7/2/14

അവിയൽ ഭാഷ




കേരളത്തിലോട്ടുള്ള യാത്രക്കായി  ട്ടിക്കറ്റ് ബുക്ക് ചെയ്യുമ്പോ  തന്നെ മനസ്സു  കൊണ്ട് നാട്ടിലെത്തിയ പ്രതീതി ആണ്. അന്യനാടുകളി താമസിക്കുന്നവക്ക് ബന്ധുമിത്രാദികളെയും കേരളഭക്ഷണവും "മിസ്സ്‌" ആയി പോകുന്നതു പോലെയാണ്, എനിക്ക് മലയാളഭാഷയും.എന്നാ ഇപ്രാവശ്യത്തെ കേരള സന്ദശനത്തി കേരളഭാഷക്ക് തന്നെ മാറ്റം വന്നുവോ എന്ന്  തോന്നി പോയി.


പല വീടു സന്ദശങ്ങളിലും, കുട്ടിക ഒന്നെങ്കി പഠനത്തിന്റെയോ അല്ലെങ്കി ജോലിയുടെ ഭാഗമായി അന്യസംസ്ഥാനങ്ങളി ചെലവഴിക്കുന്നതിനാലായിരിക്കും  ഇംഗ്ലീഷ് / ഹിന്ദി/ തമിഴ് / മലയാളം...എല്ലാം കൂട്ടികലത്തിയ ഭാഷയാണ് അവരി നിന്ന് കേട്ടത്. കേരളത്തി തന്നെ പഠിച്ച് ജോലി ചെയ്യുന്നവന്റെ വായി നിന്നും വരുന്ന ഹിന്ദി വാക്കുക കേട്ട്, "ഇതെങ്ങനെ പഠിച്ചു എന്ന ചോദ്യത്തിന്,
"കീഴി ജോലി ചെയ്യുന്നവ എല്ലാം ബംഗാളി നിന്നുമാണ്,ഞാനും ഹിന്ദിക്കാരനാണെന്ന് വിചാരിച്ച് ( മുഖത്ത് വരുത്തിയ ഫാഷനായിരിക്കാം)എന്നോടും എല്ലാവരും ഹിന്ദിയിലാണ് പറയുക".
ഹിന്ദി സ്കൂളി പഠിക്കുന്നുണ്ടെങ്കിലും ആ ഭാഷ പറയാ മടിക്കുന്നവരായിരുന്നു നമ്മ. എന്റെയൊക്കെ കുട്ടിക്കാലത്ത് ഓണത്തിനും ക്രിസ്തുമസ്സിനും പ്രത്യക്ഷപ്പെടുന്ന ഗുർഖ യോടൊ അല്ലെങ്കിൽ കൽക്കട്ടയിൽ നിന്ന് സാരി കൊണ്ട് വരുന്ന കച്ചവടക്കാരാടോ ണ്  ചില ഹിന്ദി വാക്കുകൾ പറഞ്ഞിട്ടുള്ളത്. ഇന്ന് മലയാള ഭാഷ അഛൻ, അമ്മ, അമ്മൂമ്മ .......അങ്ങനെ ഒരു തലമുറയിലോട്ട് ഒതുങ്ങി പോയതു പോലെ തോന്നി.

ഷോപ്പിംഗ്  സ്ഥലങ്ങളിലും  റെസ്റ്റോറന്റിൽ  ചെന്നാലും ഉത്തരേന്ത്യക്കാർ കയ്യടക്കിയതു പോലെയുണ്ട്. വണ്ടി "പാർക്ക് "ചെയ്യുന്ന അവിടം മുതൽ അവരുടെ സേവനം തുടങ്ങുകയാണ്.ഒരു കടയിലേക്ക് ചെന്നപ്പോൾ -"ചേച്ചി എന്താ വേണ്ടേ", നല്ല ഒഴുക്കോടെ യുള്ള മലയാളം കേട്ടിട്ടാണ്, വേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവന് കൊടുത്തത്.തിരിച്ചുളള  മറുപടി എന്നെയൊന്ന് അത്ഭുതപ്പെടുത്തി _ "ഇതൊന്ന് വായിച്ച് തന്നെ "- നൂറു  ശതമാനം സാക്ഷരതയുള്ള ഇവിടെ നീ എങ്ങനെ ഒരു അപവാദം ആയി എന്ന മട്ടിലുള്ള എന്റെ  നോട്ടത്തെ അവഗണിച്ചു കൊണ്ട്, "ഞാൻ കൽക്കട്ടയിൽ നിന്നാണ്, നന്നായിട്ട് പറയാൻ പറ്റും വായിക്കാൻ അറിഞ്ഞുകൂടാ"-ഭാഷകളെ പെട്ടെന്ന്  പഠിക്കാൻ കഴിവുള്ളനായിരിക്കണം .ഓരോത്തരുടെ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നൈപുണ്യം! തലേദിവസം കേരളത്തിൽ എത്തിയവർ മുതൽ നാലഞ്ച് വര്ഷം ആയി കേരളത്തിൽ ജോലി ചെയ്യുന്നവരെ കാണാൻ സാധിച്ചു ആ വ്യത്യാസം അവരുടെ ഭാഷയിലുമുണ്ടായിരുന്നു. ചൈനീസ് ഭക്ഷണശാലയിൽ ചൈനയിൽ നിന്നും വന്ന "കുക്ക് " എന്ന സങ്കല്പത്തിലായിരിക്കും ഹിന്ദി പറയുന്ന നേപ്പാളികളുടെ പാചക വൈദ്ദഗ് ദ്ധ്യം  പ്രദർശിപ്പിച്ചു  കൊണ്ട് തന്നെ ഭക്ഷണം ഉണ്ടാക്കി തരുന്നുണ്ട്. നമ്മുടെ ദേശീയ ഭക്ഷണമായ പെറോട്ടയും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ " അറിയാവുന്ന ഹിന്ദിയും ആക്ഷനുമായിട്ട് ഷോപ്പിംഗും ഭക്ഷണം കഴിക്കലും രസകരമാക്കിയെടുക്കാം.

ഇതൊക്കെ വീടിന്റെ പുറത്തെ സംഭവങ്ങളാണെങ്കിൽ സ്വന്തം വീട്ടിലെ അനുഭവങ്ങളും മറിച്ചായിരുന്നില്ല.പറമ്പിലെ പണിക്കായി ഒരു ഹിന്ദിക്കാരൻ വന്നതോടെ സ്ഥിതിഗതികൾ ആകെ മാറ്റി മറിച്ചു.അതുവരെ മലയാളം പറഞ്ഞിരുന്ന അമ്മ ഓടിപോയി ഒരു കടലാസ്സും കൊണ്ട് വരുന്നുണ്ട്. പേപ്പറിൽ മലയാളമാണ് എഴുതിയിരിക്കുന്നതെങ്കിലും അത് വായിക്കുമ്പോൾ ഹിന്ദിയാവും.അവന് കൊടുക്കേണ്ട നിർദ്ദേശ ങ്ങൾ, അമ്മ ആരുടെയൊക്കെ സഹായത്തോടെ ഹിന്ദി -മലയാളത്തിൽ എഴുതിയിരിക്കുകയാണ്.കഴിഞ്ഞ രണ്ടു പ്രാവശ്യം ജോലിക്ക് വന്നപ്പോഴും ഉണ്ടായ "കമ്മ്യൂണിക്കേഷൻ ഗ്യാംപ് " മാറ്റാനുള്ള തന്ത്രപ്പാടിലാണ് അമ്മ കൂട്ടത്തിൽ എന്നോട് ആണോ കളി എന്ന മട്ടും! അമ്മയുടെ വായിൽ നിന്ന് പ്രതീക്ഷിക്കാതെ ഹിന്ദി കേട്ടപ്പോൾ അവനും സന്തോഷം. സന്തോഷം കൂടിയതു കൊണ്ടാകും അവൻ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങൾ പറയുന്നുണ്ട്. പറഞ്ഞ ഹിന്ദിയുടെ ഗ്ലാമർ കളയണ്ട എന്നോർത്തായിരിക്കും മറുപടി മുഖത്തെ ചില ഭാവങ്ങളിൽ ഒതുക്കുന്നുണ്ട്. ഇവരുടെ ഇടയിൽ ഇനി ഞാനായിട്ട് മോശം ആകരുതല്ലോ എന്നോർത്ത് ഞാനും തുടങ്ങി ഹിന്ദിയിൽ സംസാരം. ചുരുക്കം പറഞ്ഞാൽ ആകെ ഹിന്ദിമയം!

