1/7/21

Niagra - Canada

Literacy is a bridge from misery to hope

    Actions speak

                         louder than

                            words



കൂട്ടത്തിൽ മാധ്യമങ്ങളുടെ അതിപ്രസരവുമായിരിക്കാം വായനക്ക് എന്നും ഞാൻ രണ്ടാം സ്ഥാനമെ കൊടുത്തിരുന്നുള്ളൂ.


                               


                     

 

 ജീവിതത്തിൽ ഇതുപോലെത്തെ ചില ആദർശങ്ങളെ കൂട്ടുപിടിച്ചതു കൊണ്ടും വായിച്ചിരുന്ന കഥകളിലെ കഷ്ടപ്പാടുകളും കണ്ണുനീരു കാരണം എനിക്ക് വായനയെ ഒരു കൈ അകലത്തിൽ നിറുത്തേണ്ടി വന്നു.  


ഇതിനെല്ലാം വിപരീതമായി ഈ അടുത്ത നാളിൽ വായിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ (മാതൃഭൂമി ആഴ്ചപ്പതിപ്പ് September 2013 ) സാമൂഹിക യഥാർത്ഥ്യങ്ങളെ അനുഭവവേദ്യമാക്കുന്ന കഥകളിലൊന്നായ u,v,x,y,z - 

ആകസ്മികമായ വേണുവിന്റെ വിയോഗത്തോടെ  വിധവയായ തന്റെ കളിക്കൂട്ടുകാരിയായ റംലയെ കാണാൻ ചെന്ന അദ്ദേഹത്തിലൂടെയാണ് കഥ തുടങ്ങുന്നത്. അദ്ദേഹത്തിനുണ്ടായ ബാലക്ഷയത്തിന്റെ ഭാഗമായിട്ട് 90 ദിവസത്തെ ഇൻഞ്ചെക്ഷനു ശേഷം മൂന്നു തവണയായി ഈരണ്ടെണ്ണം വെച്ച് 6 ഗുളിക ഒരു ദിവസം കഴിക്കേണ്ടതാണ്, അടുത്ത ചികിത്സ. ഉച്ചനേരത്ത് ഗുളിക തീറ്റിക്കാൻ ആരുമില്ലാത്തതു കൊണ്ടും മൂന്നു നാലു കി.മീ. സ്കൂളിലേക്ക് നടന്നു പോകേണ്ടതു കൊണ്ടും അവരുടെ വീട്ടിൽ അരി കുത്താൻ വരുന്ന ഉമ്മുവിന്റെ മകൾ റംലയേയും അദ്ദേഹത്തിന്റെ അമ്മ സ്കൂളൽ ചേർത്തുന്നു.നാലു വയസ്സ് സീനിയറായിട്ടും   അവൾ സ്കൂളിൽ ചേർന്നിട്ടില്ല. അവൾക്ക് അവളുടേതായ ഉത്തരവാദിത്വങ്ങൾ  ഏറെയുണ്ട്.  അങ്ങനെ അദ്ദേഹത്തിന്റെ രോഗാണുക്കൾ കാരണം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്ന റംല.


ഇതിനിടയിൽ പരാമർശിക്കുന്ന ദൊഡ്ഡി - മൃഗദുർഗുണ പരിഹാരപാഠശാല, എവിടെയാണെന്ന് മനസ്സിലായില്ല. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ ശിക്ഷിക്കാൻ അന്നത്തെ കാലത്ത് സർക്കാർ ഉണ്ടാക്കിയതാണ്. 


ആ വീട്ടിൽ നിന്ന് യാത്ര പറയാൻ നേരത്ത് റംലക്ക് കൊടുത്ത നോട്ടുകൾ നിഷേധിച്ച റംല പറഞ്ഞത് -


" ........ ജീവിക്കാനു ള്ള വക നിന്റെ രോഗം എനിക്ക് തന്നിട്ടുണ്ട്." എന്നാണ്.

