Through My Mind

Available Now!

A collection of short stories by Rita Manuel

Pages

  • Home
  • How do WE post?
  • How do we post comments?
  • Advertising on ThroughMyMind

11/29/18

ഞാന്‍ കണ്ട കാനഡ

Tim Hortons,  1964 യിൽ തുടങ്ങിയിട്ടുള്ളതാണ് ഈ  'ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ്റ്',
'ഫാസ്റ്റ് ഫുഡ്' എന്ന് പറയുമ്പോൾ അമേരിക്കക്കാരുടെ McDonalds ആണ്
നമ്മുക്കറിയാവുന്നത്.  എന്തോ ഇന്ത്യയിൽ ഇവരെപ്പറ്റി കേൾക്കാത്തതു കൊണ്ടാകും
പേരിനും അവിടത്തെ കാപ്പിക്കും പ്രത്യേക രുചി.ഓർഡർ ചെയ്ത കാപ്പിയുമായി
വലിയ ഗ്ലാസ്സ്  ജനലിന്റെ അടുത്തുള്ള കസേരയിൽ തന്നെ സ്ഥാനം പിടിച്ചു.
ഏതൊരു വിദേശരാജ്യത്തിലും നമ്മളെ ആദ്യം ആകർഷിക്കുന്നത് അവിടത്തെ
വൃത്തിയും വെടിപ്പുമാണല്ലോ. കാനഡയിലും അതിന് മാറ്റമൊന്നുമില്ല.


ശനിയാഴ്ചയും രാവിലെ ആയതു കൊണ്ടുമായിരിക്കാം ഉറക്കം തൂങ്ങിയ
മട്ടിലിരിക്കുന്നത്. രണ്ടു - മൂന്നു കൂട്ടരെ അവിടെയവിടെയിരുന്ന് ഭക്ഷണം
കഴിക്കുന്നത് കാണാം.വേഷമെല്ലാം ഉറക്കത്തിൽ നിന്നെണീറ്റ് വന്നതു പോലെയുണ്ട്.
ആരും ആരേയും ശ്രദ്ധിക്കാത്തവർ ആയതു കൊണ്ടാകും. ഡൽഹി - കാനഡ
ഏകദേശം പതിനാല്  മണിക്കൂർ യാത്രയിൽ, എൻ്റെ അടുത്തിരുന്ന അമ്മയും
അവരുടെ മടിയിലിരിക്കുന്ന ആ രണ്ടു വയസ്സുകാരനേയും ഓർത്തുപ്പോയി.
കൊച്ചുകുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് സഹായഹസ്തവുമായി
പെരുമാറുകയെന്നത് എന്റെയൊരു ഡ്യൂട്ടിപ്പോലെയാണ്, ഞാൻ കരുതിയിട്ടുള്ളത്.
ചില സമയങ്ങളിൽ പാരയും ആവാറുണ്ട്.പക്ഷെ ഈ യാത്രയിൽ എന്റെ
സഹായമനോഭാവം അമ്മക്ക് ശല്യമാവുകയാണെന്ന് തോന്നിയപ്പോൾ,
'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടിൽ സ്വയം പിന്മാറുകയായിരുന്നു.ആ കുട്ടിയുടെ
കൈയ്യോ കാലോ എന്റെ ദേഹത്ത് തട്ടിയത് രണ്ടോ -മൂന്നു പ്രാവശ്യം. അതിനെല്ലാം  
അമ്മ എന്നോട് അവിടത്തെ ഇംഗ്ലീഷ് ഉച്ചാരണത്തില്‍ 'സോറി' പറയുകയും ചെയ്തു.


ഏതാനും വയസ്സായ സർദാർജികളും ഭാര്യഭാര്യമാരുമായിരുന്നു പിന്നെയുണ്ടായിരുന്ന
ഇന്ത്യൻ യാത്രക്കാർ.അവരിൽ പലർക്കും ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ലായിരുന്നു.
 പക്ഷെ വിദേശയാത്രയിൽ വിളമ്പുന്ന മദ്യം തെരഞ്ഞെടുക്കുന്നതിന് ഭാഷയുടെ
ആവശ്യമില്ലെന്ന മട്ടിലാണ് അവർ പെരുമാറിയത്. അതിനായിട്ട് ഇംഗ്ലീഷ്
അറിയാത്തവരോട് ചില  വിദേശി എയർഹോസ്റ്റസ് -മാർ തമാശയായി
പെരുമാറുന്നുണ്ടായിരുന്നു. അവിടെ സ്ഥിരം താമസമാക്കിയവരോ അവിടത്തെ
പൗരത്വം സ്വീകരിച്ചവരോ ആയിരിക്കാം. എന്നാൽ ഇംഗ്ലീഷ് അറിയാതെ അവർ
എങ്ങനെ അവിടെ ജീവിക്കുന്നു എന്നതായിരുന്നു എൻ്റെ അത്ഭുതം.പക്ഷെ
പാർലമെന്റിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷയെന്ന നിലയിൽ
പഞ്ചാബിക്ക് നാലാം സ്ഥാനമാണുള്ളത്. ഇംഗ്ലീഷ് യും ഫ്രഞ്ചുമാണ്, രാജ്യത്തെ
ഔദ്യോഗിക ഭാഷകള്‍. പ്രധാനമായും പഞ്ചാബി, ഗുജറാത്തി മലയാളി തമിഴ് ......
ഒക്കെയാണ് അവിടത്തെ പ്രധാന ഇന്ത്യൻ വംശജർ.പഞ്ചാബിയിൽ കാനഡയെ
'കനാഡ' എന്നാണോ പറയുന്നത് എന്നറിയില്ല. എന്നാലും അവിടെയുള്ള
ഇന്ത്യക്കാർക്ക് 'കനാഡ' ആണ്. ഞങ്ങൾ  ഡൽഹിയിൽ വിസ എടുക്കാൻ
പോയപ്പോഴും അവിടെയുള്ളവർ കനാഡ' എന്നാണ് പറഞ്ഞിരുന്നു.




9 മണിക്കൂറും 30 മിനിറ്റും മുൻപിലാണ് ഇന്ത്യക്കാർ.  14 മണിക്കൂര്‍ ഉള്ള യാത്രയില്‍
വിമാനത്തിന്റെ ജനലിൽ കൂടി കണ്ട ദിവാകരന്‍ സമ്മാനിച്ച ……..


ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് കാനഡ.ആർട്ടിക്ക് പ്രദേശത്തോട്
ചേർന്ന് കിടക്കുന്നതിനാൽ മിക്ക സ്ഥലങ്ങളിലും മഞ്ഞുമൂടി ജനവാസയോഗ്യമല്ല.
ഏറ്റവും കൂടുതൽ കടൽത്തീരവും പ്രകൃതിഭംഗിക്കും പേരുകേട്ട
സ്ഥലവാസമാണിത്‌. ജനവാസം വളരെ കുറവാണിവിടെ.10 സംസ്ഥാനങ്ങളും
മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ചേരുന്നതാണ് കാനഡ.

അങ്ങനെ ഞങ്ങളുടെ കാനഡ കാഴ്ചകൾക്കായുള്ള യാത്ര  ആരംഭിക്കുകയാണ്…..




'ചുരുട്ടീട്ടും ചുരുട്ടീട്ടും തീരാത്ത പായ' ഏതോ റേഡിയോ ജോക്കി ചോദിച്ചതാണ്
ഈ ചോദ്യം. ഉത്തരം -റോഡ് . ഉത്തരം കേട്ടപ്പോൾ അതിനെ വിഭാവന ചെയ്യാൻ
ശ്രമിച്ചപ്പോൾ എന്തോ, മനസ്സ് അംഗീകരിക്കാത്തതുപോലെ.എന്തായാലും
അവിടത്തെ റോഡുകൾ അക്ഷരംപ്രതി ശരിയാണെന്ന് മട്ടിലുള്ളതായിരുന്നു.
വണ്ടിയുടെ വേഗം മുൻപിലത്തെ വണ്ടിയുമായിട്ടുള്ള അകലം ലേയിന്റെ (lane)
നിന്റെ പുറത്തോട്ട് പോയാലുള്ള താക്കീത് എല്ലാം തിട്ടപ്പെടുത്തി.കാപ്പിയോ ജ്യൂസോ
അല്ലെങ്കിൽ ചിപ്സ് യൊക്കെ തിന്നുകൊണ്ടുള്ള ഡ്രൈവിംഗ് രീതി കാണുമ്പോൾ
ഇയാൾ വണ്ടി ഓടിക്കുകയാണോ അതോ വല്ല കമ്പ്യൂട്ടർ ഗെയിം കളിക്കുകയാണോ
എന്ന് തോന്നാതിരുന്നില്ല. ആരും നിയമം വിട്ട് ഒന്നിനുമില്ല. എന്നാലും വിസിറ്റിംഗിന്
ചെന്ന ഞങ്ങൾക്ക് 'right hand drive'യും അതിനോട് ചേർന്നുള്ള നിയമങ്ങളും
പരിചയമില്ലാത്തതുകൊണ്ട് പലപ്രാവശ്യം വെറുതേ ആധിപിടിക്കേണ്ടിവന്നു.

സൈക്കിൾ ഓടിക്കുന്നവരെയോ റോഡുപണിക്കാരേയോ കണ്ടാൽ അവർക്കാണ്
പരിഗണന അതുകൊണ്ട് മാറിപ്പോവുക.നമ്മളുടെ ഡ്രൈവിംഗിന്റെ ഭാഗമായി
അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ' end of your life', അവിടെ വാഹനമോടിക്കാൻ
താത്പര്യം കാണിച്ച ഭർത്താവിനോട് ആ ഡ്രൈവര്‍ കൊടുത്ത ഉപദേശം.
ഡൽഹി - ജയ്‌പൂർ ഹൈവേയിൽ, തല മൂടി സാരിയിട്ട് കുനിഞ്ഞിരുന്ന് റോഡിന്റെ
വശങ്ങളിലെ മണ്ണ് അടിച്ചുവാരുന്ന റോഡ് പണിക്കാരെയാണ് ഓർമ്മ വന്നത്."her life '
എന്ന് പറയുന്നത് അവരുടെ ആയുസ്സിന്റെബലംകൊണ്ടുമാത്രമാണെന്ന്
തോന്നാറുണ്ട്.

'jetlag(യാത്രസമയത്തില്‍ മാറ്റം വരുമ്പോള്‍ ശാരീരികാസ്വാസ്ഥ്യം,) കൊണ്ടോ
വഴിയിൽ അധികം വണ്ടികൾ ഇല്ലാത്തതുകൊണ്ടോ .......ഓടിക്കുന്ന സമയമെല്ലാം
അദ്ദേഹം ഉറങ്ങിവീഴുകയായിരുന്നു. പലപ്പോഴും വഴിയുടെ സൈഡിൽനിന്നു
പുറത്തോട്ടു പോയാലുള്ള 'കുടുകുടു ( rumbling) ശബ്ദം കേൾക്കാമായിരുന്നു.
ഓടിക്കുമ്പോൾ 'challenge ഇല്ല ' എന്നതാണ് അദ്ദേഹത്തിൻ്റെ മുടന്തൻ ന്യായം.
ആധിയും വ്യാധിയുമില്ലാതെ നമ്മുക്കെന്ത് വാഹനയാത്ര അല്ലേ !




ഞായറാഴ്ച ആയതുകൊണ്ടാകാം വില കൂടിയതോ കുറവോ എന്നില്ലാതെ
പലതരത്തിലുള്ള ബൈക്കുകളും അതിൽത്തന്നെ ഭേദഗതി വരുത്തി കൂട്ടമായി
ദീർഘദൂര 'ബൈക്ക് റൈഡേഴ്‌സിനേയും കണ്ടു. ഇതിനോടൊക്കെ
താൽപര്യമുള്ളതിനാൽ ഇന്ത്യയിൽ ഇങ്ങനത്തെ സൗകര്യമില്ലാത്തതിന്റെ വിഷമം
ആരോടെന്നപോലെ പിറുപിറുക്കുന്നുണ്ടായിരുന്നു.ജൂലൈമാസം അവിടത്തെ സമ്മർ
ആയതുകൊണ്ട് പൂക്കളിലും ചെടികളിലും താൽപര്യമുള്ള ഞാൻ അതൊക്കെ കണ്ട്
ആസ്വദിക്കുകയായിരുന്നു.'Scenic caves- കാണാനാണ്, അന്നത്തെ ഞങ്ങളുടെ യാത്ര.


'Scenic caves - Nature adventure' പേരിൽ പറയുന്ന പ്രത്യേകത അവിടെ ചെല്ലുമ്പോൾ
കാണാം. ഹിമയുഗത്തില്‍ ഭൂമിയുടെ ഒട്ടേറെ ഭാഗങ്ങള്‍ മഞ്ഞുമൂടിക്കിടന്നു.സൂര്യന്‍
റെ ചൂടുകൊണ്ടു പര്‍വതമുകളിലെ മഞ്ഞുരുകി താഴോട്ടു പ്രവഹിച്ചു.
അനേകവര്‍ഷങ്ങള്‍കൊണ്ടു പ്രകൃതിതന്നെ ശില്പവേല ചെയ്തു.ഗുഹകളും
നിലവറകളും (caverns) ഉണ്ടായി.കാനഡയുടെ മഹത്തായ പ്രകൃതിവിസ്മയങ്ങള്‍
രൂപപ്പെട്ടു .



(Scenic caves)

ടിക്കറ്റെടുത്ത് അകത്തോട്ട് കേറുമ്പോൾ തരുന്ന മാപ്പ് ഒരു കീറാമുട്ടിയായിട്ടാണ്
തോന്നിയിട്ടുള്ളത്.എനിക്ക് വായിക്കാൻ കണ്ണാടി വേണമെന്ന് പറഞ്ഞ് ആ
കടലാസ്സുകഷണം, കൂടെയുള്ളവരെ ഏൽപ്പിക്കുമ്പോൾ, നോക്കാനറിയാത്തത്
ആണെന്നുള്ള സത്യം മറച്ചുവെയ്ക്കാൻ സാധിച്ചതിലുള്ള സന്തോഷം.
ദൈവത്തിന്റെ ഓരോ അനുഗ്രഹങ്ങൾ.

Ice cave & fat man's cave ( photo ഇട്ടിട്ടുണ്ട്). രണ്ടു സ്ഥലത്തും അനായാസമായി
അകത്തോട്ട് കേറാമെങ്കിലും ഉള്ളിലോട്ട് പോകുന്തോറും കൂടുതൽ ഇടുങ്ങിയതാവും.
അതുകൊണ്ട്പകുതിയാത്രയായപ്പോൾത്തന്നെ ഞാൻ പിൻവാങ്ങി.ice cave യിൽ
എത്തുന്നതോടെ താപനിലയിലെ വ്യത്യാസം പ്രകടമാണെന്നാണ് മറ്റുള്ളവരുടെ
അഭിപ്രായം. അനേകം നിരീക്ഷണസ്ഥാനങ്ങളിലൂടെ (lookouts)പുറമെയുള്ള
കൌതുകക്കാഴ്ചകളും കാണാം.
(fat man's cave)

വിനോദസഞ്ചാരികളെ ആകർഷിക്കാനായിട്ട് 2003 യിൽ ഉണ്ടാക്കിയ 'Ontario യുടെ
ഏറ്റവും നീളം കൂടിയ 'suspension foot bridge , 420 മീറ്റർ നീളമുള്ളത്.
രണ്ടു വശങ്ങളിലേയും മനോഹരമായ കാഴ്ചകൾ അതിമനോഹരം.
ഞാൻ ആദ്യമായിട്ട് ഇത്തരം ബ്രിഡ്‌ജിൽ കേറുന്നത് പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ
സ്കൂളിൽനിന്നു കൊണ്ടുപോയ പിക്നിക്കിൽ, മലമ്പുഴയിൽവെച്ചാണ്. അതിൽ കേറിയ
ഉടനെ മൂന്നു നാലു കുട്ടികൾ കരയാൻ തുടങ്ങി അതോടെ ബാക്കിയുള്ളവരും കൂടി
കരയാൻ തുടങ്ങി. അങ്ങനെ കൂട്ടക്കരച്ചിലിലായിരുന്നു ആ യാത്ര.ആ
അനുഭവമൊക്കെ കൂടെയുള്ളവരുമായി പങ്കുവെച്ചുകൊണ്ടിരിക്കുമ്പോഴാണ്
ബ്രിഡ്ജ് ഭയങ്കരമായി ആടിയുലയാൻ തുടങ്ങിയത്.ശരിക്കും പേടിച്ചുപോയിരുന്നു.
മൂന്നു നാലു യുവാക്കൾ കോണോടുകോണായ രീതിയിൽ നടന്നാണ് അതിനെ
ആട്ടിയുലച്ചത്.


(suspension foot bridge)

ഭക്ഷണസ്ഥലത്തെ കാക്കയെപ്പോലെതന്നെ കൗശലമുള്ള ആ പക്ഷിയെ
നോക്കിയിരിക്കാനും രസകരം.




ചില പുതിയ കാഴ്ചകൾ കാണാൻ കഴിഞ്ഞ സന്തോഷത്തോടെ ഞങ്ങൾ തിരിച്ച്
ഞങ്ങളുടെ താമസസ്ഥലത്തേക്ക് !


