണ് ഞങ്ങളുടെ ഈ ആശുപത്രി യാത്ര.ആ ജോലിക്കാരി അടുത്ത വീട്ടില്‍ ജോലിക്ക് പോകുന്നതിന് മുന്‍പെ ഞങ്ങള്‍ക്ക് തിരിച്ച് വീട്ടില്‍ എത്തേണ്ടതാണ്.ചുരുക്കി പറഞ്ഞാല്‍ സമയം കൈയ്യില്‍ പിടിച്ചാണ് ഈ വരവ്.....കണ്ണിന്റെ ഡോക്ടര്‍ ഇല്ലെങ്കില്‍ ഡ്യൂട്ടി ഡോക്ടറിനെ കാണാമ്മെന്ന് വെച്ച് അങ്ങോട്ട് ചെന്നപ്പോള്‍അയാള്‍ കസേരയിലിരുന്ന്, കാലുകള്‍ രണ്ടും മേശപ്പുറത്ത് വെച്ച്,മൊബൈലിലും മേശപ്പുറത്ത് ഇരിക്കുന്ന ഫോണിലും ആയി മാറി മാറി വര്‍ത്തമാനം പറയുന്നു. രണ്ട് ഫോണിലും നിറുത്താതെ ബെല്ലടിക്കുന്നുമുണ്ട്.അയാളുടെ ഇരിപ്പും പ്രവര്‍ത്തിയും കണ്ടപ്പോള്‍ജീവിതത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ആദരവ് തോന്നിയിട്ടുള്ള ഒരു പ്രൊഫഷനാണ്  “മെഡിസിന്‍ അല്ലെങ്കില്‍ ഡോക്ടറ് മാരോട്....തിരുവനന്തപുരം മെഡിക്കല്‍ കോളെജ്, ശ്രീചിത്ര,RCC (Regional Cancer Centre )......അവിടെയുള്ള പല ഡോക്ടര്‍ മാരുടെയും സേവനവും പെരുമാറ്റവും കുഞ്ഞുനാളില്‍ കണ്ടതിന്റെ ഒരു ബഹുമാനം ആയിരിക്കും ഈ ആദരവിനുള്ള കാരണം.
പക്ഷെ ഈ ഡ്യൂട്ടിയിലിരിക്കുന്ന........ഇത് ഒരു ഗവണ്മെന്റ് ആശുപത്രിയാണ്,അതു കൊണ്ട് കൂടിയായിരിക്കും ഈ തരം പെരുമാറ്റം.കൂടെ നില്‍ക്കുന്ന മാലാഖകുട്ടി മലയാളി ആയതിനാല്‍ ......ഞങ്ങളുടെയും നഴ്സിന്റെയും ഇടപെടലിന്റെ ഭാഗമായി അയാള്‍ ഞങ്ങളുടെ മുഖത്തേക്ക് നോക്കി എന്ന് പറയാം.
“കണ്ണ്, ആണോ...എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല....കണ്ണല്ലെ ശരിക്ക് പരിശോധിക്കണം....അല്ലെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടായല്ലോ....അയാള്‍ അങ്ങനെ കണ്ണുരുട്ടി പറഞ്ഞപ്പോള്‍ .......ഞാനും അത് വേഗം ശരി വെച്ചു.നമ്മുടെ വൈദ്യശാസ്ത്രമല്ലേ, കാന്‍സറാണെന്ന് പറഞ്ഞ് ചികിത്സിച്ച് ഒന്‍പത് മാസം കഴിഞ്ഞ് പ്രസവിച്ച കഥയൊക്കെ പത്രത്തില്‍ വായിച്ചിട്ടുള്ളതാണ് അങ്ങനത്തെ എത്ര കഥകള്‍ കേട്ടിരിക്കുന്നു,അപ്പോഴാണോ ജോലിയോട് യാതൊരു താല്പര്യം കാണിക്കാത്ത ഈ ഡോക്ടറിന്റെ കണ്ണ് പരിശോധന!
നിമിഷനേരത്തിനുള്ളില്‍ ഞങ്ങളെ കൈയ്യൊഴിഞ്ഞ്,അയാള്‍ ഫോണ്‍ വിളികളിലോട്ട് തിരിഞ്ഞു.ഡ്യൂട്ടി ഡോക്ടര്‍ എന്ന് പറയുമ്പോള്‍ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും പറ്റി വിവരവും ചികിത്സിക്കാന്‍ അറിവുള്ള ആള്‍ അല്ലെങ്കില്‍ ശരിയായ രീതിയില്‍ പ്രാഥമിക ചികിത്സ കൊടുക്കാന്‍ അറിയുന്ന ആള്‍ എന്നതായിരുന്നു എന്റെ ധാരണ. ഇവിടെ എന്റെ ധാരണ തെറ്റിയതോ അതോ എം.ബി.ബി.എസ്സ് പരീക്ഷയക്ക് കണ്ണിനെക്കുറിച്ച് പഠിക്കാതെയാണോ പരീക്ഷ എഴുതിയത് എന്നറിഞ്ഞുകൂട.എന്തായാലും അടുത്ത ആശുപത്രിയിലേക്ക്  ഞങ്ങള്‍ യാത്രയായി.