ഇന്നത്തെ കേരളത്തിലുള്ളവരുടെ മാതൃഭാഷ സ്നേഹം കാണുമ്പോൾ, ശ്രീ ഇന്നസെന്റിന്റെ ഒരു പുസ്തകത്തിൽ വായിച്ചതാണ് ഓര്മ്മ വന്നത്, ട്ടീച്ചർ ഹിന്ദി പഠിപ്പിച്ചിട്ട്  ഹിന്ദി പഠിച്ചില്ല, മാർവാഡിയോട് പണം കടം വാങ്ങിക്കാനായി ഒരു രാത്രി കൊണ്ട് ആ ഭാഷ പഠിച്ചുവെന്നത് ....അതുപോലെ ജോലിചെയ്യാൻ ഹിന്ദിക്കാരെ കിട്ടിയതോടെ ...........നമ്മുടെ മലയാള ഭാഷ നൊസ്റ്റാൾജിയാകുമോ? അതോ മലയാളവും ഹിന്ദിയും കലർന്ന ഒരു അവിയൽ ഭാഷ സംസ്കാരമാകുമോ ?



6/5/14

അയൽക്കാർ

ഓർമ്മവെച്ചനാൾ തൊട്ട് എനിക്ക് അവരോട് ഭയങ്കര ദേഷ്യമായിരുന്നു. വ്യക്തിപരമായി അവരാരും എന്നോട് ഒന്നും ചെയ്തിട്ടില്ല കണ്ടിട്ടുപോലുമില്ല എങ്കിലും ......പിന്നീട് ഡൽഹിയിലുള്ള താമസത്തിനിടയിൽ കണ്ട് മുട്ടിയ പഴയ തലമുറക്കാർക്ക് ഇന്ത്യ-പാക് വിഭജന കാലത്തെപറ്റി വളരെ കയ്പേറിയ അനുഭവങ്ങളാണ് പറയാനുള്ളത്. കാശ്മീരിൽ നിന്നും പഞ്ചാബിൽ നിന്നും അഭയാർത്ഥികളെ പോലെ ഡൽഹിയിലേക്ക് വന്നതും അവിടത്തെ താമസവും .......ഇന്നും ഓർക്കാൻ ഇഷ്ടപ്പെടാത്ത ചില ഓർമ്മകളാണ്. ആ കഥകളും എന്നെ അവരെ കൂടുതൽ വെറുപ്പിക്കാൻ സാധിച്ചു.ക്രിക്കറ്റ് കളിയിലെ അവരുടെ പരാജയം എന്നും മനസ്സിന് കുളിർമ്മ തരുന്ന വാർത്തയായിരുന്നു.
ഒരു വിദേശയാത്രയിൽ പൊതുവെ പതിഞ്ഞ മൂക്കുകൾ ഉള്ള ആളുകളുടെ നാട്ടിൽ , നമ്മുടെ അഭിമാനമെന്ന് പറയാവുന്ന വലിയ മൂക്ക് കണ്ടിട്ട് ആയിരിക്കണം_ രണ്ട് അമ്മാമ്മന്മാർ, അവര് തമ്മിലുള്ള കുറെ നേരത്തെ ചർച്ചക്ക് ശേഷം എൻറെ അടുത്ത് വന്ന് ചോദിച്ചു " നീ പാകിസ്ഥാനിൽ നിന്ന് ആണോ?"
"അല്ല, ഞാൻ ഇന്ത്യയിൽ നിന്നാണ് "_ ഒരു നിമിഷം ഞാനറിയാതെ തന്നെ നാഗവല്ലി ആയോ എന്ന് സംശയം. എന്റെ മറുപടിയും ചവുട്ടികുതിച്ചുള്ള പോക്കും കണ്ട്, ദൂരെ നിന്ന് എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന ഭർത്താവ് എന്നോട് വന്ന് -"അവരെന്താ നിന്നോട് മോശമായി എന്തെങ്കിലും പറഞ്ഞോ ?"
എന്റെ മറുപടി കേട്ടപ്പോൾ ഭർത്താവിന് ഒരു സമാധാനം. പക്ഷെ എനിക്ക്, അംഗീകരിക്കാൻ പറ്റിയ ഒരു തമാശ ആയിട്ട് തോന്നിയില്ല .സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി പോയി.പിന്നീടുള്ള അവിടത്തെ താമസത്തിൽ പല പാകിസ്ഥാനികളെ കണ്ടുവെങ്കിലും അവരെയൊന്നും മനസ്സ് കൊണ്ട് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.അതുപോലെ പലരും എന്നോട് ആ ചോദ്യം ആവർത്തിച്ചിട്ടുമുണ്ട്.ആദ്യം കേട്ടപ്പോൾ ഉണ്ടായ ഞെട്ടൽ ഇല്ലായിരുന്നെങ്കിലും അവരോടെല്ലാം ഞങ്ങൾ അയല്ക്കാരാണ് എന്ന് പറയുമായിരുന്നു കൂട്ടത്തിൽ ഇന്ത്യക്കാരുടെ IT യിലുള്ള മിടുക്കും കമ്പ്യൂട്ടർ -ലുള്ള പ്രാവീണ്യ ത്തെക്കുറിച്ചും_എന്റെ വക ഇന്ത്യയെക്കുറിച്ചുള്ള വിശേഷണങ്ങളായി ഞാൻ പറയാറുണ്ട്.
എന്നാൽ മിഡിൽ ഈസ്റ്റ് (Middle East) ചെന്നപ്പോൾ എന്റേതായ ഇന്ത്യയുടെ വിശേഷണത്തിനെക്കുറിച്ച് പറയുവാനോ അത് കേൾക്കുവാനോ ആരുമില്ലായിരുന്നു.എല്ലാവരും ആ രാജ്യത്തിനകത്തേക്ക് കേറിപറ്റാനുള്ള ധ്രുതിയിലാണ്.രണ്ടു രാജ്യക്കാരും ഒരു ക്യൂ യിൽ തന്നെ നില്ക്കണം എന്നത് ആത്മാഭിമാനത്തിന് ക്ഷതം വരുത്തിയ നിമിഷങ്ങൾ !
അവിടെയുള്ള താമസം കൂടുതൽ പാകിസ്ഥാനികളെ കാണാനും പരിചയപ്പെടാനും സാധിച്ചു കൂട്ടത്തിൽ ഏതോ ഓഫീസ്സ് ആവശ്യത്തിനായി xerox എടുക്കാനായി ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന പാകിസ്ഥാനിയുടെ പെരുമാറ്റം.ഞാൻ പ്രത്യേകം ഓർക്കുന്നു.രൂപഭാവത്തിൽ ഒരു മലയാളി ആണെന്ന ധാരണയിലായിരുന്നു എന്റെ പെരുമാറ്റം.മലയാളികളെ കൊണ്ട് സമൃദ്ധമായ ആ നാട്ടിൽ വേറെ ഒരു ഭാഷ ആവശ്യമില്ലെന്ന മട്ടിൽ, മലയാളത്തിലാണ് നാട്ടിൽ എവിടെയാണ്‍ എന്ന ചോദ്യം ചോദിച്ചത്.
ഞാൻ പാകിസ്ഥാനിൽ നിന്നാണ് എന്ന് ഹിന്ദിയിൽ മറുപടി തന്നപ്പോൾ ............ഒരു നിമിഷം അന്തംവിട്ടുപോയെങ്കിലും മുഖഭാവം മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അവനും ഒന്നുമറിയാത്ത പോലെ ബാക്കി ജോലികൾ ചെയ്തു തന്നു പോരാൻ നേരത്ത് _ "മാഡം പേടിച്ച് പോയി അല്ലെ എന്ന അവന്റെ ചോദ്യത്തിന്
"എന്തിന് പേടിക്കണം" എന്ന് പറഞ്ഞ് വിഡ്ഢിച്ചിരിച്ചെങ്കിലും അവൻ അത് മനസ്സിലാക്കിയല്ലോ എന്ന ജാള്യതയായിരുന്നു മനസ്സിൽ.ഇന്നും വല്ലപ്പോഴും ആ വിഡ്ഢിച്ചിരി ഓർത്ത് ചിരിക്കാറുണ്ട്. ഇങ്ങനെയുള്ള ചിലരുടെ നല്ല പെരുമാറ്റം അവരോടുള്ള ശത്രുത മനോഭാവം മാറ്റി അവരും നമ്മളെപോലെ മനുഷ്യരാണ്,ചിന്തിക്കാൻ തുടങ്ങി എന്നത് വാസ്തവം.
അതുപോലെ തന്നെ കൗതുകരമായി തോന്നിയത്, ഒരു സ്ത്രീ എന്നോട് ചോദിച്ചത്, "നിങ്ങൾ തണുപ്പ് കാലത്ത് കട്ടിലൊക്കെ വീടിന്റെ പുറത്ത് ഇട്ട് റെസ്റ്റ് എടുക്കും അല്ലെ എന്ന ചോദ്യമാണ് .കേരളത്തിൽ തണുപ്പ് കാലം ഇല്ല ചില ഹിന്ദി സിനിമകളിൽ ഇങ്ങനെ ഒക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് അതിനെ പറ്റി അറിഞ്ഞു കൂട എന്നായിരുന്നു എന്റെ മറുപടി.പിന്നെയും ഓരോ കൊച്ചു കാര്യങ്ങൾ ചോദിച്ചപ്പോഴും എന്റെ മറുപടി അറിഞ്ഞുകൂട എന്നതായിരുന്നു.പിന്നീടുള്ള കുശലാന്വേഷണത്തിൽ നിന്നാണ് മനസ്സിലായത്, അവരുടെ മാതാപിതാക്കന്മാരുടെ ജന്മസ്ഥലം "അമൃതസർ "ആണ്. അവരെല്ലാം ഇപ്പോൾ U.K യിലാണ്.എന്നാൽ മകൾ ജനിച്ചതും വളർന്നതുമെല്ലാം പാകിസ്ഥാനിലും.ജനനസ്ഥലമായതു കൊണ്ട് അവർ ഇടയ്ക്കിടെ ഇന്ത്യ സന്ദർശിക്കാറു ണ്ട് എന്നാൽ മകൾ ഒരിക്കലും വന്നിട്ടുമില്ല. അവരുടെ അമ്മ പറയുന്ന ഓരോ കാര്യങ്ങളാണ് എന്നോട് ചോദിച്ചത്..ഒരു വീട്ടിൽ തന്നെ ഇന്ത്യാ-പാക്‌ ആൾക്കാരോ ?
ലോകസഭ ഇലക്ഷനുശേഷം പാകിസ്ഥാൻ പ്രസിഡന്റു നവാബ് ഷെരീഫ് -ന്റെ ഇന്ത്യാസന്ദർശനത്തെക്കുറിച്ച് , മാധ്യമങ്ങളിലുള്ള വാർത്തകളും ചർച്ചകളും കണ്ടപ്പോൾ-എനിക്ക് അനുഭവും രസകരവും കൗതുകമായി തോന്നിയ ചില കാര്യങ്ങളാണിതൊക്കെ...രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അപ്പുറം ചില മനുഷ്യസ്നേഹികളായ നമ്മുടെ അയൽക്കാർ!!!