30000 Island


കാനഡയുടെ മറ്റൊരു ആകർഷണമായ '30000 islands' ക്കാണ് ഞങ്ങളുടെ അന്നത്തെ   
യാത്ര.അനേകവര്‍ഷങ്ങള്‍ക്കു മുമ്പു കാനഡയുടെ ഭാഗത്ത് greaville എന്നൊരു
പര്‍വ്വതനിര ഉണ്ടായിരുന്നുവത്രെ.ജലം,കാറ്റ് മുതലായ പ്രകൃതി ശക്തികളുടെ
പ്രവര്‍ത്തനം കൊണ്ടു മലയുടെ  മിക്കവാറും ഭാഗങ്ങള്‍ പിന്നീട് ഇല്ലാതായി.
അസ്തിവാരം ഏതാണ്ട് മുപ്പതിനായിരം ദ്വീപുകളുള്ള ദ്വീപസമൂഹമായി എന്നു
കരുതപ്പെടുന്നു.ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലസംഭരണി ആയ (georgian bay)
 ജോര്‍ജിയന്‍ ചെറുകടലില്‍ ആണിത്.ഈ കടലിലൂടെ കപ്പലിലൂടെ ഈ
ദ്വീപുകളൊക്കെ കാണാവുന്നതാണ്.ഏകദേശം രണ്ടര - മൂന്നു മണിക്കൂറിന്റെ
യാത്രയാണ്.
കൂടെയുണ്ടായിരുന്നവരെല്ലാം  ഫ്രഞ്ച്, സ്പാനിഷ്, സംസാരിക്കുന്നവരും
ഞങ്ങളെപ്പോലെ കാണാൻ വന്നവരുമാണ്. കൂടുതലും  വയസ്സായവര്‍ ആയിരുന്നു.
പലരും ഞങ്ങളെ അത്ഭുതജീവികളെപ്പോലെയാണ് നോക്കിയിരുന്നത്. ഞങ്ങളുടെ
ഭാഷയും സൗന്ദര്യത്തിലെ വ്യത്യാസവുമായിരിക്കാം. ഇംഗ്ലീഷ് ഭാഷയിൽ പറയുന്ന
ഉച്ചാരണത്തില്‍ നിന്നാണ് പലരേയും ഏത് രാജ്യത്തിൽ നിന്നാണെന്ന് മനസ്സിലാക്കുക.
കൂടെയുള്ളവർ അവിടെ പഠിച്ച് വളർന്നവർ ആയതുകൊണ്ട് എല്ലാവരുടേയും നോട്ടം
എന്നിലായിരുന്നു. 'വേല മനസ്സിലിരിക്കട്ടെ' എന്ന മട്ടിൽ  എല്ലാവരുമായി
പുഞ്ചിരിയിലും അത്യാവശ്യം ചേഷ്ടകളിലുമായിട്ടായിരുന്നു കാര്യങ്ങൾ
മനസ്സിലാക്കിയത്.


കപ്പലിന്റെ ക്യാപ്റ്റിൻ പ്രധാന ഐലൻഡ് കളെ  കുറിച്ച് മൈക്കിൽ കൂടി പറഞ്ഞു
തരും. Lambert Island -Wright Brothers, അവരുടെ വേനൽക്കാലം ചെലവഴിച്ചിരുന്ന ദ്വീപ്,
Discovery Harbour, Brebeuf Island- 1626 യിൽ വന്ന ജെസ്യുട്ട് മിഷിനറി വന്നതും താമസിച്ച
ദ്വീപ്,.......അതിൽ ചിലതൊക്കെ. ചിലത് വലുതും  കൂടി വന്നാൽ ഒരു ചെറിയ
മേശയുടെ വലിപ്പമുള്ള ദ്വീപുകളേയും കാണാം. അതിൽ ഏതെങ്കിലും സ്വന്തമാക്കി
അതിനോട് ചേർന്ന് കല്ലും മണ്ണും ചപ്പും ചവറും എല്ലാമിട്ട് ദ്വീപിനെ വലുതാക്കി
എടുത്തു കൂടെ - എന്നൊരു ഐഡിയയും കൂട്ടത്തിൽ ഉള്ള ഒരാൾക്ക്
തോന്നാതിരുന്നില്ല.  ചിലർ കുടുംബമായി സ്വന്തം ബോട്ടുകൾ ഓടിച്ച് പോകുന്നതും
കാണാമായിരുന്നു. എന്തായാലും ഈ കടലിലൂടെ കപ്പലില്‍ സഞ്ചരിച്ചാല്‍
നയനാനന്ദകരമായ കാഴ്ചകളാണ്.
30000 Island, അതിനടുത്തുള്ള ഒരു കോട്ടേജിലാണ് അന്നത്തെ  ഞങ്ങളുടെ താമസം.
അങ്ങോട്ടുള്ള യാത്രയിൽ സ്വന്തം വണ്ടിയുടെ കൂടെ ബോട്ടും
സൈക്കിളുമൊക്കെയായി യാത്ര ചെയ്യുന്നവരെയും കണ്ടു . വീക്കെൻഡ്
ആഘോഷിക്കാനുള്ളതാണ് എന്ന മട്ടിലാണ് അങ്ങോട്ട് പോകുന്നവർ
എന്നു തോന്നുന്നു.
ഓൺലൈനിൽ കൂടി ബുക്ക് ചെയ്ത കോട്ടേജിന്റെ വിലാസം gps യിൽ ഇട്ടിട്ടുണ്ട്.
കോട്ടേജിന്റെ വാതിലിന്റെ താഴ്, നമ്പർ ലോക്ക് ആണ്. അതിൻ്റെ നമ്പർ ഇമെയിൽ
ആയി അയച്ചു തന്നിട്ടുണ്ട്.ഈ വക സൗകര്യങ്ങളൊക്കെ ഇപ്പോൾ എല്ലായിടത്തും
ലഭ്യമാണ്. യാത്രയിൽ പലപ്പോഴായി പണിമുടക്കുന്ന gps -നെ ഇന്ത്യയിൽ
പ്രതീക്ഷിക്കാം. അതിനും പത്ത് വർഷം പിന്നോട്ടാണെങ്കിൽ  വീടിന്റെ താക്കോൽ
തരാനായിട്ട് കാത്ത് നിൽക്കുന്ന, പേര് കേട്ടപ്പോൾ മമ്മൂട്ടിയെപ്പോലെ ഒരാളെ
പ്രതീക്ഷിച്ചെങ്കിലും കണ്ടത് ശങ്കരാടിയെപ്പോലെയുണ്ടല്ലോ, എന്ന നമ്മുടെ ഇടയിലെ
കമന്റും ........എല്ലാം കാനഡക്കാർക്ക് മുത്തശ്ശിക്കഥകൾ ആയിരിക്കാം. പൊതുവേ
'ടെൻഷൻ ഫ്രീ' യാത്രകളാണവിടെ.


കാനഡയിൽ ശുദ്ധജലതടാകങ്ങളും നദികളും ധാരാളം.കോട്ടേജിന്റെ പുറകിൽ
കൂടിയും ഒരു നദി ഒഴുകുന്നുണ്ട്. കൂടെയുള്ളവരെല്ലാം നദിയിൽ ഒന്നോ രണ്ടോ
ആളുകൾക്ക് തുഴയാൻ പറ്റുന്ന തോണി( Kayak) യും പെഡൽ ബോട്ടിലൊക്കെയായി
തിരക്കിലാണ്.അങ്ങനത്തെ 2 -3 തോണികളും പെഡൽബോട്ടുകളൊക്കെ
കോട്ടേജിൽ ഉണ്ട്. ഇങ്ങനത്തെ കാര്യങ്ങളിൽ പേടിയായതുക്കൊണ്ട് ഞാൻ
വീടൊക്കെ ചുറ്റിക്കണ്ടു.എല്ലാവിധ സൗകര്യങ്ങളുള്ള ഒരു ചെറിയ വീട്.എല്ലാം നല്ല
അടുക്കിപ്പെറുക്കി  വൃത്തിയായി വെച്ചിട്ടുണ്ട്.നമ്മൾ തിരിച്ചു പോകുമ്പോഴും
അങ്ങനെത്തന്നെ ചെയ്യണമെന്ന് വെബ്‌സൈറ്റിൽ നിഷ്കർഷിച്ചിട്ടുണ്ട്.
കാര്യങ്ങളൊക്കെ 'നേരെ വാ നേരെ പോ' എന്ന നയമാണ്.എന്തൊക്കെ കാര്യങ്ങൾ
ചെയ്യാം ചെയ്യാണ്ടാത്തവ ....എല്ലാം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
തോണിയാത്ര കഴിഞ്ഞ് വന്നവര്‍ മീന്‍പിടുത്തമായി അടുത്ത പരിപാടി.വെള്ളം
തെളിഞ്ഞതായതു കൊണ്ട് മീന്‍ വരുന്നതും ഭക്ഷണം കഴിക്കുന്നതും ഹുക്കില്‍
അകപ്പെടുന്നതുമെല്ലാം നമ്മുക്ക് കാണാം.പിടിക്കപ്പെടുന്ന മീനുകളെ ഹൂക്കില്‍
നിന്ന് ഊരി തിരിച്ച് വെള്ളത്തിലോട്ട് തന്നെയിടുകയായിരുന്നു. മീന്‍പിടുത്തം
പ്രധാനമായും ഫോട്ടോ എടുക്കാനും FB യിലെ ലൈക്കിനും കമന്റിനുമായിരുന്നു.


രാത്രിയിൽ എപ്പോഴോ ഗിറ്റാർ വായിച്ചു കൊണ്ട് പാട്ട് പാടുന്നത് കേൾക്കാമായിരുന്നു.
അടുത്ത കോട്ടേജിലുള്ളവരുടെ ആഘോഷമായിരിക്കാം. സമയത്തിന്റെ വ്യത്യാസം
മൂലം 'early to bed early to rise' എന്ന നയത്തിലാണ്, ഞങ്ങൾ.early to rise, പുലർക്കാലേ
3 മണിക്ക് എണീറ്റു പോകുമെന്നുമാത്രം.


ഇന്ത്യക്കാരുടെ വൃത്തിക്കൂടുതല്‍ കൊണ്ടോ അതോ വെള്ളത്തിന്റെ ഉപയോഗ
കൂടുതൽ കൊണ്ടോ, എല്ലാവരുടേയും കുളിയുമൊക്കെ കഴിഞ്ഞുവന്നപ്പോൾ
കുളിമുറിയും & ടോയ്‌ലറ്റും എല്ലാം ബ്ലോക്ക്.കൂടെയുണ്ടായിരുന്നവർ യാതൊരു
മടിയും കൂടാതെ അതൊക്കെ ശരിയാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനുവേണ്ട
സാമഗ്രികളെല്ലാം ആ വീട്ടിലുണ്ട്. ഇതൊക്കെ അവിടത്തെ നിത്യസംഭവങ്ങളാണെന്ന്
തോന്നുന്നു.വീടിന്റേയും വാഹനങ്ങളുടേയും അറ്റകുറ്റപണികൾ എല്ലാം സ്വയം
ചെയ്യുക എന്നൊരു നയമാണ് അവർക്കുള്ളത്. വീടിന്റെ പെയിന്റിംഗ് പോലും
വീട്ടുകാർ തന്നെയാണ് ചെയ്യുന്നത്. ഇങ്ങനത്തെ സാധനങ്ങൾ വിൽക്കുന്ന
കടയിലേക്ക് , പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളെ  കൊണ്ടുപോയിരുന്നു.
പതിവുപ്പോലെ കിലോമീറ്ററുകളോളം നടക്കേണ്ട സ്ഥലം.നമ്മുടെ ആവശ്യങ്ങൾ
അന്വേഷിക്കാനും അതനുസരിച്ച് സഹായിക്കാനും ഇഷ്ടംപ്പോലെ സഹായികൾ.
പതിവ് ഷോപ്പിംഗിൽ നിന്ന് വ്യത്യസ്തത തോന്നിയ സ്ഥലം.


ലോകത്തിന്റെ ഓരോ ഭാഗത്തുള്ളവരുടെ മനോഭാവങ്ങളും പ്രവൃത്തികളും
കാണുമ്പോൾ - ഓരോ യാത്രകളും വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെയുള്ള
കടന്നുപോകലാണല്ലോ?


നയാഗ്ര


ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്- ? പണ്ട് സ്‌കൂളിൽ
പഠിക്കുമ്പോൾ,  'തത്തമ്മേ പൂച്ച പൂച്ച പൂച്ച ' എന്ന മട്ടിൽ കാണാതെ പഠിച്ച
ഉത്തരം - ‘നയാഗ്ര’ എന്നെഴുതുമ്പോൾ ഒന്നോ - രണ്ടോ മാർക്ക് കിട്ടും. കൂടാതെ
അങ്ങനത്തെ ഉത്തരങ്ങൾ കൂട്ടുകാരിക്ക് കാണിച്ചു കൊടുത്താൽ ചിലപ്പോൾ പരീക്ഷ
കഴിയുമ്പോൾ പത്ത് പൈസയുടെ ഒരു മിഠായി സംഘടിപ്പിക്കാം.
ഇതൊക്കെയാണ് നയാഗ്രയെ കുറിച്ചുള്ള എന്‍റെ ഓർമ്മകൾ.കാനഡയിലേക്ക്
പുറപ്പെട്ടപ്പോൾ മനസ്സിൽ ആഗ്രഹിച്ചത് അത് കാണണമെന്നുള്ളതാണ്.
അമേരിക്കയുടേയും കാനഡയുടേയും  അതിർത്തിയിൽ കിടക്കുന്ന നയാഗ്ര
നദിയിലെ പടുകൂറ്റൻ വെള്ളച്ചാട്ടമാണിത്.




കാനഡയുടെ ഭാഗത്ത് കുതിരലാടത്തിന്റെ ആകൃതിയിലുള്ള മലയിടുക്കിൽ നിന്ന്
2600 അടി വീതിയിലാണ് വെള്ളം താഴേക്ക്  വീഴുന്നത്.അതുപോലെ തൊട്ടടുത്ത്
അമേരിക്കൻ ഭാഗത്ത് 2 വെള്ളച്ചാട്ടങ്ങൾ ഇവ മൂന്നും കൂടി ചേരുന്നതാണ്
ഈ വിസ്മയിക്കുന്ന പ്രകൃതിയുടെ  പ്രതിഭാസം.ദൂരെ നിന്ന് തന്നെ നയാഗ്രയുടെ
ഗർജ്ജനം കേൾക്കാം.അസാമാന്യമായ വീതിയും ഉയരവും ഉള്ള ഒരു
അത്ഭുതപ്രതിഭാസം എന്നു തന്നെ പറയാം.
പ്രവൃത്തി ദിനമായതു കൊണ്ടാകാം ഞങ്ങൾ പോയ ദിവസം വലിയ
തിരക്കില്ലായിരുന്നു. നയാഗ്ര നദിയിൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടു താഴെ വരെ
പോകാനുള്ള ബോട്ട് ടൂർ ഉണ്ട്.അതിനുള്ള ടിക്കറ്റ് മേടിച്ചു കഴിഞ്ഞപ്പോൾ
ഞങ്ങൾക്കെല്ലാം ( കാനഡ) ചുവന്ന റൈൻ കോട്ട് തന്നു. വെള്ളച്ചാട്ടത്തിന്റെ
അടുത്ത് എത്തുമ്പോൾ എല്ലാവരും നനയും. ഇരുനില ബോട്ടിലാണ് അങ്ങോട്ടുള്ള
യാത്ര. ഇതുപോലെത്തെ ബോട്ട് ടൂർ അമേരിക്കയിൽ നിന്നുമുണ്ട്. അവർക്ക് നീല
നിറത്തിലുള്ള റൈൻ കോട്ട് -ആണ്.
Niagara water falls
നദിയുടെ ശാന്തമായ ഭാഗത്ത് നിന്നു തുടങ്ങിയ ടൂർ പ്രധാന ഭാഗത്ത്
എത്തുമ്പോഴേക്കും വെള്ളച്ചാട്ടം സൃഷ്ടിച്ച ഓളങ്ങളുടെ താളത്തിനൊത്ത് ബോട്ട്
ആടിയുലയാൻ തുടങ്ങും.വെള്ളം താഴേക്ക് പതിക്കുമ്പോഴുള്ള ആ 'mist spray ' -
ശരിക്കും ഒരു പുതിയ അനുഭവമാണ്.എല്ലാവരും അതിൽ ശരിക്കും നനഞ്ഞു കുളിച്ചു.
. ആ ബോട്ട് യാത്രയിൽ കണ്ട സീഗൾ പക്ഷികളും മഴവില്ലും ...എല്ലാം
അതിമനോഹരം!
വേണമെങ്കിൽ ആ റൈൻകോട്ട് നമുക്ക് വീട്ടിലോട്ട് കൊണ്ടുവരാം. തിരിച്ചു
കൊടുക്കാനായിട്ട് ഒരു ബാസ്‌ക്കറ്റ് അവിടെ വെച്ചിട്ടുണ്ട്. വെറുതെ പെട്ടിയുടെ
ലഗേജ് കൂട്ടണ്ട എന്ന് പറഞ്ഞ കാരണം ഞാൻ അത് അവിടെത്തന്നെ ഉപേക്ഷിച്ചു.
പകരം 'souvenir' എന്ന രീതിയിൽ ' നയാഗ്ര' എന്നെഴുതിയ mug മേടിച്ചു. വയസ്സാൻ
കാലത്ത് ഓർക്കാനെന്തെങ്കിലും!
Casino
അവിടെത്തന്നെ നയാഗ്ര വെള്ളച്ചാട്ടത്തിനോട്‌ ചേര്‍ന്ന് വൈകുന്നേരങ്ങളിൽ
'ലൈവ് മ്യൂസിക് ' കളുള്ള റെസ്റ്റോറന്റുകളും കാസിനോയുമുണ്ട്. 'കാസിനോ'
കളിൽ പോകാനാണ് കൂടെയുള്ളവർക്ക് താല്പര്യം. കാസിനോ, എന്ന് പറയുമ്പോൾ
'ചൂതാട്ടസ്ഥലം' - എന്തോ, എനിക്കത് ഉൾക്കൊള്ളാൻ ഒരു വിഷമം. 'റോമാക്കാരുടെ  
അവിടെ പോകുമ്പോൾ  റോമാക്കാരെപ്പോലെ' എന്നാണല്ലോ.
അതാണ് കൂടെയുള്ളവരുടെ നയം.
മിന്നി മിന്നി പ്രാകാശിക്കുന്ന വൈദ്യുതദീപങ്ങൾ ഉള്ള ആ വലിയ ഹാളിലേക്ക്
കേറുമ്പോൾ, വലിയ ഒരു ഉത്സവപ്പറമ്പിനെ ഓർമ്മപ്പെടുത്തുന്നത് പോലെ തോന്നി
പക്ഷെ ഒരു കെട്ടിടത്തിനകത്താണെന്നു മാത്രം.  ഉച്ചയായതു കൊണ്ടാകാം അധികം
തിരക്കില്ല.കളിക്കാനായിട്ട് ഒരു ബജറ്റ് തീരുമാനിച്ച് ഞങ്ങളെല്ലാം
അങ്ങനെ അങ്കത്തിലിറങ്ങി. ബ്ലാക്ക് ജാക്ക് / 21 എന്ന ചീട്ടിന്റെ ഗെയിം അല്ലെങ്കിൽ
roulette ആണ് കൂടുതൽ കണ്ടത്. അതിൽ രണ്ടിലും എനിക്ക് ജ്ഞാനമില്ലാത്തതു
കൊണ്ട് 'മെഷീൻ ഗെയിം ' കളാണ് എനിക്ക് വേണ്ടി തിരഞ്ഞെടുത്തത്.
ചിലപ്പോഴൊക്കെ കളി നഷ്ടപ്പെട്ടുവെന്നും മറ്റു ചിലപ്പോൾ ഒരു കളിയും കൂടി
കളിക്കാമെന്നുള്ള ചെറിയ സന്ദേശങ്ങൾ അല്ലാതെ മറ്റൊന്നും തന്നെ എനിക്ക്
മനസ്സിലായില്ല.താൽപ്പര്യവും തോന്നിയില്ല.