അടുത്ത ആശുപത്രിയിലേക്ക്‌ അധികം ദൂരമില്ല.ഓട്ടോയില്‍ ചെന്നിറങ്ങിയപ്പോള്‍ മിനിമം ചാര്‍ജ്‌ ആണ്  വന്നത്.കൊടുത്ത പൈസക്ക്‌ ബാക്കി തരാന്‍ അയാളുടെ കൈയ്യില്‍ ഇല്ലായിരുന്നു.അവിടെ നില്‍ക്കുന്ന സെക്യുരിറ്റിക്കാരന്‍  പരിസരം റ്വൃത്തിയാക്കുന്നവര്‍ ........അങ്ങനെ എല്ലാവരോടും “ചെയ്ഞ്ച്” ചോദിച്ചെങ്കിലും ആരുടെ കൈയ്യിലുമില്ല.രാവിലെ എട്ട്-എട്ടര ആയിട്ടുള്ളൂ.ഓട്ടോക്കാരന്‍ പോകാന്‍ ധൃതി വെക്കുകയാണ്‌. അയാളിന്റെയും ബിസിനസ്സ്‌ സമയം ആണ്.ആരുടെ കൈയ്യിലും “ചെയ്ഞ്ച് ഇല്ലാത്ത കാരണം “ഇനി എന്ത് എന്ന മട്ടിലാണ്‌, ഞങ്ങള്‍ കൂടാതെ അതോ ഓട്ടോക്കാരന്റെ സൂത്രമാണോ എന്നും അറിഞ്ഞുകൂട.
പ്രത്യേകിച്ച് ഒരു പരിഹാരം കാണാത്തതിനാല്‍ഓട്ടോക്കാരന്റെ ക്ഷമയുടെ ഗ്രാഫും അങ്ങേയറ്റം എത്തികഴിഞ്ഞു.അയാളുടെ വായില്‍ നിന്നുമുള്ള നല്ല വാചകങ്ങള്‍ മാറി തുടങ്ങി......ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ചെറുപ്പക്കാരനായ ഒരു സെക്യുരിറ്റികാരന്‍ അവന്‍റെ പേഴ്സിലെ ആകെയുള്ള രണ്ടു പത്ത്‌ നോട്ടുകള്‍ ഞങ്ങള്‍ക്ക്‌ എടുത്തു തന്നു.ഒരു നിമിഷം അവന്‍റെ നല്ല മനസ്സിന് മുന്‍പില്‍ സ്വയമറിയാതെ കൈകൂപ്പി പോയി.അവന്‍റെ പേരും മൊബൈല്‍ നംബര്‍ മേടിച്ച്,ഞാനും കൂട്ടുകാരിയും ഡോക്ടറിനെ കാണാന്‍ പോയി.ചിലരുടെ പ്രതിക്ഷിക്കാതെയുള്ള നല്ല പ്രവര്‍ത്തികള്‍ കാണുമ്പോള്‍നമ്മള്‍ തന്നെത്താന്‍ സ്വയം ചെറുതായി പോകുന്നത് പോലെ തോന്നും.
ആദ്യമായിട്ടാണ് ആ ആശുപത്രിയിലേക്ക്‌  ഞങ്ങള്‍ പോകുന്നത്, അത് കാരണം രജിസ്റ്റര്‍ ചെയ്യണം,ഡോക്ടറിനെ കാണാനുള്ള കാര്‍ഡ്‌ എടുക്കുക..........അങ്ങനത്തെ പരിപാടികള്‍ കഴിഞ്ഞ്, കണ്ണ് ഡോക്ടറിന്റെ അടുത്ത്‌ എത്തിയപ്പോള്‍അയാള്‍ക്ക് ഈ അസുഖത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ പറ്റില്ല.” ഇനി എന്ത്” എന്ന ചോദ്യത്തിന്,
“സ്പെഷ്യലിസ്റ്റിനെ പോയി കാണണം, അയാളുടെ പേര് പറഞ്ഞു തന്നു. ഭാഗ്യത്തിന് ഈ ഡോക്ടര്‍ മാരെല്ലാം അവിടെ തന്നെയുണ്ട്, മുന്‍കൂട്ടി അപ്പോയിമെന്റ്റ്‌ എടുക്കേണ്ടതില്ല.വീണ്ടും പോയി സ്പെഷ്യലിസ്റ്റിനുള്ള കാര്‍ഡ്‌ എടുക്കല്‍ ...അവിടെയുള്ള ക്യൂ........ഇത്യാദി പരിപാടി കഴിഞ്ഞ് അയാളുടെ അടുത്ത്‌ എത്തിയപ്പോള്‍ കണ്ണ് ഡോക്ടറും ഈ ഡോക്ടറും ഒരു മുറിയുടെ രണ്ട് ഭാഗത്താണ് ഇരിക്കുന്നത്.ഇത്‌ ഒരു സ്വകാര്യആശുപത്രിയാണ്.പൊടിയുടെ അലര്‍ജിയാണ് അസുഖകാരണം.ഒരു നല്ല കാര്യം എന്ന് പറയാനുള്ളത്, സ്കാന്‍ ...........അങ്ങനെ ആശുപത്രിയുടെ ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ മരുന്നിനു കുറിച്ചു തന്നു എന്നതാണ്‌.
മരുന്ന് മേടിച്ച്  സെക്യുരിറ്റി കാരന്‍റെ അവിടെ ചെന്ന് പൈസ തിരിച്ചുകൊടുത്തപ്പോള്‍ഇവന്‍ കാണിക്കുന്ന മര്യാദ പോലും ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാണിക്കുന്നില്ലല്ലോ എന്ന്‍ ഓര്‍ത്തു പോയി.

“മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനുമുണ്ടാം സൌരഭ്യംഎന്നാണല്ലോ, ഇവിടെ മുല്ലപ്പൂവും കല്ലും ആരാണെന്നു നമ്മള്‍ചിന്തിക്കേണ്ടിയിരിക്കുന്നു!

6/26/13

കണി കാണേണ്ടത്?

പ്രതീക്ഷിക്കാതെ കോളേജില്‍ കൂട്ടമണി മുഴങ്ങിയപ്പോള്‍ .....ങേ..ഇനി ക്ലാസ്സില്ല എന്ന് അറിഞ്ഞപ്പോള്‍ .....ഇതില്‍പരം സന്തോഷത്തിന്, എന്തു വേണം! ബസ്സ് സ്റ്റോപ്പില്‍ എത്തിയപ്പോഴാണ്, അറിയുന്നത്,വീട്ടിലോട്ടുള്ള ബസ്സ്, എന്നത്തേയും പോലെ വൈകുന്നേരമെ വരുകയുള്ളൂ.  അങ്ങനെയാണെങ്കില്‍ വരുന്ന ബസ്സില്‍ കേറുകയെ, നിവര്‍ത്തിയുള്ളൂ.ആ ബസ്സില്‍ പോയാല്‍  വീട്ടിലേക്ക്‌ കുറച്ചധികം ദൂരം നടക്കാനുണ്ട്.പ്രതീക്ഷിക്കാതെ കുട്ടികളുടെ കൂട്ടം കണ്ടപ്പോള്‍ ബസ്സുകാരും അവരുടെ കളികള്‍ ആരംഭിച്ചു.കാത്ത് നില്‍ക്കുന്നവരുടെ അടുത്ത് ബസ്സ് നിറുത്താതെ, കൂറെ ദൂരെ കൊണ്ട് നിറുത്തുക.അതോടെ ബസ്സില്‍ കേറാനായിട്ട് അന്തംവിട്ട് ഓടുന്ന കുട്ടികള്‍,അതില്‍ ചിലര്‍ വീഴുന്നു.....മറ്റു ചിലവര്‍ വീഴുന്നവരെ കവച്ചു വെച്ചു ഓടുന്നു.......അങ്ങനെ ഉന്തിയും തള്ളിയും ഞാന്‍ ബസ്സിന്റെ ഫുട്ബോറ്ഡില്‍ കേറിയതും കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു.അപ്പോഴാണ്‌ കൂട്ടുകാരികള്‍ ബസ്സില്‍ കേറിയിട്ടില്ല എന്ന് ഞാന്‍ മനസ്സിലാക്കിയത്.അവര്‍ ഇല്ലാതെ എനിക്ക് എന്തു യാത്ര എന്ന മട്ടില്‍, ഓടുന്ന ബസ്സില്‍ നിന്ന് ഞാന്‍ താഴേക്ക് ഇറങ്ങി—ദേ,താഴെ കിടക്കുന്നു ഞാന്‍! !-ബസ്സിലുള്ളവര്‍ സഹതാപത്തോടെ എന്നെ നോക്കി.ഡ്രൈവര്‍ ഞാന്‍ ഒന്നും അറിഞ്ഞീല്ലെ എന്ന മട്ടില്‍ ബസ്സ് ഓടിച്ചു പോയി.ബസ്സ് കാത്ത് നിന്നവരില്‍ ചിലര്‍ക്ക് നല്ല തമാശ, മറ്റുചിലറ്ക്ക് സഹതാപം,ചില അമ്മാവന്മാര്‍ ഓടുന്ന ബസ്സില്‍ നിന്ന് എങ്ങനെയാണ്‍ താഴെ ഇറങ്ങേണ്ടത് എന്ന ക്ലാസ്സ്.......എന്തിന് പറയുന്നു, ആകെ നാണക്കേടായി കൂട്ടത്തില്‍ കൈമുട്ടൊക്കെ ഉരഞ്ഞു പൊട്ടുകയും ചെയ്തു.ഇതൊക്കെ കണ്ടുനിന്ന എന്റെ കൂട്ടുകാരി പറഞ്ഞു-“നിന്റെ ഇന്നത്തെ കണി ശരിയല്ല.....അതാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്”
അത് ഒരു സത്യമായിട്ട് എനിക്കും തോന്നി.ആരെ ആയിരിക്കും ഞാന്‍ കണി കണ്ടത്, ഞാന്‍ തലപുകഞ്ഞാലോചിച്ചു.വീ‍ട്ടിലുള്ളവരെ കണ്ടാല്‍ അത് കണക്കില്‍ കൂട്ടില്ല.വീടിനുപുറത്തുള്ളവരെയാണ്‍, കാണേണ്ടത്.ആലോചനയുടെ അവസാനമായിട്ട് വീടിന്റെ മുന്‍പിലുള്ള കാറ്ണവര്‍ ആയിരിക്കാം “എന്റെ ഇന്നത്തെ കണി” എന്ന നിഗമനത്തില്‍ എത്തിച്ചേറ്ന്നു.പിറ്റെദിവസം മുതല്‍ ആരെയാണ്‍ “കണികാണുന്നത്” എന്ന് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.ഒന്നെങ്കില്‍ പാലുകാരന്‍ അല്ലെങ്കില്‍ ഈ കാര്‍ന്നവര്‍ അതുമല്ലെങ്കില്‍ കാറ്ന്നവരുടെ ഭാര്യ മുറ്റത്ത്‌കോലം വരയ്ക്കുകയായിരിക്കും.അവര്‍ തമിഴ്‌ ബ്രാമണര്‍ ആണ്‍.