Raw Mango in Coconut Milk Curry

Raw Mango in Coconut Milk Curry
 
Raw Mango - 1 (peeled and sliced into thin strips)
Turmeric powder - 1/2 tsp
Chilly powder - 1/2 tsp
Green Chillies - 2
Ginger - 1/2 inch
Thick Coconut milk - 1 cup
Mustard seeds - 1 tsp
Curry leaves - 10
Oil - 1 tsp

Boil the mango slices, turmeric, green chillies, red chilly powder, ginger in a small amount of water. (Just enough to cover the mango pieces)
Once the mango is cooked, reduce flame and add coconut milk.
In another pan, add oil, splutter mustard seeds and curry leaves.
Add this into the mango curry and stir well and take the curry off the heat.
Serve hot with rice.

(If the mango is very sour, slice and leave in salted water for an hour before use.)

 By-Mekha Jobin

3/30/14

ആരാൻറെ അമ്മക്ക് ..............

നല്ല മര്യാദക്കുട്ടികളെപോലെ അച്ചടക്കത്തോടെ ക്യൂ നിന്ന് "ബിവറേജസ് " മേടിച്ച് അത് അകത്താക്കി കഴിഞ്ഞാൽ അതുവരെ കാണിച്ച മര്യാദയൊന്നും അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അകത്താക്കുന്നതോടെ ചിലർ കരയാനും മറ്റു ചിലർ ചിരിക്കാനും തുടങ്ങും.മറ്റു ചിലർ വഴക്ക് കൂടുന്ന മട്ടിലാവും. അങ്ങനത്തെ ഒരു സംഭവമായിരുന്നു_ കൂട്ടുകാരിയുമായി ബസ്സ് സ്റ്റോപ്പിലേക്ക് വന്ന എന്നോട്, ഒരാൾ വളരെ ദേഷ്യത്തോടെ ഏതോ രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയെ പറ്റി ചോദിച്ചു.ചോദിക്കുന്ന ആളുടെ മുഖഭാവം കണ്ട് പേടിച്ച്,ആര്‍ അല്ലെങ്കിൽ എന്തിനെപറ്റിയാണ് ചോദിക്കുന്നത് എന്ന് മനസ്സിലാകാതെ, "എന്നോട് ഒന്നും പറഞ്ഞില്ല” -വളരെ ഭവ്യതയോടെ പറഞ്ഞു എന്റെ മറുപടി കേട്ടതും അവിടെയുള്ളവരല്ലാം കൂട്ടചിരിയായി.പിന്നീട് അങ്ങോട്ട് വന്നവരോടെല്ലാം ആ ചോദ്യം ചോദിക്കുന്നുണ്ട്.കുടിച്ച് ഫിറ്റ് ആയി ആരോടെങ്കിലും വഴക്ക് കൂടാനുള്ള മനോഭാവത്തിലാണ്.നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസ്താവനകൾ കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങൾ ഉണ്ട്.അയാളുടെ ചോദ്യവും അതിനുള്ള ചിലരുടെ മറുപടിയും മറ്റ് ചിലരുടെ പ്രകോപ്പിക്കാനുള്ള മറുപടിയും രസകരമായിരുന്നു. “ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസം” എന്ന് പറയുന്നത് പോലെയാണ്.പക്ഷെ ആ സീനുകൾ അധികം കണ്ട് ആസ്വദിക്കാൻ സാധിച്ചില്ല.കൂട്ടുകാരിയും അവിടെ ഉണ്ടായിരുന്ന വേറെ സ്തീകളും അവരവരുടെ ബസ്സിൽ കേറി പോയതോടെ, അയാൾ പിന്നെയും പ്രസ്താവന ചോദിച്ച് എന്റെ നേരെ തിരിഞ്ഞു.കൂടെയുള്ളവർ അപ്പോഴും ചിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയ ഞാൻ വേഗം ഓട്ടോയിൽ അടുത്ത ബസ്സ്‌ സ്റ്റോപ്പിലേക്ക് പാഞ്ഞു.എല്ലാം കണ്ട് കൊണ്ടിരുന്ന ഓട്ടോയുടെ ഡ്രൈവർ,"ചേച്ചി പേടിച്ചിട്ട് ഓടുകയാണോ " എന്ന ചോദ്യത്തിന് ......"അല്ല" _ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞെങ്കിലും ഇനി ആ കുടിയൻ ബസ്സിലെങ്ങാനും ഉണ്ടാവല്ലേ എന്ന് മനസ്സിൽ അറിയാതെ ഒരു പ്രാർത്ഥന ഉണ്ടായിരുന്നു.
ആതിഥേയ മര്യാദയുടെ ഭാഗമായി കൊടുക്കുന്ന "സ്മാൾ / ഒന്ന് വീശൽ .......പാനീയങ്ങളും ചിലപ്പോൾ "ആരാന്റെ അമ്മക്ക് ......എന്ന പഴഞ്ചൊലിന് ചേർന്ന രീതിയിൽ ചിരിക്കാൻ വക കിട്ടാറുണ്ട്.പണ്ട് കാലത്തൊക്കെ വീടിന്റെ പുറകിലോ അല്ലെങ്കിൽ അധികം പബ്ലിസിറ്റി കൊടുക്കാതെയാണ്‍ വിളമ്പിയിരുന്നത്. എന്നാൽ ഇന്ന് "മിനിബാർ "എന്ന പേരിൽ വീടിന്റെ ഒരു ഭാഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. കണ്ടാൽ ഒരു ചെറിയ അലമാരയായിട്ടെ തോന്നുകയുള്ളൂ, മാന്ത്രികൻ തൻറെ മാന്ത്രിക വടി ചുഴറ്റി അത്ഭുതങ്ങൾ കാണിച്ച് തരുന്നത് പോലെ, ആ അലമാര തുറക്കുകയും അതിനകത്തെ ചില ഭാഗങ്ങൾ തിരിക്കുകയും കറക്കുകയും ചെയ്യുന്നതോടെ ആവശ്യത്തിന് വലിപ്പമുള്ള ഒരു മേശയായി മാറും.പോരാത്തതിന് നീളം കൂടിയതും കുറഞ്ഞതും ത്രികോണാകൃതിലുമൊക്കെയായി പലതരം ഗ്ളാസ്സുകൾ .ഓരോ തരം ഗ്ലാസ്സിലും കുടിക്കേണ്ടവയെ പറ്റി വിവരിക്കുകയാണ് അവിടത്തെ ഗൃഹനാഥൻ കൂട്ടത്തിൽ ഭാര്യയുടെ ഗുണങ്ങളും അവരുടെ "ഇന്റീരിയർ ഡെക്കറേഷനിലെ അഭിരുചിയും വിവരിക്കുന്നുണ്ട്.ഇതിനകം ഏതാനും ഗ്ളാസ്സുകൾ വീശിയ അദ്ദേഹം വളരെ സ്വകാര്യമായീ -"ഭാര്യ എന്നെ ഇതുവരെ തല്ലിയിട്ടില്ല ട്ടോ"..ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ അവസ്ഥയിലായി, ഞാൻ . അതിന്റെ സത്യാവസ്ഥ മനസ്സിലാക്കി വരുമ്പോഴേക്കും എന്റെ നല്ലൊരു കൂട്ടുകാരിയെ നഷ്ടപ്പെടുമോ എന്ന പേടിയിൽ, ഞാൻ ചിരിച്ച് കൊണ്ട് അവിടെന്ന് മുങ്ങി .... എന്നാലും?
ഇത് പോലെ ഓർത്ത് ചിരിക്കാനുള്ള ഒരു പാട് അവസരങ്ങളുണ്ടായിട്ടുണ്ട് . എന്നാലും മദ്യത്തെയോ മദ്യപാനികളെയോ _ അവർക്കായിട്ടുള്ള ന്യായീകരണങ്ങളെയോ ഒരിക്കലും മനസ്സ് കൊണ്ട് അംഗീകരിക്കാനായിട്ടില്ല
പലതരം സംസ്ഥാനങ്ങളുടെ കരകൗശല വസ്തുക്കളുടെ പ്രദർശനത്തിനിടയിലാണ്, ചെറിയ ഇരുമ്പ് കൊണ്ടുണ്ടാക്കിയ മനോഹരമായ മെഴുകുതിരി വെക്കാനുള്ള സ്റ്റാൻഡ് കണ്ടത്. വാങ്ങിക്കാനുള്ള ഉദ്ദേശത്തോടെ കടക്കാരനെ സമീപച്ചെങ്കിലും ഭയങ്കര വില. വിലപേശലിൽ വിജയിക്കുമോ ഇല്ലയോ എന്ന ഒരു നിലപാടിൽ നിൽക്കുമ്പോഴാണ് ആ സാധനങ്ങളെ പറ്റി കൂടുതലറിയാനായി ശ്രമിച്ചത്. Chhattigarh,ലെ ഒരു ഗ്രാമത്തിലെ ആൾക്കാരാണ് ഇത് ഉണ്ടാക്കുന്നത് ."അവരുടെ കൈയ്യിൽ നിന്ന് നിങ്ങൾ മേടിക്കുമോ _ എൻറെ ചോദ്യത്തിന്
ഒരു ചെറിയ ചിരിയോടെ അയാൾ പറഞ്ഞു -"അവർക്ക് പൈസയേക്കാളും അത്യാവശ്യം മദ്യം ആണ്.അത് മുടങ്ങാതെ എത്തിച്ചു കൊടുക്കാറുണ്ട്."
മുതലാളിയോടൊപ്പം ആ തമാശയിൽ പങ്ക് ചേർന്നെങ്കിലും അതൊരിക്കലും ആരാന്റെ അമ്മക്ക് .......അതിനോട് യോജിക്കാൻ തോന്നിയില്ല. മനോഹരമായ കരകൗശല ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന അവരുടെ കഴിവിനെക്കുറിച്ച് ആരാധന തോന്നിയെങ്കിലും മദ്യത്തിന് വേണ്ടി സ്വന്തം കഴിവുകളെ പണയം വെച്ച് ജീവിക്കുന്ന അവരെ ഓർത്ത് മനസ്സിൽ വല്ലാത്ത വിഷമം തോന്നി..
ഒഴിയാബാധപോലെ മദ്യത്തിന് അടിമയാവർ അങ്ങനെ എത്ര പേർ അല്ലെ?

Diary notes_7 (From T.R.Johny Thekkethala)



3/2/14

"Murphy’s law”

