1/29/13

ഞാനും കുട്ടികളും


രണ്ടു കുട്ടികളുടെ അകമ്പടിയോടു കൂടിയാണ് എന്റെ യാത്ര.എനിക്കവരെ പരിചയം ഇല്ലെങ്കിലും അമ്മയുടെ നിറ്ദ്ദേശപ്രകാരമാണ്‍, അവരുടെ കൂടെയുള്ള യാത്ര.എയറ്പോറ്ട്ടില്കണ്ടുമുട്ടാം എന്നാണ്പ്ലാന്ചെയ്തിരിക്കുന്നത്.

ഈ കുട്ടികളുടെ കാര്യം അവരുടെ വീട്ടുകാര് നോക്കില്ലെ,......അമ്മ എന്തിനാണ്, ഈ ഡ്യൂട്ടി എനിക്ക് തരുന്നത്... എന്ന, എന്റെ ചോദ്യത്തിന്,

“നമ്മള്‍ എല്ലാവര്‍ക്കും ഉപകാരം ചെയ്തു കൊണ്ടേയിരിക്കണം.....അങ്ങനെ അമ്മയുടെ ഉപദേശത്തിന്റെ ചെപ്പ് തുറക്കുകയാണ്.

സാധാരണ യാത്രകളില്‍ എവിടെയെങ്കിലും ഒതുങ്ങിക്കൂടി ഇരിക്കാനാണ് എനിക്കിഷ്ടം,പ്രത്യേകിച്ച് അമ്മയുടെ അടുത്ത്‌ നിന്നുള്ള യാത്രയാകുമ്പോള്‍ കരയാനും വയ്യ, ചിരിക്കുകയും വേണം എന്ന അവസ്ഥയിലായിരിക്കും.പക്ഷെ ഇതൊക്കെ ആരോട്‌ പറയാന്‍ !

പോകേണ്ട ദിവസം, പറഞ്ഞ സമയത്ത്‌ തന്നെ ബന്ധുക്കാരുടെ കൂടെ അവര് എത്തി.എന്റെ ജോലിസ്ഥലത്തിന്റെ അടുത്ത് അവരുടെ ബ്ന്ധുക്കള്‍ താമസിക്കുന്നുണ്ട്, അങ്ങോട്ടേക്കുള്ള യാത്രയാണ്.പോകുന്ന സന്തോഷമുണ്ടെങ്കിലും ആദ്യത്തെ വിമാനയാത്രയാണ്, രണ്ടുപേരുടെയും അതിന്റെ ഒരു പേടി, രണ്ടുപേരുടെ മുഖത്തുമുണ്ട്.അവരുടെ എല്ലാ പേടികളെയും മാറ്റാനുള്ള ഐഡിയകളുമായി എന്റെ അമ്മ മുന്‍പിലുണ്ട്.എല്ലാത്തിനും പുറമെ.......
.”ഇവള്‍ എല്ലാം നോക്കിക്കൊള്ളും......ഒന്നുംകൊണ്ടും പേടിക്കേണ്ട എന്ന ഒരു താക്കീതും..........
ഒരു “ഹിമാന്‍ /സ്പൈഡര്‍മാന്‍ " .....നെയോ കാണുന്നഭാവത്തോടെ അവര്‍ എന്റെ മുന്‍പില്‍ ..........മറുത്ത്‌ ഒന്നും പറയാനാവാതെ പുഞ്ചിരി തൂകി ഞാനും.റ്റാറ്റാ....പറയുന്ന കൂട്ടത്തിലും ഞാന്‍ അമ്മയെ കണ്ണുരുട്ടി നോക്കിയെങ്കിലും, എല്ലാവരും യാത്രാപറച്ചിലിന്റെ തിരക്കിലാണ്‍.

പെട്ടിയും സമാനങ്ങളും ട്രോളിയില്‍ വെച്ച് ഒന്നും കൂടെ എല്ലാവരോടും യാത്രാ പറഞ്ഞ്,ഞങ്ങള്‍ ക്യു ആയിട്ട് അകത്തോട്ട് കേറുക ആണ്.അതിനിടയ്ക്ക് ചിലവര്‍ ക്യു തെറ്റിച്ച് ഇടയ്ക്ക് കേറുന്നു, മറ്റു ചിലവര്വാതിലിന്റെ അവിടെ നിന്ന് വേറെ ക്യു ഉണ്ടാക്കുന്നുണ്ട്.ഓരോത്തരും ഇടയ്ക്ക് കേറുമ്പോള്‍ എന്നെ തോണ്ടി വിളിച്ച് കാണിയ്ക്കും.....അതിലെ ചെറിയ കുട്ടി
“സാരമില്ല, നമ്മള്‍ ഒരു പാട് നേരത്തെ ആണ്‌, അതുകാരണം നമ്മുക്ക് ക്ഷമിക്കാം......ഞാന്‍
എന്നില്‍ നിന്നും അനുകൂലമായ മറുപടി കേള്‍ക്കാത്തത്‌ കൊണ്ടാവും, മറ്റേ കുട്ടിയോടും പറയുന്നുണ്ട്.ഞങ്ങളുടെ അടുത്ത്‌ ക്യുവില്‍ ഇടയ്ക്ക് കേറുന്നുവരെ തൊട്ടുവിളിച്ച് പുറകിലോട്ട് അയക്കുന്നുണ്ട്.ആളൊരു മിടുക്കിയായി തോന്നി.

അവിടത്തെ ഓരോ ചിട്ടകള്‍ കഴിഞ്ഞ്, ഞങ്ങള്‍ ട്ടിക്കറ്റ്‌ കൌണ്ടറിന്റെ മുന്‍പില്‍ എത്തി.എന്റെ ബോര്‍ഡിംഗ് പാസ് കിട്ടി.ഇനി അവരുടെ ട്ടിക്കറ്റ്‌ കൊടുത്ത്‌, എന്റെ  സീറ്റിന്റെ അടുത്തായി സീറ്റ് സംഘടിപ്പിക്കുകയാണ്, ഞാന്‍ -അപ്പോഴാണ്, അവരുടെ സാമാനത്തിന്റെ തൂക്കം, നിര്‍ദ്ദേശിച്ച തൂക്കത്തെക്കാള്‍ കൂടി പോയെന്നു പറയുന്നത്. ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയാണ് ചതിച്ചത്.അതിനകത്ത്‌ പത്തോ-പതിനഞ്ചു തേങ്ങ ആണ്.ഏകദേശം ആയിരം രൂപ കൊടുക്കാനാണ്‍ പറയുന്നത്.തേങ്ങയ്ക്ക് വിലയില്ലാത്ത  ഈ കാലത്താണോപത്ത്-പതിഞ്ചു തേങ്ങക്ക് ആയിരം രൂപ? (എന്നാല്‍ തേങ്ങയില്ലാതെ മലയാളികള്‍ യാത്ര ചെയ്യുകയുമില്ല.)എന്റെ ചോദ്യമോ അവരുടെ നിസംഗതയായിട്ടുള്ള മുഖഭാവമൊ അതൊ പ്ലയിനില്‍ തിരക്കില്ലാത്തതു കൊണ്ടൊ, അവര്, പൈസയൊന്നും മേടിക്കാതെ, ആ പെട്ടിയും കൂടെ വിമാനത്തില്‍ കേറ്റാന്‍ സമ്മതിച്ചു........അതോടെ ഞാന്‍ വീണ്ടും അവരുടെ മുന്പില് ഒരു ആരാധന പാത്രമായി!