നഗരത്തിലേക്ക് താമസം മാറി വന്നപ്പോള്‍ ഉണ്ടായ പരിഷ്കാരങ്ങളില്‍ ഒന്നാണ്...മില്‍മയുടെ കവര്‍പാല്‍ ...
രാത്രി ഗേറ്റില്‍ മേല്‍ ഒരു സഞ്ചി തൂക്കിയിടും.രാവിലെ പാലുകാരന്‍ ആ സഞ്ചിയില്‍ വേണ്ട പാല്‍കവറുകള്‍  ഇട്ടിട്ട് പോകും.ആ കവറുകള്‍ ഫ്രിഡ്ജില്‍ എടുത്തുവെക്കേണ്ട ഡ്യൂട്ടി എനിക്കാണ്‍.അങ്ങനെ ചെയ്തില്ലെങ്കില്‍ ഒന്നെങ്കില്‍ പാല്‍ തിളപ്പിക്കിമ്പോള്‍ ചീത്തയാകും അല്ലെങ്കില്‍ റോഡില്‍കൂടി പോകുന്ന ആരെങ്കിലും കവര്‍ എടുത്തു കൊണ്ടുപോകും.ഞാനാണെങ്കില്‍ രാവിലെ നേരേത്തെ എണീറ്റ് പഠിക്കാം എന്ന വാഗ്ദാനത്തില്‍ വൈകുന്നേരത്തെ ട്ടി.വി.യിലെ ചിത്രഹാര്‍ ,ചിത്രഗീതം........അങ്ങനെയുള്ള പരിപാടികളില്‍ ഒരു മുടക്കവും വരുത്താറില്ല.അതുകാരണം നേരത്തെ എണീക്കേണ്ടത് എന്റെ ഒരു ആവശ്യമാണ്‍.എന്റെ വീടിന്റെ മുന്‍പിലുള്ള വീട്ടില്‍ അവിടത്തെ കാരണവര്‍ക്കാണ് ആ ഡ്യൂട്ടിയെന്ന് തോന്നുന്നു.രാവിലെ 6 മണിയോടെ ഞങ്ങള്‍ രണ്ടുപേരും പാല്‍ എടുക്കാന്‍ എത്താറുണ്ട്.
കാരണവരെ കണികാണുന്ന ദിവസം എനിക്ക് എന്തെങ്കിലും തട്ടിമുട്ടിയ അനിഷ്ട്സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്.ചിലപ്പോള്‍ കോളെജില്‍ പോകാനുള്ള ബസ്സ് കിട്ടില്ല അല്ലെങ്കില്‍ കോളെജില്‍ ട്ടീച്ചറ് ചോദ്യം ചോദിച്ച് മനുഷ്യനെ നാണം കെടുത്തും.......അങ്ങനെ ഒരു കോളെജ്കുമാരിയുടെ മനസ്സില്‍ തട്ടുന്ന വിഷമങ്ങള്‍അപ്പോഴെല്ലാം എന്റെ കൂട്ടുകാരി പറയും “നിന്റെ ഇന്നത്തെ കണി ശരിയല്ല”.കണി ആര് എന്ന് ഓറ്ത്തുനോക്കുമ്പോള്‍, കാരണവര്‍ ആയിരിക്കും വില്ലനായിട്ട് വരുന്നത്.കൂട്ടുകാരി പറഞ്ഞു-“ഒറ്റ ബ്രാമണനെ കണി കാണുന്നത് നല്ലതല്ല”.അതോടെ പാലെടുക്കുന്നത് 6 മണി എന്നുള്ളത് 6.15 ആക്കി ഞാന്‍.
കണികാണുന്ന ആളുകളില്‍ ശ്രദ്ധകേന്ദീകരിച്ച് എന്റെ ദിവസങ്ങള്‍ ഓടി പോയികൊണ്ടിരിക്കുകയാണ്‍.ഒരു ദിവസം കാരണവന്റെ ഭാര്യ വീട്ടില്‍ വന്നു പറഞ്ഞു-“ഞങ്ങള്‍ വീട് മാറി പോവുകയാണെന്ന്”-പുറത്ത് വിഷമഭാവം കാണിച്ചെങ്കിലും മനസ്സിനകത്ത് ഈ കാറ്ന്നവരെ ഇനി കണി കാണെണ്ടല്ലോ എന്ന മനസമാധാനമായിരുന്നു.