സ്കൂൾ അവധിക്കാലത്താണ് തിയറ്ററിൽ  പോയി സിനിമ കാണുക.ഓണാവധിക്ക്  ഒരെണ്ണം കണ്ടാൽ പിന്നെ ക്രിസ്തുമസ്സ് അവധിക്കാണ് അടുത്ത സിനിമകാണൽ പരിപാടി.അത്രയും ദിവസങ്ങൾ  കണ്ട സിനിമയുടെ തമാശകൾ പറയുക, അതിന്റെ കഥ കൂട്ടുകാർക്ക് പറഞ്ഞ കൊടുക്കുക, വരുത്താവുന്ന മാറ്റങ്ങളെ പറ്റി ചർച്ച ചെയ്യുക .....ഇതൊക്കെ സിനിമയുമായീ ബന്ധപ്പെട്ട എന്റെ കുട്ടിക്കാല വിശേഷങ്ങളാണ്.ചില മനോഹരമായ ഓർമ്മകളെ ജീവിതത്തിൽ കൂടെ കൊണ്ടുനടയ്ക്കാൻ എനിക്കിഷ്ട്മാണ് അല്ലെങ്കിൽ അടുത്ത തലമുറയ്ക്ക്  ഓർത്തിരിക്കാൻ എന്തെങ്കിലും എന്ന ചിന്തയായിരിക്കാം സ്കൂൾ അവധിക്കാലത്ത്‌ എല്ലാവരും കൂടെ തിയറ്ററിൽ പോയി ഒരു സിനിമ എന്നുള്ളത് എന്റെ ഒരാഗ്രഹം ആണ്.
രണ്ട്-മൂന്ന് മാസം കഴിഞ്ഞാൽ ട്ടിവിൽ കാണാമല്ലോ, വെറുതെ  പൈസ കളയാനുള്ള ഒരാഗ്രഹം എന്ന മട്ടിൽ ഭർത്താവും അമ്മ കാരണം ഒരു സിനിമ കാണണമല്ലോ എന്ന മട്ടിൽ കുട്ടികളും പ്രതികരിച്ചു.ഏത് സിനിമ എന്ന ചോദ്യത്തിന്, ഓരോത്തർക്കും  ഓരോ ഭാഷയിൽ ആഭിമുഖ്യം ഉള്ള കാരണം ഒരു സിനിമ തെരഞ്ഞെടുക്കാനായി ഒരു പാട് ചർച്ചയും വാക്ക്തർക്കങ്ങൾ ചെയ്യേണ്ടി വന്നു.. പ്രശ്നങ്ങൾ  അവിടെയും തീരുന്നില്ല. സിനിമ കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ, എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാവും അതിന്റെ യൊക്കെ മണം കാരണം കാണുന്നതിൽ ശ്രദ്ധിക്കാൻ പറ്റില്ല എന്നതാണ് കുട്ടികളുടെ അടുത്ത വാദം. തിയറ്ററിന്റെ അടുത്തുള്ള കടയിൽ നിന്ന് പോപ്പ് കോണ്‍  മുതൽ ശരിയായ ഭക്ഷണം (ലഞ്ച്/ ഡിന്നർ ) വരെ കിട്ടും. നമ്മൾ ആദ്യമേ ഓർഡർ കൊടുത്താൽ സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ അവർ കൊണ്ട് തരും. വിലകൾ മാത്രം എല്ലായിടത്തുള്ളതിനേക്കാളും രണ്ടോ _ മൂന്നോ ഇരട്ടിയാകുമെന്നുമാത്രം.സിനിമ, പഴയ ട്ടാക്കീസ്സിൽ നിന്നും സിനിപ്ലെക്സ്(Cineplex) ലേക്ക് മാറിയതിന്റെ ചില ഗുണങ്ങൾ!
എവിടെയും നമ്മുടേതായഒരു ചിലവ് ചുരുക്കൽ നയം നടത്തേണ്ടതു കൊണ്ട്, ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് സിനിമയ്ക്ക് പോകാം എന്ന തീരുമാനം എടുത്തു.അതോടെ മണങ്ങളെ അവഗണിച്ചുള്ള സിനിമ കാണലിന്  എല്ലാവരും റെഡിയായി.സ്കൂൾ ഹോംവർക്കുകൾ , റ്റ്യൂഷൻ മറ്റ്  ഇഷ്ടമുള്ള പരിപാടികൾ അവയൊന്നും ആരും ഉപേക്ഷിക്കാൻ തയ്യാറല്ലാത്തത് കാരണം ഞായറാഴ്ച വൈകുന്നേരം പള്ളിയിലെ കുർബ്ബാന കഴിഞ്ഞ് പോകാമെന്ന് തീരുമാനമായി.രാത്രി എട്ടരയ്ക്കുള്ള ഷോക്കായി ട്ടിക്കറ്റ് ഓണലൈൻ  ബുക്കും ചെയ്തു. ഒരു സിനിമ കാണുന്നതിനുള്ള കഷ്ടപ്പാടുകൾ!
കൃത്യസമയത്ത് തന്നെ ഞങ്ങൾ കുർബ്ബാനക്ക് എത്തി.ആറ് മണിക്ക് തുടങ്ങിയാൽ ഏഴ് മണിയോടെ തീരുന്നതാണ്.പ്രാർത്ഥനകളുടെ  ഇടയിലെ മതപുരോഹിതന്റെ പ്രസംഗം നീളുന്നത് കണ്ട്,കുട്ടികൾ എന്നെ നോക്കി കണ്ണുരുട്ടി, സമയത്തിന്റെ ട്ടെൻഷൻ ഉണ്ടെങ്കിലും ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് അത് അംഗീകരിക്കാൻ സാധിക്കാത്തത് കൊണ്ട് ഞാനും തിരിച്ച് കണ്ണുരുട്ടി.കണ്ണുരുട്ടലുകളുടെയും പ്രാർത്ഥനകളുമൊക്കെയായി കുർബ്ബാന തീർന്നപ്പോൾ ഏഴേകാൽ ആയി.മനസമാധാനത്തോടെ പള്ളിയിൽ നിന്നും ഇറങ്ങുന്നതിന്  പകരം കൂടുതൽ  പിരിമുറക്കത്തോടെയാണ് ഞങ്ങൾ കാറിന്റെ അടുത്തെത്തിയത്.
കാർ, മുന്നോട്ട് എടുക്കാനാവാത്ത വിധം വേറെയൊരു വണ്ടി മുൻപിൽ ഇട്ടിരിക്കുകയാണ്.പള്ളിയിൽ വന്നിട്ടുള്ള ആളുകൾ പോകാൻ കാത്തിരുന്നു എന്നിട്ടും ഈ വണ്ടിക്ക് ഒരു അനക്കവുമില്ല.ചില ആളുകൾ അവിടെയവിടെയായി വർത്തമാനം പറഞ്ഞു നിൽക്കുന്നുണ്ട് .വേറെ ചിലർ പ്രാർത്ഥന ആയിട്ട് പള്ളിക്കകത്തുമുണ്ട്. അവരുടെ ആണോ എന്നറിയാൻ കുട്ടികൾ അവരോട് ചോദിക്കാൻ പോയതും അടുത്തുള്ള കടയിൽ നിന്ന് സാധനങ്ങൾ മേടിച്ച്കൊണ്ട് കാറിന്റെ ഉടമസ്ഥൻ വന്ന് ആ കാറും  കൊണ്ട് പോയി.അതോടെ തടസ്സം മാറിയെങ്കിലും കുട്ടികളെ കാത്തുള്ള നിൽപ്പിൽ അടുത്ത അഞ്ചോ -പത്തോ മിനിറ്റ് പോയി കിട്ടി.സമയത്തിന് ഇത്രയും വിലയുള്ള സമയത്താണ് ഇങ്ങനത്തെ ഗുലുമാലുകൾ
എല്ലാവരെയും സംഘടിപ്പിച്ച് ഞങ്ങൾ യാത്ര തിയറ്റർ എന്ന ലക്ഷ്യത്തിലേക്ക്, അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്, ഞങ്ങൾ വിചാരിച്ച" മാൾ" അല്ല സിനിമക്കുള്ള ട്ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഞങ്ങൾ ട്ടിക്കറ്റ് എടുത്തത് "സിറ്റി സെന്റർ" _ യിൽ എന്നാൽ എത്തിയത് "സിറ്റി വാക്ക്"_ പേരിനുള്ള ക്ഷാമം കൊണ്ടാണോ എന്നറിയില്ല, എല്ലായിടത്തും സിറ്റിയിൽ തുടങ്ങുന്ന പേരുകൾ ഇടുന്നത്.
ഞായറാഴ്ച ആയതുകൊണ്ട് റോഡിൽ തിരക്കില്ലെങ്കിലും ചില കാൽ നടക്കാരുടെയും സൈക്കിളുകാരുടെയും റോഡ്‌ മുറിച്ച് കടക്കൽ എന്ന അഭ്യാസത്തിൽ, 1970 -ലെ സിനിമയുടെ അവസാനത്തിൽ കാണുന്നത് പോലെ പോലീസ് ജീപ്പിനെ വെട്ടിച്ച് ഓടിക്കുന്ന വില്ലന്റെ കാർ പോലെ, സിറ്റി സെന്റർ എന്ന മാൾ " ലേക്ക് ഞങ്ങൾ കുതിച്ചു.ആ സ്ഥലം പരിചയമില്ലാത്തത് കൊണ്ട് "ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ട് എടുത്ത തീരുമാനം അവതാളത്തിലാകുമോ എന്ന ഭയത്തിലായിരുന്നു കുട്ടികൾ.
സമയമില്ലാസമയത്തും "ചിലവ് ചുരുക്കൽ നയം പ്രാവർത്തികമാക്കാനായി  അവിടെ കണ്ട ഒരു "ഫാസ്റ്റ് ഫുഡിൽ കേറി . ചില സിനിമകളിൽ   പൊട്ടാൻ പോകുന്ന ബോംബും  സമയവും മാറി -മാറി  കാണിക്കുന്നത് പോലെയായിരുന്നു  പ്ലേറ്റിലെ ഭക്ഷണവും -മിനിറ്റുകളുടെ സൂചിയും തമ്മിൽ! കിട്ടിയത് എന്തും വിഴുങ്ങുക എന്ന പോളിസിയിലായിരുന്നു   കുട്ടികൾ.പൊതുവെ പതുക്കെ ഭക്ഷണം കഴിക്കുന്ന എന്റെ പാത്രത്തിലും അവരുടെ പോളിസി നടപ്പിലാക്കിയതോടെ പ്ലേറ്റ് കാലിയായെങ്കിലും ..ഞാൻ പട്ടിണിയിൽ തന്നെ
സമയം 8.25 ...26 ....അടുത്ത കടമ്പ ആ മാളിൽ കാർ പാർക്ക് ചെയ്യുകയെന്നതാണ് അതിനായി ഞങ്ങളുടെ യാത്ര മുന്നോട്ട് ....മാളിന്റെ  മുന്പിലായി ഞാനും കുട്ടികളും ഇറങ്ങി.ട്ടിക്കറ്റ് എടുക്കാനായി അവിടെ ചെന്നപ്പോൾ, സൂട്ടും കോട്ടും ഇട്ട ഒരു മനുഷ്യൻ "സോറി, ചില സാങ്കേതിക കാരണങ്ങളാൽ ഈ ഷോ വേണ്ടെന്ന് വെച്ചിരിക്കുകയാണ്". ഈ വിവരത്തിന് ഒരു ഇ-മെയിൽ അല്ലെങ്കിൽ sms അയച്ചു കൂടെ എന്ന ചോദ്യത്തിന് _ "സോറി മാഡം/ സോറി സാർ" അതിനപ്പുറം ഒരു വാക്ക് അയാൾക്ക് അറിഞ്ഞുകൂട എന്ന മട്ടിലായിരുന്നു.