കുട്ടികള്‍നിറുത്താതെ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് കേട്ടിട്ടുണ്ട്, അതുപോലെയാണ്‍, ആ കുട്ടികളും.......ബാഗ് സ്ക്രീന്ചെയ്യുമ്പോള്‍ ഇവര്‍, ട്ടിവിയില്എന്താ കാണുന്നത്,സെക്യൂരിറ്റി ചെക്കില്‍ “പീശബ്ദം കേട്ടലോ,എന്റെ കൈയ്യില്ബോംബ് ഇല്ലല്ലൊ......അപ്പോള്‍ ആ മെഷീന്ചീത്ത അല്ലെ.......അങ്ങനെ ചോദ്യങ്ങള്ക്ക് ഒരു കുറവുമില്ല.....എന്റെ ഉത്തരങ്ങളില്‍ അവര്ക്ക് തൃപ്തി ആയില്ലെങ്കില്‍ -അവര് പിന്നെയും ചര്‍ച്ച ചെയ്യുന്നത് കാണാം.....കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.കുറെയെണ്ണം കേട്ടില്ലെന്നു നടിച്ചു.

എല്ലാ ചെക്കിംഗ് കഴിഞ്ഞ്, ഞങ്ങള്‍ ബോര്‍ഡിംഗ്‌ ആകാനായിട്ട് കാത്തിരിക്കുകയായിരുന്നു.മൂത്തകുട്ടി അവിടെയൊക്കെ ചുറ്റി നടന്ന് കാണുന്നുണ്ടായിരുന്നു.പെട്ടന്നാണ് ആ കുട്ടി എന്റെ കണ്‍വെട്ടത്തൊന്നും ഇല്ല എന്ന് ശ്രദ്ധിച്ചത്.....അപ്പോഴെക്കും വിമാനത്തില്‍ കേറാനുള്ള അനൌണ്‍സ്മെന്റ് ആയി.സമയം ഉണ്ടെങ്കിലും ഞാന്‍ ആകെ പ്രരിഭ്രാന്തയായി.......അവിടെയൊക്കെ നടന്ന് തപ്പാന്‍ തുടങ്ങി.........ഒന്നു-രണ്ടു പേരോടു ചോദിക്കുകയും ചെയ്തു......“ഇനി എന്ത്” എന്ന മട്ടില്‍ നില്‍ക്കുമ്പോള്‍ .......ഒന്നും മറിയാത്ത പോലെ നടന്നു വരുന്നുണ്ട്.
“എവിടെ പോയി, എന്റെ ശബ്ദ്ത്തിലെ വ്യത്യാസം കൊണ്ടായിരിക്കും.......ഞാന്‍ ഒന്ന് ട്ടോയലിറ്റില്‍ പോയിരിക്കുകയായിരുന്നു.മനുഷ്യരായാല്‍ ട്ടോയ് ലിറ്റില്‍ പോകില്ലെ എന്ന ഭാവം........ഞാനാണെങ്കില്‍ അമ്മയുണ്ടാക്കുന്ന ഓരോ വയ്യാവേലികള്‍ ........എന്ന മട്ടില്‍ നിന്നു.

വിമാനത്തില്‍ ഒരു ഗുണമുണ്ട്,കൈയ്യും തലയും പുറത്തിടരുത്, വാതിലിന്റെ അടുത്ത് നില്‍ക്കരുത്, എന്നൊന്നും പറയേണ്ട കാര്യമില്ല.ഒരു പ്രാവശ്യം കേറികഴിഞ്ഞാല്‍ ഇറങ്ങുന്നതു വരെ ആ പെട്ടിയില്‍ തന്നെ കാണും.....എന്ന ആശ്വാസ്ത്തില്‍ രണ്ടു പേരെയും ഇരുത്തി,ബെല്‍റ്റ് ഒക്കെ ഇട്ടു കൊടുത്ത്,ഞാനും സമാധാനമായി, എന്റെ നൊള്‍സ്റ്റാജിയ ഓര്‍മ്മകളുമായി കണ്ണടച്ചിരുന്നു. ഉറക്കം,ഭക്ഷണം കഴിക്കല്‍,കൊച്ചുവര്‍ത്തമാനം ഒക്കെയായി ....അവസാനം വിമാനം താഴെ ഇറങ്ങി.പിന്നെയുള്ള നടപ്പും പെട്ടികളൊക്കെ എടുത്ത്, എയര്‍പോട്ടിന്റെ പുറത്തേക്ക്.........

അവരെ വിളിക്കാനുള്ളവര് അവിടെ ഇല്ലായിരുന്നു.ഞാന്‍ -അമ്മയെ വിളിച്ചു പറഞ്ഞപ്പോള്‍ -അമ്മയുടെ നാട്ടിലുള്ള ഫോണ്‍ വിളികളുടെ ഭാഗമായി ....വരാനുള്ളവര്‍ ട്രാഫിക്ക് ജാമില്‍ പെട്ടിരിക്കുകയാണ്, എന്ന് മനസ്സിലായി......ബന്ധുക്കാരെ ആ രണ്ടു കുട്ടികളെയും ഏല്‍പ്പിച്ച്പ്പോഴേക്കും.........കുട്ടികള്‍ക്ക്, എന്നോട് ഒരുപാട് നന്ദിയും കടപ്പാടുമായി.