രണ്ടു-മൂന്ന് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ പുതിയ താമസക്കാര്‍ വന്നു.പഴയ കാര്‍ന്നവരുടെ സ്വന്തക്കാരാണ്‍.ഒരമ്മയും രണ്ടു മക്കളും, ഒരാണും ഒരു പെണ്ണും.അന്നും പതിവുപോലെ പാല്‍ എടുക്കാനായിട്ട് ഗേറ്റിനടുത്ത് എത്തിയപ്പോള്‍, മുന്‍പിലത്തെ വീട്ടില്‍ നിന്ന് ഒരു സുന്ദരന്‍ എന്നെ നോക്കി പുഞ്ചിരി തൂകുന്നു-ങേ ഇതാര് ഈ കോമാളംഗന്‍ എന്ന എന്റെ സംശയത്തിന്, അവിടത്തെ മകനാണ്‍,രാവിലെ ഓടാനോ ചാടാനോ ആയിട്ട് പോവുകയാണ്,ഷോറ്ട്ട്സും ബനിയനും ഷൂസും ഒക്കെയാണ്‍ വേഷം‌- ആ കാലത്തൊക്കെ അത് പുതുമയുള്ള ഒരു വേഷമാണ്‍.സാധാരണ വീടുകളില്‍ അന്നൊക്കെ ആണുങ്ങള്‍ “Bata or Sandak”ഒരു ജോടി ചെരുപ്പിട്ട് “നാട് വാണീടും കാലം-ഇവനാണെങ്കില്‍ ഓടാന്‍ ഒരു തരം വേഷം ഓഫീസില്‍ പോകാന്‍ വേറെ തരം വേഷവും ഷൂസും വെറുതെ നടക്കാന്‍ പോകാന്‍ മൂന്നാമത് ഒരു തരം വേഷം! പിറ്റേദിവസം മുതല്‍ പാല്‍കവര്‍ എടുക്കാനായിട്ട് ഒരു ഉഷാര്‍ വന്നു എന്നത് ഒരു സത്യം!
അവരുടെ മകള്‍ എന്റെ കോളെജില്‍ തന്നെയാണ്‍ പഠിക്കുന്നത്.ഞാനും ആ കുട്ടിയും കൂടെയാണ്,ബസ്സ് സ്റ്റോപ്പിലേക്കുള്ള വരവും പോക്കും.ഞങ്ങള്‍ ബസ്സ് കാത്ത് നില്‍ക്കുമ്പോള്‍,ചിലപ്പോള്‍ കോമാളാംഗന്‍ ബൈക്കില്‍ ഓഫീസ്സില്‍ പോകുന്നത് കാണാം.ഞാനും കൂട്ടുകാരികളും അവനെ “കോമാളാംഗന്‍ എന്ന് വിളിച്ചു മറ്റുചില കുട്ടികള്‍ അവനെ “രവിശാസ്ത്രി എന്നും മറ്റുചിലവര്‍ “മോഹന്‍ലാല്‍ എന്നും അനിയത്തികുട്ടിയും കൂട്ടുകാരികളും “അണ്ണാ എന്നും വിളിപേര്‍ കൊടുത്തു.ഓരോത്തരും അവരവരുടെ മനസ്സിലെ “ഹീറോ കളുടെ പേര്‍ അവന്‍ കൊടുത്തു.അവന്‍ ആരേയും വിഷമിപ്പിക്കാത്ത പോലെ എല്ലാവര്‍ക്കും ഒരു പുഞ്ചിരി കൊടുത്ത് ബൈക്ക് ഓടിച്ചു പോകും.
ഒരു ദിവസം അവന്‍ പുഞ്ചിരി തരാനായി തല തിരിച്ചതും അതിനിടയ്ക്ക് ഒരു ഓട്ടോ കുറുകെ വന്നതും എല്ലാം........കോമാളാംഗന്റെ ബൈക്ക് ഒരു ഓട്ടോയില്‍ മുട്ടി.ആകെ വഴക്കും ബഹളവുമായി.അപ്പോഴെക്കും കോളെജ് ബസ്സ് വന്നകാരണം ബാക്കി സീനുകള്‍ കാണാന്‍ പറ്റാതെ ഞങ്ങള്‍ ബസ്സിലേക്ക് കേറി.അപ്പോഴും എന്റെ കൂട്ടുകാരി പറഞ്ഞു-“ നമ്മുടെ കോമാളാംഗന്റെ ഇന്നത്തെ കണി ശരിയല്ല”!
ബസ്സില്‍ കേറിയിട്ടും ഞാന്‍ കോമാളാംഗനെ പറ്റി ചിന്തിക്കുകയായിരുന്നു.ആരെയായിരിക്കും അവന്റെ കണി., ഒരു പക്ഷെ ഞാന്‍ തന്നെയാണൊ? കോമാളാംഗന്‍, പഴയ കാറ്ന്നവരുടെ ബന്ധു ആണെങ്കിലും അതായത് ബ്രാഹ്മണനാണെങ്കിലും എനിക്ക് അവനെ കണികാണുന്നത് കൊണ്ട് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല.കണി കാണുന്നതില്‍ ആളുകളുടെ പ്രായത്തിനും ഒരു സ്ഥാനമുണ്ടോ അല്ലെങ്കില്‍ മനസ്സിന്റെ ഇഷ്ട്ത്തിനും സ്ഥാനമുണ്ടോ അതോ ഇതെല്ലാം വെറും ഒരു അന്ധവിശ്വാസമോ?