യ... ര..ല… വ .. ശ.. ഷ.. സ..ഹ"


"റംല പഠിപ്പിക്കുന്ന അംഗനവാടി കടന്ന് കാറിനടുത്തേക്ക് നടക്കുമ്പോൾ അന്നാദ്യമായി ആ രോഗത്തിനോട് എനിക്ക് സ്നേഹം തോന്നി." അങ്ങനെ പറഞ്ഞു കൊണ്ട് കഥ അവസാനിക്കുമ്പോൾ ,

ഒരു കഥയിലൂടെ സമൂഹത്തിലോട്ട്    വലിയൊരു  സന്ദേശം  കൈമാറിയ ആ എഴുത്തുകാരന് വലിയൊരു സല്യൂട്ട്!

                         

















Bawadi/ Baudi

 Bawadi/ Baudi


2 years ago എന്ന് പറഞ്ഞു കൊണ്ട് ഈ പടം ഗൂഗിൾ  കാണിച്ചു തന്നപ്പോൾ , ആ ഫോട്ടോ നോക്കി കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ. 


ജയ്പൂരിലെ സ്ഥിരം കാണുന്ന കാഴ്ചകളിൽ നിന്ന് വ്യത്യസ്ഥമായി ഗൂഗിൾ സേർച്ച് ചെയ്തിന്റെ ഭാഗമായി കണ്ടു പിടിച്ച bawadi . ദൈനം ദിന ജീവിതത്തിലെ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള രക്ഷയായിട്ടാണ് ഞാൻ യാത്രകളെ കാണാറുള്ളത്. ഏതൊരു ചെറിയ കാര്യത്തേയും ചിന്തിച്ച് എമണ്ടൻ കാര്യമാക്കിയെടുക്കുന്ന കൂടെയുള്ള ആൾക്ക് , ആ യാത്രയിലെ വണ്ടി ഓടിക്കുന്നതിലാണ് കൂടുതൽ താൽപര്യം. അതുകൊണ്ടു തന്നെ "Bawadi" എങ്കിൽ " Bawadi" എന്ന മട്ടിലാണ് ഞങ്ങൾ രണ്ടു പേരും. ജയ്പൂരിൽ നിന്ന് 120 കി.മീ. നേക്കാളും കൂടുതലുണ്ട് ഈ സ്ഥലത്തോട്ട്.


ജയ്പൂരിലെ പ്രധാന നിരത്തുകൾ കഴിഞ്ഞാൽ  വഴിയുടെ ഇരുവശങ്ങളിലും കടുകിന്റേയും ബജ്റകളുടേയും പാടങ്ങളായിരിക്കും. ചുരുക്കമായേ വീടുകൾ കാണാനുള്ളൂ. ഉള്ള വീടുകളുടെ  മുൻപിൽ ധാരാളം പശുക്കളേയും എരുമകളേയും കാണാം..  ട്ടെറസ്സിട്ട  വീടുകൾ വിരളം  അതുപോലെ കാറുകളും അപൂർവ്വം. ശരിക്കും ഒരു ഗ്രാമാന്തരീക്ഷമാണ് എവിടേയും . ആ നാട്ടുകാർ ഞങ്ങളേയും  കാർ യാത്രയേയും അന്തം വിട്ട് നോക്കുന്നുണ്ട്. പക്ഷെ gps ഏറ്റെടുത്ത ജോലിയുടെ ഭാഗമായിട്ടുള്ള നിർദ്ദേശങ്ങൾ തരുന്ന തിരക്കിലാണ്.


സ്കൂളിൽ ഹിന്ദി പഠിപ്പിച്ചിരുന്ന ക്ലാസ്സിൽ പുറകിലത്തെ ബെഞ്ചിലിരുന്ന് സിനിമാക്കഥ കേട്ടും കുത്തിട്ട് കളിച്ചതിന്റേയും അനന്തരഫലമെന്ന് പറയാം. Bawadi എന്ന ഹിന്ദി വാക്ക് - എന്നുവെച്ചാൽ ഒരു തരം കിണർ ( step well) ആണത്ര. അവിടെ ചെന്നപ്പോഴാണ് എനിക്ക് അത് മനസ്സിലായത്. ഗൂഗിളിൽ പറയുന്ന യാതൊരു വിധ attraction നും അവിടെയില്ല.