'ബ്ലാക്ക് ജാക്ക് '-ൽ വിദഗ്‌ദ്ധരാണ് എന്ന മട്ടിലാണ് കൂടെയുള്ളവർ. അവിടെയുള്ള
ഇടപാടുകാരനുമായിട്ടാണ് കളിക്കുന്നത്.അധികം തിരക്കില്ലാത്ത മേശയിൽ
കളിക്കുന്നവരുടെ കൂടി അവരും കളി തുടങ്ങി.മെഷീൻ ഗെയിം പോലെ അല്ല
കളിയും അതിൻ്റെ  നിയമങ്ങളും അറിയാമെങ്കിൽ രസകരമാണ്.അപ്പോഴേക്കും
മറ്റു മേശയിൽ കളിച്ചു കൊണ്ടിരുന്നവർ അവിടത്തെ കളി മതിയാക്കി
ഇവിടെയുള്ളവരുടെ കൂടെ കളിയിൽ ചേരുന്നുണ്ട്. ഇന്ത്യൻ ചിന്താരീതി അനുസരിച്ച്
ഇവരൊക്കെ ഒരു ടീം ആണോ എന്നോർക്കാതെയിരുന്നില്ല. ഇതിന്‍റെ പുറകില്‍
എന്തെങ്കിലും കള്ളത്തരമുണ്ടോ, ഒരു ഡിറ്റെക്റ്റീവ്  തലയുമായിട്ടായിരുന്നു
പിന്നീടുള്ള എന്റെയിരുപ്പ് എന്നാലും  അറിയാതെ ആ കളികളിൽ അടിമപ്പെട്ടു
പോകാൻ അധികസമയമൊന്നും വേണ്ട..എന്തായാലും നേരത്തെ നിശ്ചയിച്ച
കളിയുടെ ബജറ്റ് തീർന്നപ്പോൾ ആ കളി മതിയാക്കി.
പ്രവൃത്തി ദിനം ആയതു കൊണ്ടായിരിക്കാം, ഞങ്ങളെപ്പോലെ ഏതാനും
വിനോദസസഞ്ചാരികളെയും  അവിടെ തന്നെയുള്ള പരിഷ്‌കൃതമായ വേഷം ധരിച്ച
ഏതാനും വയസ്സായവരേയുമാണ്  കണ്ടത്. വളരെ ഗൗരവത്തോടെ ഇരുന്ന് കളിക്കുന്ന
ചില വയസ്സികളേയും കണ്ടപ്പോൾ, അറിയാതെ തന്നെ  നെറ്റി ചുളിഞ്ഞു പോയി.
'ഇവർക്കൊന്നും വീട്ടിൽ പണിയില്ലേ ഇവിടെയിരുന്ന് കളിക്കുകയാണോ? '
എന്നാണ് സ്വയമറിയാതെ ചോദിച്ചു പോയത്. കൂടെയുള്ളവരാണ് മറുപടി പറഞ്ഞത്,
ചിലപ്പോൾ അവർ തന്നെയായിരിക്കും താമസിക്കുന്നത് അല്ലെങ്കിൽ മക്കളും
പേരക്കുട്ടികളുമൊക്കെ തിരക്കിലായിരിക്കും.അവരുടെ ഏകാന്തതയിൽ നിന്നും
ഒരു രക്ഷ എന്ന നിലയിൽ വന്നിരിക്കുന്നവരാണ്. പറഞ്ഞത് അബദ്ധമായോ  തോന്നി
പോയി. സഹതാപത്തോടെ അവരെ നോക്കി ചിരിച്ചെങ്കിലും അവരെല്ലാം ആ
കളികളിലെ തിരക്കിലാണ്. ആത്മാഭിമാനത്തിന്റെ കാര്യത്തിൽ അവർ എന്നും
ഒരു പടി മുന്നിലാണല്ലോ?

വൈകുന്നേരം നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അവിടെ ആ ശബ്ദവും    കാഴ്ചകളും
ഒന്നുകൂടെ ആസ്വദിച്ച് തിരിച്ച് വീട്ടിലോട്ട്. എന്തായാലും അന്നത്തെ ദിവസമെന്നത്
'വിസ്മയങ്ങളുടെ ഒരു ഭാണ്ഡക്കെട്ട് തന്നെയായിരുന്നു'.

welland കനാല്‍
അമ്പരപ്പിക്കുന്ന മനുഷ്യനിര്‍മ്മിത അത്ഭുതങ്ങളില്‍ മറ്റൊന്നാണിത്.കാനഡയിലെ ontario
യില്‍ കപ്പലുകള്‍ പോകുന്ന ഒരു കനാലുണ്ട്.wellland കനാല്‍ എന്നാണു പേര്.ഇത് eric
തടാകത്തെയും ontario തടാകത്തെയും യോജിപ്പിക്കുന്നു.

നയാഗ്രയില്‍ ഭൂമിയുടെ കിടപ്പു കുത്തനെയാണ് .അതുകൊണ്ട് അവിടെ വലിയ
വെള്ളച്ചാട്ടം രൂപപ്പെട്ടു.ഇതില്‍ പെടാതെ ജലശക്തിയും ഗുരുത്വാകര്‍ഷണവും  
ഉപയോഗിച്ചു കനാലിലൂടെ കപ്പലുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നു.
eric തടാകത്തില്‍ നിന്ന് outaria തടാകത്തിലേക്കു പോകുന്ന വെള്ളം കൃത്രിമ
അറയിലേക്ക് (lock) ഒഴുക്കുന്നു.ജലപ്രവാഹം നിയന്ത്രിക്കുന്ന ചീപ്പുകള്‍ തുറക്കുകയും
അടക്കുകയും ചെയ്യുന്നു.ഒഴുക്കിനെ നിയന്ത്രിക്കുന്നു.ലോക്കില്‍ കപ്പല്‍ കയറ്റും.ഗേറ്റുകള്‍
അടക്കും.അകത്തെ വെള്ളം വേറെ ദ്വാരങ്ങളിലൂടെ ഒഴുക്കി കളയും.
വെള്ളത്തിന്റെ വിതാനം level താഴും.കൂടെ കപ്പലും താഴും.അടുക്കേണ്ട
സ്ഥലമെത്തുമ്പോള്‍ കപ്പല്‍ പുറത്തിറക്കും. .ലിഫ്റ്റ്‌ ഉപയോഗിച്ചു മനുഷ്യര്‍ താഴോട്ടും
മേലോട്ടും പോകുന്നത് പോലെ,കപ്പല്‍ lock-ല്‍ കൂടെ താഴോട്ടും മേലോട്ടും പോകുന്നു.
ഈ കനാല്‍ ഒരു ‘byepass പോലെയാണ്. രസകരമായ ഈ കാഴ്ച കണ്ടു മണിക്കൂറുകള്‍
ചെലവഴിക്കാം.
എപ്പോഴാണ് കപ്പൽ വരുന്നതെന്ന് മുൻകൂട്ടി ചോദിച്ച് മനസ്സിലാക്കി ഞങ്ങൾ ആ
സമയത്ത് അവിടെ എത്തിച്ചേര്‍ന്നു.ഞങ്ങളെപ്പോലെ കാണാൻ വന്നവർ ധാരാളം.ഈ
വക കാര്യങ്ങളെപ്പറ്റി ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നതും കാണുന്നതും
അതുകൊണ്ടെന്താ 'പന്തം കണ്ട പെരുച്ചാഴി' യുടെ മുഖഭാവത്തോടെയാണ് ആ
പടുകൂറ്റൻ കപ്പലിന്റെ വരവും കനാലിലെ വെള്ളത്തിന്റെ അളവിലെ വ്യത്യാസവും
ഞാൻ നോക്കി നിന്നത്.കപ്പലിനകത്ത് ഏതോ ഓഫീസ്‌ ജോലിയിൽ
ഏർപ്പെട്ടിരിക്കുന്നതു പോലെയുള്ള മൂന്നു നാലു ജോലിക്കാർ ഉണ്ടായിരുന്നു. അവരെല്ലാം
ഇന്ത്യക്കാരും അതിൽ ഒരാൾ സർദാർജിയുമാണ്.അവരോട് ഞങ്ങളടക്കമുള്ള കാണികൾ
 കൈ വീശി കാണിച്ചതോടെ അവരെല്ലാം ജോലി മതിയാക്കി. ബാൽക്കണിയിൽ വന്നു.
അവിടെ എത്തുമ്പോൾ മലയാളികളെ കണ്ടില്ലെങ്കിലും ഇന്ത്യക്കാരെ
കാണുമ്പോൾ തന്നെ വളരെ സന്തോഷം.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു വടക്കേ അമേരിക്കയില്‍ വരുന്ന കൂറ്റന്‍
കപ്പലുകള്‍ ഇതു വഴിയാണ് എത്തുന്നത്. ജലഗതാഗതത്തിലെ , ചില പ്രത്യേകതകള്‍ !
1 8 2 9 -ല്‍ ആയിരുന്നു നിര്‍മ്മാണം.
(welland കനാല്‍)

Ottawa - ഒട്ടാവ

കാനഡയുടെ തലസ്ഥാനം.പ്രസിദ്ധമായ ഒട്ടാവ നദിക്കരയിലായിട്ടാണ് അവിടത്തെ
പാർലമെന്റ് സ്ഥിതി ചെയ്യുന്നത്.അവിടെയെല്ലാം ചുറ്റി നടന്ന്
കാണുന്നതിനിടയിലാണ് ആ ദീപശിഖ കണ്ടത്.
(centennial flame)
1 9 6 7 -ല്‍ ജനുവരി 1 നു അന്നത്തെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍
അതിന്‍റെ തിരി തെളിച്ചു.കാനഡ രാജ്യസഖ്യത്തിന്‍റെ ശതവാര്‍ഷികമായിരുന്നു
അന്ന്.ശതവാര്‍ഷിക ദീപശിഖ (centennial flame)എന്നാണു പേര്. ഞങ്ങളെ കണ്ടപ്പോൾ
 വിനോദസഞ്ചാരികൾ ആണെന്ന് തോന്നിയതു കൊണ്ടാകാം അവിടെയുണ്ടായിരുന്ന
volunteer പറഞ്ഞു തന്നതാണിതൊക്കെ. പാർലമെന്റിനകം കാണണോ
എന്ന ചോദ്യത്തിൽ 'വേണ്ട' - എന്നതായിരുന്നു ഞങ്ങളുടെ മറുപടി. tv യിലും മറ്റും
കണ്ടിട്ടുള്ള ഇന്ത്യൻ പാർലമെന്റ് -ആയിരുന്നു, മനസ്സിൽ. എന്നാൽ അതൊരു
നഷ്ടമായിരുന്നു എന്നാണ് പിന്നീട് അവിടെയുണ്ടായിരുന്നവർ പറഞ്ഞത്.
ബ്രീട്ടീഷ് രാജ്ഞി ഇടയ്ക്ക് വന്നിരിക്കാറുള്ള ഉപരിസഭയൊക്കെയുണ്ട്.
ഇങ്ങനെയൊക്കെ  കേൾക്കുമ്പോഴാണ് വിദേശികളെപ്പോലെ പോകുന്നതിനുമുൻപ്
ആ സ്ഥലത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി പോകണമെന്നൊക്കെ
തീരുമാനിക്കുക.പക്ഷെ എല്ലാം തീരുമാനങ്ങളിൽ മാത്രം ഒതുങ്ങും. volunteer ൽ
നിന്നുമാണ് 'sound & light show ' കുറിച്ച് അറിഞ്ഞത് .
( Parliament House- sound & light show)
പാർലമെന്റ് ബിൽഡിംഗിൽ  കാണിക്കുന്ന ദൃശശ്രാവ്യസൌകര്യങ്ങള്‍ ,
കാനഡയുടെ ചരിത്രത്തിൽ തുടങ്ങി രാജ്യത്തിന്റെ പ്രധാന സംഭവങ്ങളേയും
കൂട്ടിയിണക്കിയിട്ടുള്ളതാണ്. ബ്ലാക്ക് & വൈറ്റ് യിൽ തുടങ്ങി colour ലേക്കും
ഇടയ്ക്ക് 2d യൊക്കെയായി, അരമണിക്കൂർ നമുക്ക്  വിജ്ഞാനപരവും
നയനമനോഹരവും ആകുന്നു.ഫ്രീ ആണെന്നുള്ളത് നമ്മളെപ്പോലെയുള്ള
സഞ്ചാരികൾക്ക് കൂടുതൽ ആശ്വാസകരം.അവിടത്തെ കറൻസി ആയ ഡോളർ ,
1 ഡോളർ എന്നത് ഏകദേശം 53 രൂപയാണ്.

'ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം' എന്നൊക്കെയാണ്
പോളിസിയെങ്കിലും കഴിഞ്ഞ ഏതാനും ദിവസത്തെ ഭക്ഷണങ്ങളായ ചീസിലും
പലതരം സോസിലും മുങ്ങിത്താഴ്ന്നു പോയ പാസ്തകളും പിസ്സയും സോസേജുകളും
മറ്റുമായി  ഓരോ ഭക്ഷണവും കഴിച്ചു കഴിയുമ്പോഴും കൂട്ടത്തിൽ ഭക്ഷണം
പാഴാക്കരുത് എന്ന നമ്മുടെ നയവും കൂടിച്ചേരുമ്പോൾ പാമ്പ് ഇര വിഴുങ്ങിയ അവസ്ഥ
യാണ്.അങ്ങനെയാണ് 'ചോറ് കിട്ടുന്ന സ്ഥലം അന്വേഷിച്ച് നടന്നത്.
'ഇന്ത്യൻ ഫുഡ്' എന്ന് പറയുമ്പോൾ, 'നോർത്ത് ഇന്ത്യൻ & പാകിസ്ഥാൻ
ഭക്ഷണങ്ങൾ ചേർന്ന ഭക്ഷണശാലകളാണ്.അല്ലെങ്കിൽ ചൈനീസ് ഭക്ഷണശാലയിലെ
'ഫ്രൈഡ് റൈസ്' നാണ് ഡിമാൻഡ്.അവർ തരുന്ന ഭക്ഷണത്തിന്റെ അളവ്
കൂടുതലാണ് എന്നതും ഒരു പ്ലസ് പോയിന്റ് ആണ്. പഠിക്കാനായിട്ട് വന്നിട്ടുള്ള
പല ഇന്ത്യൻ കുട്ടികളേയും അവിടെ വെച്ച് കണ്ടു. ചിലർ ഓർഡർ ചെയ്ത
ഭക്ഷണത്തിന്റെ പകുതി കഴിച്ച് ബാക്കി പകുതി മറ്റൊരു സമയത്ത് കഴിക്കാനായിട്ട്
പാക്ക് ചെയ്തെടുക്കുന്നതു കണ്ടപ്പോൾ വിഷമം തോന്നി.
Cambridge, അവിടെയുള്ള മറ്റൊരു സ്ഥലമാണ്.അവിടെ എത്തിയപ്പോൾ പൂർണ്ണമായും
പര്യടനക്കാർ ആയി എന്ന് പറയാം. ആകെയുണ്ടായിരുന്ന ഇംഗ്ലീഷ് ഭാഷ കൊണ്ടും
പ്രയോജനമില്ലാതായി. Sign board കളെല്ലാം ഫ്രഞ്ച് ഭാഷയിലാണ്
എഴുതിയിരിക്കുന്നത്. അവിടെയുള്ളവർക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും ഫ്രഞ്ച്
ഭാഷയോടാണ് ആഭിമുഖ്യം.മറ്റു സിറ്റികളെ അപേക്ഷിച്ച് പഴയതരത്തിലുള്ള
കെട്ടിടങ്ങളാണ് കണ്ടത്. ആളുകളും ഒട്ടും പരിഷ്കൃതമായി തോന്നിയില്ല.
അതുപോലത്തെ മറ്റൊരു പട്ടണമായിട്ടാണ് Brantford കണ്ടത്. പക്ഷേ കാനഡയുടെ
ഏത് ഭാഗത്താണെങ്കിലും സാമൂഹ്യമര്യാദകൾ പാലിക്കുന്നതിനും തമ്മിൽ
കാണുമ്പോൾ അഭിവാദ്യം ചെയ്യാനും ചെറിയകാര്യങ്ങൾക്കു പോലും നന്ദി പറയാനും
മടിയില്ല. പുറകിൽ വരുന്നവർക്കായി വാതിൽ തുറന്ന് പിടിച്ച് കൊടുക്കുന്നതും
മറ്റും ശ്രദ്ധാർഹമാണ്. പൊതുവെ തുറന്ന പെരുമാറ്റമാണ്.