Vanilla Cupcakes

All purpose flour - 1 1/4 cup
Baking powder - 1 1/4 tsp
Baking soda - 1/2 tsp
Salt - 1/8 tsp
Eggs - 2
Sugar - 3/4 cup
Vanilla essence - 11/2 tsp
Vegetable oil - 1/2 cup
Buttermilk - 1/2 cup


Preheat oven to 180C.
Sift together all the dry ingredients and keep aside.
In a bowl, beat the eggs till light and fluffy. Add the sugar, vanilla and oil.
Lower the mixer speed and add buttermilk and the flour and beat until just combined.
Pour batter into muffin tins with paper liners.
Bake for 12 - 15 mins.
Remove from oven and cool completely and serve.

By-Mekha Jobin


5/8/13

മിസ്‌ ഇന്ത്യ


ശനിയാഴ്ച പുലര്‍കാലെ ഒരു ടാക്സിയിൽ  അച്ഛന്റെയും അമ്മയുടെയും കൂടെ തിരുവനന്തപുരത്തുള്ള ഡാന്‍സ് ടിച്ചറിന്റെ വീട്ടില്‍ പോയി ഡാന്‍സ് പഠിക്കും..........അങ്ങനെ കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ള സ്ഥലങ്ങളില്‍ എവിടെയെല്ലാം മിമിക്രി മോണോആക്ട്........അങ്ങനെ ഒരു കലാതിലകം ആവാന്‍വേണ്ട കലകള്‍ പഠിപ്പിക്കുന്നുവോ അവിടെയെല്ലാം പോയി പഠിച്ച് ഞാറാഴ്ച ഉച്ചയോടെ ഞങ്ങള്‍ വീട്ടിലെത്തും“...ഒരു വാരികയില്‍ ഏതോ കലാതിലകം കിട്ടിയ കുട്ടിയുമായുള്ള അഭിമുഖം വായിച്ചതായിരുന്നു ഞാന്‍
നേരം പോകാതെ ഇരിക്കുമ്പോള്‍ നേരം പോക്കിനുള്ള വാക്ക് തര്‍ക്കങ്ങളുടെ ഭാഗമായിട്ട് ഞാന്‍ - അമ്മയോട് പറയാറുണ്ട്......എന്നെയും ഡാന്‍സ്, മിമിക്രി, മോണോആക്ട്.........ഇങ്ങനെയൊക്കെ പഠിപ്പിക്കാന്‍ കൊണ്ടു നടന്നിരുന്നെങ്കില്‍ ഞാനും ഒരു കലാതിലകമായേനെ...
എന്റെ അമ്മ-അതിനെന്താ, നീ നിന്റെ മക്കളെ ഇതുപോലെ കൊണ്ടുനടന്നേക്കൂ........
രണ്ടു തുല്യശക്തിയുള്ള ഒരു കൂട്ടം ആള്‍ക്കാരുടെ വടംവലി പോലെ ആ വാക്കുതര്‍ക്കം ഒരു ഭാഗവും വിജയിക്കാതെ തുടങ്ങിയിടത്തു തന്നെ നില്‍ക്കും.
ഡാന്‍സ്, പാട്ട്, കരാട്ടെ.....ഇതൊക്കെ എന്താണെന്ന് അറിയുന്നതിന്‍ മുന്‍പേ ഇന്ന് കുട്ടികള്‍ അതൊക്കെ പഠിക്കാന്‍ തുടങ്ങുന്നു. മാതാപിതാക്കന്മാരും അതൊക്കെ പഠിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്നുണ്ട്.അമ്മ തെക്കേന്ത്യയും അച്ഛന്‍ വടക്കേന്ത്യയും ആണെങ്കില്‍ മകള്‍ - ഭരതനാട്യവും  കഥക്ക് ഡാന്‍സ്സും പഠിക്കുന്നു.വലുതാവുമ്പോള്‍ ഏതിലാണ് താല്പര്യം വരുന്നത് എന്ന് അറിഞ്ഞുകൂടല്ലൊ......