അരമണിക്കുറിനകം കാർ അവിടെന്ന്  പുറത്തോട്ട് എടുക്കുകയാണെങ്കിൽ പാർക്കിംഗ് ഫീസ് ലാഭിക്കാം എന്ന കാര്യം അപ്പോഴാണ് ഓർത്തത്. അതിന് വേണ്ടി വാഹനം  കണ്ടുപിടിക്കാനായി ഭർത്താവിന്റെ മൊബൈലിലോട്ടുള്ള ഫോണ്‍ വിളികളായി, സിഗ്നൽ ഇല്ല/ ബിസ്സി ട്ടോണ്‍ .....അങ്ങനെ കാറുമായി പുറത്തോട്ട് എത്തിയപ്പോഴോ_  ആ നിയമം "വീക്കെൻഡിൽ ബാധകമല്ല എന്നാണ് സെക്യൂരിറ്റിക്കാരൻ.

തിരിച്ച് വീട്ടിലോട്ട് പോകുന്ന വഴിക്ക് ഞാൻ ഓർത്തു ഇതിനെയൊക്കെയാണോ "Murphy’s law” എന്ന് പറയുന്നത് ? എന്തായിരിക്കും "മർഫീസ് ലോ,”Whatever can go wrong will go wrong”.ഈ സിനിമ കാണൽ പരിപാടിയെ മർഫീസ് ലോ,അങ്ങനെ തന്നെ വിഴുങ്ങിയത് പോലെയുണ്ട്.തിരിച്ചുള്ള യാത്രയിലും കുട്ടികൾ എന്നെ കുറ്റപ്പെടുത്തുകയായിരുന്നു, അമ്മയുടെ ഓരോ ഓർമ്മകൾ എന്ന മട്ടിൽ .......

Jewelery

Those interested in adding such pieces to your jewelery box,please email us at throughmymind0@gmail.com




Diary notes_6 (From T.R.Johny Thekkethala)

  36 - 24 - 36.

മനസ്സിന്റെ താളം തെറ്റിക്കുന്ന, തുള്ളി തുളുമ്പുന്ന മാറിടത്തിന്റെ  അളവ്_ 36ഇഞ്ച്‌

 .
സമാനമായ പ്രതലമുള്ള വയറിന്റെ അളവ്_24 ഇഞ്ച്.


നൃത്തമാടുന്ന നിതംബങ്ങളുടെ തുടക്കമായ അരക്കെട്ടിന്റ
അളവ്_ 36 ഇഞ്ച്‌. 

                 
ഇവയാണ് ലോകം കൊതിക്കുന്ന അളവുക

 .
എന്നാ മലയാളിക്ക് പ്രിയം_40-30-40 ആണ്.


കടപ്പാട് :  മനോരമ - ആരോഗ്യം -ഫെബ്രുവരി .2014


2/5/14

പ്രതീക്ഷ

രമേശിന്റെ എത്രാമത്തെ വിമാനയാത്രയാണ് ഇതെന്ന് അയാള്‍ക്ക് അറിഞ്ഞുകൂട.ചെറുപ്പക്കാലത്ത് ഏറ്റവും ആഗ്രഹിച്ചിരുന്ന ഒരു യാത്രയായിരുന്നു, വിമാനത്തിലുള്ള യാത്ര! പഠിക്കാന്‍ മിടുക്കനായിട്ടും വീട്ടില്‍ ആവശ്യത്തിന് ഭൂസ്വത്തുണ്ടായിട്ടും “സാമ്പത്തികം” അതുമാത്രം മുന്നില്‍ കണ്ടിട്ടാണ്,അയാളും ജോലി തേടി ഗള്‍ഫിലേക്ക് പറന്നത്.ദൈവാനുഗ്രഹം കൊണ്ട് ഭേദപ്പെട്ട ഒരു ജോലി തന്നെ രമേശിന് കിട്ടി.ഓരോ അവധിക്കുമുള്ള യാത്രയില്‍ അയാള്‍ക്ക് ചെയ്തു തീര്‍ക്കാനായിട്ട് ഒരുപാട് കാര്യങ്ങളുണ്ടാകും.ആദ്യത്തെ അവധിക്കുള്ള യാത്രയില്‍ - അനിയത്തിയുടെ കല്യാണം നടത്തലായിരുന്നു.പിന്നീടങ്ങോട്ട് വീടിന്റെ പാലുകാച്ചല്‍ സ്വന്തം കല്യാണം..ഈ യാത്രക്ക് മകളുടെ കല്യാണം നടത്തുക എന്ന ഉദ്ദേശ്യമാണുള്ളത്.