ദിവസങ്ങൾ ഒരു പക്ഷെ യന്ത്രങ്ങളിൽ എണ്ണയിടുമ്പോൾ ഓടുന്ന പോലെ
ഓടിക്കൊണ്ടിരിക്കുകയാണ്.3 ആഴ്ചക്കായിട്ടാണ് ഞങ്ങൾ കാനഡയിലേക്ക് വന്നത്.
തിരിച്ചു പോകാനുള്ള ദിവസങ്ങൾ അടുത്തിരിക്കുന്നു. അപ്പോഴേക്കും ഏകദേശം
4000 k.m യോളം ഞങ്ങള്‍ യാത്ര ചെയ്തിരിക്കുന്നു.
Tornoto യില്‍ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്. അവിടെ നിന്നുമാണ്
ഞങ്ങളുടെ തിരിച്ചുള്ള യാത്രയും.  അവിടെയുള്ള ചില ബന്ധു സന്ദര്‍ശനങ്ങള്‍
നടത്തി വീണ്ടും സിറ്റി കാണാനായിട്ടിറങ്ങി. Tornoto ക്ക് മറ്റു സ്ഥലങ്ങള്‍ പോലെയല്ല
ഒരു 'metropolitan സിറ്റിയുടെ ഭാവവും മട്ടുമാണ്. അംബരചുംബികളായ  
കെട്ടിടങ്ങളും ഓഫീസ്‌ സമുച്ചയങ്ങളും ഷോപ്പിംഗ്‌ മാളുകളും എന്തിനോ
വേണ്ടി തിരക്ക് കൂട്ടുന്ന ആള്‍ക്കാരുമൊക്കെയാണ്. അവിടെയാണ് പേരുകേട്ട
'ലാൻഡ്മാർക്ക്‌' ആയ 'CN Tower',553 മീറ്ററാണ് പൊക്കം. 1972 -1976 കാലങ്ങളിലാണ്
ഉണ്ടാക്കിയിട്ടുള്ളത്.അതിന്റെ മുകളിൽ നിന്ന് ( 447 മീറ്റർ) പൊക്കത്തിൽ
നിന്ന് മൊത്തം സിറ്റിയുടെ കാഴ്‌ച  കാണുകയെന്നതിന്റെ ദൃശ്യഭംഗിയേക്കുറിച്ച്
പ്രത്യേകം പറയേണ്ടതില്ലല്ലോ! അത്ഭുതങ്ങളില്‍ ഒന്നാണ്. 351 മീറ്റർ പൊക്കത്തിലായി
ഒരു 'revolving restaurant' ഉണ്ട്. ബിൽഡിങ് കണ്ടപ്പോൾ മലേഷ്യയിലുള്ള
'Meenara KL' -നെയാണ് ഓർമ്മ വന്നത്.

(CNN Tower)

അതിൻ്റെ അടുത്തായുള്ള 'Rogers centre', domed sports' സ്ഥലമായിരുന്നു. അന്ന്
അവിടെ എന്തോ പരിപാടി നടക്കുന്നതുക്കൊണ്ട് ഭയങ്കര തിരക്കായിരുന്നു.
അതുകൊണ്ട് ഓടി നടന്നു സ്ഥലം കണ്ടല്ലോ എന്ന മട്ടില്‍ കണ്ട് ഇറങ്ങുകയായിരുന്നു.


eaton centre, പതിവുപോലെ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്ന
ഷോപ്പിംഗ് മാൾ.ഇപ്പോൾ മാളുകൾ സർവ്വ സാധാരണമായതിനാൽ വലിയ പുതുമ
തോന്നിയില്ല.അധികവും ബ്രാൻഡഡ് സാധനങ്ങൾ ആയതുകൊണ്ട് കൂടുതൽ മടുപ്പ്
തോന്നി. പിന്നെയും വല്ല 'discount / sale ' -ന്റെ ബോർഡ് കാണുമ്പോളാണ് ഒരാശ്വാസം.


zoo, മ്യൂസിയം, അക്വാറിയം, പാർക്കുകൾ ....... അങ്ങനെ കാണാനേറെയുണ്ട്.
കൂടെയുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളും കൂടി നോക്കുമ്പോൾ പലതും വേണ്ടായെന്ന്
വെക്കുകയാണ്.ചില വിദേശരാജ്യങ്ങളിൽ സന്ദർശിക്കുകയും താമസിക്കുകയും
ചെയ്തിട്ടുള്ളത് കൊണ്ട് പുതുമ ഇല്ലെന്നാണവരുടെ വാദം.

അവിടത്തെ ഓരോ കാഴ്ചകളും ഒന്നിനൊന്ന് വ്യത്യസ്തവും വിസ്മയകരവുമായിരുന്നു.എന്നാലും ഇനിയും കാണാനേറെയുണ്ടെന്നാണ് അവിടെ താമസിക്കുന്ന ബന്ധുക്കളുടെ അഭിപ്രായം. അല്ലെങ്കിലും കണ്ടതെല്ലാം മനോഹരം കാണാത്തതെല്ലാം അതിമനോഹരം !

ഓരോ ദിവസങ്ങളിലേയും നമ്മുടെ ചിന്തകളിൽ നിന്നും സംഘർഷങ്ങളിലും
നിന്നുമുള്ള മോചനമാണ് യാത്രകൾ എന്ന് പറയാറുണ്ട്.അതുപോലെ
തന്നെയായിരുന്നു ഈ യാത്രയും.എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ തിരിച്ച്
ഞങ്ങളുടെ ദൈനംദിന പ്രാരാബ്ധത്തിലേക്ക് ........





















Posted by Rita 4 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

11/16/18

Excuse me, ഏത് ബിസിനസ്സ് സ്കൂളിലാ ?


ശപഥം വിജയിപ്പിക്കാൻ സാധിച്ചല്ലോ എന്ന സന്തോഷത്തിലാണ് ഞങ്ങളിൽ പലരും.യാത്രകളിലാണ് ഇങ്ങനത്തെ അനുഭവങ്ങൾ ഉണ്ടാവുക, പ്രത്യേകിച്ച് കൂട്ടമായി പോകുമ്പോൾ. ആരും അവരവരുടേതായ തീരുമാനങ്ങളിലും രുചികളിലും മാറ്റം വരുത്താൻ തയാറല്ല. ചിലർക്ക് വൃത്തിയാണെങ്കിൽ മറ്റു ചിലവർക്ക് പരിസരത്തെപ്പറ്റിയായിരിക്കും പ്രശ്‍നം .ഭക്ഷണത്തിന്റെ കാര്യത്തിൽ ആരും വിട്ടുവീഴ്‌ച ചെയ്യാൻ ഇല്ലേയില്ല.എന്തായാലും വൈകുന്നേരം നാലു മണിയായിട്ടും ഉച്ചഭക്ഷണത്തിനായി ഭക്ഷണശാലകൾ കേറിയിറങ്ങുന്നുണ്ടെങ്കിലും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
വടക്കേഇന്ത്യയിൽ പ്രധാന സിറ്റിയിൽ നിന്നും ഏകദേശം 100കി. മീ ആകുമ്പോൾ തന്നെ വിജനപ്രദേശത്തിന്റെ പ്രതീതിയാണ്. അവിടെയൊക്കെ ഒരു ഭക്ഷണശാല കാണാൻ സാധിക്കുന്നത് തന്നെ ഒരനുഗ്രഹമാണ്. അപ്പോഴാണ് ഓരോരുത്തരുടേയും നാട്യം.അങ്ങനെയാണ് ഞങ്ങളിൽ ചിലർക്ക് അടുത്ത ഭക്ഷണശാലയിൽ നിന്ന് ഞങ്ങൾ ഭക്ഷണം കഴിക്കും എന്ന തീരുമാനം എടുക്കേണ്ടി വന്നത്.
“എന്താണ് കഴിക്കാൻ ഉള്ളത്" എന്ന ചോദ്യത്തിന് പല തരം 'മെനു കാർഡുകളാണ് തന്നത്.നോർത്ത് & സൗത്ത് ഇന്ത്യാ വിഭവങ്ങൾ, ചൈനീസ്, തായ് വിഭവങ്ങളും അതിൻ്റെ എല്ലാം കൊതിപ്പിക്കുന്ന തരത്തിലെ പടങ്ങളുമാണതിൽ. സ്ഥലം കാണാൻ ഒരു 'ലുക്ക് ' ഇല്ലയെന്നേയുള്ളൂ. സിറ്റിയിലെപ്പോലെ കഴുത്തറക്കുന്ന മട്ടിലെ വിലകളും ഇല്ല.അതോടെ എല്ലാവരും ഹാപ്പി. ആവശ്യത്തിനും അല്ലാത്തതിനുമായി എല്ലാത്തരം വിഭവങ്ങളും ഓർഡർ ചെയ്തു.
സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ഓര്‍ഡര്‍ എടുത്ത ആള്‍ തിരക്കിലാണ്. ഇതിനോട് ചേര്‍ന്ന് താമസിക്കാനുള്ള സ്ഥലമുണ്ട്.മൂന്ന് ദിവസം അവധിയായതുകൊണ്ട് സിറ്റിയിലെ പലരും കുടുംബമൊന്നിച്ച് അവധികൾ ആഘോഷിക്കാനായിട്ട് അവിടെ എത്തിയിട്ടുണ്ട്.പലരും താമസസ്ഥലം അന്വേഷിച്ചും അത് കാണിച്ചു കൊടുക്കലുമായിട്ട് തിരക്കിലാണ്.ഭക്ഷണം കഴിക്കാനായി കൂടുതൽ ആളുകളും വരുന്നുണ്ട്.എല്ലാവർക്കും മെനു കാർഡ് കൊടുക്കുന്നതല്ലാതെ ഭക്ഷണം കൊടുക്കുന്നത് കാണുന്നുമില്ല. സാധാരണ ബോറടിക്കുമ്പോൾ ഞാൻ സ്വന്തം ഫോണിൽ 'സെൽഫി' എടുത്ത് സമയം കളയാറാണു പതിവ് . എനിക്ക്, എൻ്റെ മുഖം കാണുന്നത് തന്നെ അരോചകമായി. വയറിലാണെങ്കിൽ വിശപ്പിന്റെ വിളിയും.ചുറ്റുമുള്ളവരുമായിട്ടുള്ള കുശലാന്വേഷണവും കഴിഞ്ഞു. അവിടെയിരിക്കുന്നവർക്ക് ആർക്കും ഒന്നും ചെയ്യാനില്ല.എല്ലാവരും അടുക്കളയിലേക്കും ഓർഡർ എടുത്ത ആളേയും നോക്കിയിരുപ്പായി.ക്ഷമയുടെ നെല്ലിപ്പടി കണ്ടു തുടങ്ങി.
അപകടം വരുമ്പോൾ മുൻകൂട്ടി ആരേയും അറിയിക്കാറില്ലല്ലോ നമ്മൾ സാഹചര്യം അനുസരിച്ച് പെരുമാറുകയല്ലേ വേണ്ടത്.ഞങ്ങൾ വന്നപ്പോൾ അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരുന്ന മനുഷ്യൻ, ആ പണിയൊക്കെ നിറുത്തി വീട്ടിൽ പോകാനായി തയ്യാറാവുകയാണ്.അത് കണ്ടതോടെ എല്ലാം ഓർഡറുകളും വേണ്ടെന്നുവെച്ച് ഞങ്ങളെല്ലാവരും ആ ചപ്പാത്തികളും ദാൽ കറിയും തരൂ' എന്ന വാശിയിലായി.ഞങ്ങളുടെ ആവശ്യം കണ്ടപ്പോൾ അവിടെയുണ്ടായിരുന്നവർക്കും ചപ്പാത്തി & ദാൽ കറി മതിയെന്നായി.അവിടെ ആകെ അത് രണ്ടുമാണ് ഉണ്ടാക്കിയിട്ടുള്ളത്. വിശപ്പിന്റെ കാര്യത്തിൽ അവിടെ വന്നിരിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി ഒത്തൊരുമയോടെ ആ ഭക്ഷണത്തിനോട് നീതി കാട്ടി. ഉടമസ്ഥൻ തിരക്കായിരുന്ന സമയങ്ങളിൽ ഞങ്ങൾ തന്നെ അടുക്കളയിൽ പോയി കറിയും ചപ്പാത്തിയെടുത്ത് പങ്കിട്ടെടുത്തു.പലതരത്തിലുള്ള 'മെനുകാർഡുകൾ' എന്തിനാണെന്ന് മനസ്സിലായില്ല. ഒരു ചാൺ വയറിനുവേണ്ടി എന്തിനാണ് ഇത്രയും വൈവിധ്യമായ ഭക്ഷണങ്ങൾ, എന്നായിരിക്കും അദ്ദേഹം വിചാരിക്കുന്നത്. വിശപ്പടങ്ങിയപ്പോൾ ഞങ്ങളും അങ്ങനെ ചിന്തിക്കാതിരുന്നില്ല!
പൈസ കൊടുക്കാൻ നേരത്ത് പലർക്കും അറിയേണ്ടത് ഉടമസ്ഥൻ- Excuse me, ഏത് ബിസിനസ്സ് സ്‌കൂളിലാണ് പഠിച്ചതെന്നാണ്. അതിലെ തമാശ മനസ്സിലാവാതെ വെറുതെ ഞങ്ങളെ നോക്കി ചിരിച്ചു.അതോ ഞങ്ങൾക്ക് വലിയൊരു സത്യം മനസ്സിലാക്കി തരുകയായിരുന്നോ ?
ഓരോ യാത്രക്കും അതിന്റേതായ വിസ്മയങ്ങൾ !
Posted by Rita 6 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഞാനും കുട്ടികളും പിന്നെ ഡ്രൈവിംഗും


കാർ ഓടിക്കാനുള്ള ലൈസൻസ് എടുത്തത് തിരുവനന്തപുരത്തുനിന്നാണെങ്കിലും ബാക്കിയുള്ളവരുടെ ‘ ഓടീര് ‘ ശരിയാവാത്തതു കൊണ്ടാവാം എന്റെ രണ്ട് ഓടീര് കണ്ടപ്പോഴെ അച്ഛൻ അതങ്ങ് നിറുത്തലാക്കി.

പിന്നീട് ഒരവസരം കിട്ടുന്നത് ഛണ്ഡിഗർ താമസിച്ച നാളുകളിലാണ്. അപ്പോഴേക്കും 2 കുട്ടികളൊക്കെയായി ഞാനൊരു പ്രാരബ്ധക്കാരിയായിരുന്നു. മൂത്ത കുട്ടിക്ക് രണ്ടു വയസ്സ് ഇളയാൾക്ക് ആറേഴു മാസം. അവിടത്തെ റോഡിലുള്ള one way കളും അധികം വാഹനങ്ങൾ ഇല്ലാത്തതുമെല്ലാം .....ഞാന്‍ driving യിൽ തെളിഞ്ഞു.

പ്രശ്നങ്ങൾ അവിടെക്കൊണ്ടൊന്നും തീർന്നില്ല. മൂത്ത മകനെ പുറകിലത്തെ സീറ്റിലിരുത്തും ഇളയ ആളെ മുൻപിലത്തെ സീറ്റിലിരുത്തും . ഞാൻ ഓടിക്കും അതാണ് സ്റ്റെൽ’.അംബാസിഡർ കാറിൽ ഓടിക്കാൻ പഠിച്ചതു കൊണ്ടാകാം മാരുതി വാനിൽ ഓടിക്കുമ്പോൾ പ്രത്യേകിച്ച് ബ്രേക്ക് ചവിട്ടുമ്പോൾ അതൊരു ‘സഡൻ ബ്രേക്ക്’ പോലെയാകും. അന്ന് കാറുകളിൽ സീറ്റ് ബെൽറ്റ് ഒന്നുമില്ല.അതുകൊണ്ടെന്താ എന്റെ ഓരോ ബ്രേക്ക് ചവിട്ടിക്കഴിയുമ്പോഴും കുട്ടികളൊക്കെ താഴെ വീണു കിടന്ന് കരച്ചിലായിരിക്കും. പിന്നീട് വാഹനം ഒതുക്കി നിറുത്തി എല്ലാവരേയും സമാധാനിപ്പിച്ച് അതാത് സ്ഥലത്തിരുത്തി വണ്ടിയോടിക്കുമ്പോൾ രണ്ടു പേരുടേയും ഏങ്ങലുകൾ കേൾക്കാം. ആ കരച്ചിൽ മാറ്റാനായിട്ട് ഞാൻ ഉറക്കെ നഴ്സറി പാട്ടുകൾ പാടുകയോ പൂച്ച പട്ടികളുടെ കരച്ചിലുകളുടെ അനുകരണമൊക്കെയായി മുന്നേറും. എന്നിലെ ഒരു കലാകാരിയെ ഞാൻ തന്നെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. അന്ന് കാറിന് എ.സി. ഇല്ല. ഏതോ സർക്കസ്സ് വണ്ടികൾ പോകുന്നതു പോലെയാണ് ഞങ്ങളുടെ യാത്ര.

മൂന്നു - നാല് പ്രാവശ്യത്തെ ഇങ്ങനെത്ത അനുഭവങ്ങൾ കഴിഞ്ഞപ്പോൾ എന്റെ ബ്രേക്ക് ചവിട്ടുന്ന രീതിയിലും വ്യത്യാസം വന്നു. അതിനു പുറമെ ബ്രേക്ക് ചവിട്ടുന്നതിനോടൊപ്പം ഇടതു കൈ കൊണ്ട് മകനെ ശക്തമായി സീറ്റിനോട് ചേർത്തു പിടിക്കുമായിരുന്നു. പിന്നീടും കുറെക്കാലം ബ്രേക്ക് ചവിട്ടുന്നതിനോടൊപ്പം എന്റെ ഇടതു കൈ സീറ്റിന്റെ അടുത്തേക്ക് നീളുമായിരുന്നു. പലരും കളിയാക്കിയാണ് ആ ശീലം ഞാൻ സ്വയം മാറ്റിയെടുത്തതാണ്.

