1/26/14

ഒരു കൂട് മെഴുകുതിരി

ദീപ്തിയുടെ ഓപ്പറേഷന്റെ തലേ ദിവസം 
വൈകുന്നേരമാണ്,അത്യാവശമായി ആശുപത്രിയിലോട്ട് വരാൻ പറഞ്ഞ്,ഡോക്ടർ രൂപിണിക്ക് ഫോണ്‍കാൾ വന്നത്.എന്താണെന്ന് അന്വേഷിച്ച് ചെന്നപ്പോൾ,ദീപ്തിയുടെ അമ്മ, ലളിത ...അവിടത്തെ പ്രധാനഡോക്ടറുടെ അടുത്ത് കരയുകയും ദേഷ്യപ്പെടൂകയും ചെയ്യുന്നുണ്ട്.
"ഡോക്ടർ രൂപിണി, എന്റെ മകളുടെ ഓപ്പറേഷൻ ചെയ്യണ്ട, അവൾ, എന്റെ മകളെ കൊല്ലും - അതാണ് ലളിതയുടെ വാദം.
മോഹൻലാലിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ്, രൂപിണിക്ക് ആശുപത്രിയിൽ നിന്നും അത്യാവശമായി അങ്ങോട്ട് ചെല്ലാൻ പറഞ്ഞ് ഫോണ്‍ വന്നത്."ലാൽ ഫാൻ” കാരിയായ ഡോക്ടർക്ക് ലളിതയെ കൊല്ലാനുള്ള ദേഷ്യമാണു വന്നത്.ഡോക്ടർ രൂപിണി, എന്തിനാണ് ദീപ്തിയെ കൊല്ലേണ്ടത് എന്ന് ആർക്കും മനസ്സിലായില്ല.പ്രധാന ഡോക്ടറിന്റെയും കൂടെയുള്ള രണ്ടു-മൂന്നു പേരുടെ ചോദ്യം ചെയ്യലിൽ നിന്നു മനസ്സിലായത്,പഴയ സ്കൂളിലെ ദേഷ്യം തീർക്കാനാവും രൂപിണി അവരുടെ മകളുടെ ഓപ്പറേഷൻ ചെയ്യുന്നത്....ഇവിടെ ആശുപത്രിയിൽ വന്നിട്ടും രണ്ടു-മൂന്നു പ്രാവശ്യം ലളിത പരിചയം പുതുക്കാൻ ശ്രമിച്ചെങ്കിലും പൊതുവേ സിരീയസ്സ് ആയ രൂപിണി അതൊന്നും ശ്രദ്ധിച്ചില്ല. അതോടെ ലളിതക്ക് തന്റെ വിശ്വാസം കൂടുതൽ ശരിയായി തോന്നി.കാര്യങ്ങൾ മനസ്സിലാക്കിയ പ്രധാന ഡോക്ടർ,അവരോട് രണ്ടുപേരോടും സംസാരിക്കാൻ പറഞ്ഞ്, കാന്റീനിലേക്ക് പറഞ്ഞു വിട്ടു.
അഞ്ചോ -ആറോ മാസത്തേക്ക് രൂപിണിയും ലളിതയും ഒരു സ്കൂളിലാണ്‍ പഠിച്ചത്. രൂപിണിയുടെ അച്ചാച്ചന് ജോലി സംബന്ധമായ കാരണങ്ങളാൽ ആ നഗരത്തിലേക്ക് സ്ഥലം മാറേണ്ടി വന്നു.ജോലി ചെയ്യുന്ന ഓഫീസ്സ് പറയുന്നതിനപ്പുറം ഒന്നും ചെയ്യാത്ത അച്ചാച്ചനും, അച്ചാച്ചൻ പറയുന്നതിനപ്പുറം ഒന്നും ചിന്തിക്കാത്ത അമ്മച്ചിയും ആയതിനാൽ പത്താം ക്ളാസ്സിന്റെ ഫൈനൽ പരീക്ഷക്ക് ഏതാനും മാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അതൊന്നും കാര്യമാക്കാതെ അവർ ആ നഗരത്തിലേക്ക് കുടിയേറി പാർത്തു.പല സ്കൂൾകാര്‍ അവൾക്ക് അഡ്മിഷൻ കൊടുത്തില്ല.അഡ്മിഷൻ കൊടുത്ത സ്കൂളിലെ കൂട്ടുകാരികൾക്ക് അവളെ അംഗീരിക്കാനും കഴിഞ്ഞില്ല.അവളുടെ ചെവിയുടെ അവിടം വരെയുള്ള തലമുടിയും സംസാരത്തിലെ "ന്ന "കൂട്ടിയുള്ള ഭാഷയും .........ആ കോട്ടയംകാരിയെ എല്ലാവരും കൂടി ഒറ്റയാക്കി.