എന്റെ കൂടെയുള്ള കുട്ടികളില്‍ എപ്പോഴും സംശയങ്ങള്‍ ചോദിക്കുന്ന കുട്ടിക്ക് 75 വയസ്സും മറ്റേ കുട്ടി അവരുടെ ഭറ്ത്താവ് 80ന് വയസ്സിന് മേലെയാകും.അവരുടെ മകളുടെ വീട്ടിലേക്കുള്ള യാത്രയാണിത്.വയസ്സാവുമ്പോള്‍ കുട്ടികളെ പോലെ ആകുമെന്ന് കേട്ടിട്ടുണ്ട്,അതിന് ഉദാഹരണമായിരുന്നു അവരുടെ പെരുമാറ്റം......നിറുത്താതെയുള്ള സംശയങ്ങളും എന്റെ ഉത്തരങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതും പിന്നീടുള്ള അവരുടെ ചറ്ച്ചകളും കളിയാക്കലും കാണുമ്പോള്‍............. ദാമ്പ്യത്തിലെ ഏറ്റവും നല്ല നാളുകള്‍ ആ കാലമായി തോന്നിപോയി! പ്രേത്യകിച്ച് ട്ടെന്‍ഷനുകള്‍ ഒന്നുമില്ലാതെ ഒരാള്‍ മറ്റേയാള്‍ക്ക് താങ്ങും തണലുമായിട്ട്..........



1/15/13

“പോകുമ്പോ പോണ തുള്ളാട്ടം വീട്ടില്‍ ചെല്ലുമ്പോ കാണാട്ടോ”


കുട്ടികളുടെ ഒരു പരിപാടി കഴിഞ്ഞ്, അവരെ കാത്ത് നില്ക്കുകയായിരുന്നു ഞാന്‍ പരിപാടിക്ക് 3-4 കൊറിയന്‍കുട്ടികള്‍ ഉണ്ടായിരുന്ന കാരണം അവരുടെ അച്ഛ്നും അമ്മയും എന്റെ കൂടെ കാത്ത് നില്പ്പുണ്ട്.അവരുടെ കൈയ്യിലെല്ലാം ബൊക്കെക്കളും പൂക്കളും ഒക്കെയുണ്ട്.ആ പൂക്കളും ബൊക്കെയുമൊക്കെ, പരിപാടി പഠിപ്പിച്ച ട്ടീച്ചറ്ക്കാവുമെന്ന് ഞാന്‍ വിചാരിച്ചു.ഞാനാണെങ്കില്‍ അങ്ങനെത്തെയൊന്നും മേടിച്ചിട്ടും ഇല്ല. നാണക്കേട് ആയല്ലൊ എന്ന് ഓറ്ത്ത് നിന്നപ്പോള്‍.........ഒരു കൊറിയകുട്ടി വന്നു.അവന്റെ മാതാപിതാക്കന്മാര്‍, അവന്ബൊക്കെ കൊടുത്ത് അഭിനന്ദിക്കുകയാണ്‍.ഇതൊക്കെ കണ്ട് നിന്ന ഞാന്‍ എന്റെ മകനെ കണ്ടപ്പോള്‍ ഷേഹാന്ഡിനായി കൈ നീട്ടിയപ്പോള്‍..... അവന്‍ - എന്തു പറ്റി?
ഒന്നുമില്ല, ഒന്നു അഭിനന്ദിക്കാം എന്നു വെച്ചു........
! അത്രയേയുള്ളൂ........കേട്ടപ്പോള്‍ എനിക്ക് തന്നെ ചിരി വന്നു.ഓരോ രാജ്യത്തിന്റെ സംസ്കാരമെ!...നമ്മുടെ കുട്ടികള്‍സ്വന്തം മാതാപിതാക്കന്മാരില്നിന്ന് അങ്ങനെയൊന്നും പ്രതീക്ഷിക്കാത്തപോലെ.

ഒന്നെയുള്ളുവെങ്കില്‍ഉലക്ക കൊണ്ട് അടിക്കണം.......ഇങ്ങനത്തെ പഴഞ്ചൊല്ലുകളൊക്കെ ഉള്ള കാരണമായിരിക്കും, നമ്മുക്ക് കുട്ടികളെ അച്ചടക്കത്തില്‍ കൊണ്ടുവരാന്‍ ഒരു മാറ്ഗ്ഗമെയുള്ളൂ വടി!

അതിന്പറ്റിയ ഒരു സംഭവവും ഇപ്രാവശ്യത്തെ കേരള സന്ദറ്ശനത്തില്‍ ഉണ്ടായിരുന്നു.ഒരു കൂട്ടുകുടുംബം എന്നു പറയാന്‍ പറ്റില്ല, വലിയൊരു പറമ്പില്‍ മാമന്‍, ചിറ്റ, കുഞ്ഞമ്മ...........അങ്ങനെ എല്ലാവരും പറമ്പിന്റെ പല ഭാഗത്ത് വീട് വെച്ച് താമസിക്കുന്നു.എല്ലാവര്ക്കും അങ്ങോട്ടും ഇങ്ങൊട്ടും നല്ല അടുപ്പമുണ്ട്.വിരുന്നുകാരായി എത്തിയ ഞങ്ങളെ സ്വീകരിക്കാനായി എല്ലാവരും കൂടി ഒരു വീട്ടില്‍ ഒത്തുകൂടി.കൂട്ടത്തില്‍ ഏതോ ഒരു കുറുമ്പന്-3 വയസ്സുകാരനും ഉണ്ട്.അമ്മ എതോ ജോലിക്കാവശ്യത്തിന്വിദേശത്തേക്ക് പോയിരിക്കുകയാണ്‍.കുറുമ്പന്‍ വന്നയുടനെകല്ലെടുത്ത് കിണറ്റിലേക്ക് ഇടുക,മണ്ണുവാരിയെറിയുക,ഒരു ചെടി വേരോടെ പിഴുതെടുത്ത് നില്ക്കുന്നുണ്ട്.......ചോദിച്ചപ്പോള്‍
ഞാന്‍  പൂവിന്മണമുണ്ടോ എന്ന് നോക്കിയതാ.....വീട്ടിലുള്ളവരെല്ലാം വടി എടുക്കുന്നു......വഴക്ക് പറയുന്നു.....എന്ത്, ഏന്ത്.........എന്നീ ചോദ്യങ്ങള്ക്ക്......അവന്‍, നിഷ്കളങ്കമായി മറുപടി പറയുന്നുണ്ടെങ്കിലും .....ഇനി അടുത്തത് ഏത് നശിപ്പിക്കണം എന്ന് അവന്റെ കണ്ണുകള്‍ പരതുന്നുണ്ട്......എന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോള്‍ അവനും സന്തോഷം............ആദ്യത്തെ 10-15 മിനിറ്റിലെ പരിചയക്കുറവ് മാറിയതോടെ ഞാനുമായി കൂട്ടായി. അതോടെ എന്നെ ശല്യം ചെയ്യുക എന്നതായി അവന്റെ പ്ലാന്‍.അവനെ ബിസ്സി ആക്കേണ്ടത് എന്റെയും ആവശ്യമായി. എനിക്കാണെങ്കില്‍ 70കളിലെ ഹിന്ദിസിനിമകളില്‍ കൊള്ളക്കാര് കുതിരപുറത്തു വരുന്നതിന്തുല്യമായി, അവന്റെ വരവ്......