ആയൊരു സമയത്താണ് എനിക്ക് വിദേശ രാജ്യം സന്ദർശിക്കാനുള്ള അവസരം കിട്ടിയത്. അവിടെയുള്ളവർ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രാം(pram) & car seat ഒക്കെയായി ഏതൊരു കുഞ്ഞു കൊച്ചുങ്ങളുടെ അമ്മമാർ ഓരോ കാര്യങ്ങളും നിറവേറ്റുന്നതു കാണുമ്പോൾ ആശ്ചര്യത്തോടും അതത് അസൂയയോടുമായി നോക്കി നിന്നിട്ടുണ്ട്. ബസ്സ്, മെട്രോ, കെട്ടിടങ്ങൾ ….... അങ്ങനെ എല്ലാ പൊതുസ്ഥലങ്ങളിലും pram or wheelchair ഉന്തിക്കൊണ്ടു പോകാനുള്ള സൗകര്യമുണ്ട്. അവരേയും അവർ അംഗീകരിക്കുന്നു .

വീട്ടുകാരിൽനിന്നോ ബന്ധുക്കളിൽനിന്നോ മാറിത്താമസിക്കുന്നവർക്ക് ഇന്നും കൊച്ചുകുഞ്ഞുങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനായിട്ട് പ്രയാസമാണ്. അതിനുള്ള യാതൊരുവിധ സൗകര്യങ്ങളും ഇന്നും ഇവിടെയില്ല എന്നതാണ് സത്യം .
കഴിഞ്ഞ ദിവസങ്ങളിൽ പലരും കൊച്ചു കുട്ടികളുടെ യാത്രയിലുള്ള സേഫ്റ്റിയെ കുറിച്ചുള്ളത് വായിച്ചപ്പോൾ ‘ എന്റെ ആ പഴയ കാലം ഓർത്തു പോയതാണ്.
Posted by Rita 6 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

10/2/18

ലാലേട്ടൻ / ദുൽഖർ ?

'കാര്യം നിസ്സാരം', പക്ഷേ കാര്യങ്ങളെ അങ്ങനെ നിസ്സാരമാക്കി കളയുന്ന ആളല്ല അദ്ദേഹം.പെട്രോളിനായി പമ്പിൽ ചെന്നപ്പോൾ, അവരുടേതായ ചില സാങ്കേതിക കാരണങ്ങളാൽ കാലത്താമസമുണ്ടാകുമെന്നാണ് പറഞ്ഞത്. ഏതാനും പേർ വണ്ടിയടക്കം ക്യൂയായി നിൽപ്പുണ്ട്.അങ്ങനെ ഏകദേശം പതിനൊന്നാമത്തെ ആളായി ഞാനും അദ്ദേഹവും ബൈക്കും അവസരവും കാത്ത് നിൽപ്പായി. മനുഷ്യർക്ക്, പാർപ്പിടം ഭക്ഷണം .........അതിനൊക്കെ എത്ര പ്രാധാന്യമുണ്ടോ അതുപോലെ തന്നെയാണ് പെട്രോളിന്റെ കാര്യവും. നിമിഷങ്ങൾക്കകം ക്യൂവിന്റെ നീളം നീണ്ടു വരുകയാണ്. തടസ്സങ്ങളെല്ലാം മാറ്റി പെട്രോൾ കൊടുക്കുവാനുള്ള സംവിധാനവും തുടങ്ങിയപ്പോഴാണ് ഒരു ടീനേജ് പയ്യൻ ബൈക്കുമായി എല്ലാ ക്യൂയും തെറ്റിച്ച് ഏറ്റവും മുൻപിലേക്ക് പോയത്. കാത്തു നിൽക്കുന്നവരും കടക്കാരും അവിടെത്തെ അവസ്ഥ കാണിച്ച് കൊടുത്തെങ്കിലും അതൊന്നും അവന് ബാധകമേയല്ല. കാലത്തിന്റെ മാറ്റം ആകാം, നിത്യജീവിതത്തിലെ തിരക്കുകളുടെ മുൻപിൽ ഇതൊരു പ്രശ്നമായി അവിടെയുള്ളവർക്കാർക്കും തോന്നിയില്ല.

അദ്ദേഹം അതിനെതിരായി ബഹളം വെച്ചു. കൂട്ടത്തിൽ അവൻ്റെ ആ പ്രവൃത്തികൾ ഫോണിലെ വിഡിയോയിലും പകർത്തി. അതോടെ പുതിയ ധിക്കാരങ്ങളുടെ പത്തി വിടർന്നു ആടുകയായിരുന്നു അവനിൽ.ഫോൺ തട്ടിപ്പെറിച്ചെടുത്ത് അവിടെ എറിഞ്ഞു പൊട്ടിച്ചിട്ട് അവൻ പോയി. അപ്പോഴും കൂടെയുള്ളവർ നിസ്സാഹായതയോടെ നോക്കി നിന്നു.പമ്പിൽ അവനെപ്പറ്റി ചോദിച്ചപ്പോൾ, അവനും കൂട്ടുകാരും അവിടത്തെ നിത്യസന്ദർശകരാണ്. അവർ പറയും ആ ജോലിക്കാരെല്ലാം അനുസരിക്കും. 'ജീവിക്കേണ്ടേ സാർ', എല്ലാവർക്കും ഒരേ മറുപടി!

പൊട്ടിയ ഫോണ്‍ കക്ഷണങ്ങളും സിം കാര്‍ഡുമായി ഞങ്ങൾ നേരെ പോലീസ് സ്റ്റേഷനിലേക്ക്. പരാതി എഴുതി കൊടുത്തു. തെറ്റ് ചെയ്തത് അവനാണെങ്കിലും മനസ്സിലെവിടെയോ വിഷമം.

വൈകുന്നേരത്തോടെ പോലീസ് അവനേയും കൊണ്ട് വീട്ടിലെത്തി.ഈശ്വരൻ എല്ലാം കാണുന്നുണ്ട് എന്ന ചിന്തയും പല്ലവിയുമൊക്കെ മാറ്റേണ്ട സമയമായിരിക്കുന്നു. പോലീസ്, പെട്രോൾ പമ്പിലെ ക്യാമറയിൽ നോക്കിയപ്പോൾ അവൻ്റെ ലീലാവിലാസങ്ങളൊക്കെ കാണാൻ സാധിച്ചു.അവൻ അവിടെയടുത്തതാണ് താമസിക്കുന്നത്. അച്ഛനും മാമനും കൂടെയുണ്ട്.ചെയ്ത തെറ്റിനുള്ള കുറ്റബോധമൊക്കെ ആ പിതാവിൻ്റെ മുഖത്തായിരുന്നു.അവനെ കണ്ടുപിടിച്ചതിനേക്കാളും ഞങ്ങളെ കൂടുതൽ ആശ്ചര്യപ്പെടുത്തിയത്, അവൻ്റെ കുടുംബത്തിലെ അച്ഛൻ അമ്മ മാമൻ മാമി ....അങ്ങനെ പലരും ജോലി ചെയ്യുന്നത് പോലീസിന്റെ വിവിധ വകുപ്പുകളിലാണ്.ഒരുപക്ഷെ ഇതൊക്കെത്തന്നെയായിരിക്കാം അവൻ്റെ അമിതവിശ്വാസവും.

ഞങ്ങളുടെ മകന്‍ ജോലി കിട്ടിയപ്പോള്‍ മേടിച്ചു തന്നതാണ് ആ ഫോണ്‍. അതുകൊണ്ട് അതെ തരത്തിലെ ഫോണ്‍ പുതിയത് മേടിച്ചു തരാനാണ്, അദ്ദേഹത്തിന്‍റെ ഡിമാണ്ട്. സന്ദർഭത്തിന്റെ പിരിമുറക്കം കുറക്കാനായിട്ട് എല്ലാവർക്കും ചായ ഉണ്ടാക്കിക്കൊടുത്തു. അതുപോലെ എന്തെങ്കിലും സംസാരിക്കുകയെന്ന ഉദ്ദേശ്യത്തോടെ, എന്തിനാണ് പഠിക്കുന്നത് എന്ന് ചോദിച്ചത്.

+2 കഴിഞ്ഞ് എഞ്ചിനീറിങ്ങിന്റെ 'എൻട്രൻസ് കോച്ചിംഗിന് പഠിക്കുന്നു.IIT കിട്ടാനാണ് ശ്രമിക്കുന്നത്.

കള്ളങ്ങളുടെ മേൽ കള്ളങ്ങൾ കൊണ്ട് കഥകൾ മെനെഞ്ഞെടുക്കുകയാണോ എന്നറിയില്ല. പിതാവ് കൂടുതൽ കൂട്ടുകാരെയാണ് കുറ്റം പറഞ്ഞത്. അവൻ്റെ പഠിപ്പിലെ മിടുക്കിനെ പറ്റി പറയാനും മടിയില്ല.എന്തായാലും രാവിലെ കണ്ട ഗുണ്ടയുടെ മട്ടും ഭാവവും ഇല്ലായിരുന്നു.

അവൻ്റെ ഔദ്യോഗികപ്പേര് ഞങ്ങളിൽ നിന്നും മറച്ചു വെയ്ക്കാനായിട്ട് അവരെല്ലാവരും ശ്രമിക്കുന്നതായിട്ട് തോന്നി.ഫോണിന്റെ വില മുഴുവൻ തരാനായിട്ട് അവർക്ക് സാധിച്ചില്ല.സ്വന്തം പോക്കറ്റിൽ നിന്നും പലരിൽ നിന്നും കടം മേടിച്ചാണ് അത്രയെങ്കിലും സംഘടിപ്പിച്ചെടുത്തത്. ഹൃദയസ്‌പര്‍ശിയായിരുന്നു ആ ഓരോ ഫോൺ സംഭാഷണങ്ങളും. അവൻ്റെ നേതൃത്തിലിരുന്ന് ഫോൺ ഓൺലൈൻ ഓർഡർ ചെയ്ത് അദ്ദേഹം വാക്ക് പാലിച്ചു.

സൗഹാര്‍ദ്ദപരമായിട്ടാണ് യാത്ര പറഞ്ഞു പിരിഞ്ഞത്. എല്ലാവിധ ആശംസകൾ നേർന്നു കൊണ്ട് അവനെ യാത്രയാക്കുമ്പോൾ മനസ്സിൽ അവൻ്റെ ഭാവിയെക്കുറിച്ചോർക്കുകയായിരുന്നു. അവൻ- കീരീടം സിനിമയിലത്തെ ലാലേട്ടനെ പോലെയോ അതോ വിക്രമാദിത്യൻ സിനിമയിലെ ദുൽഖർ- നെ പോലെയാകുമോ ?
Posted by Rita 4 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

9/17/18

TRUE ADVENTURE ANNIVERSARY RIDE



 I am feeling extremely happy to have got an opportunity to take part in the TRUE ADVENTURE ANNIVERSARY RIDE that was conducted to celebrate the first anniversary of Honda's brainchild The African Twin. My position is fixed at the back seat as usual. It is a journey that has been scheduled after involving all customers in India. The crowd included media personnel and 54 bike riders. At 6:00 am itself all were seen fully set as instructed to start the journey. Everybody's attitude was like "GIVE US THE GREEN SIGNAl. WE ARE GOOD TO GO." Even I felt young and strong at the very sight of their excitement, confidence and energy levels. Scenes of breaking coconuts and people running to collect the shattered pieces kept coming to my mind. 

Contrary to that, our journey was flagged off by the Japanese guy who was the president of Honda in India. He broke the coconut by throwing it on the stone brought from the hotel. Whether there are such beliefs and rituals in Japan as well as a topic that needs to be researched. Anyway, a big thanks to them from the bottom of my heart!

The route of the journey is scheduled through the states of Karnataka Kerala and Tamil Nadu. Details of the journey and emergency contact numbers had been given to us well in advance. All riders seemed to be following Marshall like a group of disciplined students. However, to ply through the usual traffic in the city roads, many riders had to break the shackles of discipline and decorum and have their own ways. Some moved in groups and some became isolated. We tried to overtake the tempo in front of us to not lose our fellow riders. The reason for the tempo coming excessively to the left side in the last moment was unknown. That forced to us shift our ride to the mud seen on both sides of the road. An accident was expected any moment. But we managed to play it safe. TRUE ADVENTURE ANNIVERSARY RIDE- the name coined for the journey by Honda company became symbolic as we had our share of adventures.

"He Who is in The Most High will help us"- the plight of riders who sought the help of Google Maps was no different. lack of internet connection and other technical difficulties caused unnecessary delays in the journey. However, it helped in bringing together some of the isolated riders. 

We were scheduled to reach Madikeri that day which is 281 km from Coorg. Most of the riders took more time than needed to reach Coorg. Maybe they were mesmerized by the beauty of the journey through roads running across coffee estates. Normally in the evenings, discussions happen among riders about their riding experience that day and the changes that need to be made if any. Wrong deviations from the scheduled route are a common concern. At the sight of good roads, decisions taken earlier are conveniently forgotten by many. 

We started seeing boards of many shops written in Malayalam once we neared the Kerala-Karnataka border. That triggered some ecstasy within. But soon ecstasy turned agony. Once we reached Wayanad, narrow zig-zag roads full of pits made the journey horrible. We somehow managed to evade all the pits only to land in front of a bus that came in the opposite side. The bus driver was mad with fury. But he resorted to sign language to express his anger as he felt helpless against a bunch of stupid bike riders!

Some fellow riders in the group immediately used the opportunity to offend the Mallu spirit in me as they said mockingly, "Honda company might have deliberately selected Kerala roads to make the journey adventure-filled." Although I felt angry, I was forced to play it down as a joke as I had to accept the harsh reality. For a moment, I felt annoyed with the authorities in Kerala. Heavy rain and flood took over the state just two days after our journey. I truly felt relieved and later, confused as to whom to thank when I saw the news headline "WAYANAD UNDERWATER." 

Our four-day ride was planned across Bengaluru, Madikeri, Masingudi, Ooty, and Coimbatore. The all-for-one and one-for-all approach adopted by the Honda staff and their ever-ready helping mentality to support the riders and their bikes every morning triggered within me the feeling- "the emotional punchline PASSION IS EVERYTHING is indeed true." 


After reaching Coimbatore, we went to Kerala and stayed for 2 to 3 days there. We returned to Delhi by August 12th. Whatever happened in the days to come, no Malayali in the world can ever forget. All the roads that we traveled through were affected by heavy rains. The unity and co-operation exhibited by Keralites to support each other at the time of need were unmatched. In fact, I wondered whether it was this unity that made Kerala different from other states in India than 100% literacy, empowerment of women and communism. We are always united at the time of need, aren't we? 


Posted by Rita 2 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

8/31/18

Adventure Ride

'ഹോണ്ട' കഴിഞ്ഞവർഷം ഇറക്കിയ 'Africa Twin' എന്ന ബൈക്കിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനായിട്ടുള്ള, 'True adventure anniversary ride' യിൽ പങ്കെടുക്കാനായി എനിക്കും അവസരം കിട്ടി എന്നതിൽ വളരെ സന്തോഷം.പതിവുപ്പോലെ ബൈക്കിന്റെ പുറകിലത്തെ സീറ്റിലാണ് എൻ്റെ സ്ഥാനം.ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കളേയും ബൈക്കടക്കം സംഘടിപ്പിച്ചിട്ടുള്ള യാത്രയാണിത്.54 ബൈക്കുകാരും ഹോണ്ട ജീവനക്കാരും മീഡിയക്കാരുമായി വലിയ ജനാവലി തന്നെയുണ്ട്. അവർ നിർദ്ദേശിച്ച പ്രകാരം രാവിലെ ആറു മണിക്ക് തന്നെ എല്ലാവരേയും യാത്രക്ക് വേണ്ട ചമയങ്ങളടക്കം തയ്യാറായി കണ്ടപ്പോൾ, 'നിർദ്ദേശങ്ങൾ തരൂ ഞങ്ങൾ അനുസരിക്കട്ടെ' എന്ന മട്ടിലാണ് എല്ലാവരും. അവരുടെയൊക്കെ ഉത്സാഹവും ചുറുച്ചുറുക്കും കണ്ടപ്പോൾ എല്ലാവരും വീണ്ടും ചെറുപ്പമായോ എന്ന് സംശയം.

എല്ലാ ശക്തിയോടു കൂടി എറിയുന്ന തേങ്ങയും അതിൻ്റെ കക്ഷണങ്ങൾ പെറുക്കാനായിട്ട് ഓടുന്ന ചില രംഗങ്ങളാണ് മനസ്സിൽ വന്നത്. അതിനൊക്കെ വിപരീതമായി ഹോട്ടലുകാർ കൊണ്ടുവന്ന കല്ലിൽ ഹോണ്ടയുടെ ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്ന ജപ്പാൻകാരൻ തേങ്ങ ഉടച്ചാണ്, ഞങ്ങളുടെ യാത്രക്ക് നാന്ദിക്കുറിച്ചത്.ഇത്തരം ആചാരങ്ങളും വിശ്വാസങ്ങളും അവർക്കുമുണ്ടോ അതോ നമ്മുടെ കീഴ്‌വഴക്കങ്ങളെ അന്ധമായി അനുകരിക്കുന്നതോ ? എന്തായാലും മനസ്സിൽ അവർക്ക് വലിയ ഒരു നമസ്ക്കാരം.