സ്കൂളിൽ ചേർന്ന ഒരാഴ്ചക്കുള്ളിലുണ്ടായിരുന്ന പരീക്ഷയുടെ സമയത്താണ് ലളിത, അവളോട് അല്പമെങ്കിലും ഇഷ്ടമായി കൂട്ട് കൂടാൻ വന്നത്.പരീക്ഷക്ക് പഴയ സ്കൂളിൽ പഠിപ്പിക്കാത്ത ചില പാഠഭാഗങ്ങളുടെ ചോദ്യങ്ങളും ഉണ്ടായിരുന്നു. അങ്ങനത്തെ ചോദ്യങ്ങൾ ലളിത കാണിച്ചു തരാം ബാക്കി ചോദ്യങ്ങളുടെ ഉത്തരങ്ങൾ കാണിച്ചു തരണെ എന്ന് പറഞ്ഞാണ് ലളിത കൂട്ടായതു തന്നെ.പറഞ്ഞതുപോലെ താൻ ഉത്തരങ്ങൾ കാണിച്ചു കൊടുക്കുകയും, തനിക്കറിഞ്ഞു കൂടാത്ത പാഠങ്ങളുടെ ഉത്തരങ്ങൾ ഒന്നുമറിയാത്ത പോലെ കൈകൊണ്ട് മറിച്ച് ഉത്തരങ്ങൾ എഴുതി തീര്ക്കുകയും ചെയ്തു ലളിത.മാർക്കുകൾ വന്നപ്പോൾ, തന്റെ മാർക്കുകൾ എല്ലാം വളരെ കുറവായിരുന്നു.സ്കൂളുകാരും വീട്ടുകാരും അതിനെ സമാധാനിപ്പിച്ചെങ്കിലും അന്നത്തെ ദേഷ്യം മുഴുവനും ലളിതയോടാണ് തോന്നിയത്.പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് മേടിച്ച് താൻ കോളെജില്‍ ചേര്‍ന്നു പൊതുവെ പഠിക്കാൻ മോശമായ ലളിത ഒരു പ്രൈവറ്റ് കോളേജില്‍ ചേര്‍ന്നു.പിന്നീട് രണ്ടു-മൂന്ന് പ്രാവശ്യം വഴിയില്‍ വെച്ച് കണ്ട് മുട്ടിയെങ്കിലും കാണാതെ പോകാനാണ് രൂപിണി ശ്രമിച്ചിട്ടുള്ളത്.ഇതൊക്കെയാണ് അവര്‍ തമ്മിലുള്ള പരിചയം.രൂപിണി ആ ദേഷ്യം മകളോട് തീര്‍ക്കുമോ എന്ന പേടി ആണ്,ലളിതക്കുള്ളത്.
കാന്റീനില്‍ ഇരുന്നുള്ള സംസാരത്തില്‍, കാന്റീനില്‍ ഇരുന്നുള്ള സംസാരത്തില്‍, അന്ന് ഉത്തരങ്ങള്‍ കാണിച്ചൂ കൊടുക്കാന്‍ പറ്റാഞ്ഞതിന്റെ കാരണമൊക്കെ ലളിത പറയുന്നുണ്ടായിരുന്നുവെങ്കിലും അതൊക്കെ ഒരു തമാശ ആയിട്ടാണ്, അപ്പോള്‍ രൂപിണിക്ക് തോന്നിയത്. ലളിത, അവളും ഭര്‍ത്താവും കൂടി ഒരു പലചരക്ക് കട നടത്തുകയാണ്.ഭര്‍ത്താവിന് ഒരു ആക്സിഡന്റ് പറ്റിയ കാരണം ലളിത തന്നെ ആണ്,വീടും കടയും കൊണ്ട് നടക്കുന്നത്.സാമ്പത്തികമായും നല്ല സ്ഥിതിയില്‍ അല്ല എന്ന് മനസ്സിലാക്കിയ രൂപിണി,ആശുപത്രി ചിലവുകൾ, അവൾ ഏറ്റെടുക്കാമെന്ന് ഉറപ്പുകൊടുക്കുകയും അതിന് വേണ്ട ഏര്‍പ്പാടുകളും ചെയ്തു.
ഇന്ന് പോസ്റ്റ് ഓപ്പറേന്റീവ് ചെക്ക് അപ്പിന് വന്നിരിക്കുകയാണ്,ദീപ്തിയും അമ്മയും.ചെക്കപ്പ് കഴിഞ്ഞ് പേടിക്കാനൊന്നും ഇല്ല എന്ന് ഡോക്ടര്‍ പറയുമ്പോൾ രോഗിയുടെയും കൂടെ വന്നവരുടെയും മുഖത്തുണ്ടാകുന്ന ആ സന്തോഷവും സമാധാനവുമാണ്,ഡോക്ടറിന്റെ എറ്റവും വലിയ സന്തോഷം.ചെക്കപ്പ കഴിഞ്ഞ് പ്രധാന ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം ഡോ.രൂപിണി ആ ഡോക്ടറിനെയും കൂടി മുറിയിലോട്ട് വിളിപ്പിച്ചു.
പൊതുവെ സരസനായ ഡോക്ടർ ലളിതയോട് കളിയാക്കിചോദിച്ചു- പഴയ സ്കൂളിലെയും കോളെജിലും ഉണ്ടാകുന്ന കൊച്ചു കൊച്ചു തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ക്കേണ്ടതിന് പകരം ഒരാളെ കൊല്ലുകയാണോ ചെയ്യുക.......അതാണോ ഒരു ഡോക്ടറിന്റെ ധറ്മ്മം?
ചമ്മിയചിരിയോടെ ആണെങ്കിലും ലളീത_ "ഡോക്ടറിനോടും വക്കീലിനോടും കള്ളം പറയരുത് എന്നാണല്ലോ അതുകാരണം എനിക്ക് മനസ്സിൽ തോന്നിയത് ഞാനും പറഞ്ഞു ......
പ്രധാന ഡോക്ടർ _ അത് എന്തായാലും നന്നായി ......ഈ ആശുപത്രി ഒന്നും അടിച്ചു പൊളിക്കാൻ തോന്നാഞ്ഞത് ...
ഇനിയും കാണാം എന്ന് പറഞ്ഞ് സന്തോഷത്തോടെ അവർ യാത്ര പറഞ്ഞ് ഇറങ്ങി.
ഒട്ടും കോപ്ലിക്കേഷന്‍ ഇല്ലാത്ത ഓപ്പറേഷന്‍ ആയിരുന്നു ദീപ്തിയുടേത്.എന്നിട്ടും കൂടി അവര്‍ പോയികഴിഞ്ഞപ്പോള്‍ മനസ്സിലെ ഒരു ഭാരം ഇറക്കിവെച്ചത് പോലെയാണ്, രൂപിണിക്ക് തോന്നിയത്.അതിന്റെ നന്ദി സൂചകമായി തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി, ഒരു കൂട് മെഴുകുതിരി മേടിച്ച് പള്ളിയിലെ മാതാവിന്റെ മുന്‍പില്‍ കത്തിക്കാമെന്ന് നിശ്ചയിച്ചു
നമ്മളിൽ പലരും അങ്ങനെയൊക്കെ തന്നെ അല്ലെ......അതും ഒരു വിശ്വാസം അല്ലെ

Chivda

Chivda

Poha (thin) -1 cup
Peanuts - 1 tbsp.
Mustard - 1/4 tsp
Turmeric Powder - 1/4 tsp
Asafoetida - 1 pinch
Green chillies - 2 slit lengthwise
Curry leaves - 4 - 5
Chana Dal - 1 tbsp.
Sugar - 1 tsp powdered
Oil - 1 tsp
Salt - to taste

Roast the peanuts, chana dal and poha till it is crisp. (Approximately 4 mins).

Heat oil in a pan, add mustard, asafetida, green chillies and curry leaves. After the seeds splutter, add turmeric powder and mix well.

Add the crisp poha, peanuts and chana dal, salt and sugar and mix well.