 ചെന്നത്തിയ  Bawadi യുടെ അടുത്തുണ്ടായിരുന്ന  സ്കൂൾ കഴിഞ്ഞ സമയമായിരുന്നു അപ്പോൾ. ആ സ്കൂളിലെ എല്ലാ കുട്ടികളും ഞങ്ങളുടെ അടുത്തോട്ട് വന്നു. ചില കുട്ടികൾ ഞങ്ങൾക്ക് ചുറ്റും മറ്റു ചിലർ കാറിന് ചുറ്റും കാറിന്റെ മുകളിലൊക്കെ ചാടിക്കയറി ആകെ ബഹളം. ഞങ്ങളുടെ ഭാഗ്യത്തിന് അവരെ നിയന്ത്രിക്കാനായി ഏതാനും നാട്ടുകാരും അവിടെ എത്തി.


"Bawadi/ Baudi" -  രണ്ടു മുതൽ നാലു വരെയുള്ള നൂറ്റാണ്ടുകൾക്കിടയിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ഓരോ step well കളും അവയുടെ പരിതസ്ഥിതി അനുസരിച്ച് ആകൃതിയിലും പ്രവേശന കവാടങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. ഭൂഗർഭജലത്തിനായി ഭൂമിയിലേക്ക് ആഴത്തിലുള്ള തോടുകൾ കുഴിക്കുന്നു. ഈ തോടുകളുടെ മതിലുകൾ കല്ലു കൊണ്ട് നിരത്തി വെള്ളത്തിലേക്ക് ഇറങ്ങുന്ന പടികൾ ഉണ്ടാക്കി. ആളുകൾക്ക് ഭൂഗർഭജലത്തിലെത്താനും കിണർ പരിപാലിക്കാനും കൈകാര്യം ചെയ്യാനും എളുപ്പമാക്കുന്നു. വരൾച്ചയുടെ കാലഘട്ടത്തിലും വെള്ളം ഉറപ്പാക്കാനാണ് ഇത്തരത്തിൽ ഉണ്ടാക്കിയിരുന്നത്. വെള്ളം സംഭരിക്കുന്നതിനും കൃഷിക്കുള്ള ജലസേചനത്തിനുമാണ് ഇവ ഉപയോഗിച്ചിരുന്നത്. അവിടെ വന്ന നാട്ടുകാരിൽ നിന്നറിഞ്ഞ വിവരണമാണിതൊക്കെ. ഇതിന്റെയൊക്കെ പുറകിലുള്ള എൻഞ്ചിനിയറിംഗ് & വാസ്തുവിദ്യ ശ്രദ്ദേയമാണ്. ഒരിക്കൽ കൂടി ചരിത്രം രസകരമാണെന്ന് ഓർമ്മിപ്പിക്കുന്നു.


ഏതോ സിനിമാ ഷൂട്ടിംഗ് അവിടെ വെച്ച് നടന്നിട്ടുണ്ട്. ഞങ്ങൾ വന്നതും അതുപോലെയുള്ള വല്ല ഷൂട്ടിംഗിന്റെ ഭാഗമായിട്ടായിരിക്കാം എന്നാണ് വിചാരിച്ചതെന്ന്, നാട്ടുകാർ. അതിന്റെ നിരാശ അവരുടെ വർത്തമാനത്തിൽ ഉണ്ടായിരുന്നതായി തോന്നി.  ആ നിരാശയുടെ ഭാഗമായിട്ടായിരിക്കാം  തിരിച്ചുള്ള യാത്രക്കായി കാറിൽ കയറി യാത്ര പറയുന്നതിനിടയിൽ ഒരു കുട്ടി എന്നെ നോക്കി കൊഞ്ഞനം കാണിച്ചത്. ഇത് കണ്ടുനിന്ന നാട്ടുകാരിലൊരാൾ ഒരു വടി എടുത്ത് , "എന്റെമ്മോ , പടക്കം പൊട്ടണ പോലത്തെ അടി. കാറിനകത്തിരുന്ന ഞാൻ പോലും അറിയാതെ കാലിൽ തടവി പോയി. അവനെ കൊണ്ട്  ചെവി  രണ്ടും പിടിച്ച് ഏത്തം ഇടുന്ന രീതിയിൽ മാപ്പും പറയിപ്പിച്ചു. ആ അടി -ഈ ഫോട്ടോ കാണുമ്പോഴും ഞാനറിയാതെ കാല് തടവിപ്പോയോ എന്ന് സംശയം!