ഞാന്‍ ആ കുട്ടിയോട് പറഞ്ഞു, നമ്മുക്ക് ട്ടീച്ചറും കുട്ടിയും കളിക്കാം.മോന്‍ ട്ടീച്ചര്‍, ഞാന്‍ കുട്ടി.....ഇത് കേട്ടതും അവന്സന്തോഷമായി പോയി ഒരു വടിയുമായി വന്നു.വടി കൈയ്യില്പിടിച്ച് a,b,c,d,....... നഴ്സറി പാട്ടുകള്‍......ആകെ ഹാപ്പി.ഇനി സ്കൂള്കഴിഞ്ഞ് വീട്ടില്പോകാം എന്നു പറയുമ്പോള്‍വടി കൊണ്ട് എടുത്ത് വെക്കും.പിന്നെയും ട്ടീച്ചറിന്റെ ഭാഗം തുടങ്ങുമ്പോള്‍ “വടിവരും.......

ഇന്ന് സുകൂളില്‍അടിക്കാന്‍ പാടില്ലയെന്ന് നിയമമുണ്ടെങ്കിലും വടികാണിച്ചും പേടിപ്പിച്ചുമാണ്‍50-52 കുട്ടികളുള്ള ഒരു ക്ലാസ്സിനെ ട്ടീച്ചറ് നിയന്ത്രിക്കുന്നത്.രണ്ടുപേരെയും നമ്മുക്ക് കുറ്റം പറയാനാവില്ല...... അല്ലെ...

പേപ്പറില്വായിച്ച വാറ്ത്ത കണ്ടപ്പോള്‍‍(നോറ്വെ), ഈ അദ്ധ്യാപികെയെ അവര്എന്തു ചെയ്യുമെന്ന് എനിക്കറിഞ്ഞുകൂട.......എന്റെ മകന്രണ്ടാം ക്ലാസ്സില്പഠിക്കുമ്പോഴാണ്‍......ക്ലാസ്സില്ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്ട്ടീച്ചര്‍, വായില്മുളകുപൊടി ഇടുമെന്നാണ്ഭീഷണി.......മുളകുപൊടി ഇട്ട് ഒരു കുപ്പി അലമാരിക്കകത്തുണ്ട്.അങ്ങനെചില്ലിമാം എന്ന പേരില്അവര്ആ സ്കൂളിന്റെ പേര്കേട്ട ട്ടീച്ചറാണ്‍.

അടക്ക മടിയില്‍വെക്കാം അടക്കമരമോ......അതു പോലെയായി ഒരമ്മയും 2 വലിയ കുട്ടികളും കൂടിയുള്ള എന്റെ വീട്ടിലോട്ടുള്ള വരവ്.കുട്ടികള്‍ ഏതൊ, വീഡിയൊ ഗെയിം കളിക്കുന്നതിനായിട്ടുള്ള അടികൂടിക്കൊണ്ട് ഇരുപ്പുണ്ട്............ആ അമ്മ എല്ലാം കാണുന്നു എന്നാല്‍ഒന്നും കാണാത്ത പൊലെ എന്നോട് വറ്ത്തമാനം പറയുന്നു....ഇതൊക്കെ കണ്ടു എന്റെ അച്ഛ്നും അപ്പോള്‍ വീട്ടിലുണ്ടായിരുന്നു.അവര്പോയിക്കഴിഞ്ഞപ്പോള്‍ അച്ഛ്ന്പറഞ്ഞതാണ്‍,കൊച്ച് കുട്ടി ആയിരുന്നപ്പോള്‍ ഇതു പോലെ വേറെ വല്ലയിടത്തും വെച്ച് കുറുമ്പ് കാണിച്ചാല്‍ കൂടെയുള്ളവര്
പോകുമ്പോ പോണ തുള്ളാട്ടം
വീട്ടില്ചെല്ലുമ്പോള്കാണാട്ടോ
(വീട്ടില്ചെല്ലുമ്പോള്അടി ഉണ്ടെന്ന് സാരം)

ഈ രണ്ടുവരിയുടെ പാട്ട് പാടും.അതോടെ കുട്ടിക്ക് കാര്യം മനസിലാവും.ഈ വരികള്‍ഒരു പ്രത്യേക താളത്തിലാണ്പാടുക.ചിലപ്പോള്‍ വരികള്‍പാടിയില്ലെങ്കില്‍ ആ താളത്തില്‍ മൂളും.അപ്പോഴും കുട്ടിക്ക് കാര്യം മനസ്സിലാവും.

ഇങ്ങനെ പല രീതിയില്‍ ശിക്ഷാരീതികള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും..........ശിക്ഷാരീതികള്‍ ആവശ്യമുണ്ടോ.......സ്വന്തം മാതാപിതാക്കന്മാറ്ക്ക് ആവശ്യമില്ലയെന്നാണ്എന്റെ അഭിപ്രായം......സ്നേഹത്തോടെയും അതിലധികം ക്ഷമയോട്കൂടി ഒരു കുട്ടിയെ അനുസരിപ്പിച്ചെടുക്കാം........അല്ലേ..

Lemon Bars


For Crust:
Butter - 1/2 cup
Icing sugar - 1/4 cup
All purpose flour - 1 cup
Salt - 1/4 tsp

Lemon filling:
Eggs - 2
Sugar - 1 cup
Lemon zest - 1 tbsp
Lemon juice - 1/4 cup
All purpose flour - 2 tbsp

Preheat oven to 170 C.

For the crust, cream together the butter and icing sugar. Add flour and salt and mix well.
Transfer into greased square baking dish. Press till it is packed firm and even.
Bake for 20 mins till it is golden colour.

For the filling, whip the eggs. Add lemon zest, lemon juice, sugar and flour and blend well.
Now, pour this mixture over the baked crust. Return into oven for another 20 mins.

When baked, let it cool and then dust icing sugar. Cut into squares and serve.