Cool and store in air tight container.

by:Mekha Jobin

1/8/14

കൂട്ടുകാരൻ

ആദ്യം കൈയ്യിലോതുങ്ങന്നതും ആവശ്യത്തിന് കനം ഉള്ളതുമായിരുന്നു.അത് കൈയ്യി കൊണ്ട് നടക്കുന്നവരുടെ തലയ്ക്കും ഒരു കനമുണ്ടായിരുന്നു അല്ലെങ്കി വല്ല കമ്പനിയിലെ കനമുള്ള ഉദ്യോഗസ്ഥനായിരിക്കണം.സാങ്കേതിക ശാസ്ത്രത്തിന്റെ ഭാഗവും മാക്കറ്റിലെ ഉത്പന്നങ്ങളുടെ കിടമത്സരത്തിന്റെയും ഫലമായി അതിന്റെ വിലയും വലുപ്പവും വളരെ കുറഞ്ഞു.ആണുങ്ങ അത് പോക്കറ്റിലോ അല്ലെങ്കി ബെറ്റിലോ ഉറപ്പിച്ചു വെച്ചു. ചില പെണ്ണുങ്ങ "സ്വണ്ണമെന്തിന്  എന്ന മട്ടി  വേഷത്തിന് ചേരുന്ന നൂലുക സംഘടിപ്പിച്ച് കഴുത്തിലൂടെ മാല പോലെ ഇട്ടു.പഴയ ഫാഷനുക തിരിച്ച് വരുന്നതുപോലെ, വീണ്ടും അവ ഒരു ചെറിയ പുസ്തകത്തിന്റെ വലുപ്പമായി. പിന്നെയും ആളുക അഭിമാനത്തോടെ കൈയ്യി പിടിക്കാ തുടങ്ങി.എല്ലാ ദിവസമെന്നോണം അതി പുതിയ കണ്ടുപിടിത്തങ്ങ നിറച്ചു കൊണ്ടിരിക്കുന്നു അതിന്റെ ഉടമസ്ഥ. കഴിഞ്ഞ ഇരുപത് വഷം  കൊണ്ട് നമ്മുക്ക് അഭിമാനിക്കാവുന്നതും അതുപോലെ നല്ലൊരു കൂട്ടുകാരനെ പോലെ ഒഴിച്ചു കൂടാനാവത്തതും ആയ  നമ്മുടെ  "സ്വന്തം മൊബൈ"!

എപ്പോ വേണമെങ്കിലും എവിടെ വെച്ച്  വേണമെങ്കിലും നമ്മുക്ക് ആരോട് വേണമെങ്കിലും സംസാരിക്കാം. ആ ഉപയോഗത്തിന്  പുറമേയുള്ള "ഫോണ്‍ബുക്ക്" കൊണ്ടുള്ള ഉപയോഗങ്ങ ഒന്നിലധികം. പക്ഷെ ആ ചെറിയ ഉപകരണം ജോലിക ഏറ്റെടുത്തോടെ,എസ്.റ്റി .ഡി/ ഐ.എസ്.ഡി (STD/ISD)  കോഡ് അടക്കം കാണാതെ പറയാ സാധിച്ചിരുന്ന പല ഫോണ്‍നമ്പരുകളും എന്നോട് "ബൈ" പറഞ്ഞു പോയി .ഇപ്പോ സ്വന്തം ഫോണിന്റെ നമ്പ , അറിയണമെങ്കി കൂട്ടുകാരെയോ വീട്ടുകാരായോ വിളിച്ച് ചോദിക്കേണ്ട ഗതിക്കേടായി അല്ലെങ്കി സ്വന്തം ഫോണിന്റെ "ഫോണ്‍ബുക്കെ ശരണം!"

ഫോണ്‍ ബുക്കിന് പുറമേ അതിനകത്ത് ഉള്ള  കളിക  ഒരു കാലത്ത് കൊച്ചു  കുട്ടികളെയും കൊണ്ടുള്ള യാത്രകളി  ഏറ്റവും ഉപകാരപ്പെട്ടിട്ടുള്ളതാണ്.എന്നാല്‍ ഈ അടുത്ത നടന്ന സംഭവം,ഒരു കൂട്ടുകാരിയുടെ വീട് സന്ദര്‍ശനത്തിലാണ്,ഞാന്‍ വിശേഷങ്ങ  പറയുന്നു,എല്ലാവരും കേട്ട് കൊണ്ടിരിക്കുന്നു.അവളുടെ ഭര്‍ത്താവ് ആ മുഴുവന്‍ സമയവും ഫോണി  കൂടി കുത്തികൊണ്ടിരിക്കുന്നുണ്ട്.ഇടയ്ക്കിടെ അതി നിന്നും"പീ"എന്ന ശബ്ദവും വരുന്നുണ്ട്.പെട്ടെന്ന് അയാ,"അയ്യോ" -എന്ന് പറഞ്ഞു.

"എന്തു പറ്റി,ക്ക് എങ്കിലും, വല്ല അപകടം സംഭവിച്ചോ, അങ്ങനെ വല്ല എസ് മ എസ്(sms) വന്നോ" അതായിരുന്നു അയാളോട് ഉള്ള  എന്റെ ചോദ്യം.
അയാ യാതൊരു മടിയും കൂടാതെ പറഞ്ഞു, "അല്ല,ഗയിംമിന്റെ അടുത്ത ലെവ ഞാ ലോസ്റ്റ്‌ ആയി". എന്നിട്ട് ആ കളിയെ ക്കുറിച്ച് അയാ വാചാലനായി .പെട്ടെന്ന് എനിക്ക് തോന്നി,എന്റെ വത്തമാനം ബോടിച്ചിട്ടാകുമോ,അയാ കളിക്കാ പോയത് ?

പിന്നിട് ഫോണി കൂടി പാട്ട് കേക്കാം എന്ന  സൗകര്യവും എന്നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.വീട്ടി അതിഥി ആയി വന്ന ടീനേജ് പെണ്‍കുട്ടിയോട് ഞാ വിശേഷങ്ങ  ചോദിക്കുകയാണ്.അവ, ഞാ താമസിക്കുന്ന നഗരത്തിലെ കോളേജി ചേന്നിട്ടെയുള്ളൂ.അതിനടുത്തുള്ള ഹോസ്റ്റലിലാണ് അവളുടെ താമസം.അതുകാരണം കോളേജ് ഇഷ്ടപ്പെട്ടോ, താമസസൗകര്യം ഇഷ്ടപ്പെട്ടോ, അവിടത്തെ ഭക്ഷണം എന്തൊക്കെയാണ്......അങ്ങനെ എനിക്ക് യാതൊരു ഉപകാരവുമില്ലാത്ത ചോദ്യങ്ങ ചോദിച്ചു കൊണ്ടിരിക്കുകയാണ്.അവ എല്ലാത്തതിനും വിശദമായ മറുപടിയും  തരുന്നുണ്ട്. എന്നാ എന്നെ പറ്റിയൊന്നും ചോദിക്കുന്നുമില്ല.അതുകാരണം ആ സംഭാഷണം നീട്ടി കൊണ്ടുപോകാ എന്റെ കൈയ്യിലെ ചോദ്യങ്ങളുടെ നിര തീന്നു തുടങ്ങി." ഇനി എന്ത്"എന്ന മട്ടി നിക്കുന്ന എന്നോട്, അവ "ആന്റീ, കുട്ടിക എപ്പോ വരും?" ഞാ സമയം പറഞ്ഞതും, അവ ബാഗി നിന്ന് ഹെഡ്ഫോണ്‍ എടുത്ത് ചെവിയി വെച്ച് പാട്ട് കേക്കാ തുടങ്ങി.
ആതിഥേയ മര്യാദയുടെ ഭാഗമായിട്ട് വീട്ടി വരുന്നവരെ മുഷിപ്പിക്കാതെ സമയം ചെലവഴിക്കണം എന്നേ ഞാ ഉദ്ദേശിച്ചുള്ളൂ.ഇനി ചോദ്യങ്ങളാകുമോ അവളെ മുഷിപ്പിച്ചത് ?