അല്ലെങ്കിലും ഓരോ യാത്രയിലെയും അനുഭവങ്ങൾ ഒന്നിനൊന്ന് വ്യത്യസ്ഥമാണല്ലോ.



അല്ലെങ്കിലും  ഓരോ യാത്രയും മനോഹരമായ ഓർമ്മകളാണല്ലോ.


9/20/20

എന്തിരോ എന്തോ

 രംഗ ബോധമില്ലാത്ത കോമാളിയാണ് മരണം - എല്ലാവരേയും ഒന്നുകൂടി ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു എന്റെ അമ്മയുടെ യാത്ര. സൈലന്റ് ഹാർട്ട് അറ്റാക്ക്. ഉച്ചക്ക് മയങ്ങാൻ കിടന്ന അമ്മ അങ്ങനെയങ്ങു മയങ്ങി. കേട്ട വാർത്ത ഉൾക്കൊള്ളാനോ കരഞ്ഞ് സങ്കടം തീർക്കുന്നതിനു മുൻപേ , അവസാനമായി അമ്മയെ കാണാൻ സാധിക്കുമോ എന്നറിയാനുള്ള ഫോൺ വിളികളും വെബ്സൈറ്റ് നോക്കലുമായി അടുത്ത പരിപാടി. അല്ലെങ്കിലും എന്തിനും ഏതിനോടും പൊതുവെ പരാതിയും പരിഭവങ്ങളും കുറവാണ്, ഉള്ളതിനെ അംഗീകരിച്ച് മുന്നോട്ട് പോകുകയെന്നതാണ് അമ്മയുടെ പോളിസി.

ചില സമയത്ത് ആ പോളിസി കടം എടുക്കേണ്ടി വരുന്നു.


വയസ്സായ അച്ഛനുള്ളത് കൊണ്ട് വീട്ടിൽ താമസിക്കാൻ സാധിക്കില്ല. 7 ദിവത്തിനകം തിരിച്ചു പോവുകയാണെങ്കിൽ നിയമങ്ങളിൽ ഇളവുകൾ ലഭിക്കുമെന്നാണറിഞ്ഞത്. കേരളത്തിലേക്കുള്ള പാസ് അപേക്ഷിക്കലൊക്കെയായി പിന്നെയും തിരക്കിൽ. യാത്ര തുടങ്ങു ന്നതിനു മുൻപും കേരള പാസ് കിട്ടിയിട്ടില്ല. യാത്രയുടെയിടയിൽ അമ്മക്കായി കണ്ണുനീർ പൊഴിക്കുമ്പോഴും ഇങ്ങനത്തെ ചില ട്ടെൻഷനുകൾ മനസ്സിൽ .


വിചാരിച്ചതു പോലെയുള്ള യാതൊരുവിധ പ്രശ്നങ്ങളും വിമാനത്താവളത്തിലുണ്ടായിരുന്നില്ലയെന്നത് ദൈവാനുഗ്രഹം.