മകള്‍ ഡിഗ്രി കഴിഞ്ഞിട്ടെയുള്ളൂ,അവളെ കെട്ടിച്ചു വിടാന്‍ അയാള്‍ക്ക് വലിയ താല്‍പര്യമില്ല എന്നാലും നല്ലൊരു വിവാഹആലോചന വന്നപ്പോള്‍ അത്‌ നടത്താം എന്ന മട്ടിലാണ്‌, ഭാര്യ.എന്നായാലും പെണ്‍കുട്ടികളെ കല്യാണം കഴിച്ചിയപ്പിക്കേണ്ടതല്ലെ.......എന്നതാണ് ഭാര്യയുടെ വാദം.രണ്ടു വീട്ടുകാരുടെയും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അന്വേഷണമൊക്കെ കഴിഞ്ഞു.ചെറുക്കന്റെ വീട്ടുകാര്‍ക്ക് മകളെ ഇഷ്ടപ്പെടുകയും ചെയ്തു.ഇനി രമേശിന്, ചെറുക്കനെയും ചെറുക്കന്റെ വീട്ടുകാരെയും ഇഷ്ട്പ്പെടുകയാണെങ്കില്‍ വിവാഹം ഉടനെ നടത്തണം.... അതാണ്, എല്ലാവരുടെയും തീരുമാനം.
പെട്ടികളെല്ലാം എടുത്ത് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തോട്ട് വന്നപ്പോള്‍ തന്നെ അച്ഛ്നും അമ്മയും ഭാര്യയേയും മകളെയും കണ്ടു.എല്ലാവരുടെ മുഖത്ത് വലിയ ചിരി തന്നെയുണ്ട്.അവരുടെയെല്ലാം മുഖത്തെ സന്തോഷം കാണുമ്പോള്‍ തന്നെ, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കഷ്ടപ്പെട്ട എല്ലാം കഷ്ടപ്പാടുകളും മറന്നു പോവുന്ന തരത്തിലായിരുന്നു.വീട്ടിലോട്ടുളള യാത്രയിലും എല്ലാവരും അവരവരുടെ വിശേഷങ്ങള്‍ പറയാനുള്ള തിരക്കിലായിരുന്നു.മകള്‍ മാത്രം മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരുന്നു.
വീട്ടില്‍ വന്ന് കിടന്നപ്പോള്‍ രാവിലെ നാലു മണിയായി.ഉച്ച രണ്ടു മണിയോടെ ചെറുക്കന്റെ വീട്ടില്‍ എത്താമെന്നാണ്‍പറഞ്ഞിരിക്കുന്നത്.മകളേയും അമ്മയേയും വീട്ടിലാക്കി, അടുത്ത ബന്ധുക്കളെയും കൂട്ടി ചെറുക്കന്റെ വീട്ടില്‍ സമയത്തിന് തന്നെ എത്തി.അവിടെ രമേശിന്,പ്രത്യേകിച്ച് ഒരു തീരുമാനം എടുക്കാനൊന്നുമില്ലായിരുന്നു.എല്ലാവരും എല്ലാം തീരുമാനിച്ചിട്ടുണ്ട്.എല്ലാ കാര്യങ്ങള്‍ക്കും രമേശിന്റെ ഒരു സമ്മതമുള്ള ഒരു മുഖം അല്ലെങ്കില്‍ “യെസ്സ് എന്ന് കാണിക്കുന്ന ഒരു തലയാട്ടല്‍ മാത്രമെ ആവശ്യമുള്ളൂ.ഒന്നു-രണ്ടു കാര്യങ്ങളില്‍ വിയോജിപ്പ് തോന്നിയെങ്കിലും അതൊന്നും ഒരു പ്രശ്നമേഅല്ല എന്ന രീതിയിലാണ്‍, ഭാര്യ.കഴിഞ്ഞ കുറച്ചു കാലമായിട്ട് ഇങ്ങനെയാണ്‍,തീരുമാനങ്ങള്‍ എല്ലാം എടുക്കുന്നത് ഭാര്യയാണ്‍, ഗള്‍ഫില്‍ നിന്നും മേടിച്ച് കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ് പോലും അവള്‍ അയച്ചു തരാറുണ്ട്.ആ ലിസ്റ്റിലെ സാധനങ്ങള്‍ മാത്രമെ അയാള്വാങ്ങിക്കാറുള്ളൂ.ആ ലിസ്റ്റില്‍ ഇല്ലാത്ത സാധനങ്ങള്‍ വല്ലതും വാങ്ങിച്ചു കൊണ്ടു വന്നാല്‍, ക്വാളിറ്റിയുടേയോ ഉപയോഗത്തിന്റെയോ പേരില്‍ മുഴുവന്‍ സമയവും കുറ്റം പറച്ചിലായിരിക്കും. അതോടെ അങ്ങനത്തെ “റിസ്ക്” എടുക്കാന്‍ അയാള്‍ തയ്യാറാവില്ല.അതുപോലെ ഈ കല്യാണകാര്യത്തിലും രമേശ് സമ്മതം മൂളി.
പിന്നീടങ്ങോട്ട് തിരക്കുള്ള ദിവസങ്ങളായിരുന്നു.വീട്ടിലേക്ക് “ഷോപ്പിംഗ് ഫെസിറ്റിവല്‍ വന്നതു പോലെയായി, എന്നും ഷോപ്പിംഗ്.ബന്ധുക്കളെ കല്യാണം ക്ഷണിക്കല്‍കല്യാണ ചടങ്ങിന്‍ വേണ്ട ഹാള്‍ ബുക്ക് ചെയ്യല്‍സദ്യക്കുള്ള ഓഡറ്കൊടുക്കുക.......അങ്ങനെ എല്ലാവരും തിരക്കോടു തിരക്ക് തന്നെ.അപ്പോഴെല്ലാം രമേശിന്റെ മനസ്സില്‍ അയാളുടെ ആദ്യത്തെ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ നടത്തിയ അനിയത്തിയുടെ കല്യാണമായിരുന്നു.അന്ന് എന്തും ഏതിനും മുന്‍പില്‍ രമേശായിരുന്നു.ഇന്ന് മകളടക്കം എല്ലാവറ്ക്കും സ്വന്തമായ അഭിപ്രായവും അത് മാറ്റാന്‍ ആരും തയ്യാറുമല്ലാത്ത കാരണം പല സ്ഥലത്തും പണം ചിലവാക്കാനായി വന്ന ഒരു മനുഷ്യന്‍ എന്ന നിലയിലാണോ താന്‍ –എന്ന് തോന്നതിരുന്നില്ല!