ഫോണി വന്ന ഇംഗ്ലീഷ് പറയുന്ന കുയി നാദമാണ് എന്നെ കൂടുത പേടിപ്പിച്ചത്.എവിടെ പോണമെങ്കിലും ആരോടും വഴി ചോദിക്കേണ്ട,ലാഡ് മാക്കുകത്തു വെക്കേണ്ട, പോകേണ്ട സ്ഥലം ട്ടൈപ്പ് ചെയ്‌താ, 30 0 മീറ്റ നേരെ, അത് കഴിഞ്ഞ് ഇടത്തോട്ട് ....എന്നിങ്ങനെ നിദ്ദേശം തന്ന്, നമ്മളെ ആ സ്ഥലത്ത് എത്തിക്കും.പക്ഷെ മെട്രോ യുടെ പണിക്കായി ചില സ്ഥലങ്ങ കുഴിച്ചതാണ്,കുഴപ്പമായത്.വലത്തോട്ട് തിരിയാപറയുന്ന സ്ഥലത്ത് “Road closed” ആണ്.ഇനി എന്തു ചെയ്യും എന്ന മട്ടിലാണ് കൂട്ടത്തിലുള്ളവർ.യാതൊരു സംശയം കൂടാതെ കാറിന്റെ ഗ്ളാസ്സ് താഴ്ത്തി, അവിടെ നില്ക്കുന്ന ഒരു മാന്യൻ എന്ന് തോന്നുന്ന ഒരാളോട് "ചേട്ടാ,******പോകാനുള്ള വഴി എങ്ങനെയാ?"ആ മാന്യനായ ചേട്ടൻ വഴിയൊക്കെ പറഞ്ഞു തന്നു.എന്നാൽ കൂട്ടത്തിലുള്ളവരെല്ലാം 100ഡിഗ്രിC തിളയ്ക്കുക്കാൻ തുടങ്ങി, കള്ളന്മാരെയും പീഡനക്കാരെയും ഞാൻ ക്ഷണിച്ചു വരുത്തുകയാണെന്ന് പറഞ്ഞ്.ആ മാന്യൻ കള്ളനായോ പീഡിപ്പിക്കാനായോ നമ്മുടെ പുറകെ വരുമെന്നാണ് കൂടെയുള്ളവരുടെ പക്ഷം.പിന്നെ ആധുനികം എന്നോ പുരാതനം എന്നോ ഇല്ലാതെ വിളിക്കാവുന്ന ഒരു കാര്യമേയുള്ളൂ "എന്റെ ദൈവമേ"

 , ഇന്റനെറ്റ്, ക്യാമറ ......എന്നിങ്ങനെ മൊബൈ കൊണ്ടുള്ള ഗുണങ്ങ ദിവസം ചെല്ലുതോറും കൂടിവരുകയാണ്.ഇരുപത് വഷത്തിന്റെ മുപിലുള്ള ജീവിതം അതായത് മൊബൈലിന് മുപും പിപും നോക്കുകയാണെങ്കി, ഈ കൂട്ടുകാര എന്റെ ജീവിതരീതി കൂടുത എളുപ്പമാക്കി എന്നാ എല്ലാവരും മൊബൈലിന്റെ ലോകത്ത് ഒതുങ്ങിയതു കൊണ്ടോ, അതോ കൂട്ടുകാരനെ കൂടുതല്‍ സ്നേഹിക്കുന്നതു കൊണ്ടോ, മനുഷ്യ തമ്മിലുള്ള സഹകരണവും മനുഷ്യത്വവും കുറഞ്ഞു പോയില്ലേ?

ഈ ലേഖനം “മഴവില്ല് ഇ മാഗസ്സിനില്‍ പേജ്-74/75 വന്നിട്ടുണ്ട് എന്ന സന്തോഷത്തോടെ.........
http://mazhavillumagazine.blogspot.in/

12/22/13

Santa clause

ആഹ്ളാദത്തിന്റെയും കാത്തിരിപ്പിന്റെയും നാളുകളാണ് എനിക്ക് ഡിസംബർ.ക്രിസ്തുമസ്സ് വരുന്നു ...അതാണ് പ്രധാന സന്തോഷം.നക്ഷത്രങ്ങൾ തൂക്കിയിടണം, കൂട്ടുകാർക്കും ബന്ധുക്കാർക്കുമുള്ള ആശംസകാർഡുകൾ മേടിക്കണം,പുൽക്കൂട് ഉണ്ടാക്കണം- അതിനായി കാർഡ്ബോഡ് പെട്ടി കൊണ്ടാണ് പുല്ക്കൂ ട് ഉണ്ടാക്കുക.അതില്‍ ചായം തേച്ച് പിടിപ്പിക്കക,വശങ്ങളില്‍ വെക്കാന്‍ നെല്ല് അല്ലെങ്കില്‍ കടുക് മുളപ്പിച്ച് വെക്കുക......അങ്ങനെ ജോലികള്‍ ധാരാളമാണ്.ഒരു മേശയിലാണ് ഇതൊക്കെ ക്രമീകരിക്കുക, ആ മേശ മുഴുവനും കുന്നും മലയും നീര്‍ച്ചാലുകളും ഒക്കെയായി നിറച്ചിരിക്കും.അതുകാരണം തലനിറയെ പലതരം ഭാവനകള്‍ കൊണ്ട് നിറഞ്ഞിരിക്കും.സഹദോരനാണ് ഇതൊക്കെ ചെയ്യുക.ഞാനൊക്കെ "കയ്യാള്‍ "ആയിട്ട് നില്ക്കാ റാണ് പതിവ്.ചിലപ്പോള്‍ പലരുടെയും ഭാവനകളില്‍ വരുന്ന വ്യത്യാസമൂലം അടികൂടലും കരച്ചിലും കളിയാക്കലും സ്ഥിരമാണ്."ക്രിസ്തുമസ്സ് ട്രീ"വെക്കാനും അലങ്കരിക്കാനുമാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.അവിടെയാണല്ലോ "ക്രിസ്തുമസ്സ് അപ്പൂപ്പന്‍ (Santa clause) സമ്മാനങ്ങള്‍ കൊണ്ടു വെക്കുക.
ചോദിക്കേണ്ട സമ്മാനത്തിന്റെ പട്ടിക പത്ത്-ഇരുപത് കാണുമെങ്കിലും ഒരെണ്ണം മാത്രമെ എഴുതാന്‍ പാടുള്ളൂ എന്നാണ് അമ്മ പറയുക(ക്രിസ്തുമസ്സിന്റെ തലേദിവസം ആവശ്യമുള്ള സാധനം ഒരു തുണ്ട് പേപ്പറില്‍ എഴുതി വെക്കും) അതും വലിയ വില ഇല്ലാത്തത്, ലോകത്തിലെ എല്ലാ കുട്ടികള്‍ക്കും  സമ്മാനങ്ങൾ  കൊടുക്കേണ്ടതല്ലെ, അപ്പോൾ  അതോക്കെ ഓര്ക്കേകണ്ട കാര്യമല്ലേ, എന്നാണ് വീട്ടുകാരുടെ വാദം.