ചടങ്ങുകൾക്ക് മുൻപായി വീട്ടിലെത്തി എല്ലാവരിൽ നിന്നകന്ന് അമ്മയോടൊപ്പം ഏതാനും നിമിഷങ്ങൾ. വന്നവരിൽ പലരും എന്നെക്കണ്ട് നെറ്റി ചുള്ളിച്ചു. പനിയൊന്നുമില്ലാത്തതു കൊണ്ടാണ് എനിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തോട്ട് വരാൻ സാധിച്ചത്. കേരളത്തിലാണെങ്കിൽ സമ്പർക്കം മൂലമുള്ള കോവിഡ് രോഗികളുടെ എണ്ണമാണ്  കൂടുതൽ . ആരാണ് നെറ്റി ചുളിക്കേണ്ടതെന്ന് എനിക്ക് സംശയം. എന്തായാലും ഇങ്ങനെയൊരു മഹാവിപത്ത് നടക്കുന്ന സമയത്ത് എനിക്ക് അതിനോടൊന്നും പരാതിയില്ല. കൂടാതെ തിരിച്ചെത്തിയ എനിക്ക് കേരളത്തിലുള്ള പോലീസ് സ്റ്റേഷനിലും & മറ്റൊരു ഓഫീസിൽ നിന്നും ഫോൺ വന്നിരുന്നു അഭിന്ദനീയം.


എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി TV വാർത്തയിൽ കാണുന്ന കാഴ്ചകൾ - ജലപീരങ്കി , ഗ്രനൈഡ് , പോലീസിൽ നിന്നുള്ള ലാത്തിയടി ... അപ്പോൾ covid മാനദണ്ഡങ്ങളായ  മാസ്ക്, സാമൂഹിക അകലം, ആപ്പ്…. എന്തിരോ എന്തോ?















9/15/20

കൊറോണക്കാലത്തെ യാത്ര

 ഔദ്യോഗികവും അനൗദ്യോഗികവുമായ ലോക്ഡൗൺ നാളുകളിൽ നിന്നുമുള്ള മോചനമായിട്ടാണ്  , മാസ്കും സാനിറ്റൈസർ കുപ്പിയുമായിട്ടുള്ള ഈ യാത്ര. വീടിനടുത്തെന്ന്  പറയാമെങ്കിലും പലപ്പോഴും അവിടത്തെ തിരക്ക് കാരണം പോകാൻ മടിക്കുന്ന സ്ഥലമാണ്, ഇന്ത്യാഗേറ്റ് (ഡൽഹി) . വൈകുന്നേരങ്ങളിലെ വർണ്ണാഭമായ ലൈറ്റുകളാൽ ഇന്ത്യാഗേറ്റിനെ കാണാൻ മനോഹരമാണ്.


Work from home & online classes …. എന്നെപ്പോലെയുള്ള വീട്ടമ്മമാരുടെ ദിനങ്ങളിലെ സമാധാനം കളഞ്ഞെങ്കിലും പൊതു നിരത്തുകളിലെ വാഹനങ്ങളുടെ എണ്ണത്തിൽ സമാധാനമുണ്ട്. അതുകൊണ്ടായിരിക്കാം വാഹനം ഓടിക്കുന്നവർ ഹോണടിച്ചും ഫ്ളാഷ് ചെയ്തും മറ്റുള്ളവരെ പേടിപ്പിക്കുന്നുമില്ല.


സിഗ്നലിന്റെ യവിടെയൊക്കെ കച്ചവടക്കാരും കുടുംബങ്ങളും തിരിച്ചെത്തിയിരിക്കുന്നു. ചിലർക്ക് മാസ്ക്ക് ഇല്ല മറ്റു ചില രാകട്ടെ മാസ്ക്,  ചുമരിലെ ആണിയിൽ തൂക്കിയിട്ടിരിക്കുന്നതുപോലെ ഒരു ചെവിയിൽ നിന്ന് തൂങ്ങി കിടക്കുന്നുണ്ട്. ഇവരുടെ കൂടെയുള്ള കൊച്ചു കുട്ടികളെ ശ്രദ്ധിക്കാനാണ് എനിക്കിഷ്ടം. ദു:ഖഭാവത്തോടെയുള്ള ഭിക്ഷാടനവും കൂട്ടത്തിൽ കുസൃതി നിറഞ്ഞ മുഖത്തോടെയുള്ള ഒളിച്ചു കളിയും തൊട്ടു കളികളും നടക്കാറുണ്ട്. ഒരേ സമയം രണ്ടു

 ഭാവങ്ങൾ . കഠിനമായ അവരുടെ ജീവിത സാഹചര്യങ്ങളുടെ മുൻപിൽ കൊറോണ പോലും തോറ്റുപോയെന്ന് തോന്നുന്നു.