എന്ന മട്ടാണ്,അച്ഛനുംഅമ്മക്കും.ആവശ്യത്തിന് സാ‍മ്പത്തികവും കുട്ടികളെ ക്ലാസ്സിന്‍ കൊണ്ടുനടക്കാനുള്ള സൌകര്യം ഉണ്ടെങ്കില്‍ തിങ്കള് – പാട്ട്,ചൊവ്വ-പിയാനോ,ബുധന്‍-കരാട്ടെ........അങ്ങനെ പലതരം ക്ലാസ്സുകള്‍ 7 ദിവസത്തേക്കായി മാറ്റിവെക്കുന്നു.കുട്ടികളുടെ താല്‍പര്യത്തിന് പ്രാധാന്യം ഉണ്ടോ എന്ന് സംശയമാണ്‍.പലപ്പോഴും ആ വക ക്ലാസ്സുകള്‍ ഒരു “സ്റ്റാറ്റസ്സ് സിംബലായി” മാറാറുമുണ്ട്.
ഞാന്‍ അറിയുന്ന ഒരു അച്ഛ്നും അമ്മക്കും അച്ഛ്മ്മക്കും ഇടയിലേക്ക് വന്ന ആ കുഞ്ഞുവാവ നല്ല സുന്ദരി ആയിരുന്നു.അച്ഛ്മ്മക്ക് പണ്ടെ തയ്യല്‍ ഇഷ്ട്മായകാരണം, വാവക്ക് വേണ്ട ഉടുപ്പ്,മാച്ചിംഗ് ബാഗ്,ഹെയറ് ബാന്‍ഡ് ഒക്കെ തയ്യിച്ചു കൊടുക്കുമായിരുന്നു.കുഞ്ഞുവാവ,ഓരോ ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്ക് പാട്ടിനാവും താല്‍പര്യം എന്ന്‍ അവര്‍ വിചാരിച്ചു.കമഴ്ന്ന്‍ കിടന്നതില്‍ നിന്നും ഇരിക്കുവാനുള്ള ശ്രമം കണ്ടപ്പോള്‍ ഡാന്‍സ്‌ കളിക്കാനാവും താല്‍പര്യം എന്ന്‍ കരുതി.കട്ടിലനടിയിലും വീടുമുഴുവനും മുട്ടുകുത്തി ആന പോലെ നടക്കുന്നത് കണ്ടപ്പോള്‍ അവള്‍, ഒരു എഞ്ചിനീയര്‍ ആവുമെന്ന്‍ കരുതി.കസേരയില്‍ പിടിച്ച് കേറുന്നത് കണ്ടപ്പോള്‍ ഒരു പര്‍വ്വതആരോഹണക്കാരിയാകാം എന്ന്‍ ചിന്തിച്ചു.........അങ്ങനെ അവരുടെ  പ്രതീക്ഷകള്‍ അവളുടെ ഓരോ പ്രവൃത്തിക്കനുസരിച്ച് മാറി കൊണ്ടിരുന്നു.
കുഞ്ഞുവാവ 4-5 വയസ്സ് ആയപ്പോള്‍ പറഞ്ഞു അവള്‍ക്ക് “ Miss India” ആകണമെന്ന്.എല്ലാവരും അത് ഒരു തമാശയായി എടുത്തു.പക്ഷെ 6-7 വയസ്സായപ്പോഴേക്കും കുഞ്ഞുവാവ, ട്ടി.വി.നോക്കി റാംപില്‍ കൂടി നടക്കേണ്ടതും ക്യാറ്റ് വാക്കും പഠിച്ചു കഴിഞ്ഞിരുന്നു.
ഒരു ശനിയാഴ്ച ആണ്‌ അത് സംഭവിച്ചത്‌,അച്ഛ്നും അമ്മയും മോളും കൂടെ ഷോപ്പിംഗിന് പോയതായിരുന്നു.ഒരു ചെരുപ്പ്‌ കടയില്‍ വെച്ച് കുഞ്ഞുവാവ ഹീല്‍സ്.ചെരുപ്പിന്‍ വേണ്ടി വാശി പിടിച്ച് കരഞ്ഞപ്പോള്‍ - അച്ഛ്ന്‍ ആദ്യമായി മകളെ അടിക്കാനായി കൈ ഓങ്ങി.കൊച്ചുകുട്ടികള്‍ ഹീല്‍സ്ചെരുപ്പ് ധരിച്ചാല്‍ ഹെല്‍ത്തിനുണ്ടാകുന്ന കുഴപ്പങ്ങളാണ്‍ അച്ഛ്ന്റെ മനസ്സില്‍ “ കുട്ടിയെ വളറ്ത്തി വെച്ചിരിക്കുന്ന കോലം കണ്ടില്ലേ, എന്ന് പറഞ്ഞ് അച്ഛ്ന്‍, അമ്മയുടെ നേരെ കണ്ണുരുട്ടി....എന്നാല്‍ ഹീല്‍സ്ചെരുപ്പ്  ഇടാതെ എങ്ങനെ റാം പിലെ ക്യാറ്റ് വാക്ക്(catwalk) പരിശീലിക്കും അതായിരുന്നു മകളുടെ സംശയം..ഇതൊക്കെ കണ്ടപ്പോള്‍ അമ്മക്കും ദേഷ്യം വന്നു, അവര്‍ പറഞ്ഞു “നിങ്ങളുടെ അമ്മയാണ് (അച്ഛമ്മ) ഇതിനെല്ലാം വളം വെച്ചുകൊടുക്കുന്നത്.അവരല്ലെ ഉടുപ്പും അതിന് മാച്ചിംഗ് സാധനങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നത്.