ചുമന്ന വേഷവും വെള്ളതാടിയുമുള്ള ആ " ക്രിസ്തുമസ്സ് ഫാദർ"നെ കാണാൻ വേണ്ടി, എനിക്ക്  ക്രിസ്തുമസ്സിന്റെ തലേദിവസം രാത്രി ശരിക്ക് ഉറങ്ങാൻ തന്നെ  സാധിക്കില്ലായിരുന്നു.വീട്ടിൽ വരുന്ന പരിചയമില്ലാത്തവരേയും ആ പ്രദേശത്തെ "കുടവയർ" -മാരെയും ഞാൻ കണ്ണുരുട്ടി നോക്കാറുണ്ട്, ഇവരാണോ  ഇനി വേഷം മാറി വരുന്നത് എന്ന ചിന്തയിൽ!നേരിട്ട് കാണുകയാണെങ്കില്‍ സമ്മാനങ്ങളുടെ എണ്ണം കൂട്ടി ചോദിക്കാം എന്നതാണ് എന്റെ പ്ലാന്‍അങ്ങനെ ആരേയും കണ്ടില്ല എന്നാലും 25/12 ന് രാവിലെ മരത്തിന്റെ അടിയില്‍ കാണുന്ന സമ്മാനപൊതിയും അതിനകത്ത്‌ എന്താണെന്നു അറിയാനുള്ള ആകാംക്ഷയും തുറന്നു കഴിയുമ്പോള്‍ ഞാന്‍ പറഞ്ഞ അതേ സാധനവും_ ഇതില്‍ പരം സന്തോഷത്തിന് എന്തുവേണം!
പിന്നീടും ഒന്നോ–രണ്ടോ വര്‍ഷങ്ങള്‍  കഴിഞ്ഞപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, സമ്മാനം പൊതിഞ്ഞിരിക്കുന്നത് വീട്ടിലുണ്ടായിരുന്ന വര്‍ണ്ണക്കടലാസ്സ് കൊണ്ട്,എനിക്കെഴുതിയ കുറിപ്പോ- ചേച്ചിയുടെ പഴയ റെക്കാര്‍ഡ് പുസ്തകത്തില്‍ നിന്ന്‍ കീറിഎടുത്തതും.... അങ്ങനെയാണ്‌ ഇതൊക്കെ ചെയ്യുന്നത് വീട്ടുകാര്‍ ആണെന്ന്‍ എനിക്ക് മനസ്സിലായത്.ഇതൊക്കെ ഡിസംബറിനെ പറ്റിയുള്ള എന്റെ മധുരമായ ഓര്മ്മ കള്‍

തലമുറകളില്‍ വന്ന വ്യത്യാസമായിരിക്കാം-“നോര്‍ത്ത് പോള്‍ (North pole) നിന്ന്‍ reindeer നെ കൊണ്ട് വണ്ടി ഓടിച്ച് എങ്ങനെ ഇവിടെ എത്താനാണ് അതുപോലെ ചിമ്മിനിയില്‍ കൂടി ഇത്ര വലിയ രൂപം വരുന്നതും ഇടയ്ക്ക് വെച്ച് “സ്റ്റക്ക്” ആവുന്നതും കുട്ടികള്‍ കണ്ടിട്ടുള്ള  കാർട്ടൂണിലെ "പവ്വർ"കൾ  വെച്ച് അവര്‍ പുറത്തോട്ട് എടുക്കുന്നതോക്കെയാണ്‌‌‌‌, ഈ വക കഥകൾ പറയുന്ന എന്നോട്, എന്റെ കുട്ടികള്‍ക്ക്  തിരിച്ചു പറയാനുള്ളത്.ഇതെല്ലാം വലിയ തമാശ ആയിട്ടാണ് അവര്‍ക്ക്  തോന്നിയിട്ടുള്ളത്.അതോടെ പ്രതീക്ഷിക്കാതെ കിട്ടുന്ന ആ സമ്മാനത്തിന്റെ മധുരം പോയി  എന്ന് തന്നെ പറയാം.

 ഇന്നാണെങ്കില്‍ santa clause കടകളിലും ഷോപ്പിംഗ് മാളിലും ഇഷ്ടം പോലെ, അവർ കൊടുക്കുന്ന മിഠായികളിൽ ഏതെങ്കിലും കമ്പനിയുടെ പേരില്ലെങ്കിൽ മേടിക്കണമോഎന്ന ചിന്തയിലാണ് കുട്ടികൾ. പുൽക്കൂടും ക്രിസ്തുമസ് ട്രീയും റെഡിമെയ്ഡ് ആയി കഴിഞ്ഞു. ആശംസ കാര്‍ഡുകള്‍ക്ക് പകരം  ഇ മെയിലും sms ആയി കഴിഞ്ഞിരിക്കുന്നു.കാത്തിരിപ്പ്‌, ഓര്‍മ്മകള്‍ ,ഭക്ഷണസമൃദ്ധി...അതെല്ലാം ചേരുംപടി ചേര്‍ക്കു ന്നതാണ് ഓരോ ആഘോഷം എന്ന്‍ പറയാറുണ്ട്.അതുപോലെ ആയിരിക്കുന്നു എനിക്ക് ഈ ക്രിസ്തുമസ്സും.