കല്യാണത്തിന്റെ തലേന്ന് വൈകുന്നേരം തന്നെ കല്യാണ ആഘോഷം തുടങ്ങി.ബന്ധുക്കാരും സുഹ്രുത്തുക്കളെയും കൊണ്ട് വീട് നിറഞ്ഞിരുന്നു.മകന്‍ രണ്ടു-മൂന്നുപ്രാവശ്യം വന്ന്,”അച്ഛാ, അതെവിടെ- എന്ന് ചോദിച്ചപ്പോള്‍ ...അത് എന്താണെന്ന് മനസ്സിലാവാതെ നില്‍ക്കുകയായിരുന്നു.പിന്നീട് ഭാര്യ, സുമതി ആണ്, പറഞ്ഞത്,ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് മേടിച്ച് കുപ്പികളാണ്‍, അവന്‍ ചോദിക്കുന്നതെന്ന്.“
ആ കുപ്പികള്‍ അവനെ ഏല്‍പ്പിക്കാനാണൊ എന്ന ആശ്ചര്യത്തോടെയുള്ള അയാളുടെ ചോദ്യത്തിന്‍, അതൊക്കെ ഇപ്പോള്‍ സറ്വ്വസാധാരണമാണ്, എന്നാണ്സുമതി പറഞ്ഞത്.
താന്‍ കല്യാണം കഴിച്ച് കൊണ്ടുവന്ന നാളുകളില്‍ നിന്നും സുമതി എന്തുമാത്രം മാറി പോയിരിക്കുന്നുവെന്ന് അയാല്‍ഓര്‍ക്കാതിരുന്നില്ല.എല്ലാവരുടെ ഇടയിലും എവിടെയും സുമതിയുടെ നിറഞ്ഞ സാന്നിദ്ധ്യമുണ്ട്.പലപ്പോഴും “സുമതിയുടെ ഭറ്ത്താവ്” എന്ന ലേബലിലാണ്‍ അയാള്‍ അറിയപ്പെടുന്നത്.
കുപ്പിയുടെ സേവനം കാണാം എന്ന് വെച്ച് അങ്ങോട്ട് ചെന്നപ്പോള്‍ മകനും കൂട്ടുകാരുമാണ് അതൊക്കെ കൈകാര്യം ചെയ്യുന്നത്.ഒന്നോ രണ്ടോ പെഗ്ഗ് ചെന്നതോടെ മകന്റെയും കൂട്ടുകാരുടെയും രമേശിനോടുള്ള ബഹുമാനം കുറഞ്ഞുവോ എന്ന് ഒരു സംശയം!സ്വന്തം അച്ഛ്ന്‍ മുതല്‍ അവിടെ വന്നിട്ടുള്ള എല്ലാ ആണുങ്ങളും ആ കൂട്ടത്തിലുണ്ട്.അവിടെ ഇരുന്ന് കഴിക്കാനും അയാള്‍ക്ക് മടി തോന്നി., പ്രത്യേകിച്ച് അച്ഛ്ന്റെ മുന്‍പില്‍ ഇരുന്ന് കഴിക്കാന്‍! അവിടെ നിന്ന് ഇറങ്ങി വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് നടന്നപ്പോള്‍ പെണ്ണുങ്ങളും കുട്ടികളുമായി സ്ഥലം മുഴുവന്‍ ആകെ ബഹളം.സീരിയല്‍ കഥകളും ഷോപ്പിംഗ് വിശേഷങ്ങളൊക്കെ ഉയറ്ന്ന് കേള്‍ക്കാം.അയാള്‍ക്ക് എന്തോ എല്ലാത്തിനോടും മടുപ്പ് തോന്നി.ഒരു കൂട്ടത്തിലും ചേരാന്‍ തോന്നാതെ.......ഇപ്പോള്‍ കൂട്ടുകാര്‍ തിരിച്ച് മുറിയില്‍ എത്തികാണുമോ.....രാത്രിയില്‍ എന്തായിരിക്കും അവര്‍ ഉണ്ടാക്കുന്നത്.....അറിയാതെ ഗള്‍ഫിലെ ദിവസങ്ങള്‍ ഓര്‍ത്തുപോയി.
പത്തിരുപത്‌ വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരച്ഛന്റെ മകളുടെ കല്യാണം എന്ന ലേബല്‍ ഉള്ള കാരണം ആര്‍ഭാടങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നുല്ല. പക്ഷെ കല്യാണത്തിന്റെ സമയത്ത്, ആളുകളുടെ മുറുമുറുപ്പുകളില്‍ നിന്നാണ്‍, അത് ഒരു പ്രേമകല്യാണം ആണെന്ന് അയാള്‍ അറിഞ്ഞത്.അതിനെ പറ്റി സുമതിയോട് ചോദിച്ചപ്പോള്‍ അതൊക്കെ “കുട്ടികളുടെ ഒരു തമാശ” എന്ന മട്ടിലായിരുന്നു.
സുമതിയുടെ ഉറക്കെയുള്ള വറ്ത്തമാനം കേട്ടാണ്‍ അയാള്‍ ഉറക്കമെണീറ്റത്.അമ്മയും മോനും കൂടിയുള്ള വറ്ത്തമാനം ആണ്, അടുക്കളയില്‍ നിന്നാണ്‍ വരുന്നത്.അവരുടെ വറ്ത്താനത്തില്‍ കൂട്ട് ചേരാമ്മെന്ന് വിചാരിച്ചാണ്‍, അയാള്‍ അടുക്കളേയ്ക്ക് ചെന്നത്.സുമതി മകനു വേണ്ടി ചായ ഉണ്ടാക്കുകയായിരുന്നു.ആ ചായ വേഗം രമേശിന് കൊടുത്ത്, അവള്‍ മകനുവേണ്ടി വീണ്ടും ചായ ഉണ്ടാക്കാന്‍ തുടങ്ങി.മകനാണെങ്കില്‍
“അച്ഛാ, ഇന്നത്തെ പത്രം ഉമ്മറത്ത് കിടപ്പുണ്ട്- എന്ന് രണ്ടു-മൂന്നു പ്രാവശ്യം പറഞ്ഞപ്പോള്‍ അവിടെ നില്‍ക്കണ്ടയെന്ന് കരുതി,പേപ്പര്‍ വായനക്കായി അയാള്‍ മുന്‍ വശത്തോട്ട് പോയി. അമ്മയും മകനും തമ്മിലുള്ള ചറ്ച്ച എന്താണെന്ന് അറിയാന്‍ അയാള്‍ക്ക് താത്പര്യം തോന്നാതിരുന്നില്ല.പത്രവായനയിടയിലും അയാള്‍ അടുക്കളയില്‍ നിന്നും ഒഴുകി വരുന്ന സംഭാഷണത്തില്‍ ആയിരുന്നു ശ്രദ്ധ!