കർണ്ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.തലേദിവസം തന്നെ യാത്രക്കുറിച്ചുള്ള വിവരങ്ങളും അത്യാവശ്യത്തിന് വിളിക്കേണ്ട ഫോൺ നമ്പറുകളും ഞങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

മാർഷൽ-ന്റെ പുറകിലൂടെ എല്ലാ റൈഡേഴ്‌സും നല്ല അനുസരണകുട്ടികളെപ്പോലെയുള്ള യാത്ര, നഗരത്തിലെ മറ്റു വാഹനത്തിരക്കിലൂടെ മുന്നോട്ടു പോകാൻ സാധിക്കാത്തതു കൊണ്ട് വളരെ വേഗം തന്നെ പലർക്കും അവരുടേതായ രീതി പ്രയോഗിക്കേണ്ടി വന്നു.ചിലർ ചെറിയ ഗ്രൂപ്പായി പോയിരുന്നെങ്കിൽ മറ്റു ചിലവർ ഒറ്റപ്പെട്ടുപ്പോയി.

ഗ്രൂപ്പിൽ നിന്ന് വിട്ടുപോകാതെയിരിക്കാൻ മുൻപിൽ പോകുന്ന ടെമ്പോ യുടെ ഇടത്ത് ഭാഗത്തുക്കൂടെയുള്ള 'ഓവർടേക്ക്', അവസാനനിമിഷം എന്തിനാണ് ടെമ്പോ കൂടുതൽ ഇടത് ഭാഗത്തോട്ട് വന്നത് എന്നറിയില്ല. റോഡിന്റെ വശങ്ങളിലെ അസമമായ മണ്ണിലേക്ക് ഓടിക്കുകയാണ് ചെയ്തത്. എപ്പോൾ വേണമെങ്കിലും ബൈക്കടക്കം ഒരു വീഴ്ചയാണു പ്രതീക്ഷിച്ചതെങ്കിലും കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെട്ടു.ഹോണ്ട കമ്പനി പറഞ്ഞപ്പോലെ 'ട്രൂ അഡ്വെവഞ്ചർ ആനിവേഴ്സറി റൈഡ്' -യിൽ ഞങ്ങൾ ഞങ്ങളുടേതായ അഡ്വെവഞ്ചർ നടത്തി എന്നു തന്നെ പറയാം.

മുകളിലിരുന്ന് ഒരാൾ എല്ലാം കാണുന്നുണ്ട് എന്ന് പറയുന്നതിനുത്തുല്യമായി 'ഗൂഗിൾ മാപ്പ്' ഉപയോഗിച്ചവരുടെ സ്ഥിതി. മാപ്പ് പലപ്പോഴും ഓഫ് ആകുന്നതും നെറ്റ് കിട്ടാത്തതും പലർക്കും മറ്റു യാത്രികരെ കാത്ത് നിൽക്കേണ്ടി വന്നു.പല ഒറ്റപ്പെട്ടു പോയവരെ പിന്നെയും ഒരുമിച്ചു കൊണ്ടുവരാൻ സാധിച്ചു.

മടിക്കേരി ( 281 കി.മീ - കൂർഗ് ) ലാണ് ഞങ്ങൾക്ക് അന്ന് എത്തിച്ചെരേണ്ടത്. കാപ്പി/ തേയില എസ്റ്റേറ്റുകളുടെ ഇടയിലൂടെയുള്ള പാതയിലെ യാത്രകളുടെ മനോഹാരിത കൊണ്ടോ എന്തോ പലരും വളരെയധികം ചുറ്റിക്കറങ്ങിയാണ് കൂർഗിൽ എത്തിയത്.വൈകുന്നേരങ്ങളില്‍ ഓരോത്തരുടെ അന്നത്തെ അനുഭവത്തെക്കുറിച്ചും മാറ്റം വരുത്തേണ്ട കാര്യങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്താറുണ്ട്. വഴി തെറ്റുന്നതാണ് പലരുടേയും പ്രശ്നം. നല്ല വഴികള്‍ കാണുന്നതോടെ തലേദിവസമെടുത്ത തീരുമാനങ്ങള്‍ ആരും ഓര്‍ക്കാറുമില്ല എന്നത് മറ്റൊരു കാര്യം.

കർണ്ണാടക - കേരള ബോർഡർ ആയതോടെ പല കടകളുടേയും പേരുകൾ മലയാളത്തിലും എഴുതിക്കണ്ടു. വെറുതെ മനസ്സിലൊരു സന്തോഷം. സന്തോഷം, സങ്കടകരമാകാൻ അധികസമയം വേണ്ടിവന്നില്ല. കേരളത്തിലെ വയനാട്ടിൽ എത്തിയതോടെ റോഡിലെ കുണ്ടും കുഴികളും കൂട്ടത്തിലെ വളവും തിരിവുകളും എല്ലാം കൊണ്ടും ദുസ്സഹമായിരുന്നു. കുണ്ടും കുഴികളേയും ഒഴിവാക്കി എത്തിപ്പെട്ടത് റോഡിന്റെ എതിർഭാഗത്തുക്കൂടെ വരുന്ന ബസ്സിന്റെ മുൻപിൽ. കുരുത്തം കെട്ട ബൈക്ക് യാത്രക്കാരോട്, എന്ത് പറയാൻ എന്ന മട്ടിൽ ഡ്രൈവർ അയാളുടെ ദേഷ്യം മുഴുവൻ ആംഗ്യഭാഷയിലൊതുക്കി.

'സാഹസികത വർദ്ധിപ്പിക്കാനായിട്ടായിരിക്കാം' ഹോണ്ട കമ്പനി കേരളത്തിലെ റോഡുകൾ തിരഞ്ഞെടുത്തത് എന്ന് പറഞ്ഞ് കൂടെയുള്ളവർ കളിയാക്കിയപ്പോൾ,

' ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമെന്നന്തരംഗം
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരബുകളിൽ.....

ഞാനും അങ്ങനെയൊക്കെയാണെങ്കിലും സത്യത്തിന്റെ മുൻപിൽ 'തമാശ' എന്ന് പറഞ്ഞു ചിരിക്കാനെ സാധിച്ചുള്ളൂ.ഒരു നിമിഷം കേരളത്തിലെ ഭരണാധികാരികളോട് ദേഷ്യം തോന്നാതിരുന്നില്ല.ഞങ്ങളുടെ ആ യാത്ര കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് മഴ കാരണം 'വയനാട്' ഒറ്റപ്പെട്ടുപ്പോയി എന്ന വാർത്ത കണ്ടത്, നന്ദി ആരോട് പറയണം എന്നറിയാതെയായി , അത് മറ്റൊരു സത്യം.

ബാംഗ്ലൂർ, മടിക്കേരി ( 281 കി.മീ ) മസിനഗുഡി( 246 കി.മീ) ഊട്ടി ( 36 കി.മീ) കോയബത്തൂർ (100 കി.മീ) അങ്ങനെ നാലു ദിവസത്തെ 'റൈഡ്' പ്ലാൻ ചെയ്തിട്ടുള്ളത്.

എല്ലാ ദിവസവും രാവിലെ വണ്ടിക്കും ഓടിക്കുന്നവർക്കും വേണ്ട എന്തും സഹായവയും ചെയ്യാനായിട്ട് തയ്യാറായി നിൽക്കുന്ന ഹോണ്ട ജീവനക്കാരും കൂടെയുള്ളവരുടെ സംഘടിതപ്രവർത്തനവും ഒത്തൊരുമയും കാണുമ്പോൾ "Passion is everything" എന്ന് പറയുന്നത് വളരെ ശരിയായിട്ട് തോന്നുന്നു.

'Adventure ride'പിന്നീട് അത് അറം പറ്റിയ വാക്ക് പോലെയാണ്, എനിക്ക് തോന്നിയത്. കോയമ്പത്തൂര്‍ വരെ വന്ന സ്ഥിതിക്ക് കേരളത്തിൽ 2 -3 ദിവസം താമസിച്ച് 12/ ആഗസ്ത്, യോടെ ഞങ്ങള്‍ തിരിച്ചു ഡൽഹിയിൽ എത്തി. പിന്നീടുള്ള ദിവസങ്ങളിലെ കാര്യങ്ങൾ ലോകത്തിലെ ഒരു മലയാളിക്കും മറക്കാൻ പറ്റാത്തവയാണ്. ഞങ്ങൾ ഏതൊക്കെ വഴിയിലൂടെ യാത്ര ചെയ്തുവോ അവിടെയെല്ലാം മഴയുടെ വിളയാട്ടമായിരുന്നു.എന്നാൽ ജാതി മതം രാഷ്ട്രീയം സമ്പത്ത് ഒന്നും നോക്കാതെ കേരളത്തിലെ ഓരോരുത്തരുടേയും സഹായസഹകരണം കാണുമ്പോൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്ഥമായി നൂറു ശതമാനം സാക്ഷരത, സ്ത്രീ ശാക്തീകരണം, കമ്മ്യൂണിസം .......പല മലയാളികളല്ലാത്തവർക്കും ആശ്ചര്യത്തോടെ പറയാൻ കാരണങ്ങളേറെയുണ്ട്. അതൊക്കെയാണോ പ്രധാന കാരണങ്ങൾ, എനിക്കറിഞ്ഞു കൂടാ. അല്ലെങ്കിലും ഒരാവശ്യം വരുമ്പോൾ നമ്മളൊക്കെ ഇങ്ങനെയല്ലേ!




Posted by Rita 1 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

7/31/18

ന്‍റെ പിഴ ….എന്‍റെ വലിയ പിഴ




ഏതൊരു തെറ്റു ചെയ്യുന്നവനും അവരുടേതായ ചില ന്യായീകരണങ്ങള്‍ ഉണ്ടല്ലോ,
അല്ലാതെ 'പഴുത്ത ഇലകള്‍ പൊഴിയുമ്പോള്‍ പച്ചിലകള്‍ ചിരിക്കുന്നതുപ്പോലെ'
എന്നൊന്നും മുത്തച്ഛന് തോന്നരുത്.ഓരോ തെറ്റു ചെയ്യുവാനും  പ്രേരിപ്പിക്കുന്നത്
അതിൻ്റെ പുറകിലെ സാഹചര്യങ്ങളാണല്ലോ. അതിപ്പോൾ സർക്കാരിന്റെ
കാര്യമാകുമ്പോൾ, ദൈവത്തിന്റെ മുൻപിൽ കണ്ണടച്ചു പ്രാർത്ഥിക്കുന്നതുപ്പോലെ,
അവിടെനിന്ന് തരുന്നതെന്തും സ്വീകരിക്കാറല്ലേ, പതിവ്. ഒരു പരിധിവരെ സർക്കാർ
കാര്യങ്ങളും അങ്ങനെത്തന്നെ.


നസ്രാണിക്ക് സ്വന്തം പേരിനേക്കാളും പ്രാധാന്യമാണ്, കുടുംബത്തിന്റെ പേര്.
അതിൽ കുടുംബത്തിന്റെ പാരമ്പര്യം, മഹിമ ..........എന്ന് വേണ്ട എല്ലാ ചേരുവകളും
ചേർന്നിട്ടുണ്ട്. എന്നെ കെട്ടിക്കാൻ നേരത്തും മുത്തച്ഛൻ ഇതിനെല്ലാം വളരെയധികം
പ്രാധാന്യം കൊടുത്തിരുന്നു എന്നറിയാം. എന്തു ചെയ്യാം,  വടക്കെ ഇന്ത്യയിലെ
ഏതോ സിറ്റിയിലിരുന്ന്, അദ്ദേഹം പാസ്പ്പോ ർട്ടിനുപേക്ഷിച്ചപ്പോൾ, കുടുംബപ്പേര്,
പാരമ്പര്യം ......ഇതൊന്നുമറിയാത്ത ഏതൊരു ഉദ്ദ്യോഗസ്ഥന്റെ അശ്രദ്ധകാരണം
കുടുംബപ്പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി.
അദ്ദേഹത്തിന്റെ ഭാര്യ എന്ന നിലയിൽ എന്റെ പാസ്‌പ്പോർട്ടിലും ആ കുടുംബപ്പേര്
സ്വീകരിക്കേണ്ടി വന്നു. അതിലെ തെറ്റുതിരുത്താൻ പോയാലുണ്ടാകുന്ന
കാലത്താമസം ഓർത്തപ്പോൾ അതിനൊന്നും വലിയ പ്രാധാന്യം
കൊടുത്തില്ലയെന്നതും സത്യം. എൻ്റെ പിഴ, ഇപ്പോൾ കുട്ടികൾക്കും ആ പുതിയ
കുടുംബപ്പേരിലാണ് പാസ്പോര്ട്ട്. അങ്ങനെ മുത്തച്ഛൻ കണ്ടുപിടിച്ച് തന്ന  മഹിമ ,
പാരമ്പര്യമെല്ലാം തഥൈവ.അല്ലെങ്കിലും
'ഞാൻ നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും
എന്ന് സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.'(2.കൊറി 6 :18 )


അപ്പോൾ പിന്നെ നമ്മൾ ഇതിനൊക്കെ ഇത്രയും പ്രാധാന്യം കൊടുക്കണോ ?
ഇന്നത്തെ പാസ്പോർട്ട് ഓഫീസ് എന്നു പറയുന്നത്,വിസ്മയങ്ങളുടെ ഒരു
ഭാണ്ഡക്കെട്ടുപ്പോലെയായി. ഉദോഗ്യസ്ഥരിൽ പലരും ചെറുപ്പക്കാരാണ്.
അതുകൊണ്ടായിരിക്കാം പഴയതുപ്പോലെയുള്ള അധികാരത്തിന്റെയോ
ഔദ്ധത്യത്തിന്റേയോ മനഃസ്ഥിതില്ല.ബാലിശമായ പിടിവാശികളും
എങ്ങനെയെങ്കിലും നിരാകരിക്കുക എന്ന മനോഭാവമില്ല.
'ഓൺലൈൻ അപ്ലിക്കേഷൻ & ഓഫീസിൽ ചെല്ലേണ്ട സമയത്തെക്കുറിച്ചുള്ള
sms. ടോക്കൺ നമ്പർ കിട്ടിക്കഴിഞ്ഞാൽ കാത്തിരിക്കാനായിട്ട് കസേരകൾ
ഉണ്ടെങ്കിലും വെറുതെ ഉന്തും തള്ളുമായിട്ട് ചില ആളുകളെ  മാത്രമാണ്, ശല്യമായിട്ട്
തോന്നിയത്.ഇതൊക്കെ കാണുമ്പോൾ പഴയക്കാലം ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.
തനതായ ആപ്ലിക്കേഷൻ ഫോം & അതിന് ആവശ്യമായ പ്രമാണങ്ങളുമായി
ഓഫീസ് തുറക്കുന്നതിനു മുൻപേയുള്ള കാത്ത് നിൽപ്പും അതു കഴിഞ്ഞ് ഓടിയും
ഉന്തിയും തള്ളിയും ക്യൂ യിൽ സ്ഥാനം പിടിക്കുന്നതും ഒരു ചെറിയ സംഭവമല്ല.
അതിനിടയ്ക്ക് എല്ലാം ശരിയാക്കിത്തരാമെന്ന വാഗ്ദാനമായിട്ടുള്ള ഏജന്റുമാരും
ശരിക്കും മടുപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു.
നിശ്ചയദാര്‍ഢ്യവും കൃത്യമായ ലക്ഷ്യബോധവും കുടുംബത്തിന്റെ
നെടുംതൂണുമൊക്കെയായ മുത്തച്ഛൻ ഇന്ന് കാലത്തിന്റെ യവനികക്കപ്പുറമാണ്.
എന്നാലും ഈ തെറ്റ് ഒരിക്കലും പൊറുക്കുകയില്ല എന്നറിയാം.  എൻ്റെ പാസ്‌പോർട്ടിൽ
അച്ഛന്റെ പേരിന്റെ കൂടെയുള്ള 'initial' വിപുലീകരിച്ചപ്പോൾ,പഴയതുപ്പോലെ ഏതോ
ഉദ്യോഗസ്ഥന്റെ വിവരമില്ലായ്‌മ പോലെ ഇംഗ്ലീഷ് അക്ഷരങ്ങൾ
മാറിപ്പോയില്ലെങ്കിലും അദ്ദേഹം ആ പേരിനെയങ്ങു ചുരുക്കിക്കളഞ്ഞു.അദ്ദേഹം ഒരു
മിനിറ്റു കൊണ്ടുണ്ടാക്കിയ തെറ്റിനെ തിരുത്താനായിട്ട്, നമ്മള്‍ വലിയ വില
കൊടുക്കേണ്ടിവരും. അതിനായിട്ട് നമ്മള്‍ മാസങ്ങള്‍ തന്നെ ആ ഓഫീസില്‍  
ചിലവാക്കേണ്ടി വരും.പോരാത്തതിന് മുത്തച്ഛന്‍റെ പേര് എന്താണെന്ന് കാണിക്കുന്ന
തെളിവുകളും സര്‍ട്ടിഫിക്കറ്റുകളും വേറെ. എന്റെ വലിയ പിഴ.
ഓഫീസിലെ അനുഭവങ്ങള്‍ ആഹ്ളാദത്തിന്‍ കൊമ്പില്‍ തൂങ്ങിയാടിയെങ്കിലും
ആ പുസ്തകം കൈയ്യില്‍ കിട്ടാനുള്ള കടമ്പകളില്‍ മര്യാദക്കേടുകള്‍
ധാരാളമുണ്ടായിരുന്നു.നമ്മുടെ ആദര്‍ശങ്ങളില്‍ മുറുക്കെപ്പിടിച്ചപ്പോള്‍ അവ
കൈയ്യിലെത്താന്‍ വൈകി കൊണ്ടിരുന്നു.ചെയ്യേണ്ട കാര്യങ്ങളും നമ്മുടെ
ആദര്‍ശങ്ങളും എല്ലാം അനായാസമായി ചെയ്യാൻ സാധിക്കാത്തതും  അതിനു വേണ്ട
സമയം മറ്റൊരു വില്ലന്‍ ആവുന്നതുക്കൊണ്ടും ചില കാര്യങ്ങൾ അറിഞ്ഞു
കൊണ്ടുത്തന്നെ വേണ്ടെന്നു വെയ്ക്കുകയാണ്. ഈ പേരിൽ വന്ന വ്യത്യാസങ്ങളും
അങ്ങനെത്തന്നെ.


"നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു
പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ ( ലൂക്കാ (6 :36) )


എന്നാണല്ലോ, അതുകൊണ്ടു മുത്തച്ഛൻ എന്നോട്   ക്ഷമിക്കുമല്ലോ!





















Posted by Rita 2 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

6/20/18

മരം ഒരു വരം

ഛക്ക്....ഛക്ക്.....ആ ശബ്ദം കേട്ടാണ്, ഞാൻ ഞെട്ടിയുണർന്നത്.ചാടി എണീറ്റു.
"മിണ്ടാതെ അവിടെ കിടന്നോണം അല്ലെങ്കിൽ നാളെ രാവിലെത്തന്നെ ആ മരം വെട്ടും, കൂടെയുള്ളയാളുടെ ആജ്ഞ. സമയം നോക്കിയപ്പോൾ രാത്രി രണ്ടു മണി. ഈ സമയത്ത് .....എനിക്ക് തോന്നിയതായിരിക്കും. ആ ശബ്‌ദം കേൾക്കുന്നുണ്ടോ ...?
കഴിഞ്ഞ ഫെബ്രുവരി മുതൽ ഞാൻ ആ ശബ്ദത്തിന്‍റെ പുറകെയാണ്. വീട്ടിലെല്ലാവർക്കും എൻ്റെ നേരെ വിരൽ ചൂണ്ടാനായിട്ട്, അവർക്ക് പല കാരണങ്ങളുണ്ട്.ആറ്റുനോറ്റു നട്ടു വളർത്തിയ മാവിൽ ആദ്യമായി മാങ്ങയുണ്ടായപ്പോൾ, കിട്ടിയ 20 മാമ്പഴത്തിൽ, ഒന്നും രണ്ടും വെച്ച് അടുത്ത വീടുകളിലെല്ലാം, ഞാന്‍ കൊണ്ട് കൊടുത്തു.അതൊരു മാവ് ആണെന്നും അതിൽ ഉണ്ടായി നിൽക്കുന്നത് കടയിൽ മേടിക്കാൻ കിട്ടുന്ന മാമ്പഴം ആണെന്നുള്ളതും അവർക്കൊക്കെ പുതിയ ഒരറിവു തന്നെയായിരുന്നു.കടയിൽ നിന്നും മേടിച്ച മാമ്പഴത്തിന്റെ കുരുവിൽ നിന്നാണ്, ഞാൻ അതിനെ വളർത്തി എടുത്തതൊന്നൊക്കെ അവരോട് പറഞ്ഞപ്പോൾ, ഞാൻ ഒരു സംഭവം ആണെന്നും പ്രകൃതിസ്നേഹിയാണെന്നൊക്കെ അവർ തിരിച്ചു പറഞ്ഞപ്പോൾ , അതൊക്കെ ഈ വർഷത്തെ പാരകളാവുമെന്ന് ഒരിക്കലും വിചാരിച്ചില്ല.
ഇവിടത്തെ(ഡല്‍ഹി) 'ലങ്കടാം' എന്നറിയപ്പെടുന്ന മാങ്ങയാണിത്.മാവിന് അധികം പൊക്കമില്ലെങ്കിലും ശാഖകൾ ധാരാളം. പഴുത്താലും പച്ച നിറമാണുള്ളത്.ഫെബ്രുവരിയിലാണ് പൂവിടാറുള്ളത്. ജൂൺ - ജൂലൈ മാസത്തിലാണ്, മാങ്ങ പഴുക്കാറുള്ളത്. ചെടികൾ വളർത്തുന്നതിനോട് പണ്ടേ ഇഷ്ടമുള്ളതുകൊണ്ട്, താമസിക്കുന്ന വീടുകളിലെല്ലാം ഏതെങ്കിലും ചെടികൾ ഞാൻ നട്ടു പിടിപ്പിക്കാറുണ്ട്.ഞാൻ ഈ വീടു വിട്ടു പോയാലും ചെടി വളരണമെന്ന ഉദ്ദേശ്യത്തോടെ മതിലിനടുത്തുള്ള പൈപ്പിന്റെ അടുത്തായിട്ടാണ് മാവ് നട്ടുപിടിപ്പിച്ചത്.അതുകൊണ്ടെന്താ ശാഖകളും മാങ്ങകളുമെല്ലാം അധികവും മതിൽ കെട്ടിന്റെ പുറത്തോട്ടായി.
ഛക്ക് .....ഛക്ക് .....മാങ്ങ പൊട്ടിക്കുന്ന കള്ളനെ കൈയോടെ പിടിക്കാനായിട്ട്, ഞാൻ ബാൽക്കണിയിലേക്ക് ഓടിയത്. ഏതാനും സ്കൂൾ കുട്ടികളാണ്. അലുമിനിയത്തിന്റെ വലിയ ഒരു വടി കൊണ്ടാണ് അടിക്കുന്നത്. ഏതോ വീടു പണിയുന്നതിന്റെയവിടെ നിന്നും കൊണ്ടുവന്നതായിരിക്കും. മതിലിന്റെ പുറത്തായതു കൊണ്ട്, അത് ആർക്കുവേണമെങ്കിലും അവകാശപ്പെട്ടതാണെന്നാണ് അവരുടെ വാദം. കുറച്ചു സമയം വാക്കുതർക്കം നടത്താമെന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവുമില്ല.പകുതിയിലേറെ സമയം ഫോണിലും കംപ്യൂട്ടറിലും കളിക്കുന്ന കുട്ടികള്‍ , ഈ ഒരു കാര്യത്തിൽ ഒറ്റക്കെട്ടായി.പ്രകൃതി സ്നേഹിയായ ഞാൻ മറുവശത്തും.
ആർക്കും അറിഞ്ഞുകൊണ്ട് ഒരുപകാരം ചെയ്യരുതെന്നാണ് ഇത്രയും കാലത്തെ ജീവിതത്തിൽ നിന്നും പഠിച്ചത്. എന്നാലും ചില ശീലങ്ങളൊക്കെ നമ്മുക്ക് പെട്ടെന്ന് മാറ്റാൻ പറ്റില്ലല്ലോ.ആദ്യമായിട്ടാണ് ഞാൻ നട്ട ചെടിയിൽ നിന്ന് ഫലം ഉണ്ടായത്. ആ സന്തോഷമാണ്, നാട്ടുകാരുമായി പങ്ക് വെച്ചത്. തന്നത്താൻ ഉണ്ടാക്കിയെടുത്ത 'ഗുലുമാലുകൾ' സ്വയം നേരിടാനാണ്, വീട്ടുകാരുടെ അഭിപ്രായം.
ഉണ്ടായ സംഭവങ്ങൾ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ, അവളുടെ മറുപടിയും വിചിത്രമായി തോന്നി.ആ മാവ് കഴിഞ്ഞവർഷം അവിടെ ഇല്ലായിരുന്നിരിക്കും, എന്നാണ് അവളുടെ വാദം.പഠിത്തത്തിനും മാർക്കിനും ജോലിയുടെ ഉദ്യോഗക്കയറ്റത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുന്നവളെ കളിയാക്കി ചിരിച്ചാൽ, ഗൂഗിൾ നോക്കി മാങ്ങയുടെ ചരിത്രം, ഘടന, വൈവിധ്യങ്ങൾ .......അതിനെക്കുറിച്ചുള്ള 'പ്രസന്റേഷൻ' കാണുകയോ കേൾക്കേണ്ടിവരുമെന്നറിയാവുന്നതു കൊണ്ട്, 'മൗനം വിദ്വാന് ഭൂഷണം' എന്നല്ലേ പ്രമാണം.ആളുകൾ പ്രകൃതിയിൽ നിന്നും എത്ര മാത്രം മാറിപോകുന്നു എന്നാണ്, ഞാൻ ഓർത്തത്.
5/ ജൂൺ, ലോകപരിസ്ഥിതി ദിനം, വൃക്ഷതൈ നടുക, എന്ന യജ്ഞത്തിൽ മന്ത്രിന്മാർ തൊട്ട് റെസിഡെൻസ് അസോസിയേഷൻ പ്രസിഡന്റ് വരെ തിരക്കിലാവുന്ന ദിവസം. കഴിഞ്ഞവർഷം ഏതോ സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ഇത്തരം ചടങ്ങിൽ എനിക്കും പങ്കെടുക്കാനുള്ള അവസരം കിട്ടി.സംഘടനയുടെ പേരെഴുതിയ 'ഏപ്രൺ' തൊപ്പി, കൈയുറകൾ, മാസ്ക് ..എല്ലാം കൂടെ ആയപ്പോൾ ഞാൻ ഏതോ "അർബൻ ഫാർമറിന്റെ ലുക്ക്' ആയോ എന്ന് സംശയം.കളിസ്ഥലത്തിന്റെ ഒരു വശത്തായിട്ടാണ് ചെടികൾ നട്ടത്.കുട്ടികളാണ് ആ പരിപാടികൾ കൂടുതൽ ആസ്വദിച്ചത്.വൃത്തിയുടേയും ശുചിത്വത്തിന്റേയും പേരിലുള്ള അമ്മമാരുടെ അമിതസംരക്ഷണം അരോചകമായി തോന്നി. പതിവുപ്പോലെ മുതിർന്നവർ പലരും ഫോട്ടോ എടുക്കുന്നതിലും അതു കഴിഞ്ഞുള്ള സ്നാക്കിലുമായിരുന്നു, ശ്രദ്ധ.കാലത്തിന്റെ മാറ്റം ആകാം.
'മരം ഒരു വരം ' അതിന്റെ ഗുണഗണങ്ങളെപ്പറ്റി എത്രപേർക്കറിയാം എന്നത് ആശങ്കാജനകമാണ്.എന്നാലും അതിന്റെ പേരിൽ ഒരു പ്രദേശത്തുള്ള പലരേയും ഒത്തുചേരലിനു വഴിയൊരുക്കുന്നു എന്നതാണ് സത്യം.
Posted by Rita 6 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

5/28/18

Taj Mahal

വിനോദസഞ്ചാരികളേയുംകൊണ്ട്, ബസ്സുകളും കാറുകളും പറക്കുന്നതുപോലെയാണ്, ഡൽഹിയിൽനിന്ന് ആഗ്രയിലേക്കു പോകുന്ന, 'യമുനാ എക്സ്പ്രസ് വേ' യിലെ ആറുവരിപ്പാതയിലൂടെയുള്ള യാത്ര.ക്യാമറയുണ്ട്, അമിതവേഗത്തിന് 'ഫൈൻ' ഉണ്ട് എന്ന ബോർഡുകൾ വഴിയിൽ പല സ്ഥലത്ത് കണ്ടെങ്കിലും ക്യാമറമാത്രം കാണാൻ സാധിച്ചില്ല.എന്നാൽ 'ടോൾ' -ന്റെ അവിടെ, സമയവും വേഗം കൂടി നോക്കിയായിരിക്കാം, പല വാഹനങ്ങൾക്കും പിഴ ഈടാക്കുന്നുണ്ട്.പൈസ പോയാൽ എന്താണ്, വേഗതയിൽ കാറോടിക്കാമല്ലോ, എന്ന മട്ടിലാണ് പല കാറുകാരും.

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ നമ്മുടെ സ്വകാര്യയഹങ്കാരം .മുഗൾ ചക്രവർത്തിയായ ഷാജഹാൻ തൻ്റെ പത്നി മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചത്.എന്‍റെ സ്കൂള്‍- കോളേജ് കാലത്തൊക്കെ ഡല്‍ഹി എന്നു പറഞ്ഞാല്‍, അനശ്വരപ്രേമത്തിന്‍റെ സ്മരണക്കായി പണികഴിപ്പിച്ച ' താജ്മഹല്‍' ലും അതിനുയോജ്യമായ ചിത്രങ്ങളുമായിരുന്നു, മനസ്സില്‍.പക്ഷേ ഹൈവേയില്‍നിന്നു പുറത്തിറങ്ങുന്നതോടെ ( ഞാന്‍ അവസാനം പോകുമ്പോള്‍ അവിടെ റോഡ്‌ പണി നടക്കുകയായിരുന്നു.) അധികവും 'ലെതര്‍ & മാര്‍ബിള്‍ ' ഫാക്ടറികളും ചന്തകളുമാണ്. ഒട്ടും മോടിയില്ലാത്ത കാഴ്ചകളാണിതൊക്കെ.

അന്തരീക്ഷമലിനീകരണകാരണം വാഹനങ്ങൾ താജ്മഹലിനടുത്തേക്ക് പോകാൻ സാധിക്കില്ല.അതിനുവേണ്ടി പ്രത്യേകസ്ഥലംതന്നെ ഒരുക്കിയിട്ടുണ്ട്. അവിടെ വണ്ടി 'പാർക്ക് ' ചെയ്യുന്നതോടെ, വഴിയോരക്കച്ചവടക്കാർ പലതരം പ്രാദേശികസാധനങ്ങളുമായി നമ്മെ സമീപിക്കുന്നതാണ്. ഞാൻ ഒന്നും കാണുന്നില്ലേ എന്ന ഭാവത്തിലാണ് ഇവരെ നേരിടേണ്ടത്.എന്നാലും ചന്തമുള്ള ആ സാധനങ്ങളിൽ കണ്ണുടക്കിപ്പോയാൽ , അവരെല്ലാം നമ്മുടെ പുറകെ ആയിരിക്കും.നമ്മളിലെ 'വിലപേശൽ' എന്ന നിപുണത പുറത്തെടുക്കേണ്ട സമയമാണിത്.നമ്മുടെ വില കേട്ട് ചീത്ത പറയുന്നതെല്ലാം സാധാരണമാണ്.അവസാനം നമ്മൾ പറഞ്ഞതിനേക്കാളും പത്തോ ഇരുപതോ രൂപ കൂടുതൽ പറഞ്ഞ് നമ്മളെകൊണ്ട് മേടിപ്പിച്ചെടുക്കുന്നതും അവരുടെ പ്രത്യേക കഴിവായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടെനിന്നു കുതിരവണ്ടിയിലോ, കാൽനടയായോ , ഇലക്ട്രിക്ക് വണ്ടിയിലോ ആയിട്ടാണ്, താജ്മഹൽ' -ന്റെ അങ്ങോട്ട് പോകേണ്ടത്.

ഇന്ത്യക്കാർക്ക് 40 രൂപയുടെ ടിക്കറ്റും വിദേശികൾക്ക് 1000 രൂപ ടിക്കറ്റ് .........വിലവിവരപ്പട്ടിക കാണുമ്പോൾ നമ്മുക്ക് വെറുതെ ഒരഹങ്കാരം വന്നുവോ, സംശയം. അന്ന് ഞായറാഴ്ച ആയതു കൊണ്ട് ക്യൂ നീണ്ടുനിരന്നുകിടക്കുകയാണ്. വർഷംതോറും ഏകദേശം നാല് ദശലക്ഷം ആളുകൾ സന്ദർശിക്കുന്നതായിട്ടാണ് കണക്ക്. ഒന്നുമറിയാത്തപോലെ ക്യൂ തെറ്റിച്ച് മുന്നിൽ പോയി നിൽക്കുന്നവരും ടിക്കറ്റും ക്യൂ യും ഇല്ലാതെ അകത്തോട്ട് കയറാനുള്ള ഏതാനും ഗൈഡുമാരുടെ സാമർത്ഥ്യവുമാണ് , അവിടെ നിൽക്കുമ്പോഴുള്ള നമ്മുടെ നേരംപോക്ക്.

സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ്‌, പ്രധാനകവാടം കടന്ന്
അകത്തോട്ടു പ്രവേശിക്കുമ്പോൾ,വിശാലമായ ഉദ്യാനവും അതിനകത്തെ ചെറിയ വെള്ളച്ചാട്ടങ്ങളും അതിനു പുറകിലായി വെണ്ണക്കലിൽ നിർമ്മിച്ച സ്മാരകവും എല്ലാംകൂടെ നയനമനോഹരം.അവിടത്തെ ഒരു പ്രത്യേകസ്ഥലത്തു നിന്നാൽമാത്രമേ, ഈ മനോഹരമായക്കാഴ്ചയെ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കാൻ സാധിക്കുകയുള്ളൂ. അതിനവസരം ഒരുക്കിക്കൊണ്ട് ഒരു സിമന്റ് ബെഞ്ച് ഇട്ടിട്ടുണ്ട്. അവിടെ ഇരുന്ന് ഒരു ഫോട്ടോ എടുക്കുകയെന്നത്, ഒരു കസേരക്കളിയിൽ ഏർപ്പെട്ടതുപോലെയാണ്. പലപ്പോഴും തോറ്റു പിൻവാങ്ങേണ്ടി വന്നു.വീട്ടിൽ പോയി കംപ്യൂട്ടറിൽ അങ്ങനത്തെ ഫോട്ടോ ഉണ്ടാക്കി എടുക്കാനാണ് വീട്ടുകാരുടെ നിർദ്ദേശം . എന്നാലും ഡൽഹി എന്ന് പറയുമ്പോൾ പലരുടെയും അവിടെയുള്ള ഫോട്ടോ ആണു മനസ്സിൽ.
സാധാരണമായി മുഗൾക്കെട്ടിടങ്ങൾ ചെമന്ന മണൽക്കല്ലിലാണ് പണിതിരുന്നത്.അതിന് വ്യത്യസ്തമായാണ് മാർബിളിൽ പണിത താജ്മഹൽ.പേർഷ്യൻ-ഇന്ത്യൻ-ഇസ്‌ലാമിക്-വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. 1632 യിൽ തുടങ്ങി 1653 യിലാണ് പണി തീർന്നത്. എല്ലാംകൊണ്ടും മുഗൾക്കാലത്തെ മറ്റു കെട്ടിടങ്ങളൊക്കെ അപേക്ഷിച്ച് താജ്മഹലിന് പ്രത്യേകയാകർഷണമുണ്ടായിരുന്നു . അങ്ങനെ നമ്മൾ കേട്ടതും വായിച്ചതും പഠിച്ചതുമായ വിവരങ്ങൾ ഏറെ.