അനാഥാശാലയിലെ കുട്ടികള്‍ക്കുള്ള “ക്രിസ്തുമസ്സ് സമ്മാനം”(santa clause കൊടുക്കുന്ന സമ്മാനം) എന്ന പരിപാടിയില്‍ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞു.കുട്ടികള്‍ , അവര്‍ക്ക്   വേണ്ട സമ്മാനം ഒരു കടലാസ്സില്‍ എഴുതി അറിയിച്ചു.ഞങ്ങള്‍ ആ സമ്മാനങ്ങള്‍ മേടിച്ച് വര്‍ണ്ണ ക്കടലാസ്സില്‍ പൊതിഞ്ഞ് ഞങ്ങളുടെ ലീഡറെ ഏല്പ്പി്ക്കുക.അപ്പോള്‍ തോന്നിയ ഒരു കുസൃതി ചോദ്യമാണ്‌, എങ്ങനെയായിരിക്കും  ആ കുട്ടികള്‍ “santa clause” നെ വരവേല്ക്കു ന്നത്,” എന്നെ പോലെ “കുടവയര്‍ ”കാരെ കണ്ണുരുട്ടി നോക്കി നടന്നാണോ അതോ പുതിയ കുട്ടികള്‍ ചിന്തിക്കുന്നതുപോലെ ചിമ്മിനിയില്‍ “സ്റ്റക്ക്” ആവുന്ന ക്രിസ്തുമസ്സ് അപ്പൂപ്പനെയോ?
ക്രിസ്തുമസ്സ് സന്ദേശം പറയുന്നതുപോലെ “Christmas is about giving_ആ സന്ദേശം നടപ്പിലാക്കുന്നതില്‍ എനിക്കും ഒരു അംഗമാവാന്‍ സാധിച്ച സന്തോഷത്തോടെ എല്ലാവര്ക്കും  എന്റെ “ക്രിസ്തുമസ്സ് ആശംസകള്‍