By-Mekha Jobin



1/5/13

“സ്ക്വയറ് റൂട്ട് ഓഫ് വണ്‍ =വണ്‍


ന്യൂയറ് വരവ് പ്രമാണിച്ച് ഹോട്ടല്‍ കാര് നടത്തുന്ന ആഘോഷങ്ങളുടെ നോട്ടീസും ബോറ്ഡും കണ്ടപ്പോള്‍ വരൂഞാന്‍ പീഡിപ്പിക്കാം അല്ലെങ്കില്‍ എന്നെ പീഡീപ്പിക്കൂ .......എന്ന് പറയുന്നതു പോലെ തോന്നി. ഒരു വശത്ത് പീഡിപ്പിച്ചതിന്റെ ബഹളങ്ങള്‍ കെട്ടടിങ്ങിയിട്ടില്ല.അപ്പോഴാണ്,ന്യൂ ഇയറ് ആഘോഷങ്ങളുടെ വരവ്.....

പുതുവറ്ഷ ആഘോഷങ്ങളില്‍ ചില നൈറ്റ് ക്ലബില്‍  കൂടെ ഡാന്‍സ്സ് ചെയ്യാന്‍ ഗേള്‍ഫ്രണ്ടസ്സിനെ ക്ലബ് അറേഞ്ച് ചെയ്തു തരും മത്രെ.........യുവതലമുറക്കാരാനായ ഒരു ഐ.ടി.ജോലിക്കാരന്‍ അവന്റെ പുതുവത്സര ആഘോഷങ്ങളെപറ്റി എന്നോട് പറയുകയായിരുന്നു.
നിന്റെ ഗേള്‍ഫ്രണ്ട് കൂടെ വരുമോ.......എന്റെ ചോദ്യത്തിലെ അപകടം മനസ്സിലാക്കിയ അവന്‍ പറഞ്ഞു
ഞാന്‍ വേണമെങ്കി ല്‍ആന്റിയെ എന്റെ ഗേള്‍ഫ്രണ്ട് ആക്കി കൊണ്ടുപോകാം....

എനിക്ക് ഇനി വറ്ഷങ്ങള്‍ മുന്നോട്ട് പോകുതോറുംഞാന്‍ കൂടുതല്‍ കിളവി ആകുകയല്ലെ.......ഇങ്ങനത്തെ പരിപാടികളില്‍ പങ്കെടുക്കാതെ വറ്ഷം മാറിയത് അറിയാതെഞാന്‍ ചെറുപ്പം ആയിട്ടുതന്നെ ഇരിക്കാം.....അതല്ലെ നല്ലത് എന്ന് പറഞ്ഞ്തമാശ രൂപത്തില്‍ ആ സംസാരം ഞാന്‍ നിറുത്തിച്ചു.

എന്റെയൊക്കെ വീട്ടില്‍ വൈകുന്നേരം 6 മണികഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വീടിന്റെ പുറത്ത് പോകരുത് എന്നാണ്.6 മണി കഴിഞ്ഞ് പോകേണ്ടി വരുകയാണെങ്കില്‍ കൂട്ടത്തില്‍ ചേട്ടന്‍  അച്ഛന്‍ അനിയന്‍ ......അങ്ങനെ ആരെങ്കിലും കൂടെ വേണം.എന്തിനാണ് ഈ 6 മണിയില്‍ ലക്ഷമണരേഖ പോലെ വരച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂട.ഞാന്‍ മുബൈയില്‍ ആയിരുന്നപ്പോള്‍ വീട്ടില്‍ ആര്‍ക്കൊ സുഖമില്ലാത്തതിനാല്‍
നീപോയി മരുന്ന് മേടിച്ചിട്ട് വരുമോ...... എന്ന് ചോദിച്ചു.....അപ്പോള്‍ സമയം വൈകുന്നേരം 5.55
ഞാന്‍ പറഞ്ഞു- ഇല്ല.......ഞാന്‍ തിരിച്ചു വരുമ്പോഴേക്കും 6 മണി കഴിയും......എനിക്ക് പേടിയാവും(24 മണിക്കൂറും പെണ്ണുങ്ങള്‍ക്ക് ഇറങ്ങി നടക്കാവുന്ന ഒരു സിറ്റി ആണ്,മുബൈ). എന്തിനും ഏതിനും മല്ലൂസ്സ്- കളെ കളിയാക്കുന്നവറ്ക്ക് ഒരു പുതിയ വിഷയമായിരുന്നു,”6 മണി കഴിഞ്ഞുട്ടുള്ള യാത്ര! പക്ഷെ ഇന്നത്തെ കോലാഹങ്ങള്‍ കാണുമ്പോള്‍ അതിനൊക്കെ ഒരു അറ്ത്ഥമുണ്ടായിരുന്നു എന്ന് തോന്നുന്നു.

രാജ്യത്ത് പെണ്ണുങ്ങള്‍ക്ക് സുരക്ഷ വേണമെന്ന് ബഹളം തുടങ്ങിയിട്ട് കുറച്ചു ദിവസമായി.......പീഡിപ്പിച്ചവരെ തൂക്കികൊല്ലുകആസിഡ് ഒഴിക്കുക.........അങ്ങനെ പീഡിപ്പിക്കുന്നവറ്ക്ക് കൊടുക്കേണ്ട ശിക്ഷാനടപടികളുടെ ലിസ്റ്റ് നീളുന്നുണ്ടെങ്കിലും.........ഞങ്ങള് നല്ലതെ കാണൂനല്ലതേ കേള്‍ക്കൂ നല്ലതേ പറയൂ...( ചില വീടുകളുടെ മുന്പില്‍ കണ്ണ്ചെവിവായ പൊത്തി ഇരിക്കുന്ന ബിംബങ്ങളെ കണ്ടിട്ടുണ്ട്).......അതുപോലെയാണ്നമ്മുടെ ഭരണകൂടം.ഡിബേറ്റുകളും ചറ്ച്ചകളും ആയിട്ട് ഉത്സവമാക്കുന്ന മാധ്യമങ്ങളും....ഒന്നിനും ഒരു തീരുമാനമാകുന്നില്ല എന്നു മാത്രം.

കറ്ശനമായ നിയമങ്ങള്‍ കൊണ്ട് രാജ്യത്ത് സുരക്ഷ ഉറപ്പാക്കിയ ചില സ്ഥലങ്ങളില്‍ താമസിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.എന്നെ ആരും ശല്യം ചെയ്യുകയില്ല എന്ന ബോധ്യം വരുന്നതോടെ,എന്റെ ചിന്താഗതികളിലുംകാര്യ് ങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനും,...അല്ലെങ്കില്‍ എന്തെങ്കിലും നമ്മുക്കും ചെയ്യാന്‍ സാധിക്കും ......അങ്ങനത്തെ ഒരു ആത്മവിശ്വാസം ഉണ്ടാകും.ഒരു പെണ്ണ് എന്ന നിലയില്‍  സേഫ്റ്റി കൊണ്ട് എനിക്ക് ഫീല് ചെയ്തിട്ടുള്ളതാണ്.