 Akbar Road, Ashoka Road,Kasturba Gandhi Marg….. ഏതോ ചരിത്ര ക്ലാസ്സുകളെ ഓർമ്മി പ്പിക്കുന്ന വഴികളുടെ പേരുകളും റോഡിനിരുവശമുള്ള വലിയ മരങ്ങളും നാലു കൂടിയ വഴികളിലെ വലിയ round about യും അതിലെ പൂന്തോട്ടവുമൊക്കെയായി സുന്ദരമായ സ്ഥലമാണിത്. പക്ഷെ എല്ലാവരുടേയും തിരക്ക് കാരണം അതൊന്നും ആസ്വദിക്കാൻ ആർക്കും നേരമില്ല. ഈ എനിക്കും.


മനസ്സമാധാനത്തോടെ ആ യാത്ര അധികം മുന്നോട്ട് പോകാൻ സാധിച്ചില്ല. വഴിയിലെ zigzag ആയി വെച്ചിരിക്കുന്ന ബാരിയർ കടന്നപ്പോൾ പോലീസുകാരൻ വണ്ടി സൈഡിലോട്ട് ഒതുക്കാൻ പറഞ്ഞു. മാസ്ക്കെല്ലാമിട്ട് ഗ്ലാസ്സ് താഴ്ത്തി കാര്യം അന്വേഷിച്ചപ്പോൾ , കാറിനകത്ത് മാസ്ക് ഇട്ടിട്ടില്ല അതുകൊണ്ട് 500 രൂപ പിഴ. സുപ്രീം കോർട്ട് ഓർഡറാണ്. തന്ന രസീതിൽ " പൊതുസ്ഥലത്ത് & ജോലി സ്ഥലത്ത് മാസ്ക് ഇല്ല എന്നതാണ് കുറ്റം "

 സ്വന്തം കാർ എ. സി. യുള്ള കാർ അതുകൊണ്ട് തന്നെ എല്ലാ ഗ്ലാസ്സും അടച്ചാണ്.  അപ്പോൾ പൊതു സ്ഥലം & ജോലി ചെയ്യുന്ന സ്ഥലം അല്ലല്ലോ എന്ന നമ്മുടെ ചോദ്യത്തിനെ കുറിച്ച് ഒരു ന്യായീകരണം തരാൻ പോലീസിനില്ല.  എന്തായാലും നമ്മൾ പറയുന്നത് പോലീസിനോ , പോലീസ് പറയുന്നത് നമ്മൾക്കോ അംഗീകരിക്കാൻ കഴിഞ്ഞില്ല. Rs. 500 പോയത് മാത്രം മിച്ചം.


 ഡൽഹിയുടെ ഹൃദയ ഭാഗത്തായി  സ്ഥിതി ചെയ്യുന്ന ഇന്ത്യാഗേറ്റ്,  ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളിലൊന്നാണിത്. ഒന്നാം ലോക മഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണിത്. മരിച്ച സൈനികരുടെ പേരുകൾ ഇതിൽ കൊത്തിവെച്ചിട്ടുണ്ട്. 42 മീറ്റർ ഉയരമുള്ള ഈ സ്മാരകത്തിന്റെ ശില്ലി  എഡ്വിൻ ലൂട്ട്സ് - യാണ് . എല്ലാ റിപ്പബ്ളിക് ദിനത്തിലും പ്രധാനമന്ത്രി ഇവിടെ സന്ദർശിച്ച് അമർ ജവാൻ ജ്യോതിക് ആദരാജ്ഞലികൾ അർപ്പിച്ചതിനു ശേഷമാണ് പരേഡ് ആരംഭിക്കുന്നത്. സാധാരണ ദിവസങ്ങളിൽ ഇത് നല്ലൊരു പിക്നിക് സ്ഥലം കൂടിയാണ്.