11/27/13

അവധിക്കാല യാത്ര

ഞങ്ങൾ നാലു പേരും എട്ടോ-പത്തോ വയസ്സ് തോന്നിക്കുന്ന രണ്ടു കുട്ടികളും അവരുടെ അച്ഛ്നും അമ്മയും കൂടെ ബോട്ട് യാത്ര തുടങ്ങാനായിട്ട് കാത്തിരിക്കുകയാണ്.അവിടേക്കാണ് ഒരു ഭാര്യയും ഭര്ത്താവും കൂടി ഞങ്ങളുടെ ബോട്ടിലേക്ക് വന്നത്. വന്നയുടൻ ഭാര്യ _ ആ കുട്ടികളെ ചൂണ്ടിയിട്ട് പറഞ്ഞു , "ഈ കുട്ടികളുള്ള ബോട്ടിൽ ഞാൻ യാത്ര ചെയ്യുന്നില്ല.നമ്മുക്ക് ഇറങ്ങാം"
ഭര്ത്താവ് _ "നീ, എന്തിന് ഇങ്ങനെ നാടകം കാണിക്കുന്നു ....അടങ്ങിയിരിക്കൂ അവിടെ”
മര്യാദക്ക് അടങ്ങിയിരിക്കുന്ന കുട്ടികളെ നോക്കി ഇങ്ങനത്തെ അഭിപ്രായങ്ങൾ പറയാൻ, അതിന്റെ പിന്നിലത്തെ അവരുടെ വികാരം മനസ്സിലാകാതെ ഇരിക്കുന്ന ഞങ്ങളോട്, അവരുടെ ഭർത്താവാണ് പറഞ്ഞത് _ അവര് വേറെ ഒരു ബോട്ടിൽ യാത്ര ചെയ്തെങ്കിലും അതിനകത്ത് ഉണ്ടായിരുന്ന കുട്ടികളുടെ പേടിച്ചുള്ള കരച്ചിൽ കാരണം അവർക്ക് യാത്ര പകുതിയാക്കി തിരിച്ചു വരേണ്ടി വന്നു. അതിന്റെ ദേഷ്യത്തിലാണ് ആ സ്ത്രീ.
ഹാവൂ! കാര്യങ്ങളൊക്കെ മനസ്സിലാക്കിയല്ലോ എന്ന സമാധാനത്തിനിടയിലാണ് ഞാൻ ശ്രദ്ധിച്ചത്, ഒരു ലൈഫ് ജാക്കറ്റ് പോലുമില്ലാതെ ഞങ്ങളുടെ ആ മോട്ടർ ബോട്ട് കടലിന്റെ നടുക്കെത്തിയിരിക്കുന്നു.ഞങ്ങളുടെ പത്ത് പേരുടെ ജീവൻ ആ ഇരുപത് -ഇരുപത്തിരണ്ട് വയസ്സ് തോന്നിക്കുന്ന ഡ്രൈവറുടെ കൈയ്യിൽ !ഗോവയിലുള്ള "ഫോർട്ട് അഗ്വാട(Fort Aguada),ഏഷ്യയിലെ ആദ്യത്തെ ലൈറ്റ് ഹൗസ് അവിടെ ആണ്.അവിടെയുള്ള കടലിൽ "ഡോൾഫിനുകൾ ഉണ്ട്. അവരെ കാണാനുള്ള ഞങ്ങളുടെ യാത്രയാണിത്.
ഡോൾഫിനെ കാണിച്ചിട്ടേ നമ്മൾ തിരിച്ച് വരൂ" എന്നതാണ് ബോട്ട് ഡ്രൈവറുടെ "ബിസിനസ് നയം" ആയിട്ട് ഞങ്ങളോട് പറഞ്ഞത്.അതുകൊണ്ടായിരിക്കും വിശാലമായി പരന്ന് കിടക്കുന്ന കടലിൽ ബോട്ടിനെയും കൊണ്ട് കുതിക്കുകയാണ്.ചില സ്ഥലങ്ങളിൽ എൻഞ്ചിൻ ഓഫ് ചെയ്ത് അവരെ കാത്തിരുന്നെങ്കിലും ഒന്നിനെയും കണ്ടില്ല.അതോടെ ഡോൾഫിൻ വരാറുള്ള പുതിയ സ്ഥലങ്ങൾ തപ്പി യാത്രയായി.കടലിലെ തിരമാലകളിൽ കൂടിയുള്ള യാത്രയും ലൈഫ് ജാക്കറ്റ് ഇല്ലാത്തതും എന്നെ കൂടുതൽ പേടിപ്പിച്ചു.ഗൂഗിൾ നോക്കി വല്ല ഡോൾഫിനെ ഞാൻ കണ്ടോള്ളാം എന്ന് എനിക്ക് പറയണമെന്നുണ്ടെങ്കിലും, കൂട്ടത്തിലുള്ള ആ സ്ത്രീ, ഡോൾഫിനെ കാണാൻ ചെയ്യേണ്ട പുതിയ ഐഡിയകൾ അവന് പറഞ്ഞു കൊടുക്കുന്നുണ്ട്.
അങ്ങനെ രണ്ടു-മൂന്നു സ്ഥലത്തുള്ള തിരച്ചിലിന്റെ ഭാഗമായിട്ട് ഡോൾഫിനുകൾ വെള്ളത്തിൽ കൂടി ചാടുന്നത് ഒരു "പൊട്ട്" പോലെ ഞങ്ങൾ കണ്ടു.അതോടെ വാക്ക് പാലിച്ച സന്തോഷം ബോട്ട് ഓടിക്കുന്ന ആൾക്കും ഇനി തിരിച്ച് പോകാമല്ലോ എന്ന സമാധാനം എനിക്കും. കുട്ടികൾ കരയാതിരുന്നത് ചിലപ്പോൾ ആ ദമ്പതികൾക്കും ആശ്വാസമായി കാണും. ബോട്ട് എപ്പോൾ വേണമെങ്കിലും മറിയാം അല്ലെങ്കിൽ ശരിക്ക് പിടിച്ചിരുന്നില്ലെങ്കിൽ നമ്മൾ എപ്പോൾ വേണമെങ്കിലും കടലിലേക്ക് വീഴാം എന്ന മട്ടിലായിരുന്നു യാത്ര.ആ സാഹസികമായ യാത്ര മനസ്സിൽ മായാതെ ഇപ്പോഴുമുണ്ട്.
ഗോവയിൽ, കൗതുകമായി തോന്നിയത്, സാധാരണ സിറ്റികളിൽ കാണുന്ന പോലെ വലിയ ട്രാഫിക്ക് കുരുക്കളൊന്നും കണ്ടില്ല. ചില സ്ഥലങ്ങളിൽ മറ്റു വണ്ടികൾ പോകാനായിട്ട് കാത്ത് നിൽക്കുന്നത്, ഞങ്ങൾ അത്ഭുതത്തോടെ നോക്കി, ഇങ്ങനത്തെ മര്യാദകളൊക്കെ മെട്രോ സിറ്റികളിൽ പഴയ വിശേഷങ്ങളായി കൊണ്ടിരിക്കുകയാണല്ലോ.
വിനോദ സഞ്ചാരികൾക്ക് സ്കൂട്ടരുകളും ബൈക്കുകളും അവിടെ വാടയ്ക്ക് എടുക്കാൻ സാധിക്കും. ചില യാത്രകൾ ഞങ്ങൾ അങ്ങനെയും നടത്തി. എല്ലാവരും വിനോദസഞ്ചാരികളെ ഉൾകൊള്ളാനുള്ള മനസ്സ് ഉള്ളവരായിട്ടാണ്‍ തോന്നിയത്. പഴയ തലമുറയിലുള്ള സ്ത്രീകളിൽ അധികവും "ബോയിംഗ് -ബോയിംഗ് സിനിമയിലെ “ഡിക്ക് അമ്മായിയെ(സുകുമാരി)” ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള രൂപവും വേഷവുമായിരുന്നു.അവരിൽ പലരും ഇംഗ്ലീഷ് ഭാഷ നന്നായിട്ട് കൈകാര്യം ചെയ്യുന്നതും കണ്ടു. ഒരു പക്ഷെ പോർച്ചുഗീസ്സ് കാരുടെ കൈയ്യിൽ നിന്നും കിട്ടിയ സംസ്കാരത്തിന്റെ ഭാഗമായിരിക്കും.
ട്ടൂറിസ്സത്തിന്‍ പേരു കേട്ട ഈ സ്ഥലത്ത്,St.Francis Xavier ന്റെ ഭൗതികശരീരം വെച്ചിട്ടുള്ള പള്ളി, കാഴ്ചബംഗ്ലാവ്,ഏകദേശം 50 യോളം ബീച്ചുകളും അവിടത്തെ പലതരത്തിലുള്ള “വാട്ടർ സ്പോർട്ട്സ്‌-കൾ, കടൽപുറത്ത് തന്നെ, വിലപേശലിന് തയ്യാറായി നിൽക്കുന്ന തുണി, കരകൗശലവസ്തുക്കൾ ........പലതരം കടകൾ, ഗോവയുടെ തനതായ രുചി വിഭവ വുമായിട്ടുള്ള ഭക്ഷണശാലകൾ .........അങ്ങനെ വരുന്ന വിനോദസഞ്ചാരികൾക്ക് "ട്ടെൻഷൻ ഫ്രീ " ആയിട്ടുള്ള കുറച്ച് ദിവസങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെയാണ്, അവിടത്തെ നാട്ടുകാർ എന്ന് തോന്നുന്നു.
നല്ലൊരു അവധിക്കാലം എനിക്ക് സമ്മാനിച്ച ഗോവയോട് നന്ദി പറഞ്ഞ്, എന്റെ അഞ്ചു ദിവസത്തെ "ഗോവ വാസം കഴിഞ്ഞ്.... ഞാൻ വീണ്ടും എന്റെ “ട്ടൈം ടേബിളിലേക്ക്”.

10/23/13

ലെഷർ വാലി (leisure valley)

പേരി  കാണുന്ന കൗതുകം അവിടെ ചെല്ലുമ്പോഴും കാണാം. പ്രകൃതിഭംഗി യെന്ന് അവകാശപ്പെടാ ഒന്നുമില്ലെങ്കിലും പലതരത്തിലുള്ള ഭക്ഷണശാലകളാണവിടെ, ചൈനീസ്സ്, തായ് ലാന്‍ഡ്‌, ഇറ്റാലിയ പിസ്സ, ഇന്ത്യയുടെ ഭക്ഷണത്തി തന്നെ വടക്കും തെക്കും അതി പിന്നെയും വെജ്ജ്- നോണ്‍ വെജ്ജ് ....... എല്ലാത്തിനും പുറമേ പലതരം പബ്ബ്(pub) കളും ....അവിടത്തെയോക്കെ തിരക്ക് കാണുമ്പോ, ഇത്രമാത്രം വ്യത്യസ്ത രുചിക ഉള്ള ഭക്ഷണങ്ങ നമ്മ കഴിക്കാറുണ്ടോ എന്ന് തോന്നിപോകും.ഇതൊക്കെ പലതരം റെസ്റ്റോരന്റി ആണെങ്കി പാനിപൂരി ബേല്പൂരി .........അങ്ങനത്തെ ഭക്ഷണസാധനങ്ങ വിക്കുന്ന വഴിക്കച്ചവടക്കാരും അവിടെയുണ്ട്.പേഴ്സിലെ പൈസയുടെ കട്ടി അനുസരിച്ച് ഏത് ഭക്ഷണവും നമ്മുക്ക് പരീക്ഷിക്കാവുന്നതാണ്.