വീണ്ടും തിരിച്ച് ഇന്‍ഡ്യയില്‍ വന്നപ്പോള്‍ ഒരു പുതിയ സ്ഥലത്ത് സെറ്റില്‍ ചെയ്യാന്‍ വേണ്ടികുട്ടികളുടെ സുകൂള്‍ പല ഓഫീസുകള്‍ എനിക്ക് വിസിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്.അപ്പോഴെല്ലാം എന്റെ മലയാളിക്കൂട്ടുകാരികള്‍ എന്നോട് ചോദിക്കാറുണ്ട്

...”നീ കേരളത്തിലാണൊ ജനിച്ചു വളറ്ന്നത്?( അവരെല്ലാം അപ്പോഴും ഭറ്ത്താവിന്റെ എസ്കോറ്ട്ടിലാണ് യാത്ര)
പിന്നീട് പത്രങ്ങളില്‍ കാണുന്ന പലതരം പീഡന വാറ്ത്തകള്‍ കൊള്ള..........എന്നെ വീണ്ടും സ്ക്വയറ് റൂട്ട് ഓഫ് വണ്‍ = വണ്‍ ആക്കി എന്നു പറയാം. 6 മണി കഴിഞ്ഞ് പുറത്തോട്ട് പോകണമ്മെങ്കില്‍ ആരെങ്കിലും കൂട്ട് വേണം...............

എന്റെ കൂട്ടുകാരികളോടും അതുപോലെ യുവതലമുറയിലെ പെണ്കുട്ടികളോടും എനിക്ക് പറയാനുള്ളത്,.......ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇല ക്ക് തന്നെ....ഗ്ളോബലൈസേഷന്‍ വന്നതു കൊണ്ടോഇംഗ്ലീഷ് വിദ്യാഭ്യാസം പഠിച്ചതുകൊണ്ടൊജോലിയില്‍ മിടുക്കരായതു കൊണ്ടോവേഷത്തില്‍ വ്യത്യാസം വരുത്തിയതു കൊണ്ടോ........നമ്മളിലേക്കുള്ള( പെണ്ണുങ്ങളിലേക്കുള്ള) ആണുങ്ങളുടെ കാഴ്ചപ്പാടിന് വ്യത്യാസം ഇല്ല...........അതുകാരണം ഇന്നത്തെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ പെണ്ണുങ്ങള്‍ എന്നും സ്ക്വയറ് റൂട്ട് ഓഫ് വണ്‍ =വണ്‍ തന്നെ!!!!!

12/27/12

നുണ


വീട്ടില്‍ വന്ന 4-5 വയസ്സുകാരിയുടെ കൊഞ്ചിയുള്ള വറ്ത്തമാനത്തില്‍വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ കൂടെ കേട്ടപ്പോള്‍ , ഞാന്‍ തമാശയായി പറഞ്ഞു- “നീ ആളൊരു നുണച്ചി പാറു ആണല്ലോ”.......ആ വാചകം കേട്ട കുട്ടിയുടെ അമ്മ പറഞ്ഞു

“നുണച്ചി എന്നുപറയല്ലേ, അതൊക്കെ അവളുടെ മനസ്സിന് വിഷമമാവും......ഇതൊക്കെ വെറും കിഡിഗ്(kidding) അല്ലെ”
.
ആ അമ്മയുടെ വിവരണം കേട്ടപ്പോള്‍ എനിക്കും ശരിയായി തോന്നി.പണ്ടൊക്കെ ചേച്ചിയുമായി തല്ലു കൂടുമ്പോള്‍ ദേഹത്ത് കിട്ടുന്ന അടി, പിച്ച്, മാന്ത്.....നെക്കാളും കൂടുതല്‍ വേദന വല്ല നുണച്ചിയെന്നുള്ള വിളിക്കായിരിക്കും......അതും ചെയ്യാത്ത കുറ്റത്തിന് വേണ്ടി കേള്‍ക്കേണ്ടി വരുമ്പോള്‍  പറയുകയും വേണ്ട. നുണയുടെ കാഠിന്യവും അമ്മയുടെ മൂഡും അനുസരിച്ച് വീട്ടില്‍ ശിക്ഷയുണ്ടായിരുന്നു.ചിലപ്പോള്‍ ചുണ്ടില്‍ അടി ആയിരിക്കും.  മറ്റു ചിലപ്പോള്‍ പറയാറുണ്ട്..... അധികം നുണ പറയണ്ട..... നിന്റെ മൂക്ക് “പിനോക്യ” പോലെ നീളുന്നുണ്ട്. ആ വാചകം പലപ്പോഴും ട്ടെന്‍ഷന്‍ ഉണ്ടാക്കാറുണ്ടായിരുന്നു.

ചരിത്രം ആവറ്ത്തിക്കും എന്ന് പറയുന്നതുപോലെ, നുണ പറയുമ്പോള്‍ ഞാന്‍, എനിക്ക് കിട്ടിയ ശിക്ഷകള്‍ എന്റെ കുട്ടികളിലും പ്രയോഗിക്കാറുണ്ട്.പിന്നീട് ഒരു ബോധോദയം പോലെ എനിക്ക് തോന്നി, ആവശ്യമില്ലാത്ത നിയമങ്ങളാണ്(വീട്ടിലെയും സ്കൂളിലെയും) കുട്ടികളെ നുണ പറയാന്‍ പ്രേരിപ്പിക്കുന്നതെന്ന്.അങ്ങനെ വീടിന്റെ നിയമങ്ങള്‍ക്ക് ഭേദഗതി ഞാന്‍ വരുത്തിയെങ്കിലും സ്കൂളിലേക്ക് ഞാനടക്കം ചേറ്ന്നു കൊണ്ട് നുണ പറയേണ്ടി വന്നു. മിക്കവാറും സുകൂള്‍ പോകാതെ അവധി എടുക്കുമ്പോഴാണ്.........ലീവ് ലെറ്ററ് എഴുതുമ്പോള്‍ ...ഗസ്റ്റ് വന്നു അതുകാരണം സ്കൂളില്‍ വന്നില്ല യെന്ന് സത്യം എഴുതിയാല്‍ സുകൂള്‍ കാര്‍ അംഗീരിക്കുകയില്ല.അതോടെ ചെവിവേദന, വയറുവേദന......ഏതു വേദന ഏഴുതണമെന്ന സംശയത്തിലാണ് ഞാനടക്കമുള്ള മാതാപിതാക്കന്മാര്‍. കുട്ടികളുടെ മുന്‍പില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍, എനിക്ക് മനസ്സിനൊരു വിഷമം......ഓ അതൊക്കെ വൈറ്റ് ലയിസ്സ്(white lies,ആര്‍ക്കും ദോഷം വരാത്ത നുണകള്‍) അല്ലെയെന്നാണ് കുട്ടികളുടെ വാദം!