ഞങ്ങളവിടെ എത്തിയപ്പോൾ എവിടെ നിന്നോ പല വഴിയോര കച്ചവടക്കാരും ഓടി എത്തി. ഒരു കൗമാരക്കാരി   പലതരത്തിലുള്ള വളകളും മാലകളും കമ്മലും മേടിപ്പിക്കുന്ന തിരക്കിലാണെങ്കിൽ മറ്റു ചിലർ ഇന്ത്യാഗേറ്റിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുത്ത തരാമെന്ന വാഗ്ദാനത്തിലാണ്. മാസ്ക് & സാമൂഹിക അകലമാക്കെ തഥൈവ. മാസ്ക് എവിടെ യെന്ന് ചോദിക്കുമ്പോൾ, ഞാൻ മാസ്ക് ഇട്ടിട്ടു വന്നാൽ വള, മാല & കമ്മലൊക്കെ മേടിക്കുമോ എന്നാണ് ആ കൗമാരക്കാരിയുടെ ചോദ്യം. അവരുടെ ഉപജീവനമാർഗ്ഗത്തിന് മുൻപിൽ അതിനൊന്നും വലിയ പ്രാധാന്യമില്ലയെന്നു തോന്നുന്നു. പിന്നെയും മുന്നോട്ട് നടന്നപ്പോൾ ഒരാൾ bubbles ഊതി പറപ്പിച്ച് കുട്ടികളെ ആകർഷിക്കുന്ന തരത്തിലാണ്. Bubbles ആണോ കൊറോണയെയാണോ ഊതി വിടുന്നത് എന്നറിയാത്തതു കൊണ്ട് ഞങ്ങൾ അവിടെ നിന്നുംജീവനും കൊണ്ട് ഓടി.


അതിനടുത്തായിട്ട് ഏകദേശം രണ്ടര കി.മീ. ദൂരെയാണ് നമ്മുടെ പാർലമെന്റ് ഹൗസ്. വൃത്താകൃതിയിൽ ചുറ്റുമായി തൂണുകളോട് കൂടിയ രൂപകല്പനയാണിതിനുള്ളത്. 6 ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ കെട്ടിടം വ്യാപിച്ചു കിടക്കുന്നത്. 560 അടി വ്യാസവും കെട്ടിടത്തിന് ചുറ്റുമായുള്ള 144 തൂണകളും 12 വാതിലുകളുമൊക്കെയായി  രാജകീയ പ്രൗഢിയുള്ള മന്ദിരമാണ്. ഇൻഡോ-സാർ സെനിക് വാസ്തു ശൈലിയാണ്. ഇതിന്റെ യും വാസ്തുശില്പികളിലൊരാളാണ് എഡ്വിൻ ലൂട്ടസ്സ്.

സാധാരണയായി ജനുവരി - ഫെബ്രുവരി മാസങ്ങളാണ് ഡൽഹി സന്ദർശിക്കാൻ അനുയോജ്യം.  ഭാഗ്യത്തിന് ആ ഭാഗത്ത് തിരക്കില്ലാത്തതും സൂര്യൻ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് പോയതിനാലും അവിടെയൊക്കെ ഏതാനും സമയം ചുറ്റിക്കറങ്ങാൻ സാധിച്ചു.. എന്നാലും പ്രകാശ പൂരിതമായ ഇന്ത്യാഗേറ്റ് കാണാൻ സാധിക്കാത്തതും Rs.500 രൂപ പോയ മനോവിഷമത്തോടെ ഞങ്ങൾ തിരിച്ച് വീട്ടിലോട്ട് ---





9/4/20

Wonderful Nainital & Mukteshwar

 പ്രകൃതി സൗന്ദര്യംആസ്വദിച്ചു കൊണ്ടുള്ള നൈനിറ്റാള്‍ യാത്ര ആയാലോ