എന്തായാലും അതിനകത്ത് കേറുന്നതിനു മുൻപ് പിന്നെയും വലിയൊരു ക്യൂ.വിദേശികളേയും നമ്മളേയും ( ഇന്ത്യക്കാർ) മാറി- മാറി ഓരോ ഗ്രൂപ്പ് ആയി അകത്തോട്ടു കടത്തിവിടും. വിദേശികൾ ഗ്രൂപ്പായി പോകുമ്പോൾ ഉന്തും തള്ളുമായി നമ്മൾ തിരക്കിലാണ്. നമ്മുടേതായ ചില സ്വഭാവങ്ങളൊന്നും മാറ്റാൻ പറ്റില്ലല്ലോ.

താജിന്റെ അകത്താണ് ഷാജഹാൻ & മുംതാസ് -ന്റെ ശവകുടീരം. മഹലിന്റെ അകത്തും ധാരാളം കൊത്തുപണികളും മാർബിളിൽകൊണ്ടുള്ള ജാലികളും കാണാം. താജ്മഹൽ മൊത്തം പലതരം കൊത്തുപണികളും , കൈയെഴുത്ത് കൊത്തുപണികളുമായി നിറഞ്ഞിരിക്കുന്നു. പലതും ഖുറാനിൽനിന്നുള്ള വചനങ്ങളാണ്. എങ്ങോട്ടു നോക്കിയാലും സൗന്ദര്യത്തിന്റെ മാന്ത്രികവിരൽസ്പർശംതന്നെയാണ്.

നാലു ഭാഗത്തും അതിഗംഭീരമായ തൂണുകളും മാർബിളിൽത്തന്നെ. പുറകിലായിട്ടാണ് യമുനാനദി ഒഴുകുന്നത്.താജ്മഹലിനെക്കുറിച്ചുള്ള പരസ്യത്തിലാണ് ആ നദിയുടെ ഭംഗി ഞാനാസ്വദിക്കാറുള്ളത്.

ഡൽഹിയിൽ താമസിക്കുന്നതുകൊണ്ട് പലപ്രാവശ്യം അവിടെ സന്ദർശിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.ആദ്യം പോയപ്പോൾ , താജ്മഹലിൽ ചെരിപ്പിട്ടുകേറാൻ സമ്മതിക്കില്ല. ചെരുപ്പിന്റെ മുകളിൽക്കൂടി ചാക്കുകൊണ്ടുള്ള ഒരു കവർ മേടിച്ച്, ചെരുപ്പിന്റെ മുകളിൽ കൂടി കെട്ടിവെക്കണം. അതെല്ലാം അവിടെ ലഭിക്കുമെങ്കിലും മേടിക്കാനായിട്ട് മറന്നുപോയി. അതുകാരണം ചുട്ടുപഴുത്ത മാർബളിൽ ഓടിയും ഒറ്റക്കാലിൽ ചാടിയുമാണ്, അന്ന് കണ്ടുതീർത്തത്.പിന്നെത്തെയൊരു യാത്ര വെള്ളിയാഴ്ചയായിരുന്നു. അന്ന് അവധിയാണ്. എന്നാലും ഐ .ഡി കാണിച്ച് മുസ്ലിം കൾക്ക് അതിനകത്ത് പ്രാർത്ഥിക്കാവുന്നതാണ്.അങ്ങനെ താജ്മഹൽ സന്ദർശനങ്ങൾ പലതരം അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.പൗർണ്ണമിനാളുകളിലും അതിനു മുൻപും പിൻപും 2 ദിവസങ്ങളിൽ രാത്രിനാളുകളിൽ താജ് കാണുന്നതിനായി സന്ദർശകരെ അനുവദിക്കാറുണ്ട്.അങ്ങനെയൊരു നാൾ താജ് കാണണം എന്ന പ്രതീക്ഷയോടെ ....


Posted by Rita 4 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest

5/3/18

ഞാൻ എന്ന 'Alien'

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. യാത്ര തുടങ്ങാനായിട്ട് ഇനിയും സമയം എടുക്കും. എന്നാൽ പിന്നെ, അങ്ങനെയാണ് മുൻപിൽ ഇരിക്കുന്നവനെ നോക്കി കണ്ണടച്ച് കാണിച്ചത്, ഒരു നിമിഷം അവൻ്റെ മുഖത്ത് അത്ഭുതമാണോ കുസൃതിയാണോ ചിരിയാണോ കൂട്ടത്തിൽ എൻ്റെ ചിരിയും കൂടി ആയപ്പോൾ, പറഞ്ഞറിയിക്കാൻ പറ്റാത്ത നവരസങ്ങളാണ് അവൻ്റെ മുഖത്ത്.പക്ഷെ അടുത്തിരിക്കുന്ന അവൻ്റെ അമ്മയുടെ രൂക്ഷമായ നോട്ടം, രണ്ടു കണ്ണുകളും അടച്ചാണ് കാണിച്ചത് ഇനി ഒരു കണ്ണ് മാത്രമാണോ അടഞ്ഞത് ? എന്തായാലും നോട്ടത്തിൻ്റെ തീക്ഷണത സഹിക്കാൻ പറ്റാത്തതു കൊണ്ട്, 'ഞാൻ ഒന്നും അറിഞ്ഞില്ലെ' എന്ന മട്ടിൽ നോട്ടത്തിൻ്റെ ദിശ മാറ്റി ഞാൻ അവിടെ തന്നെ ഇരുന്നു.

വിമാനത്താവളക്കാരുടെ 'സൈലന്റ് എയർപോർട്ട് പോളിസി (silent airport policy) നൂറു ശതമാനവും പിന്താങ്ങുന്നതു പോലെയാണ് അവിടെയുള്ള ഓരോത്തരും. രണ്ടോ- മൂന്നോ പേർ ഇരുന്ന് ഇന്നത്തെ പത്രം വായിക്കുന്നുണ്ട്.എൻ്റെ ജീവിതം എന്റേതു മാത്രമാണ് നിങ്ങളുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും ജീവിതകഷ്ടപ്പാടുകളുടേയും മാറാപ്പൊന്നും എന്നോട് പറയല്ലേ, എന്ന മട്ടിലാണെന്നു തോന്നുന്നു അവിടെയുള്ളവർ. കൊച്ചു കുട്ടികളടക്കം എല്ലാവരും അവരവരുടെ ലോകത്താണ്.പത്രത്തിന്റെ ഒരു കെട്ട് അവിടെ ഇരിക്കുന്നത് കണ്ടെങ്കിലും അതൊക്കെ വായിക്കുന്നത് വയസ്സന്മാർ ആയതുകൊണ്ടും അതിനകത്തെ വാർത്തകൾക്കായി പ്രത്യേക ജിജ്ഞാസ ഇല്ലാത്തതു കൊണ്ടും അതെടുത്തു വായിക്കാനൊന്നും തോന്നിയില്ല.ആ നിശ്ശബ്ദതയെ സഹിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

ചെവിയിൽ കേൾക്കുന്ന സംഗീതത്തിനുസരിച്ചായിരിക്കാം മുതുകത്തുള്ള ബാഗ് കാരണം കൂനിപ്പോയ ആ ഊശാൻ താടിക്കാരൻ്റെ ഡാൻസ് ചെയ്യുന്ന പോലെയുള്ള വരവ് കണ്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.യാത്രകളിൽ മിക്കവാറും ഞാൻ ആളുകളെ നോക്കി വെറുതെ ഇരിക്കാറാണു പതിവ്.എന്തെല്ലാം ഭാവങ്ങളാണ് ഓരോത്തരുടേയും മുഖത്ത്.എന്തായാലും ആ നോക്കിയിരിപ്പിനും എനിക്ക് ഗുണമുണ്ടായി.വന്ന ഊശാൻ താടിക്കാരൻ്റെ ദേഹം മുഴുവനും പലതരം wire കളായിരുന്നു.അതൊക്കെ എന്തിനാണെന്ന് മനസ്സിലാക്കിയെടുക്കാനുള്ള തന്ത്രപ്പാടിലായിരുന്നു, ഞാൻ.സ്വയം സംസാരിക്കാൻ കഴിവുള്ള മൗനങ്ങളാണ് ഇപ്പോഴത്തെ യാത്രകളുടെ പ്രത്യേകതകൾ.മൊബൈൽ ഫോണും അതിലേക്കുള്ള ഹെഡ് ഫോണിന്റെയും wire കൾ മനസ്സിലായെങ്കിലും മൊബൈൽ ഫോണിലേക്ക് പോകുന്ന മറ്റൊരു wire യും അതിൻ്റെ ഉറവിടവും, ഏതോ രഹസ്യങ്ങൾ കണ്ടുപിടിക്കുന്ന സൂക്ഷമനിരീക്ഷകന്റെ സ്വഭാവമായിരുന്നു അടുത്ത കുറച്ചു സമയത്തേക്ക്.പിന്നീടാണു ഫോൺ ചാർജ്ജ് ചെയ്യാനുള്ള 'ബാറ്ററി' ആണെന്ന് മനസ്സിലായത്. ഇതുപോലെ തന്നെയായിരുന്നു, വടിയുടെ അറ്റത്തേക്ക് നോക്കി ചിരിക്കുന്നവരെ കണ്ട് വട്ടാണോ അതോ...... അവിടേയും ഒരു കുറ്റാന്വേഷകന്റെ തലയോടു കൂടി നോക്കി നിന്ന് മനസ്സിലാക്കിയെടുത്തതായിരുന്നു - 'സെൽഫി സ്റ്റിക്ക്'.ജീവിതത്തിന് ചുറ്റും നിറഞ്ഞു നിൽക്കുന്ന അത്ഭുതകരമായ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവു കിട്ടുന്നത് ഇങ്ങനെയുള്ള ചില കാഴ്ചകളിൽ നിന്നാണ്.
ഒരു കുറ്റാന്വേഷകന്‍റെ കർത്ത്യവത്തിൽ നിന്ന് മാറി, വീണ്ടും എൻ്റെ കൂട്ടുകാരനെ തപ്പി ആ പഴയ കസേരയിലേക്ക് നോക്കിയപ്പോൾ, അവിടെ വേറെയാരോ ആണ് ഇരിക്കുന്നത്. 'അമ്മ മകനേയും കൊണ്ട് ഓടിയിരിക്കുന്നു.

യാത്രയുടെ കാത്തിരിപ്പ് നീളുകയാണ്.കാപ്പി കുടിക്കാമെന്ന് വെച്ച് 'കാപ്പിക്കട'യിൽ ചെന്നപ്പോൾ, പഴയ കുപ്പിഗ്ലാസ്സിൽ കിട്ടുന്ന കാപ്പിയിൽ നിന്നും രുചികളിലും അവതരണത്തിലും വ്യത്യസ്തത പുലർത്തിക്കൊണ്ടുള്ള 'കാപ്പി'കളാണവിടെ.അതൊക്കെ മനസ്സിലാക്കി കൊണ്ടിരിക്കുമ്പോൾ, ആരോ എൻ്റെ തോൾസഞ്ചിയിൽ തട്ടി വിളിക്കുന്നു.നോക്കിയപ്പോൾ, 'അവൻ' അവൻ്റെ കണ്ണുകളിൽ 'കണ്ടു പിടിച്ചല്ലോ എന്ന മട്ടിലുള്ള കുസൃതി നിറഞ്ഞ ചിരി.അവനെ നോക്കി ചിരിച്ചെങ്കിലും എൻ്റെ കണ്ണുകൾ അവൻ്റെ അമ്മയുടെ തീക്ഷണമായ ആ നോട്ടത്തെ പരതുകയായിരുന്നു.

അല്പസമയത്തിനുള്ളിൽ എൻ്റെ യാത്ര ആരംഭിക്കുന്നതിനുള്ള അറിയിപ്പ് കണ്ട കാരണം അവൻ്റെ ആ കുഞ്ഞിക്കൈ ക്ക് 'ഷേക്ക് ഹാൻഡ് ' കൊടുത്തും ദൂരെ ഇരിക്കുന്ന അമ്മയുടെ നോട്ടത്തെ വക വെക്കാതെ 'ബൈ' പറഞ്ഞപ്പോഴും ഏതോ 'alien' നെ കാണുന്നതു പോലെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന അവനോടും 'ബൈ' പറഞ്ഞു, ഞാൻ എന്റെ യാത്രയിലേക്ക് !

അവിടെ മുഴുവൻ ഓടിക്കളിക്കാൻ റെഡിയായിട്ടിരിക്കുന്ന അവനെ പലതരം കാർട്ടൂൺ വീഡിയോ കൾ കാണിച്ച്, 'അമ്മ അവനെ ഒരു സ്ഥലത്ത് തന്നെ തളച്ചിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് എൻ്റെ കണ്ണടയ്ക്കലും ചിരിയും. അവന്, ഞാൻ ഒരു സഹൃദയമായ 'alien' ആയിരുന്നെങ്കിൽ അമ്മക്ക്, ഞാൻ ഭയങ്കരരൂപിയായ 'alien' ആയിരിക്കാം. സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിച്ച് മനുഷ്യത്വം ഇല്ലാതായി പോകുന്ന പുതിയ തലമുറയെക്കെതിരെ വിരൽ ചൂണ്ടുമ്പോൾ ബാക്കി 3 വിരലുകൾ നമ്മളെ തന്നെയാണ് ചൂണ്ടുന്നത് എന്ന് നമ്മൾ മറന്നു പോകുന്നു.


Posted by Rita 1 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

എന്റെ പേര് റിറ്റ, വീട്ടമ്മ.പഠിച്ചതും വളർന്നതും തിരുവനന്തപുരത്ത്, അന്നൊക്കെ അക്ഷരങ്ങളേയും വായനയേയും സ്നേഹിച്ചിരുന്നോ എന്ന് ചോദിച്ചാൽ സംശയമാണ്.പിന്നീടെപ്പഴോ പല social net work കളിലൂടെ  blog കൾ വായിച്ചും രചനകൾ രചിച്ചും ഇപ്പോൾ ജീവിതം മുന്നേറുന്നു. നിത്യജീവിതത്തിലെ സംഭവങ്ങൾ കൂട്ടിയിണക്കി എഴുതാനാണ് എനിക്ക് താല്പര്യം. രണ്ട് കുട്ടികൾ . കുടുംബവുമൊന്നിച്ച് ഡൽഹിയിൽ താമസിക്കുന്നു.

Labels

  • Campus Notes (3)
  • Flash (4)
  • Home (32)
  • Humour (30)
  • Our Financial Man (1)
  • Reader's Corner (25)
  • Recipes (29)
  • Selected Stories (43)
  • SMStyle (7)
  • Tips (4)

Followers

Blog Archive

  • ►  10 (3)
    • ►  June (2)
    • ►  August (1)
  • ►  11 (123)
    • ►  January (4)
    • ►  February (5)
    • ►  March (23)
    • ►  April (8)
    • ►  May (17)
    • ►  June (15)
    • ►  July (9)
    • ►  August (13)
    • ►  September (8)
    • ►  October (3)
    • ►  November (10)
    • ►  December (8)
  • ►  12 (56)
    • ►  January (7)
    • ►  February (6)
    • ►  March (7)
    • ►  April (6)
    • ►  May (6)
    • ►  July (6)
    • ►  August (1)
    • ►  September (5)
    • ►  October (4)
    • ►  November (4)
    • ►  December (4)
  • ►  13 (35)
    • ►  January (4)
    • ►  February (2)
    • ►  March (4)
    • ►  April (5)
    • ►  May (2)
    • ►  June (2)
    • ►  July (1)
    • ►  August (3)
    • ►  September (4)
    • ►  October (6)
    • ►  November (1)
    • ►  December (1)
  • ►  14 (20)
    • ►  January (3)
    • ►  February (2)
    • ►  March (5)
    • ►  June (2)
    • ►  July (3)
    • ►  August (2)
    • ►  September (1)
    • ►  October (1)
    • ►  December (1)
  • ►  15 (10)
    • ►  February (1)
    • ►  April (1)
    • ►  May (1)
    • ►  June (1)
    • ►  July (1)
    • ►  August (1)
    • ►  September (1)
    • ►  October (1)
    • ►  November (2)
  • ►  16 (11)
    • ►  January (2)
    • ►  February (1)
    • ►  March (1)
    • ►  April (1)
    • ►  May (1)
    • ►  June (1)
    • ►  July (1)
    • ►  August (1)
    • ►  September (1)
    • ►  November (1)
  • ►  17 (15)
    • ►  January (1)
    • ►  March (1)
    • ►  April (1)
    • ►  May (2)
    • ►  June (1)
    • ►  July (2)
    • ►  August (1)
    • ►  September (1)
    • ►  October (2)
    • ►  November (2)
    • ►  December (1)
  • ►  18 (15)
    • ►  January (1)
    • ►  February (1)
    • ►  March (1)
    • ►  April (2)
    • ►  May (2)
    • ►  June (1)
    • ►  July (1)
    • ►  August (1)
    • ►  September (1)
    • ►  October (1)
    • ►  November (3)
  • ►  19 (3)
    • ►  March (1)
    • ►  November (1)
    • ►  December (1)
  • ►  20 (8)
    • ►  July (1)
    • ►  August (3)
    • ►  September (3)
    • ►  October (1)
  • ►  21 (8)
    • ►  January (6)
    • ►  April (1)
    • ►  December (1)
  • ▼  25 (2)
    • ▼  June (2)
      • ആകാശത്തിലെ പറവകൾ - ആഫ്രിക്കൻ ജക്കാന
      • Hawa Mahal - Jaipur

Subscription to ThroughMyMind

Enter your email address:

Delivered by FeedBurner

Total Pageviews

©Imp Magic Productions, Some rights reserved. Picture Window theme. Theme images by merrymoonmary. Powered by Blogger.