കാര്യങ്ങള്‍ അറിഞ്ഞ അച്ഛമ്മ വിഷമത്തോടെ  തയ്യല്‍ നിറുത്തി. വെറുതെ കുഞ്ഞിനെ അടിച്ചിട്ട് എന്തുകാര്യം പകരം മോളെ ഉപദേശിക്കാമെന്ന് വെച്ചു ആ അച്ഛ്മ്മ.അവര്‍ മോളോട് പറഞ്ഞു-"മോളെ,Miss India ആവണമ്മെങ്കില്‍, എന്തുമാത്രം ഉടുപ്പുകള്‍ വേണം അതിനൊക്കെ ഒരു പാട് കാശ് വേണ്ടെ,നമ്മുടെ കൈയ്യില്‍ അത്രയും കാശ് ഒന്നുമില്ലല്ലൊ”...വളരെ നിഷ്കളങ്കതയോടെ മകള്‍ പറഞ്ഞു
“ അച്ഛ്മ്മെ,അതിന് Miss.India 
ആവണമെങ്കില്‍ ഉടുപ്പൊന്നും വേണ്ട....അച്ഛമ്മ ട്ടി.വി.യില്‍ കണ്ടിട്ടില്ലെ.....
ആവശ്യമില്ലാതെ അച്ഛമ്മയെ കുറ്റം പറഞ്ഞതിന് അവരുടെ സങ്കടം എന്നോട് പറയുകയായിരുന്നു.പക്ഷെ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മോളുടെ വിവരണം കേട്ടപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചു പോയി.എന്റെ ചിരിയില്‍ അച്ഛമ്മ പങ്കുചേറ്ന്നെങ്കിലും ആവശ്യമില്ലാതെ അവരെ കുറ്റം പറഞ്ഞതിന്റെ സങ്കടം കണ്ണുനീരായും മൂക്കുപിഴച്ചിലുമായി കാണിച്ചു.വേറെ ആളുകളെ കുറ്റം പറയാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്‍, എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഒരു തീരുമാനം എടുക്കാനാണ്‍ എല്ലാവര്‍ക്കും പ്രയാസം, അതായിരുന്നു അവരുടെ വിഷമം...... അതൊരു ശരിയായിട്ട് എനിക്കും തോന്നി,നിങ്ങള്‍ക്കോ?

Baked Papdi and Sev


Papdi
Wheat flour - 1 cup
Vegetable Oil - 2 1/2 tbsp.
Ajwain seeds - 1 tsp
Salt - to taste
Preheat oven to 200C.
Mix all ingredients and make the dough by adding water. Roll out into small circles.
Poke with fork. Bake till golden brown.
Remove and they will continue to crisp.
Sev
Besan - 1 cup
Turmeric powder - 1/4 tsp
Lemon juice - 2 tsp
Asafoeitida - 1/2 tsp
Salt - to taste
Combine all ingredients and make dough.
Fill the dough into a sev press and press into greased baking tray.
Make at 200C for 7 - 10 mins.
Take out and crumble to make sev.
Papdi and Sev can be used to make a variety of chat dishes.
Store in air tight containers

By- Mekha Jobin

Inline image 1