ആളുകള്‍ക്ക് പടം വരയ്ക്കാന്‍/ പാട്ട് പാടാന്‍ .......കഴിവുകള്‍ ഉള്ള പോലെ, ഒരു നുണ ഫലിപ്പിച്ചെടുക്കാനും പ്രത്യേക കഴിവ് വേണമെന്നാണ് എന്റെ അഭിപ്രായം.പലരും നുണ പറച്ചിലില്‍ വിജയിക്കാറില്ല എന്നതാണ് സത്യം. കുറെ പെണ്ണുങ്ങള്‍ ചേറ്ന്നുള്ള ഒരു പരിപാടിയില്‍, ഒരു കൂട്ടുകാരി പറഞ്ഞു- അവള്‍ ഇട്ടിരിക്കുന്ന മാല 5 പവനാണെന്നും അവള്‍ 3 പവന്റെ മതിയെന്നു പറഞ്ഞപ്പോള്‍, ഭര്‍ത്താവ് നിറ്ബന്ധിച്ച് 5 പവന്റെ മേടിപ്പിച്ചു......അങ്ങനെ വാതോരാതെ അവള്‍ ആ മാലയെപറ്റി പറഞ്ഞു കൊണ്ടിരുന്നു.ഒറ്റനോട്ടത്തില്‍ അത് സ്വറ്ണ്ണം അല്ലെയെന്ന് മനസ്സിലാവുന്നതാണ്.അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ , അവിടെയുള്ള എല്ലാവരും ആ കാര്യങ്ങള്‍ പറഞ്ഞ് ചിരിക്കുകയായിരുന്നു. ഇങ്ങനെ ഒരു മാലക്കുവേണ്ടി വെറുതെ ആളുകളുടെ പരിഹാസപാത്രമാകണൊ യെന്ന് എനിക്ക് തോന്നിപോയി.ഒരു പക്ഷെ അവരുടെ സ്വപ്നങ്ങളായിരിക്കാം അവര് പറഞ്ഞ്ത്.ഇതു പോലത്തെ ധാരാളം സംഭവങ്ങള്‍ നമ്മളില്‍ ഓരോരുത്തറ്ക്കും പറയാന്‍ കാണും അല്ലെ!


“ലയര്‍ ലയറ് പാന്റ്സ് ഓണ്‍ ഫയര്‍”(liar liar pants on fire),ഇത് ഒരു നഴ്സറി പാട്ടാണ് നുണ പറയുന്നവന്റെ പാന്റ്സിന് തീ പീടിക്കുമെന്ന്.......ഹി ഹി ..ഇത് യഥാര്‍ഥ്യമാവുകയാണെങ്കില്‍ നമ്മളില്‍ പലരും ഇന്ന് കാണില്ലായിരിക്കുമല്ലെ.......എന്നാല്‍ കേസ്സ് തെളിയിക്കാനായിട്ട് കാണുന്ന നുണ പരിശോധന- ഈ പാട്ടിന് സമാനമായിട്ട് തോന്നാറുണ്ട്.

പിനോക്യ, ലയറ്,ലയര്‍........ഇതൊക്കെ കുട്ടികളെ മുന്‍ നിറുത്തി ഒരു രസത്തിന് ഉണ്ടാക്കിയതാവണം.പക്ഷെ ഇന്ന് പല കേസ്സുകള്‍ തെളിയിക്കാന്‍ പോലും ഇങ്ങനത്തെ കാര്യങ്ങള്‍ വേണ്ടി വരുന്നു.........ഈ നുണയുടെയും ആളുകളുടെയും ഒരു കാര്യമെ.............




12/18/12

ഫോട്ടൊ എക്സ്ബിഷന്‍


തള്ളക്കോഴി ചിറകിന്റെ അടിയില്‍ കുഞ്ഞുങ്ങളെ ഒളിപ്പിച്ച് അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതു പോലെയാണ്‍,എന്റെ കൂട്ടുകാരി സുമയും അവളുടെ കാറും......രാവിലെ തന്നെ മകളെ കാറിലിരുത്തി സ്കൂള്‍ ബസ്സ് സ്റ്റോപ്പിലേക്ക് പോകും.ബസ്സ് വരുമ്പോള്‍, കാറില്‍നിന്ന് മകള്‍ ബസ്സിലേക്ക്.വൈകുന്നേരം സ്കൂള്‍ ബസ്സ് വരുമ്പോള്‍,സുമയും കാറും അവിടെ ഇല്ലെങ്കില്‍ അടുത്ത സ്റ്റോപ്പില്മകളുടെ കൂട്ടുകാരിയുടെ കൂടെ കൂട്ടുകാരിയുടെ വീട്ടിലത്തെ കാറില്‍ അവളുടെ വീട്ടിലേക്ക് പോകാനാണ്‍, നിറ്ദ്ദേശം. സുമ പിന്നെ കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് പിക്ക് അപ്പ് ചെയ്യും.ഡാന്സ് ക്ലാസ്സ്,റ്റ്യൂഷന്ക്ലാസ്സ്.......യാത്രകളെല്ലാം ഇങ്ങനെ തന്നെ.

സുമ, എന്റെ സ്കൂള്‍ മുതലുള്ള കൂട്ടുകാരിയാണ്‍.അവള്ക്ക്8 ലൊ 9 ലൊ പഠിക്കുന്ന ഒരു മകളുണ്ട്. എല്ലാ പ്രാവശ്യവും, എന്റെ നാട്ടിലോട്ടുള്ള യാത്രയില്‍  അവളുടെ കൂടെ ഒരു ദിവസം ചിലവഴിക്കാറുണ്ട്.സുമയും ഞാനും സ്കൂള്‍ കോളേജ്, റ്റ്യൂഷന്‍.........അങ്ങനെ ഓരോ കാര്യ്ങ്ങള്ക്കായി ഓട്ടോ/ബസ്സ് ആയിട്ട് മുഴുവന്തിരുവന്തപുരം നടന്നിട്ടുള്ളതാണ്‍.