മകന്‍, കോളേജ് തുറക്കുന്നതിന് മുന്‍പ് കൂട്ടുകാരെല്ലാം ചേര്‍ന്ന് ഒരു ട്ടൂര്‍ പോകണം അതാണ് അവന്റെ ആവശ്യം.എന്നാല്‍ രണ്ടു-മൂന്ന് ദിവസത്തിനുള്ളില്‍ അച്ഛ്ന്‍ തിരിച്ചു പോകും അതു കഴിഞ്ഞിട്ട് യാത്ര പോകാമെന്നാണ് സുമതി.അവസാനം അച്ഛ്നെ വിമാനത്താവളത്തില്‍ ഇറക്കിയിട്ട്, അവിട്ന്ന് നേരെ ട്ടൂറ് പോകാമെന്ന ഒരു തീരുമാനത്തില്‍ അവര്‍ എത്തിച്ചേറ്ന്നു.ഇതൊക്കെ കേള്‍ക്കുമ്പോള്‍ രമേശ് അവിടെ ഒരു അധികപറ്റ് അല്ലേ.... എന്ന് ചിന്തിക്കാതിരുന്നില്ല.
തിരിച്ച് യാത്രക്കുള്ള ദിവസമായി.യാത്ര അയ്ക്കാന്‍ എയര്‍പോട്ടിലേക്കില്ല എന്ന് സുമതി ആദ്യമെ പറഞ്ഞു.വരുന്നതു പോലെ അല്ലല്ലോ പോകുന്നത്....അതൊരു സങ്കടമാണ്‍.......സഹിക്കാന്‍ പറ്റില്ല എന്നാണ്, ന്യായീകരണം പറഞ്ഞത്.അതിന്റെ പിന്നിലത്തെ കാര്യം അറിയാവുന്നത് കൊണ്ട് അയാള്‍ നിറ്ബന്ധിക്കാനും പോയില്ല.മരുമകന്‍ എന്തൊ അത്യാവശ്യകാര്യം ഓഫീസില്‍ ഉള്ള കാരണം വിമാനത്താവളത്തില്‍ വരാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് മരുമകനും മകളും തലേദിവസമെ എത്തിയിട്ടുണ്ടായിരുന്നു
മകന്റെ കൂട്ടുകാരന്‍ ഒരു “സുമോ വണ്ടി കൊണ്ടുവന്നു.ബാക്കിയുള്ള മൂന്നു-നാല് കൂട്ടുകാരേയും കേറ്റി, നേരെ എയറ്പോട്ടിലേക്ക് പോയി. എല്ലാവരോടും യാത്ര പറഞ്ഞു അയാള്‍ അകത്തോട്ട് പോയി.ബോറ്ഡിംഗ് പാസ്സ് എടുത്ത്, മകനോട് വാതിലിന്റെ അടുത്ത് നിന്ന് ഒന്നുകൂടി യാത്ര പറയാമെന്നു വെച്ച് വന്ന് നോക്കിയപ്പോള്‍ ആരെയും കണ്ടില്ല.ഒരു വീട്ടുകാരന്റെ അല്ലെങ്കില്‍ ഒരു വിരുന്നുകാരന്റെ റോള്‍ അവിറ്റെ അവസാനിപ്പിച്ച് അദ്ദേഹം സെക്യൂരിറ്റി ചെക്കിന്റെ അടുത്തോട്ട് നീങ്ങി.ഒരു പക്ഷെ അടുത്ത അവധിക്ക് വരുമ്പോള്‍ മുഖം നിറയെ ചിരിയുമായി എല്ലാവരും കാത്ത് നില്‍ക്കുന്നത് കാണാം എന്ന പ്രതീക്ഷയില്‍ !!!!!

Granola Bars:

Granola Bars:

Oats -2 cups
Honey - 1/3 cup
Brown sugar - 1/4 cup
Butter - 1 tbsp.
Vanilla essence - 1tsp
Dry fruits - 1 cup (You can include a mixture of coarsely chopped almonds, walnut, fig, dates, apricot)

In a pan, toast the oats and nuts for about 5 minutes and transfer into large bowl.

In a saucepan, combine honey, butter and brown sugar over low heat. Stir until the butter melts and sugar dissolves completely.

Pour this mixture onto the toasted oats and nuts. Mix well. Add the rest of the dry fruits and combine all ingredients.

Transfer into a lined pan and press down the mixture firmly. Press hard as this helps to keep the bar together. Cover and refrigerate for 2 hours.

Remove the block and take out the lining and cut into rectangular granola bars. Store in air tight containers for up to a week.
by-Mekha Jobin