ഒരു കുഞ്ഞിന്റെ ജനനം മുത നമ്മുടെ ആഘോഷങ്ങ തുടങ്ങുന്ന കാരണം മിക്കപ്പോഴും ബത്ത്ഡേ, കുഞ്ഞിന്റെ 28 , മാമോദീസ, വിദേശത്ത്  പോകുന്നവക്കായി, അവിടെ നിന്ന്‍ തിരിച്ച് വരുന്നവക്കായി. കല്യാണങ്ങ ........പാട്ടിക വേറെയും അതിനായിട്ടുള്ള അവിടത്തെ അലങ്കാരവും ആ പരിപാടികളി പങ്കെടുക്കാനായി വരുന്നവരും എല്ലാം കൂടി നയനമനോഹരവുമാണ് ആ സ്ഥലം.അങ്ങനെ കണ്ണിനും മൂക്കിനും രുചിക്കും മനോഹരമാണ്.

പല പ്രാവശ്യം അവിടെ പോയിട്ടുണ്ടെങ്കിലും ഈ അടുത്താണ് അതിന്റെ പേര് "ലെഷ വാലി " എന്നറിഞ്ഞത്.ഇങ്ങനെയൊക്കെയുള്ള് ആ സ്ഥലത്ത്, അവിടെ കാണുന്ന ഭിക്ഷ യാചിക്കുന്ന ചെറിയ കുട്ടികളെ കാണുമ്പോ, അറിയാതെ നമ്മുടെ മനസ്സൊന്നു പിടയ്ക്കാറുണ്ട്. അവ, അവിടെ ഒതുക്കി ഇട്ടിരിക്കുന്ന വണ്ടികളുടെ ഇടയിലായിട്ട് ഒളിച്ച് കളിക്കുന്നത് കാണാം.അതിനിടയ്ക്ക്  നമ്മളെയെങ്ങാനും കണ്ടാ "വിശക്കുന്നു, എന്തെങ്കിലും തരണെ" എന്ന് പറഞ്ഞ്, നമ്മുടെ പുറകെ വരും, നമ്മ അവിടെ നിന്ന്  പോകുന്നതു വരെ, അവ നമ്മുടെ പുറകെ കാണും.നമ്മ എന്തെങ്കിലും കൊടുത്താ ഉട കൂട്ടുകാരെ എല്ലാം വിളിച്ച് കാണിക്കും അതോടെ കാക്ക കൂട്ടത്തി കല്ലിട്ടതുപോലെ കുട്ടിക നമ്മുടെ ചുറ്റും കൂടും. നമ്മുക്കാണെണ്കില് മുപിലോട്ടോ പുറകിലോട്ടോ പോകാനും സാധിക്കില്ല.അങ്ങനത്തെ ഒന്നോ രണ്ടോ അനുഭവം ഉണ്ടായതോടെ എന്നിലെ ദാനശീലത്തിന് തിരശ്ശീല വീണു.

പല അമ്മമാരും ഭക്ഷണം മേടിച്ച് സ്വന്തം  കുട്ടികളെ കൊണ്ട് ഇവക്ക് കൊടുക്കുന്നത് കണ്ടിട്ടുണ്ട് ഒരു പക്ഷെ കുട്ടികളി നല്ലൊരു ശീലം വളത്തിയെടുക്കാ സാധിക്കും പകരം ആ കുട്ടിക, കിട്ടിയ ഭക്ഷണം പിച്ചിയും പറിച്ചെടുത്തും മറ്റു കുട്ടികളുമായി പ്രത്യേകിച്ച് ആരുടെയും പ്രേരണയില്ലാതെ പങ്കു വെച്ച് കഴിക്കുന്നത്, അവക്കും കണ്ടു പഠിക്കാ സാധിക്കുന്നതാണ്. ഒരു പക്ഷെ ഇന്നത്തെ കുട്ടികക്ക് അംഗീകരിക്കാ സാധിക്കാത്ത ഒന്നാണ്, അവരുടെ സാധനങ്ങ മറ്റുള്ളവരുമായി പങ്ക് വെക്കുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷിക!!

ചിലപ്പോ നമ്മ  ഭക്ഷണം കഴിക്കാനായിട്ട് പോകുമ്പോ, ചില മിടുക്കന്മാരായ കുട്ടിക വന്ന് പറയും .....അവിടെന്ന് ****** ഈ ഭക്ഷണം ഞങ്ങക്ക് മേടിച്ച് കൊണ്ടു വന്നോള്ളോ "....നമ്മ ഭക്ഷണം കഴിഞ്ഞ് തിരിച്ച് വരുമ്പോ, അവ ഓടിവന്ന് ആ പൊതി നമ്മുടെ കൈയ്യി നിന്നും മേടിച്ച് പോകും.ഇതൊക്കെ ഞാ അവിടെ കാണുന്ന ചില കാഴ്ചകളാണ്.

ഒരു ദിവസം ആ സ്ഥലത്തുള്ള കടയി നിന്ന് ബ്രഡ് മേടിച്ച് വരുമ്പോ, പ്ലാസ്റ്റിക് ബാഗ് നിരോധനം ആയതിനാ  അത്  റൊട്ടി യാണെന്ന് എല്ലാവക്കും കാണുന്നതാണ്.പതിവ് പോലെ ഒരു കുട്ടി എന്റെ പുറകെ കൂടി ........പതിവ് പോലെ "വിശക്കുന്നു എന്തെങ്കിലും തരണേ" എന്ന്  പറയുകയാണെങ്കി, ആ ബ്രഡിന്റെ പൊതി അവന് കൊടുക്കാമെന്ന് ഞാ വിചാരിച്ചു .പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവ പറഞ്ഞു -"എനിക്ക് ചെരുപ്പില്ല ...മേടിക്കാ കാശ് തരണെ"

ഇതൊക്കെ "ലെഷ വാലീ " യുടെ പ്രത്യേകതയോ അതോ നമ്മുടെ ഫുഡ് ബി" ന്റെ ഗുണമോ അല്ലെങ്കി5-6 വയസ്സിലോ ജീവിക്കാ പഠിച്ചവരോ?