സുമ, കാറോടീക്കും അതു കാരണം യാത്രകളെല്ലാം സുഖമാണ്‍.എന്നാലും മകളെയെയും കൊണ്ടുള്ള യാത്ര എനിക്ക് ബോറടിച്ചു.ഞാന്‍ അവളോട് പറഞ്ഞു‌‌ ‌“നിന്റെ മകള്‍ വലുതായി നമ്മുടെത്രയൊക്കെ ആവുമ്പോള്‍,  കുട്ടിക്ക് സ്കൂള്‍/കോളേജ് യെന്ന് പറയുന്നത് നിന്റെ കാറ് യാത്രയായിരിക്കും ഓറ്മമ......നമ്മുടെ കാലമൊന്നുമല്ല ഇപ്പോള്‍ .....അവള്കുറച്ചു കടുത്ത സ്വരത്തില്പറഞ്ഞു.പിന്നെ ഞാന്ഒന്നും മിണ്ടിയില്ല.

അവളുടെ ഓരോ വട്ടത്തരം എന്നേ അപ്പോള്‍ എനിക്ക് തോന്നിയത്.എന്നാല്‍ കഴിഞ്ഞ ദിവസം ndtv/cnn (ഏതാണെന്ന് ഞാനോറ്ക്കുന്നില്ല).ശശി തരൂറ്- ന്റെ ഭാര്യ്(സുനന്ദ്) യായിട്ടുള്ള ഇന്റവ്യൂയില്‍- തിരുവനന്തപുരം സംഭവം ചോദിക്കുന്നുണ്ട്. അപ്പോള്‍ മുഴുവന്സെക്യൂരിറ്റികളുടെ ഇടയില്‍ നിന്ന് സ്ത്രീ അടിക്കാന്‍ കൈ പൊക്കുകയും ദേഷ്യത്തില്പറയുന്ന സീനും കാണിക്കുന്നുണ്ട്. ഒരു വിഐപി യുടെ ഗതി ഇതാണെങ്കില്‍ സാധാരണ പെണ്കുട്ടികളുടെ ഗതി എന്താവും!

ഞാനൊക്കെ കോളേജില്‍പഠിച്ചിരിക്കുന്ന സമയം,കോളേജ് ബസ്സ് വരുന്നത് ഒരു കവലയിലാണ്‍. അവിടെ ഏതാനും ചുമട്ടു .തൊഴിലാളികള്‍ ഉണ്ടായിരുന്നു. കവലയിലെ വായ്നോക്കികള്‍ എന്നാണ്വെച്ചിരിക്കുന്നത്. ബസ്സ് പോയൊ അല്ലെങ്കില്ബസ്സ് വന്നു, കൂട്ടുകാരിയെ കണ്ടില്ലെങ്കില്‍ അവര്സൈക്കിള്‍ എടുത്ത് അവള്‍ വരുന്ന വഴിയില്പോയി നോക്കുകയൊ .....അവളൊട് പറയുകയൊ ചെയ്യും/ ബസ്സ് ഡ്രൈവറോട് പറഞ്ഞ് കാത്തു നില്പ്പിക്കും

അവരുടെ വക കമന്റ്ടികളും ഉണ്ടായ്യിരുന്നു-
കൂട്ടത്തിലെ ഒരു പ്രായമായ മനുഷ്യനുണ്ട്. അയാള്‍ ചൊവ്വാഴ്ച രാവിലെ തന്നെ തുടങ്ങുംനിന്റെ തിങ്കളാഴ്ച നൊയ്മ്പു ഞാന്മുടക്കും.........എന്ന പാട്ട്....... തലേദിവസം അവിടെ നില്ക്കുന്ന ഏതെങ്കിലും പെണ്കുട്ടി അമ്പലത്തില്‍ പോകുന്നതു കണ്ട്തിന്റെ ബാക്കിയാണ്‍.....
B.com പഠിക്കുന്ന ഒരു കുട്ടി7-8 കി.ലൊ യുള്ള അക്കൌഡിംഗ് ബുക്ക് കൊണ്ടുവരുമ്പോള്‍  ചുമട്ട് തൊഴിലാളിയെ വിളിക്കാത്തതിനെ പറ്റി പറയുന്നതു കേള്ക്കാം.......

അങ്ങനെ നിര്ദ്ദോഷമായ കമന്റുകള്‍ ഞങ്ങളുടെ മുന്പില്പറഞ്ഞുകൊണ്ടേയിരിക്കും.ഞങ്ങള്‍ കേള്ക്കാത്ത മട്ടില്‍നില്ക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും വല്ല പ്രേമമൊ/വല്ല ബോയ്സ് ഫ്രണ്ട് അങ്ങനെ വല്ല ചുറ്റിക്കളികള്‍ ആര്ക്കെങ്കിലും ഉണ്ടെങ്കില്‍ ഒന്നെങ്കില്‍  പയ്യനെ പിടിച്ച് വിരട്ടി വിടും എന്നിട്ടും തുടരുകയാണെങ്കില്‍പെണ്കുട്ടിയുടെ വീട്ടില്പോയി പറയും (എല്ലാവരും ഒരു സ്ഥലത്തുള്ളവരാണല്ലൊ)

അങ്ങനെ ഏകദേശം 8-10 പെണ്കുട്ടികള്‍ രാവിലെ 8 മണിമുതല്‍ ബസ്സ് വരുന്നതുവരെ അവരുടെ സംരക്ഷണയിലാണ്‍.ഇവരെയൊക്കെ വായ്നോക്കികള്‍/ വേലയും തൊഴിലില്ലാത്തവര്എന്നൊക്കെയാണ്പറയുന്നതെങ്കിലും അവരിലൊക്കെ ഒരു നന്മ/ മനുഷ്യത്വം ഉണ്ടായിരുന്നു.

പെണ്കുട്ടികള്‍കൂട്ടം കൂടി സ്കൂള്‍/ കോളേജില്പോകുന്നതും ബസ്സ് കാത്ത് നില്ക്കുന്നതുമെല്ലാം താമസിയാതെ കേട്ടറിവ് മാത്രമായി പോകും. ഒഴിഞ്ഞ റോഡില്കൂടി ഒരു കാറ്/സൈക്കിള്പോകുന്നതൊക്കെയായി-നഗരം അന്നും ഇന്നും പറഞ്ഞ് ചില ഫോട്ടോ എക്സിബിഷനുകള്കണ്ടിട്ടുണ്ട്. അതുപോലെ പെണ്കുട്ടികളുടെ നടന്നുള്ള സ്കൂള്‍ യാത്രയൊക്കെ വല്ല ഫോട്ടോ എക്സിബിഷനുകളില്കാണേണ്ടി വരുമായിരിക്കും. അന്ന് ഫോട്ടോയുടെ മുന്പില്നിന്ന് അന്ന്ത്തെ നന്മകളെക്കുറിച്ച് നമ്മുക്ക് ഏവര്ക്കും വാചകമടിക്കാം അല്ലേ!!!!!!